അമേരിക്കയും ബ്രിട്ടനും നിലപാട് കർക്കശമാക്കി; ഖഷോഗിയുടെ കൊലപാതക ആരോപണത്തിൽ നിന്നും കൈ കഴുകാൻ കിരീടാവകാശിയെ നീക്കിയേക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത്; സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടിയും രാജകുടുംബത്തിലെ അഴിമതി അവസാനിപ്പിക്കാനും ഞെട്ടിപ്പിക്കുന്ന നടപടികൾ എടുത്ത് പാരമ്പര്യവാദികളുടെ കണ്ണിൽ കരടായ മുഹമ്മദ് ബിൻ സൽമാന്റെ പദവി തിരിച്ചെടുക്കുമെന്നുള്ള സൂചനകൾ ഏറെ; അതിശക്തനായ രാജകുമാരനെ നീക്കാൻ സൽമാൻ രാജാവ് ധൈര്യം കാട്ടുമോ...?
മറുനാടൻ മലയാളി ബ്യൂറോ
ഇസ്താംബൂൾ: വാഷിങ്ടൺ പോസ്റ്റ് കോളമിസ്റ്റും സൗദി പൗരനുമായ ജമാൽ ഖഷോഗിയെ ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ വച്ച് കൊന്നതിന് പിറകിൽ പ്രവർത്തിച്ചുവെന്ന് സംശയിക്കുന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ (എംബിഎസ്) പ്രസ്തുത സ്ഥാനത്ത് നിന്നും നീക്കം ചെയ്ത് മുഖം രക്ഷിക്കാൻ സൗദിയിലെ സൽമാൻ രാജാവ് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നു. ഖഷോഗിയുടെ കൊലപാതകത്തിൽ അമേരിക്കയും ബ്രിട്ടനും സൗദിക്കെതിരായ നിലപാടുകൾ കർക്കശമാക്കിയതിനെ തുടർന്നാണ് രാജാവ് ഈ കടുത്ത നീക്കത്തിനൊരുങ്ങുന്നതെന്നും സൂചനയുണ്ട്.
സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടിയും രാജകുടുംബത്തിലെ അഴിമതി അവസാനിപ്പിക്കാനും ഞെട്ടിപ്പിക്കുന്ന നടപടികൾ എടുത്ത് പാരമ്പര്യവാദികളുടെ കണ്ണിൽ കരടായ മുഹമ്മദ് ബിൻ സൽമാന്റെ പദവി തിരിച്ചെടുക്കുമെന്നുള്ള സൂചനകൾ ഏറെയാണ്. എന്നാൽ അതിശക്തനായ രാജകുമാരനെ നീക്കാൻ സൽമാൻ രാജാവ് ധൈര്യം കാട്ടുമോ...? എന്ന ചോദ്യവും അതിനിടെ ഉയരുന്നുണ്ട്.ഖഷോഗി പ്രശ്നത്തെ തുടർന്ന് പേര് ദോഷമുണ്ടായിരിക്കുന്ന സൗദി രാജകുടുംബത്തിന്റെ വിശ്വാസ്യത പുനഃസ്ഥാപിക്കുന്നതിനാണ് എംബിഎസിനെ നീക്കം ചെയ്യാൻ സൗദി രാജാവ് ഒരുങ്ങുന്നതെന്നാണ് ഊഹാപോഹങ്ങൾ.
ഖഷോഗിയുടെ കൊലപാതകം എംബിഎസ് പക്വതയില്ലാതെ കൈകാര്യം ചെയ്തതിനാൽ സൗദി ഭരണകൂടത്തിന് അദ്ദേഹത്തിന് മേൽ അസംതൃപ്തിയുണ്ടെന്നും സൂചനയുണ്ട്.എംബിഎസ് തന്നെയാണ് ഖഷോഗിയുടെ കൊലപാതകത്തിന് പുറകിലെന്നാണ് യുഎസ് പ്രസിഡന്റ് ട്രംപ് തുടർച്ചയായി ആരോപിക്കുന്നത്. രാജകുടുംബത്തിന്റെ മുഖം രക്ഷിക്കുന്നതിനായി സൽമാൻ രാജാവ് എംബിഎസിനെ കിരീടാവകാശി സ്ഥാനത്ത് നിന്നും നീക്കം ചെയ്യുമെന്നാണ് സൗദിയിൽ വേണ്ടി നിയോഗിക്കപ്പെട്ടിരുന്ന ബ്രിട്ടനിലെ മുൻ ഡിഫെൻസ് അറ്റാച്ചെയായ കൊളോണൽ ബ്രിയാൻ ലീസ് അഭിപ്രായപ്പെടുന്നത്.
ഒക്ടോബർ രണ്ടിന് ഇസ്താംബുളിലെ സൗദി കോൺസുലേറ്റിലേക്ക് പ്രവേശിച്ച ഖഷോഗിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായത് മുതൽ ഇതിന് പുറകിൽ എംബിഎസാണെന്ന ആരോപണം ഉയർന്ന് വന്നിരുന്നു. തന്നെയും സൗദി ഭരണകൂടത്തെയും നിരന്തരം വിമർശിക്കുന്ന ഖഷോഗിയെ കോൺസുലേറ്റിനുള്ളിൽ വച്ച് തന്നെ കൊന്ന് തള്ളാൻ എംബിഎസ് പദ്ധതിയൊരുക്കിയെന്നാണ് ശക്തമായ ആരോപണം പിന്നീട് ഉയർന്നിരുന്നത്. തങ്ങൾക്ക് മേൽ സൗദി ഭരണകൂടം യാത്രാ നിരോധനം ഏർപ്പെടുത്താനൊരുങ്ങുന്നുവെന്ന ആശങ്ക ശക്തമായതിനെ തുടർന്ന് ഖഷോഗിയുടെ മൂത്തമകനും കുടുംബവും വ്യാഴാഴ്ച വാഷിങ്ടൺ ഡിസിയിലെത്തിയിരുന്നു.
ഖഷോഗിയുടെ കൊലപാതകത്തിന് പിന്നിൽ എംബിഎസാണെന്ന് സൗദി ഒരിക്കലും സമ്മതിക്കില്ലെങ്കിലും അതിനാൽ അദ്ദേഹം നിരപരാധിയാണെന്ന് അർത്ഥമാക്കുന്നില്ലെന്നാണ് ' അൽ സൗദി റൂളിങ് ഫാമിലി ഓഫ് സൗദി അറേബ്യ' എന്ന ഹാൻഡ് ബുക്കിന്റെ കർത്താവ് കൂടിയായ ബ്രിയാൻ ലീസ് പറയുന്നത്. സൽമാൻ രാജാവിന് മകനായ എംബിഎസിനെ കിരീടാവകാശി സ്ഥാനത്ത് നിന്നും പെട്ടെന്ന് മാറ്റാനാവില്ലെന്നും എന്നാൽ മാസങ്ങൾക്കുള്ളിൽ അത് നിർവഹിച്ചേക്കുമെന്നും ലീസ് അഭിപ്രായപ്പെടുന്നു.യുഎസും ബ്രിട്ടനും രാജാവിന് മേൽ ഇതിനായി ചെലുത്തുന്ന സമ്മർദമാണ് ഇതിന് മുഖ്യകാരണമെന്നും ലീസ് തന്റെ വാദത്തെ ന്യായീകരിക്കാൻ എടുത്ത് കാട്ടുന്നു.
തന്റെ പുതിയ അനന്തരാവകാശിയെ നിയമിക്കാനായി രാജാവ് കുടുംബത്തിലെ സ്പെഷ്യൽ അഡൈ്വസറി കൗൺസിലിനെ പ്രയോജനപ്പെടുത്തിയേക്കാമെന്നും ലീസ് പ്രവചിക്കുന്നു.ഖഷോഗിയുടെ കൊലപാതകത്തിന് പുറകിൽ എംബിഎസ് ആണെന്ന് തറപ്പിച്ച് പറഞ്ഞ് ട്രംപ് ബുധനാഴ്ചയിലും രംഗത്തെത്തിയിരുന്നു. എന്നാൽ സൗദി പതിവുപോലെ ഇതിനെ നിഷേധിക്കുകയാണ് ചെയ്തിരിക്കുന്നത്.സൗദിയിൽ വനിതകൾക്കുള്ള ഡ്രൈവിങ് നിരോധനം എടുത്ത് മാറ്റുകയും മ്യൂസിക്ക് കൺസേർട്ടുകൾ തിരിച്ച് കൊണ്ടു വരികയും സൗദിയെ തീവ്രവാദത്തിൽ നിന്നും മിതവാദ ഇസ്ലാമിക രാജ്യമാക്കാൻ ശ്രമം തുടങ്ങുകയും ചെയ്ത എംബിഎസിന് സ്ഥാനം നഷ്ടപ്പെട്ടാൽ സൗദി വീണ്ടും യാഥാസ്ഥിതികമാകുമെന്ന ആശങ്കയും ഇതിനെ തുടർന്ന് ശക്തമാകുന്നുണ്ട്.
സലാഹ് ഖഷോഗി സൗദി അറേബ്യ വിട്ടു
അതിനിടെ ഖഷോഗിയുടെ മൂത്ത മകൻ സലാഹ് ഖഷോഗി സൗദി അറേബ്യ വിട്ടു. സൗദി, യുഎസ് വീസകളുണ്ടായിരുന്ന സലാഹിന് നേരത്തെ സൗദി വിട്ടുപോകാൻ വിലക്കുണ്ടായിരുന്നു. സലാഹ് എവിടേയ്ക്കാണു പോയതെന്നോ യാത്രാവിലക്കു നീക്കിയിരുന്നോ തുടങ്ങിയ വിവരങ്ങൾ ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും സലാഹിനെയും സഹോദരനെയും കൊട്ടാരത്തിൽ വിളിച്ചുവരുത്തി ഖഷോഗിയുടെ മരണത്തിൽ അനുശോചനം അറിയിച്ചിരുന്നു.
ഇതിനിടെ, ഖഷോഗിയുടെ കൊലപാതകം മുൻകൂർ ആസൂത്രണം ചെയ്തതാണെന്നു സൗദി പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. സൗദി- തുർക്കി സംയുക്ത അന്വേഷണ സംഘം നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രോസിക്യൂട്ടർമാർ പ്രതികളെ ചോദ്യം ചെയ്തു വരികയാണ്. ഖഷോഗിയെ തുർക്കിയിൽ കൊലപ്പെടുത്തിയ 15 അംഗ സൗദി സംഘത്തിലുള്ളവരെയാണ് ചോദ്യം ചെയ്യുന്നത്. ഖഷോഗിയുടെ മരണവുമായി ബന്ധപ്പെട്ട ശബ്ദ റെക്കോർഡിങ്ങുകൾ തുർക്കി സന്ദർശിച്ച അമേരിക്കൻ ചാരസംഘടന സിഐഎയുടെ മേധാവി ജിന ഹാസ്പെൽ കേട്ടു വിലയിരുത്തി. സൗദി കോൺസുലേറ്റിനുള്ളിലേക്കു കയറും മുൻപ് ഖഷോഗി പ്രതിശ്രുത വധു ഹേറ്റിസ് സെൻജിസിനെ ഏൽപിച്ച മൊബൈൽ ഫോണിൽ ലഭിച്ച ശബ്ദമാണു ഹാസ്പെൽ കേട്ടതെന്നാണു സൂചന.
സെൻജിസിനെ 2 മൊബൈൽ ഫോണുകൾ ഏൽപ്പിച്ച ശേഷം ഒരു മണിക്കൂർ കഴിഞ്ഞും താൻ പുറത്തേക്കു വന്നില്ലെങ്കിൽ തുർക്കി പ്രസിഡന്റിന്റെ ഉപദേശകനെ വിവരമറിയിക്കണമെന്നു ഖഷോഗി ചട്ടംകെട്ടിയിരുന്നു. ഇതിലൊരു ഫോൺ ഖഷോഗി കെട്ടിയിരുന്ന ആപ്പിൾ വാച്ചുമായി 'ഐ ക്ലൗഡ്' വഴി ബന്ധിപ്പിച്ചതായിരുന്നു. കോൺസുലേറ്റിനുള്ളിൽ നടന്ന സംഭാഷണവും ഖഷോഗിയുടെ നിലവിളിയും ആപ്പിൾ വാച്ച് വഴി ഫോണിൽ ലഭിച്ചുവെന്നാണു കരുതുന്നത്. ഈ തെളിവുകൾ കൈവശമുണ്ടെന്നു തുർക്കി അധികൃതർ നേരത്തെ അവകാശപ്പെട്ടിരുന്നു. ശബ്ദരേഖകൾ ജിന ഹാസ്പെൽ വിലയിരുത്തിയതു സംബന്ധിച്ചു പ്രതികരിക്കാൻ സിഐഎ, തുർക്കി അധികൃതർ വിസമ്മതിച്ചു.
ഖഷോഗി വധം രാജ്യാന്തര കോടതിയിലെത്തിക്കുന്നതിനു താൽപര്യമില്ലെന്നു തുർക്കി വ്യക്തമാക്കി. എന്നാൽ, രാജ്യാന്തര അന്വേഷണമുണ്ടാവുകയും വിവരങ്ങൾ ആവശ്യപ്പെടുകയും ചെയ്താൽ നൽകും. ഖഷോഗിയെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്നും ഉത്തരവാദികൾ സൗദിയിലെ എത്ര ഉന്നതരായാലും ശിക്ഷിക്കണമെന്നും തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗൻ ആവശ്യപ്പെട്ടിരുന്നു.
പരിഷ്കാരങ്ങൾ തുടരും
ജമാൽ ഖഷോഗി വധമുണ്ടാക്കിയ ചീത്തപ്പേരിൽനിന്നു കരകയറാൻ സൗദിയുടെ തീവ്രശ്രമം. റിയാദിൽ നടക്കുന്ന ആഗോള നിക്ഷേപ സംഗമത്തിൽ ബുധനാഴ്ച കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഖഷോഗി വധത്തെക്കുറിച്ച് ആദ്യമായി നടത്തിയ പരസ്യ പ്രതികരണം ഇതിന്റെ തെളിവാണ്. വധത്തെത്തുടർന്നുണ്ടായ സാഹചര്യങ്ങൾ മൂലം, സൗദിയിലെ പരിഷ്കരണശ്രമങ്ങൾ പാളം തെറ്റില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 'സംഭവിച്ചത് ന്യായീകരിക്കാവുന്നതല്ല. എല്ലാവരും അതീവ ദുഃഖിതരാണ്'- അദ്ദേഹം പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍