ഖഷോഗിയുടെ കൊലപാതകം ഹീനമെന്ന് സമ്മതിച്ച് സൗദി കിരീടാവകാശി; അഞ്ചു കൊല്ലത്തിനകം രാജ്യമാകെ മാറുമെന്ന് വാഗ്ദാനം; രാജകുമാരന്റെ കൈകളിലെ രക്തം മായില്ലെന്ന് മുന്നറിയിപ്പ് നൽകി തുർക്കി; എംബസ്സിയിൽ പരിശോധനയ്ക്ക് അനുമതി; കൊന്ന ശേഷം കഷ്ണങ്ങളാക്കി ഉപേക്ഷിച്ചുവെന്ന് നിഗമനം; സൗദിക്കാരുടെ വിസ റദ്ദാക്കി അമേരിക്കയും
മറുനാടൻ മലയാളി ബ്യൂറോ
റിയാദ്: നീതീകരിക്കാനാവാത്ത, ഹീനമായ കുറ്റകൃത്യം. മുതിർന്ന മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തെക്കുറിച്ച് ഒടുവിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രതികരിച്ചതിങ്ങനെ. കൊലപാതകത്തിന് പിന്നിൽ സൗദി രാജകുമാരനാണെന്ന ആരോപണം ശക്തമായി ഉയരുന്നതിനിടെയാണ് അത് ന്യായീകരിക്കാൻ പോലുമാകാത്ത കുറ്റകൃത്യമാണെന്ന പ്രതികരണം പുറത്തുവന്നതെന്നത് ശ്രദ്ധേയമായണ്. റിയാദിൽ നടക്കുന്ന ഫ്യൂച്ചർ ഇനിഷ്യേറ്റീവ് സമ്മിറ്റിലാണ് ഖഷോഗിയുടെ കൊലപാതകത്തെക്കുറിച്ചുള്ള മുഹമ്മദ് ബിൻ സൽമാന്റെ ആദ്യ പ്രതികരണമുണ്ടായത്.
കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങൾക്കും പൂർണ സഹകരണവും അദ്ദേഹം വാഗ്ദാനം ചെയ്തു. തുർക്കി നടത്തുന്ന അന്വേഷണങ്ങളുമായി സൗദി സഹകരിക്കുന്നുണ്ടെന്നും ഈ സംഭവത്തിന്റെ പേരിൽ തുർക്കിയുമായുള്ള ബന്ധം ഉലയില്ലെന്നും സൗദി അറേബ്യയുടെ ഭരണാധികാരികൂടിയായ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. തുർക്കിയിൽ രജബ് തായിപ് ഉർദുഗനും സൗദിയിൽ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഉള്ളിടത്തോളം കാലം ഇരുരാജ്യങ്ങളെയും അകറ്റാനാവില്ലെന്നും മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു.
ഖഷോഗിയുടെ ശരീരം എവിടെയെന്നതു ദുരൂഹമായി തുടരുകയാണ്. കോൺസുലേറ്റിലും കോൺസൽ ജനറലിന്റെ വസതിയിലും വനമേഖലയിലും തുർക്കി സംഘം തിരച്ചിൽ നടത്തിയിരുന്നു. കോൺസുലേറ്റ് വളപ്പിലെ കിണറും പരിശോധിക്കും. കിണർ പരിശോധിക്കുന്നതു സൗദി ആദ്യം എതിർത്തുവെങ്കിലും പിന്നീടു വഴങ്ങി. ഖഷോഗിയെ കൊലപ്പെടുത്തിയശേഷം ശരീരം പലകഷണങ്ങളാക്കി ഉപേക്ഷിച്ചെന്നാണു പൊലീസിന്റെ നിഗമനം. മൃതദേഹം ഉപേക്ഷിക്കാൻ ഇസ്തംബുൾ സ്വദേശിയായ ആളെ ചുമതലപ്പെടുത്തിയെന്നാണു കഴിഞ്ഞ ശനിയാഴ്ച സൗദി അധികൃതർ വെളിപ്പെടുത്തിയത്.
ഒക്ടോബർ രണ്ടിനാണ് തുർക്കിയിലെ ഇസ്താംബുളിലുള്ള സൗദി അറേബ്യൻ കോൺസുലേറ്റിൽവെച്ച് ഖഷോഗി കൊല്ലപ്പെടുന്നത്. തന്റെ രണ്ടാം വിവാഹത്തിനാവശ്യമായ രേഖകൾ ശരിയാക്കുന്നതിനുവേണ്ടിയാണ് ഖഷോഗി തുർക്കിയിലെത്തിയത്. എംബസ്സിക്കുള്ളിലേക്ക് കയറിപ്പോയ ഖഷോഗി പിന്നീട് തിരിച്ചുവന്നില്ല. സൗദിയിൽനിന്നെത്തിയ 15 അംഗ കൊലയാളി സംഘം ഖഷോഗിയെ വകവരുത്തിയെന്ന് തുർക്കി ആരോപിച്ചിരുന്നു. രാജകൊട്ടാരത്തിന്റെ, പ്രത്യേകിച്ച് മുഹമ്മദ് ബിൻ സൽമാന്റെ കടുത്ത വിമർശകനായി അറിയപ്പെട്ടിരുന്ന ഖഷോഗിയെ രാജകൊട്ടാരത്തിൽനിന്നുള്ള കൊലയാളി സംഘം വകവരുത്തിയെന്നായിരുന്നു ആരോപണം.
തുടക്കംമുതൽ ആരോപണം നിഷേധിച്ച സൗദി അറേബ്യക്ക് തെളിവുകൾ ശക്തമായതോടെ കൊലപാതകം ഏറ്റെടുക്കുകയല്ലാതെ തരമില്ലാതായി. ഖഷോഗിയെ തിരിച്ചുകൊണ്ടുവരുന്നതിനായി ശ്രമിക്കാനാണ് 15 അംഗ സംഘം തുർക്കിയിലെത്തിയതെന്നും ഇതുസംബന്ധിച്ച ചർ്ച്ചകൾക്കിടെ വാക്കേറ്റമുണ്ടാവുകയും കൈയാങ്കളി ഖഷോഗിയുടെ മരണത്തിന് കാരണമാവുകയും ചെയ്തുവെന്നാണ് സൗദി സമ്മതിച്ചത്. കൊലപാതകത്തിന്റെ പേരിൽ 18 പേരെ അറസ്റ്റ് ചെയ്യുകയും രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നതരെ പുറത്താക്കുകയും ചെയ്തിരുന്നു.
സൗദിയെയും തുർക്കിയെയും തെറ്റിക്കാനുള്ള മാർഗമായാണ് ഇതിനെ ചിലർ കാണുന്നതെന്നാണ് മുഹമ്മദ് ബിൻ സൽമാൻ പറയുന്നത്. വേദനാജനകമായ ഈ സംഭവത്തെ സൗദിക്കും തുർക്കിക്കുമിടയിൽ അകൽച്ച കൂട്ടാനായി ചിലർ ഉപയോഗിക്കുന്നുണ്ട്. എന്നാൽ, അത് സൽമാൻ ബിൻ അബ്ദുളസീസ് രാജാവ് ഉള്ളിടത്തോളം നടക്കില്ല. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിന് ഇരുരാജ്യങ്ങളും യോജിച്ചുള്ള അന്വേഷണവും സഹകരണവും വഴിതെളിക്കുമെന്നും രാജകുമാരൻ പറഞ്ഞു.
എന്നാൽ, സൗദി രാജകുമാരനെതിരേ ശക്തമായ ആരോപണമാണ് ഖഷോഗിയുടെ കൊലപാതകത്തിൽ തുർക്കി ഉന്നയിക്കുന്നത്. മുഹമ്മദ് ബിൻ സൽമാന്റെ കൈകളിൽനിന്ന് ഖഷോഗിയുടെ രക്തം ഒരിക്കലും മായില്ലെന്ന് തുർക്കി പ്രസിഡന്റ് ഉർദുഗന്റെ മുഖ്യ ഉപദേഷ്ടാവ് ഇൽനർ സെവിക് പറഞ്ഞു. ഉർദുഗനുമായി നേരിട്ട് ബന്ധമുള്ള ഒരാളിൽനിന്ന് ഈ സംഭവത്തെക്കുറിച്ചുവരുന്ന ആദ്യ പ്രതികരണംകൂടിയാണിത്. തുടക്കം മുതൽ സൗദിയെ പ്രതിസ്ഥാനത്തുകണ്ടിരുന്ന രാജ്യമാണ് തുർക്കി.
മുൻകൂട്ടി ആസൂത്രണം ചെയ്തതാണ് ഖഷോഗിയുടെ കൊലപാതകമെന്ന് ഉർദുഗൻ അഭിപ്രായപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച കൂടുതൽ തെളിവുകൾ പാർലമെന്റിൽ വെളിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതിനിടെ, ഖഷോഗിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുന്നതിന് ഇസ്താംബുളിലെ സൗദി എംബസ്സിക്കുള്ളിൽ പരിശോധന നടത്താൻ തുർക്കി പൊലീസിന് സൗദി അനുമതി നൽകി. നയതന്ത്ര കാര്യാലയമായതിനാൽ, സൗദിയുടെ അനുമതികൂടാതെ ഇവിടെ പരിശോധിക്കാൻ തുർക്കിക്കാവില്ല.
നേരത്തെ ഇതിനുള്ള അനുമതി തുർക്കി നൽകിയിരുന്നില്ല. കൊലപാതകം സ്ഥിരീകരിക്കേണ്ടിവന്നതും അതിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ യോജിച്ച് പ്രവർത്തിക്കുമെന്ന് സഹകരിച്ചതുമാണ് ഇപ്പോൾ തീരുമാനം മാറ്റാൻ കാരണം.
കടുത്ത നടപടിയുമായി അമേരിക്ക
ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 21 മുതിർന്ന സൗദി ഉദ്യോഗസ്ഥരുടെ വീസ യുഎസ് റദ്ദാക്കി. ഖഷോഗി കൊല്ലപ്പെട്ട സംഭവത്തിൽ യുഎസ് സൗദിക്കെതിരെ സ്വീകരിക്കുന്ന ആദ്യ നടപടിയാണിത്.അതിനിടെ, സുൽത്താൻഗസി ജില്ലയിലെ പാർക്കിങ് സ്ഥലത്തു കണ്ട സൗദി കോൺസുലേറ്റിന്റെ ഉപേക്ഷിക്കപ്പെട്ട കാറിൽനിന്ന് ഖഷോഗിയുടേതെന്നു സംശയിക്കുന്ന 2 സ്യൂട്കെയ്സുകളും കംപ്യൂട്ടറും ലഭിച്ചു. ഖഷോഗി കോൺസുലേറ്റിലേക്കു കയറിപ്പോകുന്ന ദൃശ്യങ്ങളിൽ അദ്ദേഹത്തിന്റെ കൈവശം ഒന്നുമുണ്ടായിരുന്നില്ലെന്നതു ദുരൂഹത വർധിപ്പിക്കുന്നു.
സൗദി അറേബ്യ ഏറ്റവും അടുത്ത സഖ്യകക്ഷിയാണെന്ന് ആവർത്തിക്കുമ്പോഴും ശക്തമായ വിമർശനമാണ് ഇന്നലെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയത്. 'സൗദിയുടെ തീരുമാനം തെറ്റായിരുന്നു. അതു മോശമായി നടപ്പാക്കിയശേഷം അതിനീചമായ മൂടിവയ്ക്കലാണു നടത്തിയത്'- വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് ട്രംപ് പറഞ്ഞു. ഈ ആശയം ആരുടെ തലയിലുദിച്ചതാണെങ്കിലും അവർ കുഴപ്പത്തിലാണെന്നും പ്രസിഡന്റ് വ്യക്തമാക്കി. ഖഷോഗിയുടെ കൊലപാതകത്തിൽ ഉൾപ്പെട്ട ചിലരെ യുഎസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും 21 പേരുടെ വീസ റദ്ദാക്കിയെന്നും സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ വെളിപ്പെടുത്തി.
കൊലപാതകത്തെപ്പറ്റി സൗദി ഭരണാധികാരി സൽമാൻ രാജാവിനു മുന്നറിവുണ്ടായിരുന്നതായി കരുതുന്നില്ലെന്നു ട്രംപ് പ്രമുഖ യുഎസ് പത്രത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ, ഇതേക്കുറിച്ചു കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അറിയേണ്ടതാണ്. താഴെത്തട്ടിൽ നടന്ന സംഭവത്തിൽ തനിക്ക് പങ്കില്ലെന്നു അദ്ദേഹം പറഞ്ഞതായും പ്രസിഡന്റ് വെളിപ്പെടുത്തി.
അതേസമയം, അമേരിക്കയുടെ സംരക്ഷണമില്ലാതെ ഖഷോഗിയെ കൊലപ്പെടുത്താൻ സൗദി ധൈര്യപ്പെടില്ലെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി പ്രതികരിച്ചു. നിഷ്ഠുരമായ കൊല നടത്തിയവരെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് തുർക്കി പ്രസിഡ് തയ്യിപ് എർദോഗൻ ആവർത്തിച്ചു. 'ഒന്നും മൂടിവയ്ക്കാമെന്നു കരുതേണ്ട. കൊലയ്ക്ക് ഉത്തരവിട്ടവരും അതു നടപ്പാക്കിയവരും അടക്കം രക്ഷപ്പെടില്ല.' കൂടുതൽ തെളിവുകൾ ലഭ്യമാകുന്നതോടെ സംഭവത്തിന്റെ ചുരുളഴിയുമെന്നും അദ്ദേഹം പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍