ആരു വിളിച്ചാലും പൂജകൾക്ക് പോകും; 5000 മുതൽ 20000 രൂപ വരെ പ്രതിഫലം വാങ്ങും; അഘോരി സന്യാസിമാരുടെ പാരമ്പര്യം പിന്തുടർന്ന് ശ്മശാനങ്ങളിൽ ഉറക്കം; ശവങ്ങളുടെ പുറത്തിരുന്നുപോലും ആഹാരം കഴിക്കാറുണ്ടെന്നും അവകാശവാദം; തലസ്ഥാനത്ത് ഹാഷിഷ് ഓയിൽ കടത്തിന് പിടിക്കപ്പെട്ട മൂർഖൻ ഷാജിയുടെ ഇടപാടുകൾക്ക് ഒത്താശ ചെയ്തിരുന്ന കണ്ണൻ സ്വാമി ആളുചില്ലറക്കാരനല്ലെന്ന് എക്സൈസ്; ലഹരിക്കടത്തിൽ സ്വാമിക്ക് പങ്കുണ്ടന്നും നിഗമനം
പ്രകാശ് ചന്ദ്രശേഖർ
അടിമാലി: തലസ്ഥാനത്തെ കോടികൾ വലിമതിക്കുന്ന ഹാഷിഷ് ഓയിൽ കടത്തിൽ മൂർഖൻ ഷാജിയുടെ ഇടപാടുകൾക്ക് ഒത്താശ ചെയ്തതത് കണ്ണൻ സ്വാമി എന്ന ശ്രീജിത്തെന്ന് എക്സൈസിന് വിവരം കിട്ടി. 1.80 കോടിയുടെ ഹാഷിഷ് ഓയിലുമായി കഴിഞ്ഞ ദിവസമാണ് മൂർഖൻ ഷാജി അടക്കം മൂന്നുപേർ പിടിയിലായത്. ഹാഷീഷ് ഓയിൽ കടത്തിയ സംഭവത്തിൽ സ്വാമിക്ക് പങ്കുണ്ടെന്ന തരത്തിൽ ഏതാനും മൊഴികൾ എക്സൈസ് അധികൃതർക്ക് ലഭിച്ചതായിട്ടാണ് അറിയുന്നത്. തെളിവുകൾ ലഭിച്ച ശേഷം ഇയാളെ കേസ്സിൽ പ്രതി ചേർക്കാനാണ് അധികൃതരുടെ തീരുമാനം.
കണ്ണൻ സ്വാമി ആളുചില്ലറക്കാരനല്ല. പൂജയാണ് തൊഴിൽ. പൂജയ്ക്ക് 5000 മുതൽ 20000 രൂപവരെ വാങ്ങാറുണ്ട്. ആപത്ത് സമയമായതിനാൽ ദൗത്യം സഹായി വിജേഷിനെ എൽപ്പിക്കാൻ ഷാജിയോട് പറഞ്ഞിരുന്നു. ഹാഷീഷ് ആണ് കൊണ്ടുപോകുന്നത് എന്ന് അറിയാമായിരുന്നെങ്കിലും പങ്കുകച്ചവടം നടത്തിയിട്ടില്ല. ഏത് അന്വേഷണവും നേരിടാൻ തയ്യാറാണ് സ്വാമി. കണ്ണൻ സ്വാമി എന്നറിയപ്പെടുന്ന തിരുവനന്തപുരം സ്വദേശി ശ്രീജിത്ത് ഇന്നലെ ചോദ്യം ചെയ്യലിൽ എക്സൈസിനോട് വെളിപ്പെടുത്തിയ വിവരങ്ങൾ ഇങ്ങനെ.
വാരിക്കാട്ട് വിഷ്ണുമായ ദേവസ്ഥാനം എന്ന പേരിൽ തിരുവനന്തപുരത്ത് വലിയശാലയിൽ ആശ്രമം നടത്തിവന്നിരുന്ന വാരിക്കാട്ട് ദേവഗോപാലൻനായർ-ഗീത ദമ്പതികളുടെ മകൻ ശ്രീജിത്ത് അടുത്തകാലത്ത് പ്രവർത്തനം വാരണാസിയിലേക്ക് മാറ്റിയിരിക്കുകയാണെന്നാണ് എക്സൈസ് അധികൃതരുടെ അന്വേഷണത്തിൽ ലഭിച്ച വിവരം. കസ്റ്റഡിയിരിക്കെ മൂർഖൻ ഷാജിയിൽ നിന്നാണ് എക്സൈസ് സംഘത്തിന് കണ്ണൻ സ്വാമിയെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. തിരുവനന്തപുരം വലിയശാലയിൽ ഭാര്യയും മക്കളും താമസിക്കുന്നുണ്ടെന്ന് എക്സൈസ് സംഘത്തിന്റെ അന്വേഷണത്തിൽ വ്യക്തമായി. ഭാര്യയിൽ നിന്നും ലഭിച്ച മൊബൈൽ നമ്പറിൽ ബന്ധപ്പെട്ടാണ് എക്സൈസ് അധികൃതർ സ്വാമിയെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയത്.
അഘോരി സന്യാസി സമൂഹത്തിലെ അംഗമായ തനിക്ക് താന്ത്രികവിദ്യ അറിയാമെന്നും ആര് വിളിച്ചാലും പൂജകൾക്കായി പോകാറുണ്ടെന്നുമാണ് ഇയാൾ എക്സൈസിനോട് വിശദീകരിച്ചിട്ടുള്ളത്. ശ്മശാനങ്ങളിലാണ് ഉറക്കമെന്നും ഇവിടെ ശവങ്ങളുടെ പുറത്തിരുന്നുപോലും ആഹാരം കഴിക്കാറുണ്ടെന്നും സാധാരണയിൽ നിന്നും വ്യത്യസ്തവും ഭീതിജനകവുമായി നിരവധി ആചാരങ്ങൾ പിൻതുടരുന്ന സമൂഹത്തിന്റെ ഭാഗമാണ് താനെന്നും അതിനാൽ തനിക്ക് അതീന്ദ്രീയ ശക്തിയുണ്ടെന്നും മറ്റും ചോദ്യം ചെയ്യലിനിടെ ഇയാൾ അവകാശപ്പെട്ടു.
ചെറുപ്പത്തിൽ വീട്ടിൽ നിന്നും സ്കൂളിലേക്കെന്നും പറഞ്ഞിറങ്ങുന്ന താൻ ശവപ്പറമ്പുകളിലാണ് സമയം ചെലവിട്ടതെന്നും, പഠിക്കാൻ താൽപര്യമില്ലാത്തതിനാൽ താൻ ആശ്രമ ജീവിതത്തിലേയ്ക്ക് തിരിയുകയായിരുന്നെന്നും ഇയാൾ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുണ്ട്.
വലിയശാലയിൽ പ്രവർത്തിച്ചുവന്നിരുന്ന ചെറിയക്ഷേത്രം ഏറ്റെടുത്ത് വാരിക്കാട്ട്് വിഷ്ണുമായ ദേവസ്ഥാനം എന്ന് പേരിട്ടാണ് ആദ്ധ്യാത്മിക രംഗത്ത് സ്വാമി ചുവടുറപ്പിച്ചത്. വർഷങ്ങൾക്ക് മുമ്പ് റെയിൽവേ സ്ഥലമേറ്റെടുക്കൽ നടത്തിയപ്പോൾ ക്ഷേത്രം പൊളിച്ചു മാറ്റി.
ക്ഷേത്രം പ്രവർത്തനം ആരംഭിച്ച് നാളുകൾക്കുള്ളിൽ തന്നെ ഇയാളെത്തേടി ദൂരദേശങ്ങളിൽ നിന്നും ആളുകൾ എത്തിയിരുന്നതായി നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. കുടുംബപ്രശ്നങ്ങൾ തീർക്കുന്നതിൽ ഇയാൾ വിദഗ്ധനായിരുന്നെന്നാണ് പരക്കെ പ്രചരിച്ചിട്ടുള്ള വിവരം. ക്ഷേത്രം നഷ്ടമായതോടെ ഇയാൾ, കുറച്ചുകാലം കുടപ്പനക്കുന്നിലെ ഭക്തന്റെ വീടിന്റെ മുകൾ നിലയിൽ താമസിച്ച് പൂജാകർമ്മങ്ങളും മറ്റും നടത്തിയിരുന്നെന്നും ശല്യം മൂലം നാട്ടുകാർ ഇടപെട്ട് ഇയാളെ ഇവിടെ നിന്നും ഓടിക്കുകയായിരുന്നെന്നും മറ്റുമുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിട്ടുണ്ട്.
പൂജാ കർമ്മങ്ങൾക്കായി ഗുജറാത്തിൽ നിന്നെത്തിയ ക്രിസ്ത്യൻ ദമ്പതികളുടെ മകളെ പിന്നീട് ഭാര്യയാക്കി എന്നതാണ് സ്വാമിയുടെ ജീവിതത്തിലെ മറ്റൊരു ട്വിസ്റ്റ്. മലയാളികളായ ദമ്പതികൾ കുടുുബ പ്രശ്നം തീർക്കാനെത്തിയപ്പോൾ മകൾ സ്വാമിയിൽ ആകൃഷ്ടയാക്കുകയും ഇയാളെ മതം മാറ്റി സ്വന്തമാക്കുകയായിരുന്നെന്നും മറ്റുമാണ് നാട്ടിൽ പ്രചരിച്ചിട്ടുള്ള മറ്റൊരുവിവരം .ഗ്രിഫ്റ്റി എന്നാണ് ഭാര്യയുടെ പേരെന്നും രണ്ട് മക്കളുണ്ടെന്നും ഇയാൾ വെളിപ്പെടുത്തിയിട്ടുണ്ട്. പൂജയിലുള്ള വിശ്വാസം കൊണ്ട് അനധികൃത ഇടപാടുകാരിൽ വലിയൊരുവിഭാഗം സ്വാമിയുടെ ഭക്തരാണെന്നുള്ള സൂചനകളും പുറത്തുവന്നിട്ടുണ്ട്..മൂർഖൻ ഷാജിയും കൂട്ടാളികളും തിരുവനന്തപുരത്തെ ആശ്രമത്തിലും കുടപ്പനക്കുന്നിലെ ഭക്തന്റെ വീട്ടിലുമെത്തി പൂജകൾ നടത്തിയിരുന്നെന്നാണ് അധികൃതർക്ക് ലഭിച്ച വിവരം.
കുടപ്പനക്കുന്നിൽ നിന്നും സ്ഥലംവിട്ട സ്വാമി ഹാഷീഷ് ഓയിൽ കടത്തുകേസ്സിലെ മറ്റൊരുപ്രതിയായ വിനീഷിന്റെ വീട്ടിൽ തങ്ങിയാണ് പിന്നീട് പൂജകളും മറ്റും നടത്തിയത്. ഇതിനിടയിൽ ഷാജിയും സംഘവും ഇടപെട്ട് ഇയാളെ അടിമാലി കുതിരയള ഗുഹാകാളി ക്ഷേത്രത്തിലെ പൂജാരിയാക്കി. ആദിവാസികൾ പൂജയും വഴിപാടും മറ്റും നടത്തിവന്നിരുന്ന ക്ഷേത്രം പുനഃരുദ്ധാരണവും പു:നപ്രതിഷ്ഠ എന്നൊക്കെ പ്പറഞ്ഞ് ഷാജിയും കൂട്ടാളികളും സ്വന്തമാക്കുകയായിരുന്നെന്നും ഇത് സ്വാമിയെ ചുറ്റുവട്ടത്ത് നിർത്താൻ ലക്ഷ്യമിട്ടായിരുന്നെന്നുമാണ് അധികൃതരുടെ നിഗമനം. ഷാജിയും കേസിലെ മറ്റൊരുപ്രതിയായ വിനീഷും ഉൾപ്പെട്ട സംഘം സ്വാമിക്കൊപ്പം കാശിയാത്ര നടത്തിയപ്പോൾ എടുത്ത സെൽഫിചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഈ സമയത്ത് സ്വാമി താമസിച്ചിരുന്നത് ഷാജിയുടെ വീട്ടിലാണെന്ന് അന്വേഷണത്തിൽ എക്സൈസ് സംഘത്തിന് വ്യക്തമായിരുന്നു. ഈ അസരത്തിൽ ഭാര്യയും മക്കളും ഒപ്പമുണ്ടായിരുന്നെന്നുള്ള സൂചനകളും ഇയാളിൽ നിന്നും ലഭിച്ചിട്ടുണ്ട്. ഹാഷീഷ് ഓയിൽ കേസ്സിൽ അന്വേഷണം മുറുകിയതോടെ ഷാജി മുങ്ങി. കുറച്ചുദിവസം ഷാജിയുടെ നിർദ്ദേശ പ്രകാരം സ്വാമിയും കുടുംബവും കട്ടപ്പനയ്ക്കടുത്ത് ഒരുവീട്ടിൽ കുറച്ചുദിവസം തങ്ങി. പിന്നെ തിരുവനന്തപുരത്ത് നേരത്തെ താമസിച്ചിരുന്ന സ്ത്രീയുടെ വീട്ടിൽ ഭാര്യയെയും മക്കളെയും കൊണ്ടാക്കിയെന്നും തുടർന്ന് ഇയാൾ ഹരിദ്വാറിലേയ്ക്ക് വണ്ടികയറുകയായിരുന്നെന്നുമാണ് ഒടുവിൽ അധികൃതർക്ക് ലഭിച്ച വിവരം.
മൂർഖൻ ഷാജിയെ കുടുക്കിയത് ഇങ്ങനെ:
വൻ ഇടപാട് ലക്ഷ്യമിട്ട് നീക്കം നടത്തുന്നുണ്ടെന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം നടത്തിയ തന്ത്രപരമായ ഓപ്പറേഷനിലാണ് അടിമാലി പാറത്താഴത്ത് വീട്ടിൽ ഷാജിമോനെ(48) കഴിഞ്ഞ ദിവസം കുടുക്കിയത്.
ഇയാൾ താമസിക്കുന്നത് മൂന്നുനില വീട്ടിലാണ്. വട്ടിപ്പലിശ ഇടപാടും റിയൽ എസ്റ്റേറ്റും ഉൾപ്പെടെ കോടികൾ മറിയുന്ന ബിസിനസ്സുകളിൽ പങ്കാളിയാണ്. അഞ്ച് സംസ്ഥാനങ്ങളിൽ പടർന്നുകിടക്കുന്ന വിതരണ ശൃംഖല. ആന്ധ്രയിലെ നക്സലൈറ്റ് മേഖലകളിൽ എപ്പോൾ വേണമെങ്കിലും കടന്നുചെല്ലാനുള്ള സ്വാതന്ത്ര്യം. എക്സൈസിനെ കുടുക്കുന്നതിലും തന്ത്രശാലിയാണ്. ഇയാളോടൊപ്പം സാഹായികളായ ഇടുക്കി പെരിഞ്ചാംകുത്ത് മൂലേപ്പറമ്പിൽ മെൽബിൻ (41 ),അടിമാലി മന്നാംകണ്ടം ചെറുകുഴിയിൽ രാജേഷ് (43) എക്സൈസ് സംഘത്തിന്റെ പിടിയിലായി.
കഴിഞ്ഞ 10 വർഷത്തിലേറെയായി ഷാജി ഹാഷിഷ് ഓയിൽ വിൽപ്പന രംഗത്ത് സജീവമായിരുന്നെന്നാണ് അധികൃതർ നൽകുന്ന വിവരം.സംസ്ഥാനത്തിന്റെ പലഭാഗങ്ങളിൽ നിന്നായി 50 കിലോയോളം ഹാഷിഷ് ഓയിൽ എക്സൈസ് അധികൃതർ പിടിച്ചെടുത്തിരുന്നു. ഷാജി വിതണം ചെയ്തതാണ് ഇതെന്ന് അന്വേഷണത്തിൽ ഏറെക്കുറെ വ്യക്തമായിരുന്നെങ്കിലും ഇയാളെ കൂട്ടിയിണക്കാൻ പറ്റിയ തെളിവുകളൊന്നും എക്സൈസ് അധികൃതർക്ക് ലഭിച്ചിരുന്നില്ല.
കെട്ടിടം ലോണെടുത്ത് നിർമ്മിച്ചതാണെന്നും 95000 രൂപ മാസം ബാങ്കിൽ അടയ്ക്കുന്നുണ്ടെന്നുമാണ് എക്സൈസ് അധികൃരോട് ഇയാൾ വെളിപ്പെടുത്തിയിട്ടുള്ളത്. നാട്ടിൽ പലിശയ്ക്ക് പണം കൊടുക്കുന്ന ഇടപാടും റിയൽ എസ്റ്റേറ്റ് രംഗത്തുമെല്ലാം ഷാജിയുടെ സജീവ ഇടപെടൽ ഉണ്ടെന്നാണ് പ്രാഥമീക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളതെന്നും അധികൃതർ വ്യക്തമാക്കി. ആന്ധ്രയിൽ നക്സലൈറ്റ് അധീന മേഖലകളിൽ കൃഷിചെയ്യുന്ന കഞ്ചാവ് വാങ്ങി ഇവിടെത്തന്നെ നിർമ്മിച്ചിട്ടുള്ള ഫാക്ടറികളിൽ വാറ്റിയെടുത്ത് കേരളത്തിൽ എത്തിച്ച് ഷാജിക്ക് കൈമാറുകയായിരുന്നത് മെൽബിനായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ഈ ഇടുപാടുകളിലെ പ്രധാന സഹായിയായിരുന്നു രാജേഷ്.
തനി്ക്കെതിരെ എതെങ്കിലും ഉദ്യോഗസ്ഥർ അന്വേഷണം നടത്തുന്നുണ്ടെന്ന് സംശയം തോന്നിയാൽ ഇയാൾക്കെതിരെ വ്യാജപരാതികൾ അയച്ച് ഉന്നത ഉദ്യോഗസ്ഥരിൽ സ്വാധീനം ചെലത്തി നടപടികൾ മരവിപ്പിക്കുക, വിജിലൻസ് കേസിൽ പെടുത്താൻ നോക്കുക തുടങ്ങി പതിനെട്ടവും ഷാജി പ്രയോഗിച്ചിരുന്നെന്നാണ് അധികൃതർ നൽകുന്ന സൂചന. എക്സൈസ് സർക്കിൾ ഇൻസ്പെകടർ ടി അനികുമാർ, ഇൻസ്പെക്ടർ ജി കൃഷ്ണകുമാർ, പ്രിവന്റീവ് ഓഫീസർ സുനിൽകുമാർ ആർ,സിവിൽ എക്സൈസ് ഓഫീസർമാരായ കൃഷ്ണപ്രസാദ്,ശിവൻ,രാജേഷ്,ഷംനാദ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ അറസ്റ്റുചെയ്തത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്