Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മീടൂവിൽ കുടുങ്ങിയ എംജെ അക്‌ബർ കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ചതായി സൂചന; രാജി കത്ത് ഇമെയിൽ വഴി പ്രധാനമന്ത്രിക്ക് കൈമാറിയെന്ന് റിപ്പോർട്ട്; ഔദ്യോഗിക പ്രഖ്യാപനം വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം; വിശ്വസ്തനെ മോദി കൈവിടുന്നത് സമ്മർദ്ദം അതിശക്തമായപ്പോൾ; അക്‌ബറിനെ രാജിവയ്‌പ്പിക്കുന്നത് തെരഞ്ഞെടുപ്പ് അടുത്തതിനാലെന്നും റിപ്പോർട്ട്

മീടൂവിൽ കുടുങ്ങിയ എംജെ അക്‌ബർ കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ചതായി സൂചന; രാജി കത്ത് ഇമെയിൽ വഴി പ്രധാനമന്ത്രിക്ക് കൈമാറിയെന്ന് റിപ്പോർട്ട്; ഔദ്യോഗിക പ്രഖ്യാപനം വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം; വിശ്വസ്തനെ മോദി കൈവിടുന്നത് സമ്മർദ്ദം അതിശക്തമായപ്പോൾ; അക്‌ബറിനെ രാജിവയ്‌പ്പിക്കുന്നത് തെരഞ്ഞെടുപ്പ് അടുത്തതിനാലെന്നും റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മീടൂവിൽ ഉയർന്ന ലൈംഗിക വിവാദങ്ങളെ തുടർന്ന് കേന്ദ്രമന്ത്രി എംജെ അക്‌ബർ രാജിവച്ചുവെന്ന് സൂചന. വിദേശയാത്ര വെട്ടിച്ചുരുക്കി ഇന്ന് രാവിലെയാണ് അക്‌ബർ തിരികെ ഡൽഹിയിൽ എത്തുന്നത്. പ്രധാനമന്ത്രിയുമായും ബിജെപി നേതാക്കളുമായും കൂടിയാലോചിച്ച ശേഷമാണ് രാജിക്കാര്യത്തിൽ തീരുമാനം എടുത്തത്. ഇമെയിൽ വഴിയാണ് പ്രധാനമന്ത്രിക്ക് രാജിക്കത്ത് അയച്ചത് എന്നാണഅ അറിയുന്നത്. സുഷമ സ്വരാജുമായി അൽപസമയത്തിനകം കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷം ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടാകൂ.

നൈജീരിയൻ സന്ദർശനം വെട്ടിച്ചുരുക്കി ഇന്ന് രാവിലെയാണ് അക്‌ബർ ഡൽഹിയിൽ തിരിച്ചെത്തിയത്. അക്‌ബർ രാജിവച്ചൊഴിയണമെന്ന് അഭിപ്രായം സർക്കാരിലും ബിജെപിയിലും ഒരുവിഭാഗത്തിനിടയിൽ ശക്തമായിരുന്നു. ഏഷ്യൻ ഏജിലെ മുൻ മാധ്യമപ്രവർത്തകയാണ് ഏറ്റവും ഒടുവിൽ ആരോപണം ഉന്നയിച്ചത്. അക്‌ബർ ലൈംംഗികാതിക്രമം നടത്തിയെന്ന ഗുരുതര ആരോപണമാണ് അവർ ഉന്നയിച്ചത്. ന്യൂസ് എഡിറ്ററായിരിക്കെ, അക്‌ബർ തങ്ങളോട് ലൈംഗികാതിക്രമം കാട്ടിയെന്നും മോശമായി പെരുമാറിയെന്നും ആരോപിച്ച് ആറു വനിതാ മാധ്യമ പ്രവർത്തകരാണ് രംഗത്തെത്തിയത്. ആരോപണങ്ങൾക്ക് ചൂടുപിടിച്ചതോടെ, അക്‌ബർ തൃപ്തികരമായ വിശദീകരണം നൽകുകയോ, രാജി വച്ചൊഴിയുകയോ വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. മന്ത്രിക്കെതിരെയുള്ള ലൈംഗിക പീഡനാരോപണങ്ങളെ കുറിച്ച് അന്വേഷണം വേണമെന്നും കോൺഗ്രസ് നേതാവ് എസ്.ജയ്പാൽ റെഡ്ഡി ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ ബിജെപിയും പ്രതിരോധത്തിലായി. ഈ സാഹചര്യത്തിലാണ് അക്‌ബർ രാജിവയ്ക്കുന്നത്.

ലൈംഗിക പീഡന ആരോപണം നേരിടുന്ന വിദേശകാര്യ സഹമന്ത്രി എം ജെ അക്‌ബർ ഞായറാഴ്ച രാവിലെയാണ് ഡൽഹിയിൽ തിരിച്ചെത്തിയത്. സ്ത്രീകൾ തങ്ങൾ നേരിട്ട ലൈംഗിക അതിക്രമങ്ങളെ കുറിച്ച് തുറന്നു പറയുന്ന മീ ടൂ ക്യാമ്പയിനിലൂടെയാണ് അക്‌ബറിനെതിരെ ആരോപണങ്ങൾ പുറത്തെത്തിയത്. ആരോപണങ്ങളെ കുറിച്ച് പിന്നീട് പ്രതികരിക്കാമെന്ന് അക്‌ബർ മാധ്യമപ്രവർത്തകരോടു പറഞ്ഞു. ലൈംഗിക പീഡന ആരോപണങ്ങൾ ഉയർന്നതോടെ, വിദേശപര്യടനം വെട്ടിക്കുറച്ച് തിരികെയെത്താൻ അക്‌ബറിനോട് കേന്ദ്ര സർക്കാർ ആവശ്യപ്പെടുകയായിരുന്നു. ഒക്ടോബർ എട്ടിന് മാധ്യമപ്രവർത്തക പ്രിയാ രമണിയുടെ ട്വീറ്റിലൂടെയാണ് അക്‌ബറിനെതിരായ വെളിപ്പെടുത്തലുകൾ ആരംഭിച്ചത്. അക്‌ബറിനെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും സി പി എമ്മും ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. കേന്ദ്ര മന്ത്രി സഭയിലെ അംഗങ്ങളിൽ പലരും വെളിപ്പെടുത്തൽ നടത്തിയ സ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

അക്‌ബറിനെ സംരക്ഷിക്കരുതെന്നും ആരോപണങ്ങൾ പാർട്ടിയുടെ പ്രതിച്ഛായ തകർക്കുന്നതാണെന്നും ബിജെപി നേതാക്കൾ തന്നെ വ്യക്തമാക്കിയിരുന്നു.. ഈ സാഹചര്യത്തിൽ വിദേശത്തുള്ള മന്ത്രിയോട് അടിയന്തിരമായി ഇന്ത്യയിലേക്ക് മടങ്ങിയെത്താൻ നിർദ്ദേശം നൽകുകയായിരുന്നു. ഓൺലൈൻ മാധ്യമമായ ദി വയറിൽ എഴുതിയ ലേഖനത്തിൽ മാധ്യമപ്രവർത്തക ഗസല വബാബാണ് കേന്ദ്രമന്ത്രിക്കെതിരെ ഏറ്റവും ഒടുവിൽ രംഗത്ത് വന്നത്. തന്റെ അനുവാദം കൂടാതെ ശരീരത്തിൽ ബലമായി കയറിപ്പിടിച്ചുവെന്നും, ഉമ്മ വയ്ക്കാൻ ശ്രമിച്ചുവെന്നും ഇവർ ഈ ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. എം.ജെ. അക്‌ബറിനെതിരായ ലൈംഗികാതിക്രമ ആരോപണത്തിൽ കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മേനക ഗാന്ധി പ്രതികരിച്ചിരുന്നു.

ആരോപണത്തിൽ അന്വേഷണം ഉണ്ടാവണമെന്ന് മേനക ഗാന്ധി ആവശ്യപ്പെട്ടു. സ്മൃതി ഇറാനിയും ശക്തമായ പ്രതികരണവുമായെത്തി. മാധ്യമപ്രവർത്തകയായ പ്രിയ രമണി കഴിഞ്ഞ ദിവസം ആരോപണമുന്നയിച്ചിരുന്നു. 1977ൽ നടന്ന ഒരുസംഭവമാണ് പ്രിയ രമണി ട്വിറ്ററിൽ വെളിപ്പെടുത്തിയത്. മുംബൈയിലെ ഹോട്ടൽ മുറിയിൽ അഭിമുഖത്തിനായി തന്നെ രാത്രി 7 മണിക്ക് വിളിച്ചുവരുത്തിയ അക്‌ബർ മോശം രീതിയിൽ പെരുമാറിയെന്നാണ് മാധ്യമപ്രവർത്തക ആരോപിച്ചത്. പ്രിയ രമണിക്ക് അന്ന് 23 വയസും, അക്‌ബറിന് 43 വയസുമായിരുന്നു. ഇക്കാര്യം താൻ 2017 ൽ വോഗ് മാസികയിലെ ലേഖനത്തിൽ താൻ വെളിപ്പെടുത്തിയിരുന്നതായും പ്രിയ പറയുന്നു.ഹോളിവുഡിലെ കുപ്രസിദ്ധമായ ഹാർവെ വെയ്ൻസ്റ്റീൻ സംഭവത്തോടെയായിരുന്നു പ്രിയ വോഗിൽ ഇക്കാര്യം കുറിച്ചത്. അന്ന് അക്‌ബറിന്റെ പേര് പറയാതെയായിരുന്നു പരാമർശം. മറ്റുപല സ്ത്രീകൾക്കും ഇതുപോലെ ദുരനുഭവങ്ങൽ ഉണ്ടായിട്ടുണ്ടെന്നും പ്രിയ ട്വീറ്റ് ചെയ്തു.

പ്രിയ രമണിയുടെ ട്വീറ്റിനെ തുടർന്ന് മറ്റ് മൂന്ന് മുതിർന്ന വനിതാ മാധ്യമ പ്രവർത്തകരും അക്‌ബറിനെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചു. ടൈംസ് ഓഫ് ഇന്ത്യയുടെ മുൻ എഡിറ്റർ കെ.ആർ.ശ്രീനിവാസ്, ഡിഎൻഎ മുൻ എഡിറ്റർ ഇൻ ചീഫ് ഗൗതം അധികാരി എന്നിവർക്കെതിരെ മുതിർന്ന മാധ്യമ പ്രവർത്തക സന്ധ്യ മേനോൻ ആരോപണങ്ങളുമായി രംഗത്തെത്തി. അടുത്തിടെ ടിവി പ്രൊഡ്യൂസറായ വിന്ത നന്ദ നടൻ അലോക് നാഥിനെതിരെ ബലാൽസംഗ ആരോപണം ഉന്നയിച്ചിരുന്നു. ഇതോടെയാണ് കുരുക്ക് മുറുകിയത്. അതിനിടെ വിദേശ വനിതാ മാധ്യമ പ്രവർത്തകയും ആരോപണവുമായി രംഗത്തെത്തി. താൻ ഇന്റേൺഷിപ്പ് ചെയ്തിരുന്ന കാലത്ത് എം.ജെ അക്‌ബർ തന്നെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചെന്നാണ് മാധ്യമ പ്രവർത്തക മജ്ലി ഡി പൈ വെളിപ്പെടുത്തിയത്. 18ാം വയസിലാണ് ഇവർ ഇന്റേൺഷിപ്പിനായി അക്‌ബറിന്റെ ഏഷ്യൻ ഏജ് ഓഫീസിൽ എത്തിയത്.

2007ൽ ഏഷ്യൻ ഏജിൽ ഇന്റേൺഷിപ്പ് ചെയ്യുന്ന വേളയിൽ എം.ജെ അക്‌ബർ തന്നോട് മോശമായി പെരുമാറിയെന്നാണ് ഇവരുടെ ആരോപണം.എം.ജെ അക്‌ബർ തന്നെ ബലം പ്രയോഗിച്ച് ചുംബിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്‌തെന്ന് യുവതി പറയുന്നു.'ഫോട്ടോകൾ നൽകാനായി അദ്ദേഹത്തിന്റെ അടുത്തു പോയ നിമിഷം ഏറെ ഓർക്കാൻ പോലും ഇഷ്ടപ്പെടാത്തതാണ്. ഞാനദ്ദേഹത്തിന് ഫോട്ടോകൾ നൽകി. അദ്ദേഹം അതിലൊന്ന് നോക്കി, പക്ഷേ ഒന്നും പറഞ്ഞില്ല. അദ്ദേഹം അലക്ഷ്യമായി അതിലൂടൊന്നു നോക്കി.'അവർ വിവരിക്കുന്നു.

'ഞാനിരുന്നിരുന്ന ഡെക്‌സിനടുത്തേക്ക് അദ്ദേഹം നടന്നു. ഞാനും എഴുന്നേറ്റു. അദ്ദേഹത്തിന് ഹസ്തദാനം നൽകി. അദ്ദേഹം എന്റെ ഷോൾട്ടറിന് താഴെയായി കയ്യിൽ പെട്ടെന്ന് കയറിപിടിച്ചു. അദ്ദേഹത്തിനു നേരേയ്ക്ക് വലിച്ച് എന്റെ വായിൽ ചുംബിച്ചു. നാവ് എന്റെ വായിലേക്കിട്ടു. ഞാനവിടെ നിന്നേയുള്ളൂ.' അവർ പറയുന്നു.'അറപ്പുളവാക്കുന്ന കാര്യങ്ങളാണ് അദ്ദേഹം ചെയ്തത്. അദ്ദേഹം എല്ലാ അതിരുകളും ലംഘിച്ചു. ഞാനും എന്റെ രക്ഷിതാക്കളും അദ്ദേഹത്തിനുമേൽ സൂക്ഷിച്ച വിശ്വാസം തന്നെ നശിപ്പിച്ചു.' എന്നും അവർ വിശദീകരിക്കുന്നു.

1990കളിൽ ഡൽഹിയിൽ വിദേശ കറസ്‌പോണ്ടന്റുകളായി ജോലി ചെയ്തിരുന്ന തന്റെ മാതാപിതാക്കൾ വഴിയാണ് അക്‌ബറിനെ പരിചയപ്പെട്ടതെന്നും അവർ പറയുന്നു. 'അദ്ദേഹം എന്റെ മാതാപിതാക്കളുടെ സുഹൃത്തായിരുന്നു.' അവർ പറയുന്നു.എം.ജെ അക്‌ബറിന്റെ ലൈംഗിക അതിക്രമം തുറന്നുപറഞ്ഞ് നിരവധി വനിതാ മാധ്യമപ്രവർത്തകർ കഴിഞ്ഞദിവസങ്ങളിൽ രംഗത്തുവന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP