ഓരോ നുണകളും പൊളിയുമ്പോഴും പുതിയ നുണകൾ പൊങ്ങുന്നുവെന്ന് മന്ത്രി കെ.ടി.ജലീൽ വാദിക്കുമ്പോഴും കുരുക്ക് മുറുകുന്നു; വളാഞ്ചേരി സ്കൂളിൽ പ്രിൻസിപ്പലായി സീനിയോരിറ്റി മറികടന്ന് ഭാര്യയെ നിയമിച്ചത് യുഡിഎഫ് സർക്കാരിന്റെ കാലത്തെന്ന വാദത്തിന്റെ കാറ്റ് പോകുന്നു; നിയമനം ജലീൽ തദ്ദേശസ്വയംഭരണ വകുപ്പിന്റെ ചുമതല ഏറ്റെടുത്ത ശേഷം; ആരോപണങ്ങളുടെ എണ്ണമേറുമ്പോഴും താനാരാണെന്ന് തന്നേക്കാൾ നന്നായി ജനങ്ങൾക്ക് അറിയാമെന്ന വാദം മുറുകെ പിടിച്ച് മന്ത്രിയും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ബന്ധുനിയമനവിവാദം നേരിടുന്ന മന്ത്രി കെ.ടി.ജലീൽ കൂടുതൽ കുരുക്കിലേക്ക് നീങ്ങുന്നു. ഭാര്യയുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് മന്ത്രി ഉന്നയിച്ച വാദങ്ങളും ശരിയല്ലെന്ന് തെളിയുന്നു. മന്ത്രിയുടെ ഭാര്യ ഫാത്തിമക്കുട്ടിയെ സീനിയോരിറ്റി മറികടന്ന് വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂളിൽ പ്രിൻസിപ്പലായി നിയമിച്ചുവെന്നായി ആക്ഷേപം. ജലീൽ ഫേസ്ബുക്കിൽ നൽകിയ വിശദീകരണം ഇങ്ങനെ: 'ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല ഏറ്റെടുത്തതിന് ശേഷം മന്ത്രി ബാംഗ്ലൂരിലേക്ക് പോയിട്ടില്ലെന്ന യാഥാർത്ഥ്യം മനസ്സിലായപ്പോൾ മന്ത്രി ഭാര്യയെ സീനിയോരിറ്റി മറികടന്ന് വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂളിൽ പ്രിൻസിപ്പലായി നിയമിച്ചുവെന്നായി ആക്ഷേപം. ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമല്ല കഴിഞ്ഞ UDF സർക്കാരിന്റെ കാലത്താണ് ഭാര്യ പ്രിൻസിപ്പലായി നിയോഗിക്കപ്പെട്ടതെന്ന് വിശദീകരണം നൽകപ്പെട്ടതോടെ അതിന്റെയും കാറ്റുപോയി.'
എന്നാൽ, സീനിയോറിറ്റി മറികടന്ന് പ്രിൻസിപ്പലായി ഭാര്യയെ നിയമിച്ചത് കെ.ടി ജലീൽ തദ്ദേശസ്വയംഭരണ വകുപ്പിന്റെ ചുമതല ഏറ്റെടുത്തതിന് ശേഷമാണെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തു വന്നിരുന്നത്. പ്രമുഖ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നേരത്തെ ബന്ധുവായ അദീബിനെ ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ ജനറൽ മാനേജരായി നിയമിച്ച സംഭവത്തിലും മന്ത്രി ഉന്നയിച്ച വാദങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത് വന്നിരുന്നു. ഇതോടെ അദീബ് സ്ഥാനം രാജിവെച്ചിരുന്നു.
ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ മന്ത്രി ഇടപെട്ട് നടത്തിയ നിയമങ്ങൾക്ക് പത്രപ്പരസ്യങ്ങൾ പോലും നൽകിയിരുന്നില്ല. അപേക്ഷ ക്ഷണിക്കാൻ സാധാരണ നിലയിൽ പത്രങ്ങളിൽ പരസ്യം നൽകണം. ഇങ്ങനെ പത്രങ്ങളിൽ പരസ്യം നൽകാത്തതിന്റെ കാരണം സാമ്പത്തിക പ്രതിസന്ധിയാണെന്ന് പറയുമ്പോൾ എന്തിന് വേണ്ടി നിയമിച്ചു എന്ന ചോദ്യത്തിന് മന്ത്രിക്ക് ഉത്തരമില്ലാത്ത അവസ്ഥയാണ്.
അതിനിടെ അദീബ് കോർപ്പറേഷന് വേണ്ടി ത്യാഗം ചെയ്യുന്നു എന്ന വിധത്തിലും മന്ത്രി വാദിച്ചിരുന്നു. ഈ വാദവും കള്ളമാണെന്ന തെളിവുകൾ പുറത്തുവന്നു. 1,10,000 രൂപ ശമ്പളം വാങ്ങുന്നയാൾ 86,000 രൂപയ്ക്ക് ജോലിയെടുക്കാൻ വന്നത് ത്യാഗമായിട്ടാണ് മന്ത്രി വാഴ്ത്തിയത്. ഇത് വെറും തട്ടിപ്പാണെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. മന്ത്രിയുടെ ഇതേ വാദം തന്നെയാണ് ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻ ചെയർമാൻ അബ്ദുൾ വഹാബിനുള്ളത്. ഇരുവരും ആവർത്തിച്ചിരുന്നത് അദീപ് സ്ഥാനം ഏറ്റെടുത്തത് അലവൻസ് പോലും വേണ്ടെന്ന് വച്ചെന്നായിരുന്നു. അലവൻസ് ചോദിച്ച് അദീബ് അപേക്ഷ നൽകിയത് ജോലി കിട്ടി ദിവസങ്ങൾക്കുള്ളിലാണ്.
സ്ഥാപനത്തെ സേവിക്കാൻ എത്തിയ വ്യക്തി എന്തിനാണ് അലവൻസെന്ന പേരിൽ പണം ചോദിച്ചതെന്ന ചോദ്യത്തിന് മന്ത്രിക്കും കൃത്യമായ ഉത്തരമില്ല. 550 രൂപയാണ് പത്രം വാങ്ങാൻ അലവൻസായി ചോദിച്ചിരിക്കുന്നത്. 4250 രൂപ വാഹന അലവൻസ്, 3000 രൂപ ഫർണിച്ചർ അലവൻസ് തുടങ്ങിയ വലിയ പട്ടികയാണ് അലവൻസ് ആവശ്യപ്പെട്ട് അദീബ് നൽകിയിരുന്നത്. ചുരുക്കത്തിൽ മന്ത്രിബന്ധു ഈ തസ്തികയിലേക്ക് കയറിയത് ശരിക്കു സുഖിക്കാൻ ഉറപ്പിച്ചു തന്നെയയിരുന്നു.
അതേസമയം പത്രപ്പരസ്യം നൽകാനെ കോർപ്പറേഷനിൽ നിയമനം നടത്തിയതിൽ കൂടുതൽ ക്രമക്കേടുകൾ ഉണ്ടെന്ന സംശയവും ബലപ്പെടത്തുന്നുണ്ട്. പത്രപരസ്യം നൽകാത്തത് സാമ്പത്തിക പ്രതിസന്ധി മൂലമാണെന്ന മന്ത്രി കെ.ടി ജലീലിന്റെ വാദവും കള്ളമായിരുന്നു. സാമ്പത്തിക പ്രതിസന്ധിക്കാലത്ത് സാധാരണ തസ്തികകൾ വെട്ടിക്കുറയ്ക്കാറാണ് പതിവ്. എന്നാൽ, ഇവിടെ സംഭവിച്ചിരിക്കുന്നത് അദീബ് ഉൾപ്പടെ 22 പേരെ ഈ പ്രതിസന്ധി കാലത്ത് നിയമിക്കുകയാണ് ചെയ്തത്.
2016 ഓഗസ്റ്റ് 27നാണ് ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ ജനറൽ മാനേജർ ഉൾപ്പടെ എട്ട് തസ്തികകളിലേക്ക് ആളെ വേണമെന്നറിയിക്കുന്നത്. ഉദ്യോഗാർത്ഥികൾക്കുള്ള അറിയിപ്പെന്ന നിലയിൽ പത്രപ്പരസ്യം നൽകണം. അതാണ് ചട്ടം. എന്നാൽ, നിയമനങ്ങളിലെ അപേക്ഷ ക്ഷണിച്ചത് പത്രകുറിപ്പായിട്ടായിരുന്നു. ഈ അസാധാരണത്വം ചൂണ്ടിക്കാട്ടിയപ്പോൾ കോർപറേഷന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ് പരസ്യം നൽകാത്തതെന്നായിരുന്നു മന്ത്രി പ്രതികരിച്ചത്. കിട്ടാക്കടം പിരിച്ചെടുക്കാനാവാത്തത് മൂലം കോർപ്പറേഷന് ഭീമമായ സാമ്പത്തിക ബാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിലെ നിയമനങ്ങൾ സംബന്ധിച്ച് പാറക്കൽ അബ്ദുള്ള എംഎൽഎയുടെ ചോദ്യത്തിന് 2017 മെയ് 2ന് മന്ത്രി കെ.ടി ജലീൽ തന്നെ നിയമസഭയിൽ നൽകിയ മറുപടി കൂടി പരിശോധിക്കുമ്പോഴാണ് മന്ത്രിയുടെ കള്ളത്തരങ്ങൾ പുറത്തുവരിക. ഈ സർക്കാർ അധികാരത്തിലേറിയ ശേഷം കോർപ്പറേഷനിൽ എത്ര നിയമനങ്ങൾ നടന്നുവെന്ന ചോദ്യത്തിന് 21 പേരെന്നാണ് മറുപടി നൽകിയത്. ഇതിന് ശേഷം മന്ത്രി കെ.ടി ജലീലിന്റെ ബന്ധു കെ.ടി അദീബിനെയും നിയമിച്ചു. നിലവിലുണ്ടായിരുന്ന 12 പേരെ ഒഴിവാക്കിയാണ് വിവിധ തസ്തികകളിൽ ഇത്രയും ആളുകളെ തിരുകിക്കയറ്റിയതെന്നും നിയമസഭയിൽ നൽകിയ മറുപടിയിൽ വ്യക്തമാണ് താനും.
തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി, പെരിന്തൽമണ്ണ, കാസർഗോഡ് ഓഫീസുകളിലേക്കാണ് നിയമനങ്ങൾ നടന്നത്. ബോർഡിന്റ സാമ്പത്തിക പ്രതിസന്ധി മന്ത്രി ചൂണ്ടിക്കാട്ടിയിടത്താണ് ഇത്രയും നിയമനങ്ങൾ നടന്നത്. അതേസമയം തന്നെ ഇങ്ങനെ നിയമനം നടത്തിയവർക്ക് ശമ്പളം കൊടുക്കാൻ പണം ഉണ്ടെന്ന് ചെയർമാൻ പ്രൊഫ. അബ്ദുൾവഹാബും മറുപടി പറയുന്നു. ഇതോടെ ഇഷ്ടക്കാരെ നിയമിക്കാൻ വേണ്ടിയാണ് പത്രപ്പരസ്യം അടക്കം നൽകാതിരുന്നതെന്ന് വ്യക്തമാകുന്നു.
അതേസമയം ഹജ്ജ് വളണ്ടിയർ നിയമനത്തിലും മന്ത്രി കെ.ടി ജലീൽ വഴിവിട്ട് ഇടപെട്ടതായി ആരോപണവും ഉയരുന്നുണ്ട്. വളണ്ടിയർമാരെ തെരഞ്ഞെടുക്കാനുള്ള ഇന്റർവ്യൂ ബോർഡ് അംഗങ്ങളെ തീരുമാനിച്ച് അസാധാരണ ഉത്തരവ് പുറത്തിറക്കി. സാധാരണ ഹജ്ജ് കമ്മിറ്റിയാണ് ഇന്റർവ്യൂ ബോർഡിനെ തെരഞ്ഞെടുക്കാറുള്ളത്. ഇത് സംബന്ധിച്ച് ഹജ്ജ് കമ്മിറ്റി അംഗമായിരുന്ന എ.കെ അബ്ദുറഹ്മാൻ നൽകിയ പരാതി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
കഴിഞ്ഞ രണ്ട് ഹജ്ജ് ടേമിന് മുൻപ് വരെ മക്കയിലേക്ക് പോകാനുള്ള ഹജ്ജ് വളണ്ടിയർമാരെ തിരഞ്ഞെടുക്കുക ഹജ്ജ് കമ്മിറ്റിയായിരുന്നു.ഇന്റർവ്യൂ നടപടികൾക്ക് വേണ്ടി ഒരു സബ് കമ്മിറ്റിയേയും തെരഞ്ഞെടുക്കും. പക്ഷെ കെ.ടി ജലീൽ ഹജ്ജ് മന്ത്രിയായതിന് ശേഷം പതിവ് രീതി നിന്നു.പകരം ഇന്റർവ്യൂ ബോർഡ് അംഗങ്ങളെ തീരുമാനിച്ച് സർക്കാർ ഉത്തരവിറക്കുകയാണ് ചെയ്തത്.അവസാന വർഷം ഇൻർവ്യൂ ബോർഡിനെ തീരുമാനിച്ച് ഉത്തരവിറങ്ങിയത് 2018 മാർച്ച് 21-ന്.അന്ന് ഹജ്ജ് കമ്മിറ്റി ചെയർമാനായിരുന്ന തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും മലപ്പുറം ജില്ലാ കളക്ടർ അമിത് മീണയും ഹജ്ജ് കമ്മിറ്റി അംഗം എ.കെ അബ്ദുൽ ഹമീദുമായിരുന്നു അംഗങ്ങൾ.
ഉത്തരവ് ഇറങ്ങിയതിന് പിന്നാലെ കളക്ടർ അമിത് മീണ ഇന്റർവ്യൂ ബോർഡിൽ നിന്ന് പിന്മാറി. അതേതുടർന്ന് ഏപ്രിൽ മൂന്നിന് വീണ്ടും പുതിയ ഉത്തരവിറക്കി. കളക്ടർക്ക് പകരം നിയോഗിച്ചത് ഹജ്ജ് കമ്മിറ്റി അംഗമല്ലാത്ത ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ എ.ബി മൊയ്തീൻ കുട്ടിയേയാണ്.ഹജ്ജ് കമ്മിറ്റി അംഗങ്ങളല്ലാത്തവർ മുൻപ് ഇൻർവ്യൂ ബോർഡിൽ വന്നിട്ടുമില്ല.കേന്ദ്ര ഹജ്ജ് ആക്ടിന്റെ ലംഘനമാണ് ഇവിടെ നടന്നതെന്നാണ് ആരോപണം.
മന്ത്രിക്കെതിരെ വിമർശനം കടുക്കുമ്പോഴും സിപിഎമ്മും മുഖ്യമന്ത്രിയും മന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുണ്ട്. ജലീലിനെ പ്രതിരോധത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള ആരോപണത്തിൽ വസ്തുതയില്ലെന്നാണ് സിപിഎം നേതൃത്വത്തിന്റെ കണ്ടെത്തൽ. യോഗ്യതയുള്ളവർ ഇല്ലാതെ വന്നപ്പോൾ നടത്തിയ ഡെപ്യൂട്ടേഷൻ നിയമനത്തിൽ പിശകുകളൊന്നുമില്ല. ജലീലിനെ മാറ്റി നിർത്തണമെന്നത് അടക്കമുള്ള ആവശ്യങ്ങളും പ്രതിപക്ഷത്തിന്റെ ആരോപണങ്ങളും അവഗണിക്കാനും സെക്രട്ടേറിയറ്റ് തീരുമാനിച്ചു. നിയമനത്തിൽ പരാതിയുള്ളവർ കോടതിയിൽ പോകട്ടെ എന്ന സമീപനം സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, ആരോപണങ്ങളെ മന്ത്രി ചെറുക്കുന്നത് ഇങ്ങനെയാണ്: 'ഞാനാരാണെന്ന് എന്നെക്കാൾ നന്നായി ജനങ്ങൾക്കറിയാം. കഴിഞ്ഞ 25 വർഷത്തെ എന്റെ ജീവിതം വിലയിരുത്തി ജനങ്ങൾ അത് തീരുമാനിക്കട്ടെ. എല്ലാ കാര്യങ്ങളും മുകളിലിരുന്ന് ഒരു ശക്തി കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട്. ഞാനെല്ലാം അവനിൽ ഭരമേൽപ്പിക്കുകയാണ്.'
Stories you may Like
- അനിൽകുമാറിനെ പാർട്ടി ഒറ്റപ്പെടുത്തും; ജലീലും ആരിഫും ഒരുമിക്കുമ്പോൾ
- കുഴൽനാടനും സതീശനും ഒന്നും മൊഴിയാത്ത ഒരു കഥ ശൊല്ലട്ടുമാ...
- ചോദ്യം ചെയ്യലിൽ കണ്ടത് എൻഐഎയുടെ മറ്റൊരുമുഖം; ജലീൽ അനുഭവങ്ങൾ പറയുമ്പോൾ
- അദാനിയുടെയും അംബാനിയുടെയും കടത്തോളം വരുമോ കേരളത്തിലെ സ്വർണക്കടത്ത്
- ഏകസിവിൽകോഡ് ഇന്ത്യയെ ദുർബലമാക്കും, കെ ടി ജലീൽ
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്