ഓപ്പറേഷൻ കൂടാതെ മൂലക്കുരു ചികിത്സ കേരളത്തിൽ വ്യാപകം; ഗ്ലാസ് പൊടിച്ചുചേർത്ത ചരടു കൊണ്ടുള്ള പ്രാകൃത പ്രയോഗം അപകടകരം: ചികിത്സിക്കുന്ന പലരും സ്കൂളിന്റെ പടി കയറാത്ത ബംഗാളികൾ
പാലക്കാട്: മൂലക്കുരു, ഭഗന്ദരം എന്നിവയ്ക്ക് ഓപ്പറേഷൻ കൂടാതെ ചികിത്സ എന്ന ബോർഡ് വച്ച് നഗരങ്ങൾ തോറും വ്യാജചികിത്സ നടത്തുന്ന ബംഗാളികളുടെ എണ്ണം പെരുകുന്നു. ശസ്ത്രക്രിയയെ ഭയപ്പെടുന്ന ശരാശരി മലയാളിയുടെ മനഃശ്ശാസ്ത്രം മനസിലാക്കി തികച്ചും പ്രാകൃതമായ ചികിത്സ ചെയ്യുന്ന ഇവർ ഗ്ലാസ് പൊടിച്ച കുഴമ്പിൽ മുക്കി ഉണക്കിയെടുത്ത ചരടുപയോഗിച്ചാണു അർശസും മൂലക്കുരുവുമൊക്കെ വരിഞ്ഞു കെട്ടുന്നതെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന ഞെട്ടിക്കുന്ന റിപ്പോർട്ട്്.
കഴിഞ്ഞ ഒരു വർഷത്തിനകംതന്നെ നൂറുകണക്കിനു വ്യാജചികിത്സാകേന്ദ്രങ്ങളാണ് പലയിടത്തായി മുളച്ചു പൊന്തിയത്. റോഡരികിൽ ഒരു കൊച്ചുമുറി, രോഗിയെ കിടത്തി പരിശോധിക്കാൻ കട്ടിൽ, പിന്നെ നോട്ടീസ് അടിച്ച് പരസ്യപ്രചരണത്തിനുള്ള പണവുമുണ്ടെങ്കിൽ ആശുപത്രി തുടങ്ങാം. കേരളത്തിൽ ഏതു ചെറിയടൗണിലും കാണാവുന്ന ഇത്തരം ചികിത്സാലയങ്ങളിലെ വൈദ്യന്മാർ സ്കൂളിന്റെ പടി പോലും കാണാത്ത അന്യസംസ്ഥാനക്കാരാണ്, കൂടുതലും ബംഗാളികൾ. പാരമ്പര്യമായി കിട്ടുന്ന ചികിത്സാ പാടവം കൊണ്ടാണത്രേ ഇവരുടെ ചികിത്സ.
വൻകുടലിന്റെ അവസാനഭാഗത്തോ മലദ്വാരത്തിലോ ഉണ്ടാകുന്ന മുഴയാണ് മൂലക്കുരു എന്നു നാടൻഭാഷയിൽ വിളിക്കുന്ന അർശസ് അഥവാ പൈൽസ്. തുടക്കത്തിലാണെങ്കിൽ മരുന്നു കഴിച്ചോ അല്ലെങ്കിൽ ശാസ്ത്രീയമായ മാർഗത്തിലൂടെ കരിച്ചുകളഞ്ഞോ നിസാരമായ ഓപ്പറേഷനിലൂടെയോ ഇല്ലാതാക്കാവുന്നതാണ് ഈ രോഗം. എന്നാൽ ബംഗാളികളിൽ പലരും ചില്ലു പൊടിച്ചുണ്ടാക്കുന്ന കുഴമ്പിൽ മുക്കിയെടുത്തുണക്കിയ ചരടുപയോഗിച്ചു അർശസ്മുഴയുടെ ചുവട്ടിൽ കെട്ടിയിടുന്നു. പിന്നീട് ഓരോ ദിവസവും ഈ കെട്ടു മുറുക്കിക്കൊണ്ടിരിക്കും. രക്തയോട്ടം നിലയ്ക്കുന്നതോടെ ക്രമേണ ആ മാംസഭാഗം അടർന്നു പോകും. ഇതാണ് ഇവരുടെ പ്രധാന ചികിത്സാരീതി. എന്നാൽ ഈ ചരട് രോഗികളിൽ അണുബാധയുണ്ടാക്കുന്നതായതിനാൽ കൂടുതൽ സങ്കീർണതകളിലേക്കാവും രോഗി നയിക്കപ്പെടുന്നത്. അതിലേറെ ഗുരുതരമായ പ്രശ്്നം അർശസ് എന്നു തോന്നിക്കുന്ന പലതും കാൻസറായിരിക്കുമെന്നതാണ്.
മലാശയ കാൻസർ(rectal cancer) പ്രത്യക്ഷത്തിൽ ഇതേ ലക്ഷണങ്ങളാണു കാട്ടുന്നത്. അർശസാണെന്നു കരുതി കാൻസറിനെ ചരടുകൊണ്ടു ചുവട്ടിൽ കെട്ടിയിടുന്ന അവസ്ഥയുണ്ടാകുന്നത് എത്രമാത്രം പ്രാകൃതമാണ്! വിദഗ്ധനായ സ്പെഷലിസ്റ്റിനു മാത്രമേ ഇതു രോഗനിർണയത്തിലൂടെ തിരിച്ചറിയാനാവൂ. വിദ്ഗ്ധ പരിശോധന കൂടാതെ ചികിത്സ നടത്തി നിരവധി പേർ ഗുരുതരാവസ്ഥയിലായ സംഭവങ്ങളുണ്ട്. തുടക്കത്തിലേ ചികിത്സകിട്ടിയാൽ ഭേദമാക്കാവുന്ന റെക്ടൽ കാൻസറുകൾ ഇക്കൂട്ടരുടെ രോഗനിർണയത്തിലൂടെ അർശസാണെന്നു തെറ്റിദ്ധരിച്ചു ചികിത്സിക്കുകയും പിന്നീട് കുളമാകുകയും ചികിത്സ വൈകിപ്പോയതിനാൽ രോഗി മരിച്ചുപോവുകയുംചെയ്ത എത്രയെത്ര സംഭവങ്ങളുണ്ട്്! വർഷങ്ങൾക്കുമുമ്പ് ഒരു സിപിഐ നേതാവ് ഈ ചികിത്സയിലൂടെ മരിച്ച സംഭവം കോട്ടയംകാർ മറന്നിട്ടില്ല.
ഇക്കൂട്ടർ ചികിത്സിക്കുന്ന മറ്റൊരു രോഗമാണ് ഭഗന്ദരം എന്നറിയപ്പെടുന്ന ഫിസ്റ്റുല. മലദ്വാരത്തിനടുത്തു അണുബാധയും മറ്റും മൂലം ദ്വാരം പിടിപെട്ടു പഴുക്കുന്ന അവസ്ഥയാണിത്. ദ്വാരത്തിന്റെ ട്രാക്ക് മനസിലാക്കുന്നത് ഒരു ലോഹദണ്ഡുപയോഗിച്ചാണ്. തുടർന്ന് മേൽപറഞ്ഞ ചരട് ദ്വാരത്തിലേക്കു കടത്തി രണ്ടഗ്രങ്ങൾ തമ്മിൽ കൂട്ടിക്കെട്ടുന്നു. പിന്നീട് ഓരോ ദിവസവും മുറുക്കിക്കെട്ടുകയാണു ചെയ്യുക. ആയുർവദ വിധിപ്രകാരം വിവിധ ഔഷധങ്ങളിൽ മുക്കി ഉണക്കിയെടുത്ത ക്ഷാരസൂത്രയെന്നപേരിലറിയപ്പെടുന്ന ചരടുപയോഗിച്ചാണ് ചികിത്സ. ഇവിടെ പകരം ഗ്ലാസ് പൊടിച്ചു ചേർത്ത ചരടുപയോഗിച്ചുള്ള പ്രാകൃതചികിത്സയും.
ചികിത്സ തേടി പോകുന്നവർക്കെല്ലാം മിക്കവാറും ഒരു രോഗം ഇങ്ങോട്ട് സമ്മാനിച്ച് പണം തട്ടിയെടുക്കുന്ന ഇത്തരം ചികിത്സാ കേന്ദ്രങ്ങൾക്കെതിരേ പരാതിപ്പെട്ടാലും നടപടി ഇല്ലാത്ത അവസ്ഥയാണ്. മൂലക്കുരു, ഭഗന്ദരം തുടങ്ങിയവ കൂടാതെ സ്ത്രീപുരുഷന്മാർ പുറത്തു പറയാൻ മടിക്കുന്ന രഹസ്യരോഗങ്ങളും വന്ധ്യതാ ചികിത്സയും ഇവിടങ്ങളിൽ നടക്കുന്നുണ്ട്. ഓപ്പറേഷൻ കൂടാതെ എന്നതാണ് ഇത്തരം വ്യാജ ചികിത്സാകേന്ദ്രങ്ങളിലെ പരസ്യവാചകങ്ങൾ. ചരടുപയോഗിച്ചുള്ള വരിഞ്ഞു കെട്ടലിനെത്തുടർന്നുഅണുബാധയുണ്ടായാൽ വേദനസംഹാരികളും ലേപനങ്ങളും ലഭിക്കുമെങ്കിലും, അലോപ്പതി ഗുളികകളും മരുന്നും ചേർത്തരച്ച് തയ്യാറാക്കുന്ന പച്ചമരുന്നുകളാണ് ഇവയിൽ അധികവും. ഇത്തരം ചികിത്സ പ്രമേഹരോഗമുള്ളവരിലാണ് കൂടുതൽ ഗുരുതരമാവുക.
മുറിവ് ഉണങ്ങാതെ പഴുപ്പ് ഉള്ളിലേക്കു കയറി രോഗി ഗുരുതരാവസ്ഥയിലെത്തും. ഇവർ പിന്നീട് വിദഗ്ധചികിത്സ തേടി സ്വകാര്യ ആശുപത്രികളിലോ, മെഡിക്കൽ കോളേജിലോ എത്തുമ്പോൾ ശസ്ത്രക്രിയയും മറ്റും അത്യാവശ്യമായി വരും. തുടക്കത്തിൽ ആശുപത്രികളിൽ എത്തി ഇത്തരം രോഗങ്ങൾക്ക് വിദഗ്ധ ചികിത്സ തേടിയാൽ അയ്യായിരം രൂപ ചെലവിൽ തന്നെ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് കരിച്ചുകളയാൻ കഴിയുമെന്ന് ഡോക്ടർമാർ പറയുന്നു. പരസ്യവാചകത്തിൽ വിശ്വസിച്ചെത്തുന്നവരാണ് ഇവിടെ വഞ്ചിക്കപ്പെടുന്നത്. പുറത്തുപറയാൻ മടിക്കുന്ന രോഗങ്ങൾക്ക് ഇവിടെ വരുന്നവർ ചികിത്സ വഴി പണം നഷ്ടപ്പെട്ടാലും കാര്യങ്ങൾ പുറത്തുപറയില്ല എന്നിവർക്കറിയാം. വന്ധ്യതാ ചികിത്സക്ക് അധികവും നൽകുന്നത് ഒരു തരം എണ്ണയാണ്. ഇതിന് അലോപ്പതി ചികിത്സ ചെയ്യുന്നുണ്ടെങ്കിൽ അതു നിർത്തേണ്ടതില്ലെന്നും ഉപദേശിക്കും. അലോപ്പതി ചികിത്സ കൊണ്ട് ഗുണം കിട്ടിയാലും പേര് ഇവർക്കാവും.
വ്യാജ ചികിത്സാ കേന്ദ്രങ്ങളിൽ അയ്യായിരം മുതൽ ഇരുപത്തി അയ്യായിരം രൂപവരെയാണ് ഇത്തരം രോഗങ്ങൾക്ക് ഫീസായി ഈടാക്കുന്നത്. വൈദ്യന്മാർ എന്നവകാശപ്പെടുന്ന ഇത്തരക്കാർ ഭൂരിഭാഗവും ബംഗാളിൽ നിന്നെത്തിയവരാണ്. ഹിന്ദി, തമിഴ്, മലയാളം ഭാഷകൾ നന്നായി സംസാരിക്കുമെങ്കിലും ഭൂരിഭാഗം പേർക്കും ചികിത്സ നടത്താനായി ഒരു യോഗ്യതയും ഇല്ലാത്തവരാണ്. കൂടാതെ വേദനയുമായി ചെന്നാൽ അലോപ്പതി മരുന്നുകളാണ് വേദനാ സംഹാരിയായി ഇവർ നൽകുക.ഒരു വ്യാജഡോക്ടർ തന്നെ പല സ്ഥലങ്ങളിൽ ഇത്തരം കേന്ദ്രങ്ങൾ തുടങ്ങുന്നതും പതിവാണ്. ഒരു സ്ഥലത്തുള്ള പേരിലാവില്ല മറ്റിടങ്ങളിൽ അറിയപ്പെടുന്നത്്. എന്നാൽ കൺസൾട്ടിങ്ങ് സമയത്തിൽ മാത്രം മാറ്റം വരും. റോഡരികിലെ ഷട്ടറിട്ട ഒരു മുറിയും രോഗിയെ കിടത്തി ഒറ്റമൂലി ഓപ്പറേഷൻ നടത്താനുള്ള ഒരു ബെഡുമല്ലാതെ മറ്റൊന്നും ഇത്തരം ചികിത്സാ കേന്ദ്രങ്ങൾക്ക് ആവശ്യമില്ല. ഏതെങ്കിലും ആയുർവേദ മരുന്ന് വിൽക്കാനുള്ള ലൈസൻസ് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽനിന്നു കരസ്ഥമാക്കി അതിന്റെ പേരിലാണ് ചിലയിടങ്ങളിൽ ചികിത്സ.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍