സ്വന്തമായി ഗുണ്ടകളും കുഴൽപ്പണ ബിസിനസുമുള്ള പൊലീസ് ഉദ്യോഗസ്ഥൻ! പരാതിയുമായി എത്തുന്നത് സ്ത്രീകളാണെങ്കിൽ ഇംഗിതത്തിന് വഴങ്ങണമെന്ന് ഭീഷണി; പെരിന്തൽമണ്ണ സ്വദേശിക്കെതിരെ ബിസിനസ് പങ്കാളി നൽകിയ പരാതി പിൻവലിച്ചിട്ടും തട്ടിയത് ലക്ഷങ്ങൾ; വീട്ടിലെത്തി അറസ്റ്റ് ചെയ്ത ശേഷം ഭാര്യയോട് പറഞ്ഞത് ഇനി ഇവന്റെ ഒപ്പം നീ അടുത്തൊന്നും കിടക്കില്ലെന്നും; പൊലീസ് വേഷവും ഗുണ്ടകളേയും തരാമെന്നും കുഴൽപ്പണം കടത്താൻ സഹായിക്കണമെന്നും നിർബന്ധിച്ചു; കേരളപ്പൊലീസിലെ സിഐ `ഗുണ്ട` ശിവശങ്കരന്റെ ഞെട്ടിക്കുന്ന കഥ
എം പി റാഫി
മലപ്പുറം: ഗുണ്ടാ പ്രവർത്തനം, കൈക്കൂലി, കുഴൽപ്പണം തട്ടൽ, വാദിയിൽ നിന്നും പ്രതിയിൽ നിന്നും പണം വാങ്ങി കേസ് ഒതുക്കൽ, സ്ത്രീ പീഡനം ഈ കുറ്റ കൃത്യങ്ങളെല്ലാം പതിവാക്കിയിരുന്നത് കേരളത്തിലെ ഒരു പൊലീസ് ഓഫീസർ. കേരള പൊലീസിന് അപമാനമാകുംവിധം സർവീസിലിരുന്ന് ആരെയും ഞെട്ടിക്കുന്ന കൃത്യങ്ങൾ ചെയ്തുകൂട്ടിയത് പാലക്കാട് നോർത്ത് സർക്കിൾ ഇൻസ്പക്ടറായിരുന്ന ആർ ശിവശങ്കരൻ. പെരിന്തൽമണ്ണ സ്വദേശിയായ റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ യുവാവിന് ഏൽക്കേണ്ടി വന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ ഞെട്ടിക്കുന്ന കഥയാണ് മറുനാടൻ മലയാളി പുറത്ത് വിടുന്നത്. ഗുണ്ടകളെയും ക്രിമിനലുകളെയും തീറ്റിപ്പോറ്റുന്ന പൊലീസ് ഓഫീസർ. ആവശ്യാനുസരണം ഗുണ്ടകളെ ഉപയോഗിച്ച് വിലപേശൽ നടത്തുന്ന ഉദ്യോഗസ്ഥൻ.
പരാതിയുമായെത്തുന്ന സ്ത്രീകളെ തന്റെ ഇംഗിതത്തിന് കീഴ്പ്പെടുത്തുന്നത് പതിവാക്കിയ 'മാന്യൻ'. പാലക്കാട് നോർത്ത് സിഐ ആയിരുന്ന ഈ ഉദ്യോഗസ്ഥന്റെ 'വിശേഷണങ്ങൾ' ഇനിയുമുണ്ട്. പൊലീസുകാർക്കുള്ള പെരുമാറ്റ ചട്ടങ്ങളും സമ്പർക്ക രീതികളും സർക്കാർ കർശനമാക്കിയിട്ടും ആർ ശിവശങ്കറിനെ പോലുള്ള ക്രിമിനൽ പൊലീസ് ഓഫീസർമാരെ പിണറായി വിജയന് നിലക്ക് നിർത്താൻ സാധിക്കാത്തത് എന്ത്കൊണ്ട്?
ടൗൺ നോർത്ത് സർക്കിൾ ഇൻസ്പക്ടറായിരുന്ന ആർ ശിവശങ്കരൻ ലക്ഷങ്ങൾ തട്ടിയെടുക്കുകയും തനിക്കും കുടുംബത്തിനുമെതിരെ വധഭീഷണി മുഴക്കുന്നതായും ചൂണ്ടികാട്ടി മുഖ്യമന്ത്രിക്കും ഡി ജി പിക്കും പാലക്കാട് എസ് പിക്കും പരാതി നൽകി പെരിന്തൽമണ്ണ പൂവ്വത്താണി സ്വദേശി അബ്ദുൽ റഫീക്ക് രംഗത്തെത്തിയതോടെയാണ് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത സർക്കിൾ ഇൻസ്പക്ടറുടെ ക്രിമിനൽ കഥകൾ പുറത്തറിയുന്നത്. സിഐക്കെതിരെ ആരും പരാതിയുമായി വരാറില്ല. ആരെങ്കിലും പരാതിയുമായി വന്നാൽ തന്നെ ഭീഷണിയും ഗുണ്ടകളെ വിട്ട് വിരട്ടലുമാണ്
ലക്ഷങ്ങൾ നൽകാനുണ്ടായിരുന്ന ബിസിനസ് പങ്കാളി റഫീക്കിനെതിരെ നൽകിയ പരാതിയോടെയാണ് സംഭവങ്ങളുടെ തുടക്കം. റഫീക്കിന്റെ കൈയിലുള്ള തന്റെ വാഹനം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ടായിരുന്നു തമിഴ്നാട് സ്വദേശി പരാതി നൽകിയത്. എന്നാൽ പരാതിക്കാരനുമായി വിലപേശി വാഹനം പിടിച്ചെടുത്ത് തിരികെ നൽകുകയും റഫീക്കിനെതിരെയുള്ള തമിഴ്നാട് സ്വദേശിയുടെ പരാതി പിൻവലിപ്പിക്കുകയും ചെയ്തു. പരാതി പിൻവലിച്ച വിവരം മറച്ചു വച്ച് സിഐ റഫീക്കിനെ കസ്റ്റഡിയിലെടുത്ത് വിലപേശുകയും ലക്ഷങ്ങൾ തട്ടുകയുമായിരുന്നു. ബിസിനസ് പങ്കാളി പരാതി പിൻവലിച്ചതറിയാതെ മാരക വകുപ്പുകൾ ചുമത്തിയ റഫീക്കിന് ഒരു മാസത്തിലേറെ ജയിൽ വാസം അനുഭവിക്കേണ്ടിയും വന്നു.
ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം വീണ്ടും റഫീക്കിന് അനുഭവിക്കേണ്ടി വന്നത് സി ഐ ശിവശങ്കരന്റെ വേട്ടയാടൽ. നിരന്തരം കാണമെന്നാവശ്യപ്പെട്ട് കുഴൽപണം തട്ടാൻ സഹായിക്കണമെന്നും റഫീക്കിനോടു ആവശ്യപ്പെട്ടു. തമിഴ്നാട്ടിൽ നിന്നും മലപ്പുറത്തേക്കു വരുന്ന കുഴൽപ്പണം തട്ടാൻ ശിവശങ്കറിനെ സഹായിക്കണമെന്നായിരുന്നു റഫീക്കിനോടു ആവശ്യപ്പെട്ടത്. ഇതിന് പൊലീസ് യൂണിഫോമും വാഹനവും ഗുണ്ടകളെയും നൽകാമെന്നും സിഐ പറഞ്ഞതായി റഫീക്ക് മറുനാടൻ മലയാളിയോടു വെളിപ്പെടുത്തി. കേസ് ഇല്ലാതാക്കാൻ വീണ്ടും സിഐ നിർബന്ധപൂർവ്വം റഫീക്കിൽ നിന്നും ലക്ഷങ്ങൾ വാങ്ങിച്ചു
പണമെല്ലാം കൈപറ്റിയ ശേഷമായിരുന്നു പരാതിക്കാരൻ കേസ് പിൻവലിച്ച കാര്യവും ഇതിന്റെ രേഖകളും റഫീക്കിന് സിഐ നൽകുന്നത്. അപ്പോഴാണ് സർക്കിൾ ഇൻസ്പെക്ടറുടെ കൊടുംവഞ്ചന റഫീക്ക് തിരിച്ചറിയുന്നത്. സർവീസിലിരുന്ന സ്ഥലങ്ങളിലെല്ലാം പൊലീസിന് ചീത്തപ്പേരുണ്ടാക്കിയ ഉദ്യോഗസ്ഥനായിരുന്ന സിഐ ആർ ശിവശങ്കരൻ ഇപ്പോൾ ഒരു പീഡനകേസിൽ സസ്പെൻഷനിലാണ്. ഈ ഉദ്യോഗസ്ഥനിൽ നിന്നും നേരിടേണ്ടി വന്ന ഭീഷണികളുടെയും ക്രൂരതകളുടെയും വിവരങ്ങൾ മറുനാടൻ മലയാളിയോടു വിവരിക്കുകയാണ് പെരിന്തൽമണ്ണ പൂവ്വത്താണ് സ്വദേശി അബ്ദുൽ റഫീക്ക്.
ബിസിനസ്സുകാരനായ റഫീക്കിന് തമിഴ്നാട് തിരുപ്പൂർ സ്വദേശിയുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നു. രണ്ട് ഘട്ടങ്ങളിലായി ബിസിനസ്സിൽ ലാഭം തരാം എന്നു പറഞ്ഞ് നാഗരാജൻ ഇടനിലക്കാർ വഴി റഫീക്കിൽ നിന്ന് 13 ലക്ഷം രൂപ കൈപറ്റിയിരുന്നു. എന്നാൽ പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും ലാഭം പോയിട്ട് മുടക്ക് മുതൽപോലും തിരിച്ച് കിട്ടിയില്ല. ഇതോടെ കൊടുത്ത പണം തമിഴ്നാട് സ്വദേശിയോട് തിരികെ ആവശ്യപ്പെട്ടതായും എന്നാൽ ഒരു വർഷത്തിന് ശേഷം തമിഴ്നാട് സ്വദേശി നേരിട്ട് വന്ന് പണം നൽകാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് കുറച്ച് സമയം നീട്ടിചോദിക്കുകയും അതുവരെ തമിഴ്നാട് സ്വദേശി സ്വന്തം വാഹനമായ മാരുതി എസ്ക്രോസ് ഈടായി റഫീക്കിന് രേഖാമൂലം കൈമാറുകയും ചെയ്തിരുന്നു.
2017 ജൂൺ 23 ന് മണ്ണാർക്കാട് ഒരു സ്വകാര്യ ഹോട്ടലിൽ വച്ചാണ് ഇവർ പരസ്പരം കരാർ ഉണ്ടാക്കിയത്. എന്നാൽ രണ്ടാഴ്ചക്ക് ശേഷം 2017 ജൂലൈ 9 ന് അർദ്ധരാത്രി പാലക്കാട് നോർത്ത് സി ഐ ആയിരുന്നു ആർ ശിവശങ്കരന്റെ നേതൃത്വത്തിൽ ഒരു ഗുണ്ടാ സംഘം മദ്യലഹരിയിൽ പൂവ്വത്താണിയിലുള്ള റഫീക്കിന്റെ വീട്ടിൽ അതിക്രമിച്ചു കടക്കുകയും ഭാര്യയോടും കുട്ടികളോടുമൊപ്പം ബെഡ്റൂമിൽ ഉറങ്ങിക്കിടക്കുകയായിരുന്ന റഫീക്കിന്റെ മുഖത്തേക്ക് സി ഐ ശിവശങ്കരൻ കുരുമുളക് സ്പ്രേ അടിക്കുകയും ഭാര്യക്കും മാതാവിനും കുട്ടികൾക്കുമിടയിൽ വെച്ച് ക്രൂരമായി മർദ്ദിക്കുകയും ബലംപ്രയോഗിച്ച് കൈവിലങ്ങ് വെച്ച് വലിച്ചിഴച്ച് വാഹനത്തിൽ കയറ്റുകയും ചെയ്തു. വീട്ടിലുണ്ടായിരുന്ന പണവും വാഹനങ്ങളുടെയും ഭൂമിയുടേയും രേഖകളും
മൊബൈൽ ഫോണുകളും കുട്ടിയുടെ കളിത്തോക്ക് വരെ എടുത്തു കൊണ്ടുപോവുകയും ചെയ്തു. വീട്ടിലുണ്ടായിരുന്ന രണ്ട് വാഹനങ്ങളും സി ഐ അകാരണമായി പിടിച്ചെടുത്തു. എന്താനാണ് ഭർത്താവിനെ അറസ്റ്റ് ചെയ്യുന്നതെന്ന് ചോദ്യം ചെയ്ത ഭാര്യയെ സി ഐ ശിവശങ്കർ ഭീഷണിപ്പെടുത്തുകയും അസഭ്യം ചൊരിയുകയും ചെയ്തതായും പരാതിയിൽ പറയുന്നു. ''നിന്റെ കെട്ടിയോൻ അടുത്തൊന്നും പുറംലോകംകാണില്ലെന്നും കെട്ടിയോനെ കെട്ടിപ്പിടിച്ചു കിടക്കാമെന്ന് കരുതേണ്ടന്നും അതിന് താനൊക്കെ ഇവിടെ ഉണ്ടെന്ന''തടക്കം അശ്ലീലച്ചുവയോടെ സംസാരിക്കുകയും വളരെ മോശമായ രീതിയിൽ ശിവശങ്കരൻ തന്റെ ഭാര്യയോടും മാതാവിനോടും പെരുമാറിയതായും റഫീക്ക് മറുനാടനോടു പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയടക്കമുള്ളവർക്കു നൽകിയ പരാതിയിൽ റഫീക്ക് ബോധിപ്പിച്ചിട്ടുണ്ട്.
സ്റ്റേഷനിലെത്തിച്ച തന്നോട് കേസ് എന്തെന്ന് പോലും വിശദീകരിക്കാതെ 15 ലക്ഷം രൂപ കൈക്കൂലി തന്നാൽ വെറുതെ വിടാമെന്നും അല്ലെങ്കിൽ അകത്തു കിടക്കേണ്ടി വരുമെന്നും സി ഐ ഭീഷണിപ്പെടുത്തി. താൻ സമ്പത്തിനെ ഉരുട്ടിക്കൊന്ന സ്റ്റേഷനിലെ സി ഐ ആണെന്നും പഞ്ചസാര കുടിപ്പിച്ച് നിന്റെ എല്ലുനുറുക്കുമെന്നും ഭീഷണിപ്പെടുത്തി വീണ്ടും പണം ആവശ്യപ്പെട്ടു. പണം നൽകാൻ തയ്യാറാകാതിരുന്നതോടെ റഫീക്കിനെതിരെ നിരവധി ക്രിമിനൽ വകുപ്പുകൾ ചേർത്ത് കേസെടുത്തു. വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ സഹോദരനോടും സി ഐ പത്തുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായും പണം നൽകാത്ത പക്ഷം റഫീക്കിനെ വിലങ്ങണിയിപ്പിച്ച് ഭാര്യാവീട്ടിലടക്കം കൊണ്ടുപോയി നാറ്റിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഒടുവിൽ സിഐ യുടെ ഭീഷണിക്ക് വഴങ്ങി സഹോദരൻ നാലര ലക്ഷം രൂപ സി ഐ ആർ ശിവശങ്കരന്റെ നിർദ്ദേശ പ്രകാരം പലാക്കാട് എ ടി എസ് ഹോട്ടലിൽ വെച്ച് ശശി എന്ന ശിവശങ്കരന്റെ ബിനാമിക്കു കൈമാറി.
ശിവശങ്കരന്റെ മുഴുവൻ ബിനാമി ഇടപാടുകളും കൈകാര്യം ചെയ്യുന്ന വ്യക്തി എന്നാണ് ശശി സ്വയം പരിചയപ്പെടുത്തിയതെന്നും ഇയാളുടെ രണ്ട് ഫോൺ നമ്പറുകൾ (9447075678, 9048384475 )സഹോദരന് സിഐ തന്നെ നൽകുകയായിരുന്നെന്നും റഫീക്ക് പരാതിയിൽ വിശദമാക്കുന്നു. പണം കൈമാറിയതോടെ തനിക്കെതിരെ പെട്ടൊന്ന് ജാമ്യം കിട്ടുന്ന വകുപ്പുകൾ മാത്രമാണ് ചേർത്തിട്ടുള്ളതെന്ന് സഹോദരനെ തെറ്റിധരിപ്പിച്ചതായും എന്നാൽ നിരന്തരം ജാമ്യാപേക്ഷകൾ സമർപ്പിച്ചിട്ടും ഒരു മാസം റിമാൻഡിൽ കഴിഞ്ഞ ശേഷമാണ് തനിക്ക് ജാമ്യം അനുവദിച്ച് കിട്ടിയതെന്നും റഫീക്ക് പറയുന്നു.
എന്നാൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് സി ഐ തന്നെ ബോധപൂർവ്വം കുടുക്കിയാതാണെന്ന സത്യം റഫീക്ക് തിരിച്ചറിഞ്ഞത്. തനിക്കെതിരെ പരാതി നൽകിയിരുന്ന നാഗരാജ് തന്നെ അറസ്റ്റ് ചെയ്തതിന്റെ അടുത്ത ദിവസമായ ഓഗസ്റ്റ് 10 ന് തന്നെ തനിക്കെതിയുള്ള പരാതി പിൻവലിക്കുന്നതായി രേഖാമൂലം സി ഐ ക്ക് എഴുതി നൽകിയിരുന്നു എന്ന് റഫീക്ക് മനസ്സിലാക്കുന്നത്. നാഗരാജ് പരാതി പിൻവലിച്ച കാര്യം സി ഐ ശിവശങ്കരൻ മറച്ചുവെക്കുകയും ആയുധനിയമം ഉൾപ്പടെയുള്ള കടുത്ത വകുപ്പുകൾ ചാർത്തി ബോധപൂർവ്വം റഫീക്കിനെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്യിക്കുകയായിരുന്നു.
റിമാൻഡിലായ റഫീക്കിനെ പുറത്തിറക്കാൻ സഹായിക്കാം എന്ന് വാഗ്ദാനം നൽകി ബന്ധുക്കളിൽ നിന്ന് പണം തട്ടുകയായിരുന്നു സി ഐ യുടെ ലക്ഷ്യം. ഒരു മാസം റഫീക്ക് റിമാൻഡിൽ കിടന്നു. സഹോദരനിൽ നിന്ന് ലക്ഷങ്ങൾ വാങ്ങിയശേഷമാണ് സി ഐ ശിവശങ്കരൻ തന്റെ കയ്യിലുള്ള നാഗരാജൻ കേസ് പിൻവലിച്ചതായുള്ള രേഖ കോടതിയിൽ സമർപ്പിക്കാൻ കൂട്ടാക്കിയത്. ഇതോടെയാണ് റഫീക്കിന് പുറത്തിറങ്ങാനായത്.
പ്രതിസ്ഥാനത്തുള്ള പാലക്കാട് ടൗൺ നോർത്ത് സി ഐ ആയ ആർ ശിവശങ്കരനെതിരെ ഇതിന് മുമ്പും നിരവധി പരാതികളാണ് ഉയർന്നു വന്നിട്ടുള്ളത്. പരാതി നൽകാനെത്തിയ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ഞെട്ടിക്കുന്ന വിവരവും മറുനാടൻ മലയാളിക്കു ലഭിച്ചു. ഇതേ തുടർന്ന് അന്വേഷണ വിധേയമായി ഇയാളെ സർവ്വീസിൽ നിന്ന് സസ്പെന്റ് ചെയ്തിരിക്കുകയാണ് . ഫോട്ടോ ദുരുപയോഗം ചെയ്ത് അപമാനിക്കുന്നതിൽ പരാതി നൽകാനെത്തിയ യുവതിയെ ശിവശങ്കരൻ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.
റഫീക്ക് നൽകിയ പരാതിയെ തുടർന്ന് സിഐക്കെതിരെ അന്വേഷണം നടന്നു വരികയാണ്. റഫീക്കിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പാലക്കാട് നാർക്കോട്ടിങ് സെൽ ഡിവൈഎസ്പി മൊഴി ശേഖരിച്ചു. കൈകൂലി കൈപറ്റിയ ബിനാമിയായ ശശിയെയും ചോദ്യം ചെയ്തു. എന്നാൽ കുറ്റാരോപിതനായ സിഐ ശിവശങ്കരൻ സ്ത്രീ പീഡനകേസിൽ ഒളിവിലാണ്. ഇയാളെ ഇതുവരെ പിടികൂടാനോ ചോദ്യം ചെയ്യാനോ സാധിച്ചിട്ടില്ല.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്