ഒരേസമയം പല കമ്പനികൾ രജിസ്റ്റർ ചെയ്തു അണിയറയിൽ സാമ്പത്തിക തിരിമറികൾ; റിസർവ് ബാങ്ക് പിടികൂടിയപ്പോൾ ഉണ്ടായ പേരിലുള്ള കമ്പനി മറ്റൊരു കമ്പനിയിൽ ലയിപ്പിച്ചു തടിതപ്പാൻ ശ്രമം; ലയനം പ്രഖ്യാപിക്കും മുമ്പേ നടപടി തുടങ്ങിയെങ്കിലും റിസർവ് ബാങ്ക് നടപടിയുമായി മുൻപോട്ട് പോയപ്പോൾ പ്രതിസന്ധിയിലായി; ലക്ഷങ്ങൾ മുടക്കി സർവപത്രങ്ങളിലും പരസ്യം നൽകി പിടിച്ചു നിൽകാൻ ശ്രമവുമായി കൊശമറ്റം ഫിനാൻസ്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ കൊശമറ്റം ഫിനാൻസ് ലിമിറ്റഡിന്റെ പ്രവർത്തനങ്ങളെ സംശയത്തിലാക്കുന്ന നടപടിയാണ് അടുത്തിടെ റിസർവ് ബാങ്കിൽ നിന്നും ഉണ്ടായത്. ഒരേസമയം മൂന്ന് കമ്പനികൾ രജിസ്റ്റർ ചെയ്ത് അണിയറയിൽ സാമ്പത്തിക തിരിമറികൾ നടത്തിയെന്ന സംശയം ഉയർന്നതോടെയാണ് കൊശമറ്റം മാത്യു.കെ.ചെറിയാൻ ഫിനാൻസിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കെതിരെ റിസർവ് ബാങ്ക് നടപടി സ്വീകരിച്ചത്. ഇതിനായി ആർബിഐ ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇക്കാര്യമാണ് മറുനാടൻ പുറത്തുവിട്ടത്. എന്നാൽ, കൊശമറ്റം മാത്യു കെ ചെറിയാൻ ഫിനാൻസിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെ നടപടി വീഴുമെന്ന ഘട്ടത്തിലാണ് ലയനീക്കങ്ങളുമായി അധികൃതർ നീങ്ങിയത്.
ആർബിഐ നടപടി സ്വീകരിച്ചതോടെ കൊശമറ്റം മാത്യു. കെ. ചെറിയാൻ ഫിനാൻസിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയെ കൊശമറ്റം ഫിനാൻസ് ലിമിറ്റഡിൽ ലയിപ്പിക്കുകയാണ് ഇവർ ചെയ്തത്. ദുരൂഹമായ സാമ്പത്തിക ഇടപാടുകളുടെ പേരിലാണ് കൊശമറ്റം മാത്യു.കെ.ചെറിയാൻ ഫിനാൻസിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെ റിസർബാങ്ക് നടപടി തുടങ്ങിയത്. ഇതിനിടെ കമ്പനി അധികൃതർ ലയനം പ്രഖ്യാപിക്കും മുമ്പേ നടപടി തുടങ്ങിയെങ്കിലും റിസർവ് ബാങ്ക് നടപടിയുമായി മുൻപോട്ട് പോയപ്പോൾ പ്രതിസന്ധിയിലാകുകയായിരുന്നു. ഗോൾഡ് ലോൺ നൽകാൻ എന്ന പേരിൽ സ്വരൂപിച്ച പണം മറ്റ് ലോൺ ഇടപാടിന് ഉപയോഗിച്ചതായി കണ്ടാണ് ആർബിഐ കൊശമറ്റം മാത്യു. കെ. ചെറിയാൻ ഫിനാൻസിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനതെിരെ നടപടി സ്വീകരിച്ചത്.
അതേസമയം ആർബിഐ നടപടി സ്വീകരിച്ച കമ്പനിയിൽ പണം നിക്ഷേപിച്ചവർക്ക് പണം നഷ്ടമാകാതിരിക്കാനും മറ്റും വേണ്ടിയാണ് കൊശമറ്റം മാത്യു.കെ.ചെറിയാൻ ഫിനാൻസിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനെ കൊശമറ്റം ഫിനാൻസ് ലിമിറ്റഡിൽ ലയിപ്പിച്ചത്. ഇതോടെ താൽക്കാലികമായി റിസർവ് ബാങ്ക് നടപടികളിൽ നിന്നും രക്ഷപെട്ടിരിക്കയാണ് കമ്പനി. എന്നാൽ, ഇതിലേക്ക് നയിച്ച സാഹചര്യങ്ങളെല്ലാം മറച്ചുവെക്കുകയാണ് കൊശമറ്റം അധികൃതർ ചെയ്തത്. ആർബിഎ നടപടി സംബന്ധിച്ച മറുനാടൻ വാർത്ത നൽകിയതോടെയാണ് ഇതോടെയാണ് വിശദീകരണവുമായി കമ്പനി രംഗത്തെത്തിയത്. ഇന്ന് ലക്ഷങ്ങൾ മുടക്കി പത്രപരസ്യങ്ങളുമായി രംഗത്തെത്തുകയായിരുന്നു. മാനേജിങ് ഡയറക്ടർ മാത്യു കെ ചെറിയാന്റെ വിശദീകരണമായി ഇന്ന് പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട പരസ്യത്തിൽ പറയുന്നത് ഇങ്ങനെയാണ്:
ബഹു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ B-16.00117-ാം നമ്പർ ലൈസൻസ് പ്രകാരം മാന്യ ഇടപാടുകാരുടെ അകമഴിഞ്ഞ പിന്തുണയുടെയും സ്തുത്യർഹമായ നിലയിൽ ദീർഘകാലമായി പ്രവർത്തിച്ചു വരുന്ന ഒരു നോൺ ബാങ്കിങ് ഫിനാൻസ് കമ്പനിയാണ് കൊശമറ്റം ഫിനാൻസ് ലിമിറ്റഡ്. ദൗർഭാഗ്യവശാൽ ചില സമൂഹ മധ്യമങ്ങളിലും മറ്റും വസ്തുതാ വിരുദ്ധമായ വാർത്തകൾ പ്രത്യക്ഷപ്പെട്ടതറിഞ്ഞ് സത്യാവസ്ഥ മാന്യ ഇടപാടുകാരുടെയും പൊതുജനങ്ങളുടെയും ശ്രദ്ധയിൽ കൊണ്ടുവരാൻ ഞങ്ങൾ ആത്മാർഥമായി ആഗ്രഹിക്കുന്നു.
കൊശമറ്റം മാത്യു കെ ചെറിയാൻ ഫിനാൻസിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ധനകാര്യ സ്ഥാപനം നിയമവിധേയമായ നടപടി ക്രമങ്ങൾ പാലിച്ചുകൊണ്ടും പ്രസ്തുത സ്ഥാപനത്തിന്റെ ആസ്തി ബാധ്യതകൾ പൂർണമായി ഏറ്റെടുത്തു കൊണ്ടും കൊശമറ്റം ഫിനാൻസ് ലിമിറ്റഡിൽ ലയിച്ചിട്ടുള്ളതിനെ തുടർന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ കൊശമറ്റം മാത്യു കെ ചെറിയാൻ ഫിനാൻസിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ലൈസൻസ് തിരികേയേൽപ്പിച്ച് റദ്ദാക്കിയിട്ടുള്ളതാണ്. ഈ സത്യാവസ്ഥയെ പൂർണ്ണമായും മനസ്സിലാക്കാതെയോ തൽപ്പര കക്ഷികൾ ആരുടെയെങ്കിലും ദുഷ് പ്രേരണയ്ക്ക് വശംവദരായോ ഇങ്ങനെ ഒരു വാർത്ത ഉണ്ടായതായി ഞങ്ങൾ അനുമാനിക്കുന്നു.
ബിസിനസ് വിപുലപ്പെടുത്തുന്നതിന്റെയും മാന്യ ഇടപാടുകാർ തങ്ങളിൽ അർപ്പിച്ച വിശ്വാസത്തിന്റെയും ഞങ്ങളുടെ അർപ്പണ ബുദ്ധിയോടെയുള്ള ആത്മാർത്ഥ സേവനത്തിന്റെയും ഫലം മാത്രമാണ് ഞങ്ങൾ ഇന്നത്തെ മെച്ചപ്പെട്ട ബിസിനസ് നിലവാരത്തിൽ എത്തിച്ചേർന്നിട്ടുള്ളത്. മികച്ച സേവനങ്ങൾ മാന്യ ഇടപാടുകാർക്ക് ഉത്തരവാദിത്തതോടെ തുടർന്നും നൽകുന്നതിൽ കൊശമറ്റം ഫിനാൻസ് ലിമിറ്റഡ് പ്രതിജ്ഞാബദ്ധരാണ്. മറിച്ചുള്ള സത്യവിരുദ്ധമായ ഏതൊരു പ്രചരണത്തിലുംപെട്ട് മാന്യ ഇടപാടുകാർ വഞ്ചിതരാകരുതെന്ന് ഞങ്ങൾ അറിയിച്ചു കൊള്ളുന്നു.
പരസ്യത്തിൽ പറയുന്ന വസ്തുതകൾ ഇങ്ങനെയാണെങ്കിലും ഒരേസമയം മൂന്ന് കമ്പനികൾ രൂപീകരിച്ചും ഒരു കമ്പനി അക്കൗണ്ടിൽ നിന്നും മറ്റൊരു കമ്പനി അക്കൗണ്ടിലേക്ക് പണം കൈമാറിയതിലെ അവ്യക്തതകളാണ് കൊശമറ്റത്തെ വെട്ടിലാക്കിയത്. അതുകൊണ്ടാണ് കമ്പനിക്കെതിരെ ആർബിഐ നടപടിക്ക് തുനിഞ്ഞതും. നോട്ടീസ് നൽകുകയും ചെയ്തിരുന്നു. ഇതിനിടെയാണ് തിരക്കിട്ട ലയനനീക്കം കൊശമറ്റം അധികൃതർ നടത്തിയത്. ഈ ലയനത്തിന് അംഗീകാരം ലഭിച്ചത് ജൂൺ മാസത്തിലായിരുന്നു. അതിനിടെ ആർബിഐ മാത്യു.കെ.ചെറിയാൻ ഫിനാൻസിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ഡീലിസ്റ്റ് ചെയ്തുകൊണ്ടുള്ള പ്രക്രിയ പൂർത്തിയാക്കിത് കഴിഞ്ഞ മാസത്തിലായിരുന്നു. അത് പ്രകാരമുള്ള ലിസ്റ്റാണ് മറുനാടൻ വാർത്തക്കൊപ്പം പുറത്തുവിട്ടത്.
ഇതിനിടെ ഒരു കമ്പനിക്കെതിരെ ആർബിഐ നടപടി സ്വീകരിച്ചപ്പോൾ കൊശമറ്റം നിധി ലിമിറ്റഡ് എന്ന പേരിൽ മറ്റൊരു കമ്പനി കൂടി രൂപീകരിച്ച് നിക്ഷേപകരെ ആകർഷിക്കാനുള്ള ശ്രമങ്ങളാണ് ഈ ബാങ്കിങ് ഇതര സ്ഥാപനം ഇപ്പോൾ നടത്തുന്നത്. നിക്ഷേപകർ കൈവിട്ടു പോകാതിരിക്കാൻ വേണ്ടിയാണ് ആർബിഐ ഇടപെടൽ സംബന്ധിച്ച വസ്തുകകൾ മറച്ചുവെച്ചുള്ള പരസ്യവും നൽകിയത്. കേരളത്തിൽ പ്രളയവും മറ്റ് പ്രതിസന്ധികളും കാരണം ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. നിലവിലെ സാഹചര്യത്തിൽ നിക്ഷേപകർക്ക് അടക്കം ആശങ്കപ്പെടാൻ വകയില്ലെന്നാണ് കൊശമറ്റം അവകാശപ്പെടുന്നത്.
കണക്കിൽ തിരിമറിയും, നിക്ഷേപ തട്ടിപ്പും അടക്കം നടത്തി തോന്നിയ പോലെ പ്രവർത്തിച്ച രാജ്യത്തെ 4230 ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളെ ആർബിഐ പട്ടികയിൽ നിന്ന് പുറത്താക്കിയത്. ഇതിൽ കേരളത്തിലെ ചില പ്രമുഖരടക്കം 58 സ്ഥാപനങ്ങളും ഉൾപ്പെടുന്നു. ചുരുക്കി പറഞ്ഞാൽ ഈ സ്ഥാപനങ്ങളുടെ ലൈസൻസ് ആർബിഐ റദ്ദാക്കിയിരിക്കുകയാണ്. കേരളം പോലെയുള്ള സ്ഥലങ്ങളിൽ ബാങ്കുകൾ പോലെ തന്നെ പ്രവർത്തിക്കുന്ന ബാങ്കിങ് ഇതര സ്ഥാപനങ്ങൾക്ക് വലിയ തിരിച്ചടിയാണ് റിസർവ് ബാങ്കിന്റെ നടപടി. സംസ്ഥാനത്ത് ലൈസൻസ് റദ്ദായവയിൽ കോട്ടയത്തെ കൊശമറ്റം മാത്യു. കെ. ചെറിയാൻ ഫിനാൻസിയേഴ്സ്, കൊച്ചി വൈറ്റില കുററൂക്കാരൻ ലീസിങ് ആൻഡ് ഇൻവസ്റ്റ്മെന്റ്സ്, മാമംഗലം പോപ്പുലർ ഓട്ടോ സ്പെയേഴ്സ്,തിരുവനന്തപുരത്ത് ആർബിഐ ആസ്ഥാനത്തിനടത്തുള്ള ബേക്കറി ജംഗ്ഷനിലെ ഗലീലി ഇൻവസ്റ്റ്മെന്റ്സ് ആൻഡ് ക്രഡിറ്റ് ലിമിറ്റഡ എന്നിങ്ങനെ 58 സ്ഥാപനങ്ങളുടെ ലൈസൻസാണ് റദ്ദായത്.
4230 ബാങ്കിംങ് ഇതര സ്ഥാപനങ്ങളോടും ബുക്ക് ക്ലിയറൻസിന് ആർബിഐ നേരത്തെ നോട്ടീസ് അയച്ചിരുന്നു. എന്നാൽ, അതിന് കൃത്യമായ മറുപടി നൽകാൻ കഴിയാതെ വന്നതോടെയാണ് ലൈസൻസ് റദ്ദായത്. കൊശമറ്റത്തിന്റെ വിശദീകരണ പ്രകാരം നിക്ഷേപകർക്ക് കമ്പനി ലയനം നടന്നതിനാൽ തൽക്കാലം ആശങ്കപ്പെടേണ്ട കാര്യമില്ല. അതേസമയം നോൺ ബാങ്കിങ് സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകുന്നതിൽ കടുത്ത നിയന്ത്രണങ്ങളാണ് ആർബിഐ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്.\
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്