സനൽകുമാർ കൊല്ലപ്പെട്ട ശേഷം ഡിവൈഎസ്പി ഒളിച്ചു നടന്നത് ഒമ്പത് ദിവസം; ജാമ്യം കിട്ടില്ലെന്ന നിയമോപദേശം ലഭിച്ചതും താൻ അറസ്റ്റു ചെയ്ത പ്രതികൾക്കൊപ്പം ജയിലിൽ കിടക്കേണ്ട വരുമെന്നതും താങ്ങാനായില്ല; വീടിന് പിറകിലെ ഷെഡ്ഡിൽ ഹരികുമാർ ജീവനൊടുക്കിയത് രക്ഷപെടാൻ മാർഗ്ഗങ്ങളില്ലെന്ന് മനസിലായതോടെ; ആത്മഹത്യ ചെയ്തത് കർണാടകത്തിൽ നിന്നും ഇന്നലെ രാത്രി കല്ലമ്പലത്തെ വീട്ടിലെത്തിയ ശേഷമെന്ന് പൊലീസ് നിഗമനം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സനൽകുമാർ എന്ന യുവാവിനെ കാറിന് മുന്നിലേക്ക് തള്ളിയിട്ടു കൊലപ്പെടുത്തിയ സംഭവത്തിൽ ഡിവൈഎസ്പി ഹരികുമാർ കഴിഞ്ഞ ഒമ്പത് ദിവസമായി ഒളിച്ചു നടക്കുകയായിരുന്നു. കേസിൽ നിന്നും രക്ഷപെടാനുള്ള മാർഗ്ഗങ്ങൾ തേടിയാണ് അദ്ദേഹം ഇത്രയും ദിവസം ഒളിച്ചു നിന്നത്. ഒടുവിൽ മറ്റു മാർഗ്ഗങ്ങളില്ലെന്ന് ബോധ്യമായതോടെ അദ്ദേഹം സ്വയം ശിക്ഷവിധിക്കുകയായിരുന്നു.
സനൽകുമാറിനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ഡിവൈ.എസ്പിയെ പിടികൂടാൻ പൊലീസ് ഊർജ്ജിതമായി ശ്രമിച്ചിരുന്നില്ലെന്ന് തുടക്കം മുതൽ പരാതിയുണ്ടായിരുന്നു. പരമാവധി സംയമനം പാലിച്ച് ഹരികുമാറിന് കീഴടങ്ങാനുള്ള അവസരമൊരുക്കാൻ പൊലീസ് ശ്രമിച്ചെന്നാണ് ആരോപണം. ഇതിനിടെ ഹരികുമാർ തമിഴ്നാട്ടിലേക്ക് മുങ്ങിയെന്നാണ് പൊലീസ് ആദ്യം മുതൽക്കേ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നത്. ഇത് പ്രകാരം നാല് പേരെ ചോദ്യം ചെയ്യുകയുമുണ്ടായി.
ഇതിനിടെ ജനവികാരം എതിരാകുകയും അറസ്റ്റല്ലാതെ മറ്റുമാർഗ്ഗങ്ങളില്ലെന്ന് ബോധ്യമാകുകയും ചെയ്തതോടെയാണ് ഹരികുമാർ ജീവനൊടുക്കിയത്. കല്ലമ്പലത്തെ വീട്ടിലെ ഷെഡ്ഡിൽ തൂങ്ങിമരിച്ച നിലയിലാണ് അദ്ദേഹത്തെ കാണപ്പെട്ടത്. ഇന്നലെ രാത്രിയാണ് ഹരികുമാർ വീട്ടിലെത്തിയാണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം. ഇക്കാര്യം റൂറൽ എസ്പി അശോക് കുമാറാണ് സൂചന നൽകിയത്. ഹരികുമാർ ജീവനൊടുക്കിയത് മറ്റ് മാർഗമില്ലാതെ വന്നതോടെയാണ്. ഇത്രയേറെ കോളിളക്കം സൃഷ്ടിച്ച കേസ് ആയതിനാൽ മുൻകൂർ ജാമ്യം കിട്ടാൻ ഒരു സാധ്യതയുമില്ലെന്ന് അഭിഭാഷകർ ഹരികുമാറിനെ അറിയിച്ചിരുന്നു. മുൻകൂർ ജാമ്യാപേക്ഷ നാളെയാണ് തിരുവനന്തപുരം സി.ജെ.എം കോടതിയിൽ പരിഗണിക്കാനിരുന്നത്. സി.ജെ.എം കോടതി തള്ളിയാലും മേൽക്കോടതിയിൽ പോയിട്ടും പ്രയോജനമില്ലെന്ന അഭിപ്രായമാണ് പൊതുവേ ഉയർന്നത്. ഇക്കാര്യം അഭിഭാഷകർ ഹരികുമാറിന്റെ ബന്ധുക്കളെയും അറിയിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
നെയ്യാറ്റിൻകര ഡി.വൈ.എസ്പി ആയിരിക്കേ പിടികൂടിയ പ്രതികളെ അയച്ചത് നെയ്യാറ്റിൻകര സബ് ജയിലിലേക്കാണ് ഹരികുമാർ അയച്ചിരുന്നത്. കോടതിയിൽ കീഴടങ്ങുകയോ പൊലീസ് അറസ്റ്റു ചെയ്യുകയോ ചെയ്താൻ തന്നെ നെയ്യാറ്റിൻകര സബ് ജയിലിലേക്ക് അയക്കരുതെന്ന നിബന്ധ ഹരികുമാർ നേരത്തെ വച്ചിരുന്നുവെന്നാണ് വിവരം. പൊലീസ് അസോസിയേഷനോടാണ് ആവശ്യം ഉന്നയിച്ചിരുന്നത്. താൻ പിടികൂടിയവരുടെ ഇടയിലേക്ക് റിമാൻഡ് തടവുകാരനാകുന്നതിലെ മാനസിക്ക ബുദ്ധിമുട്ടൊക്കെയാണ് അദ്ദേഹത്തെ ആത്മഹത്യ ചെയ്യാൻ ഇടയാക്കിയതെന്നാണ് അറിയുന്നത്.
കർണാടകയിലെ വനമേഖലയോടു ചേർന്നുള്ള പ്രദേശത്തായിരുന്നു ഹരികുമാർ ഒളിവിൽ കഴിഞ്ഞതെന്നാണ് ഇപ്പോൾ ക്രൈംബ്രാഞ്ചിന് ലഭിക്കുന്ന വിവരം. ഇയാൾക്ക് സിം കാർഡ് എടുത്തുനൽകിയ ലോഡ്ജ് നടത്തിപ്പുകാരനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാളിൽ നിന്നും ലഭിച്ച സൂചനയാണിത്. ഇന്നലെ വൈകിട്ടോടെ കല്ലമ്പലത്ത് എത്തിയ ഹരികുമാർ ക്രൈംബ്രാഞ്ചിന് കീഴടങ്ങാൻ സന്നദ്ധത അറിയിച്ചു. എന്നാൽ സ്വന്തം വീട്ടിലേക്ക് ഇയാൾ പോകുമെന്ന ധാരണ പൊലീസിനുണ്ടായിരുന്നില്ലെന്നം സൂചനയുണ്ട്. പൊലീസിന്റെ നീക്കം. ഇതിന്റെ ഭാഗമായി ഹരികുമാറിനൊപ്പം ഒളിവിൽ പോയ ബിനുവിന്റെ മൂത്തമകനെ ഇന്നലെ പൊലീസ് അറസ്റ്റു ചെയ്തു.
ഇന്ന് ഹരികുമാറിന്റെ മൂത്ത സഹോദരൻ മാധവനെയും അറസ്റ്റു ചെയ്യുമെന്നും പൊലീസ് അറിയിച്ചിരുന്നു. അടുത്ത ബന്ധുക്കളും പൊലീസ് നടപടി നേരിടേണ്ടിവരുമെന്ന് വ്യക്തമായതോടെ കടുത്ത മാനസിക സമ്മർദ്ദത്തിലായ ഹരികുമാർ ജീവനൊടുക്കുകയായിരുന്നുവെന്ന് കരുതുന്നു. കല്ലമ്പലത്തെ സ്വന്തം വീട്ടിൽ ഒറ്റയ്ക്കായിരുന്നു ഹരികുമാർ. സനൽകുമാർ കൊല്ലപ്പെട്ട രാത്രി വീട്ടിൽ എത്തിയ ഹരികുമാർ ഭാര്യയോടും മകനോടും വിവരം പറഞ്ഞശേഷം ഒളിവിൽ പോകുകയായിരുന്നു.
ഹരികുമാറിന്റെ ആത്മഹത്യ വിരൽ ചൂണ്ടുന്നത് പൊലീസിന്റെ കൃത്യമായ വീഴ്ച്ചയയിലേക്കെന്നം ആരോപണം വി എസ്ഡിപി നേതാക്കൾ ഉന്നയിച്ചു. ഹരികുമാറിനെ സംരക്ഷിക്കാൻ ആദ്യം മുതൽ തന്നെ ഉന്നത ഉദ്യോഗസ്ഥർ ചരടു വലിച്ചിരുന്നതായി സൂചനകളുണ്ടായിരുന്നു. ഒളിവിൽപ്പോയ ഡി.വൈ.എസ്പി. മുപ്പതിലേറെത്തവണ പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ നേതാവിനെ വിളിച്ചിരുന്നു. കൂടാതെ സംഭവസ്ഥലത്തുനിന്ന് കടക്കുന്നതിനിടെ അഞ്ചുപ്രാവശ്യം സ്ഥലം എസ്ഐ.യെയും വിളിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമായിരുന്നു. മരണത്തിന്റെ ഉത്തരവാദിത്തം സംരക്ഷണം നൽകിയവർക്കാണ്. ഹരികുമാറിനെ സംരക്ഷിച്ചവർക്കെതിരെ നടപടി വേണമെന്ന് ജനകീയ സമരസമിതി പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരൻ ആവശ്യപ്പെടുകയുണ്ടായി.
സനൽകുമാറെന്ന ചെറുപ്പക്കാരനെ വാക്കു തർക്കത്തിനിടെ കാറിനു മുന്നിലേക്ക് തള്ളിയിട്ട് കൊന്നതോടെ നാട്ടുകാരും മാധ്യമങ്ങളും, രാഷ്ട്രീയപാർട്ടികളും, സനലിന്റെ ബന്ധുക്കളും ഒന്നിച്ച് ഡിവൈഎസ്പിക്ക് എതിരെ നിന്നതോടെ ഒരു ബന്ധങ്ങളും പോരാതെ വന്നു. ഡിവൈഎസ്പിയുടെ സ്വാധീനവലയങ്ങൾക്ക് അയാളെ രക്ഷിക്കാൻ കഴിയാതെയായി. മുൻകൂർ ജാമ്യാപേക്ഷ കോടതി നീട്ടിവെച്ചു, ഇതിനിടെ സനലിന്റെ ബന്ധുക്കളുടെ പ്രതിഷേധവും കൂടിയായപ്പോൾ പൊലീസിനുള്ളിൽ നിന്നുതന്നെ സമ്മർദങ്ങളേറി. പൊലീസ് ബുദ്ധി ഉപയോഗിച്ച് തന്നെ ഡിവൈഎസ്പി ഒളിവിൽ പോയപ്പോൾ, മരണത്തിനിപ്പുറം ഏഴുനാൾ കഴിഞ്ഞും പൊലീസിന് പിടികൂടാനായില്ല. ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ഹരികുമാർ ഫോണിൽ ബന്ധപ്പെട്ടില്ല. എടിഎം ഉപയോഗിച്ചുമില്ല ഇതോടെ ഹരികുമാറിനെ കുറിച്ച് ഒരു തുമ്പും ലഭിക്കാതെയായി. പൊലീസ് ഇരുട്ടിൽ തപ്പിയപ്പോൾ ബന്ധുക്കൾ നിയമപരമായി നേരിടാനൊരുങ്ങി. മാധ്യമങ്ങൾ ഡിവൈഎസ്പിയുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പരമ്പരയാക്കി. ഇതോടെ ഗത്യന്തരമില്ലാതെ സ്വന്തം വീട്ടിലെ കയറിൽ ഡിവൈഎസ്പി ബി.ഹരികുമാർ ജീവനൊടുക്കി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍