സൗഹൃദത്തിനും മനുഷ്യത്വത്തിനും വലിയ വില കൽപിച്ചു; ഏത് കാര്യത്തിലും സ്വന്തം നിലപാടുകളും അഭിപ്രായങ്ങളും ശക്തമായി പറഞ്ഞു; തന്നെ ചൊറിയാൻ അതിശക്തമായി ചൊറിഞ്ഞ് പതുക്കെ പതുക്കെ സർവ്വവ്യാപിയായി; നേർക്കുനേർ നിന്ന പേളിയേയും രഞ്ജിനിയേയും അർച്ചനയേയും മിത്രങ്ങളാക്കിയ മാജിക്; അവസാന എപ്പിസോഡുകളിൽ മൊത്തം കുടുംബത്തേയും ഒന്നിച്ചു കൊണ്ടു പോയ വല്ല്യേട്ടൻ; ബിഗ് ബോസിൽ എന്തുകൊണ്ട് തരികിട സാബു താരമായി; തന്നെ വെറുത്തവരുടെ ഇഷ്ടം പോലും നേടിയെടുത്ത് ബിഗ് ബോസ് വിജയി
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കോടികൾ ചെലവിട്ടാണ് ഏഷ്യാനെറ്റ് ബിഗ് ബോസ് ഷോ അവതരിപ്പിച്ചത്. ഇതിൽ ആരും തുടക്കത്തിൽ പ്രതീക്ഷിക്കാത്തയാളാണ് വിജയിയാകുന്നത്. മലയാളികൾ തരികിട സാബുവെന്ന് വിളിച്ച സാബുവിന് ഒരു കോടിയും രണ്ട് സിനിമകളിലെ ഓഫറും ഏഷ്യാനെറ്റ് പിരപാടിയിലൂടെ കിട്ടി. സാബു എന്തു കൊണ്ട് വിജയിയായെന്ന് ചോദിച്ചാൽ ഏഷ്യാനെറ്റിന് കൃത്യമായ ഉത്തരമുണ്ട്. ഏഷ്യാനെറ്റ് ഗ്രൂപ്പിന്റെ തന്നെ ഏഷ്യാനെറ്റ് ന്യൂസിന്റെ ഓൺലൈനിൽ വ്യക്തമായ വിശദീകരണവും ഉണ്ട്.
ബിഗ് ബോസിലെ നല്ലതും ചീത്തയുമായ എല്ലാ കാര്യങ്ങളിലും സാബുവിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഒരുഘട്ടത്തിൽ വില്ലനായി തോന്നിപ്പിച്ച സാബുവിന്റെ മറ്റൊരു മുഖമാണ് മുൻപോട്ട് പോകും തോറും പ്രക്ഷകർ കണ്ടത്. സൗഹൃദത്തിനും മനുഷ്യത്വത്തിനും വലിയ വില കൽപിക്കുന്ന, ഏത് കാര്യത്തിലും സ്വന്തം നിലപാടുകളും അഭിപ്രായങ്ങളും ശക്തമായി പറയുന്ന, തന്നെ ചൊറിയാൻ അതിശക്തമായി ചൊറിയുന്ന സാബു പതുക്കെ പതുക്കെ ബിഗ്ബോസിലെ സർവ്വവ്യാപിയായി മാറിയെന്നാണ് ഏഷ്യാനെറ്റ് തന്നെ പറയുന്നത്. ഗ്രാന്റ് ഫിനാലെയിൽ മൂന്ന് എലിമിനേഷനുകൾക്ക് ശേഷവും അവശേഷിച്ച സാബുമോൻ അബ്ദുസമദ്, പേളി മാണി എന്നിവരിൽ നിന്നായിരുന്നു അന്തിമ വിജയി.
ഇതിൽ കൂടുതൽ പ്രേക്ഷക വോട്ടുകൾ നേടിയ സാബുമോൻ അബ്ദുസമദ് ആണ് ബിഗ് ബോസ് മലയാളം സീസൺ ഒന്നിലെ കിരീട ജേതാവ്. 1.86 കോടി വോട്ടുകളാണ് സാബുവിന് കിട്ടിയത്. രണ്ടാമതെത്തിയ പേളിക്ക് ലഭിച്ചത് 1.58 കോടി വോട്ടുകളും. നാല് മണിക്കൂറിലേറെ നീണ്ട വർണാഭമായ ഗ്രാന്റ് ഫിനാലെയുടെ അവസാനമായിരുന്നു പ്രഖ്യാപനം. ഗ്രാന്റ് ഫിനാലെയിൽ അവശേഷിച്ച അഞ്ച് ഫൈനലിസ്റ്റുകളിൽ അരിസ്റ്റോ സുരേഷ് ആയിരുന്നു ആദ്യം പുറത്തായത്. അഞ്ച് പേരിൽ ഏറ്റവും കുറവ് വോട്ടുകൾ ലഭിച്ചത് സുരേഷിനായിരുന്നു. പിന്നാലെ ശ്രീനിഷ് അരവിന്ദ്, ഷിയാസ് കരിം എന്നിവരും പുറത്തായി. അവശേഷിച്ച പേളി, സാബു എന്നിവരിൽ സാബുവിനായിരുന്നു പ്രേക്ഷകപിന്തുണ കൂടുതൽ.
മലയാള ടെലിവിഷൻ ചരിത്രത്തിലെ വേറിട്ട ദൃശ്യാനുഭവമായി മാറിയ ബിഗ് ബോസ് മലയാളം സീസൺ വണിന്റെ ടൈറ്റിൽ വിന്നർ സ്ഥാനം സാബു മോൻ അബ്ദുസമദ് സ്വന്തമാക്കുമ്പോൾ അത് പ്രേക്ഷകർക്കും ഒരു ട്വിസ്റ്റായി മാറുകയാണ്. ലോകത്തെ പലഭാഷകളിലായി വിജയകരമായി പ്രക്ഷേപണം ചെയ്ത ബിഗ് ബ്രദർ ഷോയുടെ ഇന്ത്യൻ പതിപ്പാണ് ബിഗ് ബോസ്. മലയാളത്തിലേക്ക് ഈ ഷോ വന്നപ്പോൾ വലിയ തരത്തിലുള്ള വിമർശനങ്ങൾ തുടക്കം തൊട്ടേ ഉണ്ടായെങ്കിലും മികച്ച പ്രേക്ഷകപിന്തുണയോടെയാണ് ഷോ അവസാനിക്കുന്നത്. ഷോ തുടങ്ങുമ്പോൾ ഉണ്ടായിരുന്ന പതിനാറ് പേരും ഇടയ്ക്ക് വന്ന രണ്ട് പേരുമടക്കം പതിനെട്ട് പേർ മാറ്റുരച്ച ബിഗ് ബോസ് ഷോയിൽ നൂറ് ദിവസവും വീടിനെ സജീവമാക്കി നിർത്തിയതിൽ മുഖ്യപങ്ക് വഹിച്ചയാളാണ് ഒടുവിൽ ജേതാവായി മാറിയ സാബു മോൻ അബ്ദുസമദ്. തന്നെ വെറുത്തവരെ ഇഷ്ടം പോലും പിടിച്ചു പറ്റിയതാണ് ബിഗ് ബോസ് കിരീടം നേടുന്നതിൽ സാബുവിന് നിർണായകമായത്.
പുറത്തുണ്ടായ പലതരം രാഷ്ട്രീയ വിവാദങ്ങളുടെ പേരിൽ സാബുമോനെ ബിഗ് ബോസിൽ പങ്കെടുപ്പിച്ചതിന് തുടക്കത്തിൽ അതിശക്തമായ വിമർശനമാണ് പരിപാടിക്കും ചാനലിനും നേരെ ഉണ്ടായത്. എന്നാൽ ഷോ മുന്നോട്ട് പോകുന്നതിന് അനുസരിച്ച് ഇത്തരം വിവാദങ്ങൾ കെട്ടടങ്ങി തുടങ്ങി. ഗെയിമിൽ പങ്കെടുത്ത പതിനെട്ട് പേരും പലരീതിയിലാണ് മുന്നോട്ട് പോയതെങ്കിലും ഇവരിൽ ഏറ്റവും കൂൾ ആയി നിന്നയാൾ സാബു മോനായിരുന്നു. ബിഗ് ബോസിലെ നല്ലതും ചീത്തയുമായ എല്ലാ കാര്യങ്ങളിലും സാബുവിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഒരുഘട്ടത്തിൽ വില്ലനായി തോന്നിപ്പിച്ച സാബുവിന്റെ മറ്റൊരു മുഖമാണ് മുൻപോട്ട് പോകും തോറും പ്രക്ഷകർ കണ്ടത്. സൗഹൃദത്തിനും മനുഷ്യത്വത്തിനും വലിയ വില കൽപിക്കുന്ന, ഏത് കാര്യത്തിലും സ്വന്തം നിലപാടുകളും അഭിപ്രായങ്ങളും ശക്തമായി പറയുന്ന, തന്നെ ചൊറിയാൻ അതിശക്തമായി ചൊറിയുന്ന സാബു പതുക്കെ പതുക്കെ ബിഗ്ബോസിലെ സർവ്വവ്യാപിയായി മാറി.
മത്സരത്തിന്റെ ആദ്യഘട്ടത്തിൽ രഞ്ജിനി ഹരിദാസ്-ശ്വേത മേനോൻ ശ്രീലക്ഷമി സഖ്യത്തെ നേർക്കു നേർ നേരിട്ട സാബു പിന്നീട്ട് ജനപ്രിയ മത്സരാർത്ഥിയായ പേളിയുമായും ഹിമയുമായും ഷിയാസുമായും നിരന്തരം ഏറ്റുമുട്ടി. ഭയമില്ലാതെ കാര്യങ്ങൾ നേരിടുന്നതിനൊപ്പം സാഹചര്യങ്ങളെ മുൻകൂട്ടി കാണാനും അതിനൊത്ത് തീരുമാനങ്ങളെടുക്കാനും സാബു വിദഗ്ദ്ധനായിരുന്നു. ബിഗ് ബോസിലെ ഒരോ വ്യക്തികളേയും കൃത്യമായി മനസ്സിലാക്കാൻ സാധിച്ചതുമായിരുന്നു സാബുവിന്റെ പ്രധാന കരുത്ത്. അതേസമയം ഒരിക്കൽ ഇടഞ്ഞവരോടൊക്കെ പിന്നീട് അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കാൻ സാബുവിനായി എന്നത് മറ്റൊരു കാര്യം. തുടക്കത്തിൽ സാബുവിനെ നേർക്കുനേർ നിന്നു നേരിട്ട പേളിയും രഞ്ജിനി ഹരിദാസും അർച്ചനയും സാബുവിന്റെ അടുത്ത മിത്രങ്ങളായാണ് ഷോയിൽ നിന്നും പുറത്തു പോകുന്നത്.
നൂറ് ദിവസം പിന്നിടുന്ന ഷോയുടെ അവസാന എപ്പിസോഡുകളിൽ മൊത്തം കുടുംബത്തേയും ഒന്നിച്ചു കൊണ്ടു പോകുന്ന ഒരു വല്ല്യേട്ടന്റെ സ്ഥാനമായിരുന്ന സാബുവിന്. ഷോ തുടങ്ങിയ ശേഷമുള്ള പതിമൂന്ന് ആഴ്ച്ചകളിലും വോട്ടിംഗിൽ പിന്നിൽ നിന്ന പേളിയെ ഫൈനലിൽ മറികടക്കുന്നതിൽഅവസാന എപ്പിസോഡിലെ പ്രകടനം സാബുവിന് തുണയായി എന്നു വേണമെങ്കിൽ കരുതാം. ബിഗ് ബോസിൽ നിന്നും പുറത്തു പോയ മത്സരാർത്ഥികളിൽ ഹിമ ഒഴികെ ബാക്കി എല്ലാവരും സാബു ആവണം ബിഗ് ബോസ് വിന്നർ എന്നു പറഞ്ഞതും വ്യക്തിപരമായി സാബുവിനുള്ള അംഗീകാരമാണ്. ബിഗ് ബോസിലെ നൂറ് ദിവസങ്ങൾ അയാളോളം ആഘോഷിച്ച മറ്റൊരാളുണ്ടാകില്ല.
ബിഗ് ബോസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരാർഥികളിൽ ഒരാളാണ് സാബു എന്നാണ് ആരാധകരുടെ അഭിപ്രായം. സാബുവില്ലായിരുന്നെങ്കിൽ ബിഗ് ബോസ് ഷോ തന്നെ വിരസമായിപ്പോയേനെ എന്ന് കരുതുന്നുണ്ട് പലരും. അതിൽ കുറച്ചൊക്കെ കാര്യമില്ലാതെയുമില്ല. വളരെ എന്റർടൈനർ അയൊരാളാണ് സാബു. ആസ്വദിച്ച് കളിക്കുക മാത്രമല്ല, മറ്റുള്ളവരെ അതിന്റെ ഭാഗമാക്കുക കൂടിയാണ് സാബു. ആരുമായി പ്രശ്നമുണ്ടാക്കിയാലും പിന്നീട് സാബു തന്നെ അതെല്ലാം അവസാനിപ്പിക്കുന്ന കാഴ്ചകളും ബിഗ് ബോസിൽ കണ്ടിട്ടുണ്ട്. ഈ കളിക്കുന്നതൊരു ഗെയിമാണെന്ന ബോധം സാബുവിനോളം ആ വീട്ടിൽ മറ്റാർക്കുമില്ല. സ്ത്രീവിരുദ്ധനും പുരുഷ മേധാവിയുമാണ് എന്നതാണ് സാബുവിനെതിരെയുള്ള മറ്റൊരാരോപണം. പക്ഷേ ബിഗ് ബോസിലെ പ്രധാന ഫെമിനിസ്റ്റ് ചിന്താഗതിക്കാരെല്ലാം എങ്ങനെയാണ് സാബുവിന്റെ അടുത്ത സുഹൃത്തുക്കളായി മാറുന്നതെന്ന ചോദ്യത്തിന് ആർക്കും മറുപടിയില്ല. ആ വീട്ടിലെ യഥാർത്ഥ ഫെമിനിസ്റ്റ് സാബുവാണെന്നാണ് പുറത്തെത്തിയ രഞ്ജിനി പറഞ്ഞത്.
ബിഗ് ബോസിന് പുറത്ത് രൂപം കൊണ്ട സാബു ആർമിയുടെ കരുത്തും കീരിടനേട്ടത്തിൽ സാബുവിന് തുണയായി. പേളി ആർമിയെ ഡിഫെന്റ് ചെയ്യുക എന്നതായിരുന്നു മിക്കപ്പോഴും സാബു ആർമിയുടെ ഒന്നാമത്തെ ടാസ്ക്. അവസാനഘട്ടത്തിൽ ഷിയാസിന്റെ ആരാധകരോടും അവർ നേർക്കു നേരെ മുട്ടി. ബിഗ് ബോസിന്റെ ആദ്യം മുതൽ അവസാനം വരെ സാബു-പേളി ആരാധകർ മത്സരത്തെ സജീവമാക്കി നിർത്തി. അവസാന വാരത്തിൽ നൂറു കണക്കിന് വാട്സാപ്പ് ഗ്രൂപ്പുകളിലുടേയും ഓഫീഷ്യൽ-അൺഓഫീഷ്യൽ ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടേയും പേർളി,ഷിയാസ്, സാബു ആരാധകർ തങ്ങളുടെ ഇഷ്ടതാരത്തിനായി വോട്ട് പിടിച്ചിരുന്നു.
അത്യന്തം ആവേശം നിറഞ്ഞ ഈ പോരാട്ടത്തിൽ അന്തിമവിജയം സാബു ആർമിയാണ് സ്വന്തമാക്കുന്നതിലും വൻതോതിലുള്ള വിമർശനങ്ങളുടെ നടുവിൽ ആരംഭിച്ച ബിഗ് ബോസിനെ ജനപ്രിയമാക്കുന്നതിൽ ഇവരുടെ പങ്ക് നിർണായകമായിരുന്നു.-ഏഷ്യാനെറ്റ് ന്യൂസ് വിശദീകരിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്