Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ട്രംപിനെ വിലയിരുത്താൻ അമേരിക്ക പോളിങ് ബൂത്തിലേക്ക്; മത്സരം ആരംഭിച്ചത് ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലും സെനറ്റിലെ നൂറിൽ 35 സീറ്റുകളിലേക്കും; സ്ഥാനാർത്ഥികളാകുന്നതിൽ 7 ഇന്ത്യൻ വംശജർ; മുസ്ലിം വനിതകളടക്കം ഏറ്റവും കൂടുതൽ വനിതകൾ മത്സര രംഗത്തുള്ള തിരഞ്ഞെടുപ്പ്  

ട്രംപിനെ വിലയിരുത്താൻ അമേരിക്ക പോളിങ് ബൂത്തിലേക്ക്; മത്സരം ആരംഭിച്ചത് ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലും സെനറ്റിലെ നൂറിൽ 35 സീറ്റുകളിലേക്കും; സ്ഥാനാർത്ഥികളാകുന്നതിൽ 7 ഇന്ത്യൻ വംശജർ; മുസ്ലിം വനിതകളടക്കം ഏറ്റവും കൂടുതൽ വനിതകൾ മത്സര രംഗത്തുള്ള തിരഞ്ഞെടുപ്പ്   

മറുനാടൻ ഡെസ്‌ക്‌

 

വാഷിങ്ടൻ; അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ വിലയിരുത്താനും അമേരിക്കയിലെ ഇതുവരെയുള്ള ഭരണം വിലയിരുത്താനും അമേരിക്കൻ ജനത പോളിങ് ബൂത്തിലേക്ക്. ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ യുഎസ് പാർലമെന്റായ കോൺഗ്രസ് പിടിച്ചെടുത്താൽ ട്രംപിനെതിരെ ഇംപീച്‌മെന്റ് നടപടികൾക്കു വേദിയൊരുങ്ങുമെന്ന നാടകീയ വഴിത്തിരിവുണ്ട്.

പുതിയ രാഷ്ട്രീയ നേതാക്കളെ തിരഞ്ഞെടുക്കാനും ട്രംപിന്റെ രാഷ്ട്രീയ ഭാവിയുടെ വിധിയാറിയാനും ഇനി മണിക്കൂറുകൾ മാത്രം കാത്തിരുന്നാൽ മതി. നിയുക്ത അമേരിക്കൻ പ്രസിഡന്റിന്റെ ജനപിന്തുണ എത്രത്തോളമുണ്ടെന്ന് തെളിയിക്കുന്ന ചരിത്രപരമായ തിരഞ്ഞെടുപ്പ് കൂടിയായിരിക്കും ഇത്.

ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ നൂറിൽ 35 സീറ്റുകളിലേക്കും കൂടാതെ 36 സംസ്ഥാനങ്ങളിലെ ഗവർണർ പദവിയിലേക്കുമുൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് ആരംഭിച്ചത്. ഇരു സഭകളിലും നിലവിൽ റിപ്പബ്ലിക്കൻ ഭൂരിപക്ഷമാണുള്ളത്. ജനപ്രതിനിധി സഭയിൽ ഇപ്പോഴുള്ള 4 പേർക്കു പുറമേ 7 ഇന്ത്യൻ വംശജർ കൂടി ഇടക്കാല തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളാണ്. ലോകരാഷ്ട്രങ്ങൾ ഉറ്റുനോക്കുന്ന ഇത്തവണത്തെ ഇടക്കാല തിരഞ്ഞടുപ്പിന് പ്രത്യേകതകൾ ഏറെയാണ്. അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും അധികം വനിതകൾ മൽസരരംഗത്തുള്ള തിരഞ്ഞെടുപ്പിന്റെ വിധി എഴുത്താണിത്.

പാർലമെന്റിന്റെ ചരിത്രത്തിലാദ്യമായി മുസ്ലിം വനിതകൾ അംഗമാകാനുള്ള സാധ്യതയുമുണ്ട്. ഡെമോക്രാറ്റ് ടിക്കറ്റിൽ മൽസരിക്കുന്ന ഇൽഹാൻ ഉമറും റഷീദ താലിബും വിജയസാധ്യതയുള്ള മണ്ഡലങ്ങളിലാണ്. ആഫ്രോഅമേരിക്കൻ വംശജയായ ഇൽഹാൻ ഉമർ മിനസോട്ട സംസ്ഥാനത്തു നിന്നുമാണ് ജനപ്രതിനിധിസഭയിലേക്ക് മൽസരിക്കുന്നത്. ഇന്ത്യൻ വംശജരായ എൺപതോളം പേരാണ് മത്സരരംഗത്തുള്ളത്. ഇന്ത്യൻ വംശജരുൾപ്പെടെ 220 ഏഷ്യൻ സ്ഥാനാർത്ഥികളിൽ ഭൂരിഭാഗവും ഡെമോക്രാറ്റിക് പാർട്ടി ടിക്കറ്റിലാണു മൽസരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP