ഇത് കലാഭവൻ മണിയെ അപമാനിക്കാൻ എടുത്ത ചിത്രമോ? ബോറടിയും അരോചക കോമഡിയുമായി വിനയന്റെ ചാലക്കുടിക്കാരൻ ചങ്ങാതി; ജീവിച്ചിരുന്ന പ്രഗൽഭനായ വ്യക്തിത്വത്തെക്കുറിച്ച് എടുക്കുമ്പോൾ പാലിക്കേണ്ട മര്യാദകളും ചിത്രം പാലിച്ചിട്ടില്ല; മണിയെ ആവാഹിക്കാനാവാതെ സെന്തിൽ; പ്രിയപ്പെട്ട വിനയൻ ഇത് അങ്ങേയറ്റം നാണക്കേടാണ്
എം.മാധവദാസ്
രണ്ടരമണിക്കൂറോളം ദൈർഘ്യമുള്ള ചിത്രത്തിൽ സിനിമയെന്ന് പറയുന്നത് അവസാനത്തെ അരമണിക്കൂർ മാത്രം. സംവിധായകൻ വിനയൻ, കലാഭവൻ മണിയുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത പുതിയ ചിത്രം 'ചാലക്കുടിക്കാരൻ ചങ്ങാതി' തീർത്തും നിരാശാജനകമാണെന്ന് പറയാതെ വയ്യ. സത്യത്തിൽ ഇത് കലാഭവൻ മണിയെ അപമാനിക്കാൻ എടുത്ത ചിത്രമാണൊ എന്ന് തോന്നിപ്പോവും. കാരണം പട്ടിണിയോടും പരിവട്ടത്തോടും മല്ലടിച്ച് മലയാള സിനിമയിൽ സ്വന്തമായ സ്ഥാനം നേടിയെടുത്ത കലാഭവൻ മണിയെന്ന സമാനതകളില്ലാത്ത നടന്റെയും മനുഷ്യസ്നേഹിയുടെയും ജീവിതം എടുത്ത് ഫലിപ്പിക്കാൻ ഒരു രീതിയിലും ചിത്രത്തിന് കഴിഞ്ഞിട്ടില്ല. കുഴിയാനയുടെ ജീവിതം ചിത്രീകരിച്ച് ഇതാണ് ആനക്കഥ എന്നു പറഞ്ഞാൽ എങ്ങിനെയുണ്ടാവും.
മാത്രമല്ല, ഒരു ബയോപിക്ക് പോലുള്ള സിനിമ, ജീവിച്ചിരുന്ന പ്രഗൽഭനായ വ്യക്തിത്വത്തെക്കുറിച്ച് എടുക്കുമ്പോൾ പാലിക്കേണ്ട, യാതൊരു മര്യാദകളും എന്തിന് ബലമുള്ള ഒതു തിരക്കഥയുണ്ടാക്കാനോ പോലും വിനയന് ആയിട്ടില്ല. അതീവ ദുർബലമായ തിരക്കഥയിൽ എന്തെല്ലാമോ തലങ്ങും വിലങ്ങും എടുത്തുവെച്ചിരിക്കുന്നു. കോമഡിയെന്ന പേരിലുള്ള പിത്തലാട്ടങ്ങൾ കണ്ടാൽ നാണിച്ചുപോവും. പ്രിയപ്പെട്ട വിനയൻ സാർ, ഇങ്ങനെ സിനിമയെടുക്കുന്നത് സത്യത്തിൽ സാമൂഹിക ദ്രോഹം തന്നെയാണ്.
കോമഡികൊണ്ടുള്ള ഭീകരാക്രമണമായി നീളുന്ന ആദ്യ പകുതി കഴിഞ്ഞ് രണ്ടാം പകുതിയിൽ എത്തുമ്പോഴാണ് ചിത്രം അൽപ്പമെങ്കിലും ചൂടുപിടിക്കുന്നത്. അവസാനത്തെ അരമണിക്കുറിലും ക്ലൈമാക്സിലും മാത്രമാണ് വിനയൻ എന്ന പ്രതിഭയുടെ കൈയൈാപ്പ് കാണാൻ കഴിയുക. അവസാനത്തെ ഷോട്ട് കാണുമ്പോൾ നമ്മുടെ മനസ്സിലുണ്ടാവുന്ന ആർദ്രത ചിത്രത്തിൽ മൊത്തം കൊണ്ടുവരാൻ വിനയന് കഴിഞ്ഞിട്ടില്ല.
പാസ്മാർക്ക ്പോലും കൊടുക്കാൻ കഴിയാത്ത അതിദയനീയമായ തിരക്കഥയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രശ്നം. എങ്ങനെയാണ് മണി മദ്യത്തിന് അടിമയായതെന്നും, തമിഴ്-തെലുങ്ക്-സെറ്റുകളിലൂടെയുള്ള അദ്ദേഹത്തിന്റെ യാത്ര റിയൽ എസ്റ്റേറ്റ് ബിസിനസിലും മറ്റും എത്തിപ്പെട്ടുവെന്നല്ലാതെ, മണിയുടെ പ്രശ്നങ്ങളൊന്നും പറഞ്ഞ് ഫലിപ്പിക്കാൻ ചിത്രത്തിന് ആവുന്നില്ല. ജാതി-കറുപ്പ് തുടങ്ങിയ ഘടകങ്ങളെ തൊലിപ്പുറമെ എടുത്തിടുന്നതല്ലാതെ ആഴത്തിലേക്ക് കടക്കാൻ വിനയന് ആവുന്നില്ല. സത്യത്തിൽ ഈ ചിത്രം ഒരു മാതൃകയാണ്്്. എങ്ങനെ മോശം ചിത്രം എടുക്കാമെന്ന്.
വിനയന്റെ സ്വയം പുകഴ്ത്തൽ താങ്ങാനാവുന്നില്ല
മലയാള സിനിമയിൽ ബഹുമാനിക്കപ്പെടേണ്ട സംവിധായകൻ തന്നെയാണ് വിനയൻ. ജനപ്രിയമായ ഒരുപാട് സിനിമകൾ എടുത്തതുകൊണ്ട് മാത്രമല്ല, മലയാള സിനിമയിലെ താരാധിപത്യത്തിനും മാഫിയാ സംസ്ക്കാരത്തിനുമെതിരെ തന്നാലാവും വിധം പ്രതികരിച്ചതുകൊണ്ടും കൂടിയാണ്. വിനയനെ ഒതുക്കുക എന്നത് ഒരു കാലത്ത് 'അമ്മ' യുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നായിരുന്നു. അതിനോട് പൊരുതിക്കയറി സിനിമയെടുത്ത വ്യക്തിയെന്ന നിലയിൽ എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ട് പറയട്ടെ ഈ പടത്തിലെ വിനയന്റെ നിലപാട് വെറും സ്വയം പുകഴ്ത്തലായിപ്പോയി. ഉദയനാണ് താരത്തെയും സരോജ്കുമാറിനെയും കവച്ചുവെക്കുന്ന രീതിയിൽ സിനിമാതാരങ്ങളെയും സംവിധായകരെയും പരിഹസിക്കുന്ന ഈ പടത്തിൽ സിനിമാക്കാരായ രണ്ടേ രണ്ട് നല്ല കഥാപാത്രങ്ങളേയുള്ളൂ. ഒന്ന് സ്വാഭാവികമായും കലാഭവൻ മണി. രണ്ട് വിനയന്റെ വേഷം ഹരിയെന്ന പേരിൽ അവതരിപ്പിച്ച സുധീർ കരമനയുടേതും. 'ആണ്ടി നല്ല അടിക്കാരൻ' എന്നതുപോലെയെ പറയാൻ കഴിയൂ.
മാത്രമല്ല ചില രംഗങ്ങളൊക്കെ ഹീനമായ വ്യക്തിഹത്യയായുമാണ് തോനുന്നത്. തീർത്തും സ്ത്രീവിരുദ്ധമായ ഒട്ടനവധി രംഗങ്ങളും ഈ ചിത്രത്തിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. സെക്സ് കേന്ദ്രമാക്കിയുള്ള വളിപ്പുകൾ വേറെയും.
അന്തരിച്ച നടൻ തിലകന്റെ പുനഃസൃഷ്ടിയൊക്കെ വ്യക്തിവൈരാഗ്യത്തിനായി വലിച്ചു നീട്ടിയ പോലെ തോനുന്നു. ഒരു ബയോപിക്ക്പോലുള്ള ചിത്രങ്ങളിൽ ഒട്ടും ആശാസ്യമല്ല ഈ രീതി. ഇനി ആത്മകഥാനുഷ്ഠിയായ ചിത്രങ്ങളിൽ ഒരിക്കലും അവലംബിക്കാൻ പാടില്ലാത്ത, ഒട്ടും യുക്തിസഹമല്ലാത്ത കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ ചിട്ടപ്പെടുത്തിയ ഒരു ക്ലൈാമാക്സാണ് വിനയൻ ചിത്രത്തിനായി ഒരുക്കിയത്. കലാഭവൻ മണിയുടെ മരണത്തിൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന ഈ തിയറി, മണിയോട് ചെയ്ത ക്രൂരതയായെന്നേ പറയാൻ കഴിയൂ.
മണിയെ ആവാഹിക്കാനാവാതെ സെന്തിൽ
നായകനായ സെന്തിലിന് മണിയെ ആവാഹിക്കാനായൊ എന്ന് ചോദിച്ചാൽ ഇല്ല എന്നുതന്നെയാണ് ഉത്തരം. മിമിക്രിയുടെ മിമിക്രി എന്ന് പറയാവുന്ന രീതിയിലായിപ്പോയി പലപ്പോഴും സെന്തിലിന്റെ പ്രകടനം. പൂച്ചയും പുലിയും മാർജ്ജാരവർഗമാണെന്ന് പറയുന്നതുപോലെ. തുടക്കത്തിലൊക്കെ ശരിക്കും ഗോഷ്ഠി എന്ന രീതിയിൽ നടക്കുന്ന സെന്തിലിന്റെ അഭിനയം രണ്ടാം പകുതിയിൽ മെച്ചെപ്പെട്ടിട്ടുണ്ട്. പക്ഷേ മുടിയില്ലാതെ മെലിഞ്ഞ കലാഭവൻ മണിയിൽ നിന്ന് വിഗ്ഗൊക്കെ വെച്ചുള്ള നായകനായ മണിയിലേക്കുള്ള വേഷപ്പകർച്ച ഓർത്തുനോക്കും. സെന്തിലിനും വിനയനും ആ കാലഗണനയെ രേഖപ്പെടുത്താൻ കഴിയുന്നില്ല. പലപ്പോഴും മേക്കപ്പും മോശമാണ്. പുതുമുഖമല്ലേ ശരിയായി വരും.
പക്ഷേ ഒരു നടൻ എന്ന നിലയിൽ സെന്തിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും മണിയെന്ന നടനിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്നതതാണ്. നടൻ ജയന്റെ ഛായയിൽ അജയനും ഭീമൻരഘുവുമൊക്കെ ഇറങ്ങിയതും, മോഹൻലാലിന്റെ രൂപസാദൃശ്യവുമായ വിനയൻ തന്നെ മദൻലാലിനെ ഇറക്കിയതും ഓർത്തുനോക്കുക. സ്വന്തമായി വ്യക്തിത്വമുള്ള നടനായി സെന്തിൽ മാറട്ടെയെന്ന് മാത്രം ആംശസിക്കുന്നു. നടൻ സലീം കുമാറിന്റെ കോമഡിയൊക്കെ കാണുമ്പോൾ കരഞ്ഞുപോവും.
ഇനി കഥാപാത്രങ്ങളെ വെച്ചുനോക്കുമ്പോൾ ഈ പടത്തിൽ ധർമ്മജനാണ് തന്റെ വേഷം ഭദ്രമാക്കിയത്. നായികാവേഷത്തിൽ എത്തുന്ന ഹണീറോസിനും കാര്യമായൊന്നും ചെയ്യാനില്ല. മികച്ച ഗാനങ്ങൾകൊണ്ട് ശ്രദ്ധയേമാവാറുള്ളതാണ് വിനയൻ ചിത്രങ്ങൾ. ആ പേര് അദ്ദേഹം ഇത്തവണയും കാത്തിട്ടുണ്ട്. പ്രത്യേകിച്ച് 'ചാലക്കുടി ചന്തക്കുപോവുമ്പോൾ' മണിയുടെ ഗാനങ്ങളൊക്കെ റിക്രിയേറ്റ് ചെയ്തത് തീയേറ്ററിൽ ആരവം ഉയർത്തുന്നുണ്ട്. ചിത്രത്തിൽ സ്വന്തമായി ഉണ്ടാക്കിയ ഗാനങ്ങൾ ഇമ്പാമർന്നതാണെങ്കിലും ഗാനചിത്രീകരണം പത്തൊമ്പതാം നൂറ്റാണ്ടിലേതാണെന്ന് പറയാതെ വയ്യ.
വാൽക്കഷ്ണം: നേരത്തെ ഈ പങ്തിയിൽ തമോഗർത്തങ്ങളാവുന്ന സംവിധായകരെ കുറിച്ച് പറഞ്ഞിരുന്നു. ജോഷിയും സിബിമലയിലും സത്യൻ ന്തിക്കാടുമൊക്കെ അടങ്ങുന്ന ആ നിരയിലേക്ക് വിനയനും പെടുകയാണെന്ന് തോനുന്നു. ഈ പടം മാത്രമല്ല. അടുത്തകാലത്തെ വിനയന്റെ ചിത്രങ്ങളുടെ നിലവാരം ഓർത്തുനോക്കുക. പഴയകാല ഹിറ്റ്മേക്കർമാർക്ക് എന്തുകൊണ്ട് പുതിയകാലത്തോട് സംവദിക്കാൻ കഴിയുന്നില്ല. വല്ലാത്ത കാവ്യനീതി തന്നെ.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍