ജയിലിൽ അടയ്ക്കുമെന്ന് പറഞ്ഞ് അയ്യപ്പൻ സയനയ്ഡ് കഴിച്ചത് സാമ്പത്തികമായി പറ്റിച്ചപ്പോൾ; ജുവലറിയിലെ ജീവനക്കാരന്റെ ആത്മഹത്യയിൽ പ്രതിയെ രക്ഷിക്കാൻ ശരവേഗത്തിൽ ഇടപെടൽ; ബ്യൂട്ടി പാർലർ സുഹൃത്തിന്റെ ഭർത്താവിനെ കൈക്കൂലി പണം കൊടുത്തു കൊടുങ്ങാവിളയുടെ സ്വകാര്യ ബാങ്കാക്കി വളർത്തി; നെയ്യാറ്റിൻകര ഡിവൈഎസ്പിയെ രക്ഷപ്പെടാൻ സഹായിച്ചത് ബിനാമി ബിനു; കൂട്ടുപ്രതിക്കെതിരെ ചെറുവിൽ അനക്കാതെ പൊലീസ്; ഹരികുമാറിനെ പിടിക്കാനുള്ള അന്വേഷണം തട്ടിപ്പോ?
പ്രവീൺ സുകുമാരൻ
തിരുവനന്തപുരം: യുവാവിനെ ഡിവൈ.എസ്പി. കാറിനു മുന്നിലേക്കു തള്ളിയിട്ടു കൊലപ്പെടുത്തിയ സംഭവത്തിൽ നെയ്യാറ്റിൻകരയിലും കൊടങ്ങാവിളയിലും ഇപ്പോഴും രോഷം പുകയുകയാണ്. എന്നാൽ ഡി വൈ എസ് പിയെ കണ്ടെത്താൻ പൊലീസ് ഒന്നും ചെയ്യുന്നില്ല. കേസിലെ കൂട്ടുപ്രതിയായ ഹരികുമാറിന്റെ സുഹൃത്തായ ബിനുവിനെ കസ്റ്റഡിയിൽ എടുക്കാനും പൊലീസ് തയ്യാറാകുന്നില്ല. ഹരികുമാറിനെ ഒളിവിൽ പോകാൻ സഹായിച്ചത് ബിനുവാണ്. അതുകൊണ്ട് തന്നെ ബിനുവിനേയും കൊലക്കേസിൽ പൊലീസിന് അറസ്റ്റ് ചെയ്യേണ്ടതാണ്. എന്നാൽ എങ്ങനേയും ബിനുവിനെ രക്ഷിക്കാനാണ് നീക്കം. സനലിനെ കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന ഡിവൈഎസ്പിക്ക് സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ കാറെത്തിച്ചു കൊടുത്തത് ബിനുവാണ്. അതിനിടെ ഹരികുമാറിന്റെ ബിനാമിയാണ് ബിനുവെന്ന സുപ്രധാന വിവരം മറുനാടന് ലഭിച്ചു. രണ്ട് കൊല്ലമുമ്പ് ബിനുവിനെ കേസിൽ നിന്നും രക്ഷിച്ചെടുത്തതും ഹരികുമാറായിരുന്നു. കൊടങ്ങാവളിയിലെ മാഫിയാ നായകനായി ബിനു മാറിയത് ഡിവൈഎസ്പിയുടെ പിന്തുണയോടെയാണ്.
രണ്ടരക്കൊല്ലം മുമ്പ് കൊടങ്ങാവിളയിലെ സാധാരണക്കാരനായിരുന്നു ബിനു. ചെറിയ സ്വർണ്ണക്കടയായിരുന്നു നടത്തിയിരുന്നു. എബിസി ജ്യൂലറിയെന്നായിരുന്നു പേര്. സാമ്പത്തിക തകർച്ചയെ തുടർന്ന് എല്ലാം പൂട്ടി. എന്നാൽ നെയ്യാറ്റിൻകരയിൽ ഡിവൈഎസ്പിയായി ഹരികുമാർ എത്തിയതോടെ നല്ലകാലം തുടങ്ങി. ധനകാര്യ ഇടപാടു സ്ഥാപനവുമായി പലിശയ്ക്ക് പണം കൊടുക്കുന്ന വ്യക്തിയായി. സ്വർണ്ണക്കട പൂർണ്ണമായും വിട്ടു. ഈ സ്വർണ്ണകടയുമായി ബന്ധപ്പെട്ടാണ് ബിനുവിന്റെ വീട്ടിന് മുമ്പിൽ നാടിനെ നടുക്കിയ ആത്മഹത്യയുണ്ടായത്. ബിനുവിനെതിരെ ഏത് പൊലീസുകാരനും ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തേണ്ട കേസ്. എന്നാൽ ആലുവയിൽ ഡിവൈഎസ്പിയായിരുന്ന ഹരികുമാർ പറന്നെത്തി ബിനുവിനെ രക്ഷിച്ചെടുത്തു. അതിന് ശേഷം ഹരികുമാർ തന്നെ നെയ്യാറ്റിൻകരയിൽ അവതരിച്ചു. ഇതോടെ ബിനുവിന്റെ പുഷ്കരകാലം തുടങ്ങി. കടമെല്ലാം തീർന്നു. ഒപ്പം പണം കടംകൊടുക്കുന്ന മുതലാളിയായി.
നെയ്യാറ്റിൻകരയ്ക്ക് അടുത്ത് തൊഴുക്കൽ സ്വദേശി അയ്യപ്പനാണ് രണ്ടര വർഷം മുമ്പ് ബിനുവിന്റെ വീടിന് മുമ്പിൽ ആത്മഹത്യ ചെയ്തത്. ഒരു ദിവസം രാവിലെ ബിനുവിന്റെ വീട്ടിന് മുമ്പിലെത്തി കടം കൊടുത്ത കാശ് തിരിച്ചു ചോദിച്ചു. ഇതോടെ ബിനുവിന്റെ ജീവനക്കാരൻ കൂടിയായിരുന്ന ഇയാൾക്കെതിരെ ബിനു തിരിഞ്ഞു. അടിക്കുകയും ചെയ്തു. വാക്കു തർക്കത്തിനിടെ നിന്നെ ജയിലിൽ അടയ്ക്കുമെന്ന് പ്രഖ്യാപിച്ച് അയ്യപ്പൻ സയനൈഡ് കഴിച്ചു. ആത്മഹത്യ നടന്നതും പരസ്യമായി. എല്ലാം പൊലീസും അറിഞ്ഞു. ഇവർ തമ്മിലെ സാമ്പത്തിക ഇടപാടുകളും ചർച്ചയായി. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ചെറിയൊരു കേസു പോലും പൊലീസ് എടുത്തില്ല. സാധാരണ ആത്മഹത്യയാക്കി മാറ്റി ബിനുവിനെ രക്ഷിച്ചു. ഇതിന് ശേഷമാണ് ബിനു വളർന്ന് കയറിയത്. കേസ് ഒതുക്കിയത് ഹരികുമാറാണെന്ന് ഏവർക്കും അറിയാം.
അയ്യപ്പൻ സ്വർണ്ണപണിക്കാരനായിരുന്നു. ബിനുവിന്റെ ജ്യൂലറിയിൽ ഒന്നരക്കൊല്ലത്തോളം ജോലി ചെയ്തു. ഇതിനിടെ അയ്യപ്പന്റെ സമ്പാദ്യമെല്ലാം ബിനു കൈക്കലാക്കി. പലിശ നൽകാമെന്ന് പറഞ്ഞ് കാശുവാങ്ങി പറ്റിച്ചതോടെയാണ് അയ്യപ്പൻ ആത്മഹത്യ ചെയ്തത്. വീടിന് മുന്നിലെ മരണം കൊടങ്ങാവിളയെ നടുക്കി. ബിനു സാമ്പത്തികമായി മോശം അവസ്ഥയിലാണെന്ന് നാട്ടുകാർ വിലയിരുത്തുകയും ചെയ്തു, ഈ കേസ് തേച്ചു മായക്കാൻ ഹരികുമാർ തന്നെ നെയ്യാറ്റിൻകരയിൽ നേരിട്ട് എത്തി. അയ്യപ്പന്റെ വീട്ടുകാരെ ഇയാൾ ഭീഷണിപ്പെടുത്തിയതായും സൂചനയുണ്ട്. ഇങ്ങനെയാണ് ബിനുവിനെ ഹരികുമാർ പൊലീസിലെ സ്വാധീനമുപയോഗിച്ച് പരാതി ഇല്ലാതാക്കി രക്ഷിച്ചെടുത്തത്. ഇതിന് ശേഷം ഹരികുമാർ നെയ്യാറ്റിൻകയിൽ ജോലിക്കെത്തി. പൊലീസ് പണിക്കിടെ കിട്ടിയ കൈക്കൂലിയെല്ലാം ബിനുവിനെയാണ് ഹരികുമാ്ർ ഏൽപ്പിച്ചതെന്നാണ് നാട്ടുകാരുടെ ഭാഷ്യം.
ഈ കള്ളപ്പണത്തിന്റെ കരുത്തിൽ എബിസി ജ്യൂലറി പൂട്ടി പണമിടപാട് സ്ഥാപനം ബിനു തുടങ്ങി. കൊള്ളപ്പലിശയ്ക്ക് പണം നൽകി കൊടങ്ങാവിളയിലെ മാഫിയാ തലവനായി. എന്നും ഡിവൈഎസ്പി എത്തുന്ന വീട്ടിലെ മുതലാളിക്കെതിരെ നാട്ടുകാർക്കും ഒന്നും പറയാനുണ്ടായിരുന്നില്ല. .ഹരികുമാർ പാറശ്ശാല എസ് ഐ ആയിരുന്നപ്പോൾ തുടങ്ങിയതാണ് ബന്ധം. അന്ന് ബിനുവിനെ രക്ഷിച്ചെടുത്തത് ഭാര്യയുടെ ഇടപെടലായിരുന്നു. ഈ ബന്ധമാണ് വീട്ടിലെ നിത്യ സന്ദർശകനായി ഹരികുമാറിനെ മാറ്റിയത്. നാട്ടുകാർ പലവട്ടം എതിർത്ത ഈ ബന്ധമാണ് സനൽ കുമാർ എന്ന യുവാവിന്റെ ജീവനെടുത്തതും.
സനൽകുമാറിനെ ഡിവൈ.എസ്പി. ബി.ഹരികുമാർ റോഡിലേക്കു തള്ളിയിടുമ്പോൾ കൊടങ്ങാവിളയിൽ വിരലിലെണ്ണാവുന്ന ആൾക്കാർ മാത്രമാണുണ്ടായിരുന്നത്. സംഭവമറിഞ്ഞതോടെ നാട്ടുകാർ അവിടെ പ്രതിഷേധവുമായി തടിച്ചുകൂടി. തിങ്കളാഴ്ച രാത്രി പത്തരമണിക്കു തുടങ്ങിയ പ്രതിഷേധം അവസാനം സനൽകുമാറിന്റെ മൃതദേഹവുമായി മൂന്നുകല്ലിന്മൂട് കവലയിലെ ഉപരോധസമരംവരെ നീണ്ടു. നാട്ടുകാർക്ക് പ്രിയപ്പെട്ടവനായിരുന്നു സനൽകുമാർ. എന്ത് അത്യാവശ്യമുണ്ടായാലും നാട്ടുകാർ വിളിച്ചാൽ സനൽകുമാർ എത്തും. അതുകൊണ്ടുതന്നെ യാതൊരു പ്രകോപനവുമില്ലാതെ ഡിവൈ.എസ്പി. സനൽകുമാറിനെ മർദിക്കുകയും റോഡിലേക്കു പിടിച്ചുതള്ളിയിടുകയുംചെയ്ത സംഭവത്തിൽ പ്രതിഷേധം ആളിക്കത്തുകയാണ്. ഹരികുമാർ കൊടങ്ങാവിള എ.ബി.എസ്. ഫിനാൻസ് നടത്തുന്ന ബിനുവിന്റെ വീട്ടിലെ നിത്യസന്ദർശകനാണ്. തുടർച്ചയായ ദിവസങ്ങളിൽ ഡിവൈ.എസ്പി. ഇവിടെ തങ്ങാറുണ്ട്. സനൽകുമാറിന്റെ മരണത്തിൽ ബിനുവിന്റെ പങ്കും അന്വേഷിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. എന്നിട്ടും ബിനുവിനെ പൊലീസ് വെറുതെ വിട്ടിരിക്കുകയാണ്.
ഹരികുമാർ അഴിമതിക്കാരനാണെന്നു രഹസ്യാന്വേഷണ വിഭാഗം സർക്കാരിനും ആഭ്യന്തരവകുപ്പിനും റിപ്പോർട്ട് നൽകിയതു പലവട്ടം. ഒരു നടപടിയുമുണ്ടായില്ല. ജില്ലയിലെ ഒരു ഉന്നത സിപിഎം. നേതാവിന്റെ ശിപാർശയിലാണു നെയ്യാറ്റിൻകരയിൽ നിയമിച്ചതെന്നു സൂചന. ഹരികുമാർ പാറശാല എസ്ഐയായിരിക്കെ, ബ്യൂട്ടി പാർലർ ഉടമയായ ഒരു സ്ത്രീയുമായി ബന്ധമുണ്ടെന്നും അവരുടെ വീട്ടിൽ നിത്യസന്ദർശകനാണെന്നും പരാതിയുണ്ടായി. ഇതു ശരിവയ്ക്കുന്ന റിപ്പോർട്ടാണു പാറശാല സിഐ. റൂറൽ എസ്പിക്കു സമർപ്പിച്ചത്. അതോടെ പാറശാലയിൽനിന്നു മാറ്റി. ഈ ബന്ധമാണ് ഇപ്പോഴും വിനയായി മാറുന്നത്. ഹരികുമാർ ഫോർട്ട് സിഐയായിരിക്കെ കുപ്രസിദ്ധ മോഷ്ടാവ് ഉണ്ണിയെ 10 ലക്ഷം രൂപ കൈപ്പറ്റി സെല്ലിൽനിന്ന് ഇറക്കിവിട്ടു. വിവാദമായതോടെ സസ്പെൻഷനിലായി.വി എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ കുപ്രസിദ്ധ ഗുണ്ട ഗുണ്ടുകാട് സാബു വടിവാളുമായി വേദിക്കരികിലെത്തിയ സുരക്ഷാവീഴ്ചയുടെ പേരിലും സസ്പെൻഷനിലായി.
ഒരു കൊല്ലത്തിനു ശേഷം ആലുവ സിഐയായി സർവീസിൽ തിരിച്ചെത്തി. ഡിവൈ.എസ്പിയായി സ്ഥാനക്കയറ്റം കിട്ടിയതിനു ശേഷമാണു രാഷ്ട്രീയ പിന്തുണയോടെ ഇഷ്ടപ്പെട്ട തട്ടകത്തിലേക്ക് എത്തിയത്. മണൽ വ്യാപാരിയിൽനിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങൾ സഹിതം ഹരികുമാറിനെതിരെ കെ.കെ.സി. നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരൻ വിജിലൻസിന് പരാതിനൽകിയിരുന്നു.
വിജിലൻസ് അന്വേഷണം ഇഴഞ്ഞതോടെ ഹൈക്കോടതിയിൽ പരാതിയെത്തി. നടപടിയെടുക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരിക്കെയാണു പുതിയ കുരുക്കിൽപ്പെട്ടത്.പൊലീസിലെ ഒരേ ബാച്ചുകാരനായ പൂവാർ കോസ്റ്റൽ സിഐ: കെ.ജെ. ജോൺസനെ ഡി.ജി.പിക്കു വ്യാജ റിപ്പോർട്ട് നൽകി സസ്പെൻഡ് ചെയ്യിച്ചെന്ന ആരോപണം വിവാദമാണ്.
നേരത്തേ ജോൺസൺ വലിയതുറ എസ്ഐയായിരുന്നപ്പോൾ ഹരികുമാർ ഫോർട്ട് സിഐയായിരുന്നു. അന്ന് ഒരു കുപ്രസിദ്ധ മോഷ്ടാവിനെ ജോൺസൺ പിടികൂടി. ഇയാളെ വിടാൻ ഹരികുമാർ പലതവണ ആവശ്യപ്പെട്ടിട്ടും ജോൺസൺ വിസമ്മതിച്ചു. അന്നത്തെ ശത്രുതയാണ് ഇപ്പോൾ വ്യാജ റിപ്പോർട്ട് നൽകാൻ കാരണമെന്നാണു പൊലീസിലെ സംസാരം. കൊടങ്ങാവിളയിലെ പെൺസുഹൃത്തിന്റെ വീട്ടിൽ ഹരികുമാർ പതിവുസന്ദർശകനാണെന്നു നാട്ടുകാർ പറയുന്നു. ആദ്യം കീഴുദ്യോഗസ്ഥരെ നിയോഗിച്ച് 'റൂട്ട്' ക്ലിയറാക്കും. ഈ വീടിന്റെ പരിസരത്തു നിൽക്കുന്നവരെ വിരട്ടിയോടിക്കും. തുടർന്നു സ്വകാര്യ വാഹനത്തിലാണു വരികയെന്നും നാട്ടുകാർ വ്യക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്