സ്ത്രീ പ്രവേശനത്തെ കുമ്മനം എതിർത്തപ്പോൾ തള്ളിപ്പറഞ്ഞത് പരിവാർ നിരയിലെ രണ്ടാമനായ ഭയ്യാജി; ആർത്തവ കാലത്തെ ക്ഷേത്ര ദർശന വിലക്ക് വിശ്വാസത്തിന്റെ ഭാഗം; അതിന് അപ്പുറമുള്ള സ്ത്രീകളെ മാറ്റി നിർത്തൽ അംഗീകരിക്കാനാവില്ലെന്ന സംഘ നിലപാടും കോടതി വിധിയോടെ അംഗീകരിക്കപ്പെട്ടു; സ്ത്രീകൾ മലചവിട്ടുമ്പോൾ എതിർക്കാൻ ശശികല ടീച്ചറും കൂട്ടരും എത്താനും ഇടയില്ല; ഏകീകൃത സിവിൽ കോഡ് ചർച്ചയാക്കാൻ ശബരിമല വിധിയും ആർഎസ്എസ് ഇനി ആയുധമാക്കും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിന് ശാസ്താവ് എതിരാണോ? ഈ ചർച്ചകൾ ഹൈന്ദവ സമൂഹത്തിന് തന്നെ അപമാനകരമാണെന്ന വാദമാണ് തുടക്കം മുതൽ ആർഎസ്എസ് സ്വീകരിച്ചത്. എന്നാൽ കേരളത്തിലെ ഹൈന്ദവ മുഖമായ കുമ്മനം രാജശേഖരൻ മറുവശത്തും. ബിജെപി അധ്യക്ഷനായപ്പോഴടക്കം കുമ്മനം സ്ത്രീ പ്രവേശനത്തിന് എതിരായ നിലപാടാണ് എടുത്തത്. ഇത് ഏറെ ചർച്ചയായപ്പോൾ തന്നെ പരിവാർ നിലപാട് ആർഎസ്എസ് ദേശിയ നേതൃത്വം വിശദീകരിച്ചു. രാജ്യത്തെ ഭൂരിപക്ഷം ക്ഷേത്രങ്ങളിലും സ്ത്രീപ്രവേശനം ആവാമെങ്കിൽ ശബരിമലയുടെ കാര്യത്തിൽ മറിച്ചൊരു നിലപാട് ആവശ്യമില്ലെന്ന് ആർഎസ്എസ്. കേന്ദ്രനേതൃത്വത്തിലെ രണ്ടാമനും സർകാര്യവാഹുമായ ഭയ്യാജി ജോഷി തന്നെ വിശദീകരിച്ചു. അതുകൊണ്ട് തന്നെ സ്ത്രീ പ്രവേശനം ദേവസ്വം ബോർഡ് നടപ്പാക്കിയാലും കേരളത്തിലെ പരിവാറുകാർ ആരും പരസ്യമായ പ്രതിഷേധത്തിന് എത്തില്ല.
രാജ്യത്ത് ഏകീകൃത സിവിൽനിയമം നടപ്പാക്കുന്നതിന് കേന്ദ്ര സർക്കാർ സജീവ ഇടപെടൽ നടത്തിയിരുന്നു. ആർഎസ്എസ് സമ്മർദ്ദമാണ് ഇതിന് കാരണം. രാജ്യമൊട്ടാകെ ഒരു സിവിൽ നിയമം നടപ്പാക്കണമെന്ന് ഭരണഘടനയിൽ പറയുന്നുണ്ട്. ഏകീകൃത സിവിൽ നിയമം നടപ്പാക്കിക്കൂടേയെന്ന് സുപ്രീം കോടതിയും പലവട്ടം കേന്ദ്രത്തോട് ആരാഞ്ഞിരുന്നു. ഏകീകൃത സിവിൽ നിയമം വരുന്നതോടെ മതമേതായാലും ഒരൊറ്റ നിയമം എന്നാകും. ഇപ്പോൾ രാജ്യത്തെ മുസ്ലിം സമുദായം മുസ്ലിംം വ്യക്തിനിയമം അഥവാ ശരിയത്ത് അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. വിവാഹം, വിവാഹ മോചനം അടക്കമുള്ള കാര്യങ്ങളിൽ മതനേതാക്കളാണ് തീരുമാനമെടുക്കുന്നത്. പല മതങ്ങളുടെ കാര്യത്തിലും ഈ അവസ്ഥയുണ്ട്. ഏക സിവിൽ നിയമം വരുന്നതോടെ ശരീയത്ത് അടക്കമുള്ള വ്യക്തിനിയമങ്ങൾ ബാധകമല്ലാതാകും. ഇതെല്ലാം ആർഎസ്എസ് ആഗ്രഹപ്രകാരമാണെന്ന വാദം സജീവമാണ്. ഇതിനിടെയാണ് ശബരിമല സ്ത്രീ പ്രവേശനം ചർച്ചയായത്. ഇതിനെ ഉയർത്തി ഏകീകൃത സിവിൽ കോഡിനെ തടസപ്പെടുത്താൻ ഒരു കൂട്ടർ എത്തി. ഇതോടെ ശബരിമലിയെ സ്ത്രീ പ്രവേശനത്തിൽ കേന്ദ്ര ആർഎസ്എസ് അനുകൂല നിലപാട് എടുക്കുകയായിരുന്നു.
മുസ്ലിം സമുദായത്തിലെ പുരോഗമനവാദികളും സ്ത്രീകളും ഏകീകൃത സിവിൽ കോഡിനെ പിന്തുണയ്ക്കുമ്പോൾ ഒരു വിഭാഗം മതനേതാക്കളും മത സംഘടനകളും രാഷ്ട്രീയ നേതാക്കളും ഇതിനെ എതിർക്കുകയാണ്. ഒരു മതത്തിലെ പ്രബലവിഭാഗം തങ്ങൾക്ക് എതിരാകുമെന്ന് ഭയന്ന് കോൺഗ്രസും ഏകീകൃത സിവിൽകോഡിന് എതിരാണ്. 1985ലെ ഷബാനോ കേസുമായി ബന്ധപ്പെട്ടാണ് ഏകീകൃത സിവിൽ കോഡ് രാജ്യമൊട്ടാകെ വലിയ ചർച്ചയാകുന്നതെന്നാണ് ആർഎസ്എസ് പക്ഷം. വിവാഹമോചനം നേടിയ ഷബാനോവിന് ഭർത്താവിൽ നിന്ന് ജീവനാംശത്തിന് അർഹതയുണ്ടെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. എന്നാൽ അന്നത്തെ രാജീവ് ഗാന്ധി സർക്കാർ പുതിയ നിയമം കൊണ്ടുവന്ന് കോടതി വിധിയെ മറികടക്കുകയായിരുന്നു. അതോടെ മുസ്ലിം സമൂഹത്തിൽ ശരീയത്ത് നിയമം കൂടുതൽ ശക്തമായി. രാജ്യത്ത് സമഭാവന വളരാനും ദേശീയോദ്ഗ്രഥനത്തിനും ഏകീകൃത സിവിൽ കോഡ് അത്യാവശ്യമാണെന്നാണ് ബിജെപിയുടേയും ആർഎസ്എസ് അടക്കമുള്ള ഹൈന്ദവ സംഘടനകളുടേയും നിലപാട്. ഈ സാഹചര്യത്തിൽ ശബരിമലയിലെ സ്ത്രീ ചർച്ചയും ഏകീകൃത സിവിൽ കോഡെന്ന ആവശ്യത്തിന് അനുകൂലമാകുമെന്നാണ് സംഘപരിവാർ സംഘടനകളുടെ പ്രതീക്ഷ. അതുകൊണ്ട് തന്നെ ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ പ്രതീക്ഷയോടെയാണ് പരിവാറുകാരും കാണുന്നത്.
പുരുഷന് പ്രവേശനമുള്ളിടത്തെല്ലാം സ്ത്രീക്കും പ്രവേശനം അനുവദിക്കണം. ഒരു ആചാരം തെറ്റാണെന്ന് തോന്നുന്നുണ്ടെങ്കിൽ അത് ഉപേക്ഷിക്കണം. രാജ്യത്ത് ചില ക്ഷേത്രങ്ങളിൽ മാത്രമാണ് സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നത്. ഇത് ശരിയല്ലെന്നാണ് ആർഎസ്എസ് നിലപാട് എന്ന് ഭയ്യാജി ജോഷി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇത് തന്നെയാണ് സുപ്രീംകോടതി വിധിയുടേയും അന്തസത്ത. കേരളത്തിൽ ഹിന്ദു ഐക്യവേദിയാണ് വിശ്വാസ പ്രശ്നങ്ങളിൽ പരിവാർ ഭാഗത്തു നിന്ന് എത്താറുള്ളത്. വിവിധ സംഘടനകളുടെ കൂട്ടായ്മയാണ് ഇതെങ്കിലും നേതൃത്വം പരിവാറുകാർക്കാണ്. ശശികല അടക്കമുള്ള പരിവാർ നേതാക്കൾ ആർ എസ് എസിന്റെ പ്രഖ്യാപിത നിലപാടിനെ തള്ളിപ്പറയുമോ എന്നതാണ് ഉയരുന്ന ചോദ്യം. വിശ്വാസത്തിന് അപ്പുറം സ്ത്രീ പ്രവേശനത്തിൽ ചിന്തിക്കണമെന്ന ആർഎസ്എസ് നിലപാടാണ് ഇതിന് കാരണം.
പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ളവർക്ക് ശബരിമലയിൽ പ്രവേശനം നിഷേധിച്ചതിന്റെ കാരണം പരിശോധിക്കണമെന്നും ആവശ്യമെങ്കിൽ മാത്രം ഇത് ചർച്ച ചെയ്താൽ മതിയെന്നും ഭയ്യാജി ജോഷി പറഞ്ഞിരുന്നു. ഇതിന് വ്യക്തമായ കാരണം ആർഎസ്എസിനുമുന്നിലുണ്ട്. നരേന്ദ്ര മോദി സർക്കാരിൽ സമ്മർദ്ദം ചെലുത്തി ഏകീകൃത സിവിൽ കോഡിലേക്ക് കാര്യങ്ങളെത്തിക്കുകയാണ് ലക്ഷ്യം. അതിന് ശബരിമലയിലെ സ്ത്രീ പ്രവേശനം തടസ്സമാകുമെന്ന് ആർഎസ്എസ് ദേശീയ നേതൃത്വം വിലയിരുന്നു. ആചാര്യന്മാരും തന്ത്രമാരുമൊക്കെയായി ചർച്ച ചെയ്ത് ശബരിമലയിലെ ആചാരങ്ങളിൽ മാറ്റം കൊണ്ടു വരണം. ആർത്തവ കാലത്തെ ക്ഷേത്ര ദർശന വിലക്ക് വിശ്വാസത്തിന്റെ ഭാഗമാണ്. അതിന് അപ്പുറമുള്ള സ്ത്രീകളെ മാറ്റി നിർത്തൽ അംഗീകരകികാനാവില്ല. കാനനക്ഷേത്രമായതുകൊണ്ട് പണ്ടുകാലത്ത് സ്ത്രീകൾക്ക് അവിടെയെത്തുക ബുദ്ധിമുട്ടായിരുന്നിരിക്കും. അതിന്റെ ഫലമായി വായ്മൊഴിയായ പ്രചരിച്ച വിശ്വാസമാത്രമായിരിക്കും ശബരിമലയിലെ സ്ത്രീ പ്രവേശന വിലക്ക്. അല്ലാതെ ദൈവങ്ങൾ സ്ത്രീകൾക്ക് എതിരല്ലെന്നാണ് ആർഎസ്എസ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. ഏകീകൃത സിവിൽ കോഡിലേക്ക് കാര്യങ്ങളെത്തണമെങ്കിൽ ശബരിമല സ്ത്രീ പ്രവേശനത്തിന് അനുകൂലമായി മാറണമെന്ന് തന്നെയാണ് അവരുടെ പക്ഷം.
ആർത്തവം ഒരു പ്രകൃതി നിയമമാണ്. പ്രകൃതിയിൽ മാനവജാതി നിലനിർത്തുന്ന ആർത്തവമെന്ന പ്രക്രിയയെ വിശുദ്ധമായി കാണണമെന്നും നേരത്തെ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടതും ആർഎസ്എസിന്റെ മനസ്സറിഞ്ഞാണ്. യുക്തിസഹമായ എന്തിനേയും അംഗീകരിച്ചിട്ടുള്ള ഹിന്ദു സമൂഹം ഇത് അംഗീകരിക്കണമെന്നും മാറ്റങ്ങളെ സ്വാഗതം ചെയ്യണമെന്നും കേരളത്തിലെ ബിജെപി നേതാക്കളിൽ പ്രധാനിയായ കെ സുരേന്ദ്രൻ വളരെ നേരത്തെ പറഞ്ഞിരുന്നു. ശബരിമലയിലെ സ്ത്രീപ്രവേശംപ്രായത്തിന്റെ അടിസ്ഥാനത്തിൽ നിയന്ത്രിക്കേണ്ടതില്ലെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ പറയുന്നു. ആർത്തവത്തിന്റെ പേരിലാണ് സ്ത്രീകളെ ശബലിമല പ്രവേശത്തിൽ നിന്നും മാറ്റി നിർത്തിയിരിക്കുന്നത്. ദർശനത്തിന് നാൽപ്പത്തിയൊന്നു ദിവസത്തെ വ്രതമാവശ്യമുണ്ടെന്നും അതിനിടയിൽ സ്ത്രീകൾക്ക് ആർത്തവം വരുന്നതിനാൽ അത് പൂർത്തിയാക്കാവില്ലെന്നുമാണ് പറയുന്നത്. എന്നാൽ ഭൂരിപക്ഷം പുരുഷഭക്തന്മാരും വ്രതം അനുഷ്ഠിക്കുന്നില്ലെന്നും അതിന്റെ പേരിൽ സ്ത്രീകളെ മാറ്റി നിർത്തേണ്ടതിലെന്നുമുള്ള നിലപാടാണ് സുരേന്ദ്രൻ വ്യക്തമാക്കിയത്.
മുൻ സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്റെ അടുത്ത അനുയായിയാണ് സുരേന്ദ്രൻ. ആർഎസ്എസ് ദേശീയ നേതൃത്വത്തിലെ പ്രധാനികളുമായും മുരളീധരൻ അടുപ്പമുണ്ട്. ഈ സാഹചര്യത്തിൽ ശബരിമല വിഷയത്തിൽ ബിജെപി ചർച്ചകളെ ആർഎസ്എസ് ദേശീയ നേതൃത്വം മുരളീധര പക്ഷത്തിന്റെ സഹായത്തോടെ അനുകൂലമാക്കും. എവിടെ പുരുഷന് പ്രവേശനമുണ്ടോ അവിടെ സ്ത്രീക്കും പ്രവേശനം കൊടുക്കണം. ഇതാണ് ആർ.എസ്.എസിന്റെ പൊതുവായ നിലപാടെന്നാണ് ശബരിമല വിഷയത്തിൽ പരിവാർ നേതാക്കൾ ഇപ്പോഴും പറയുന്നത്.
ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കി തീവ്ര ഹിന്ദുത്വം ചർച്ചയാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കങ്ങൾക്ക് തിരിച്ചടി നേരിട്ടിരുന്നു. വിഷയത്തിൽ മുസ്ലിം-ക്രൈസ്തവ വിഭാഗങ്ങളുടെ ആശങ്കയിൽ വകയുണ്ടെന്നാണ് കേന്ദ്ര നിയമ കമ്മീഷന്റെ നിലപാട്. ഇതോടെ ഏകീകൃത സിവിൽ കോഡ് എന്ന മോദി സർക്കാരിന്റെ ആഗ്രഹത്തിനും തിരിച്ചടിയായി. ഏകീകൃത സിവിൽ കോഡ് ഈ ഘട്ടത്തിൽ അനിവാര്യമോ അഭികാമ്യമോ അല്ലെന്ന് കമ്മിഷൻ കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകുകയും ചെയ്തു. എല്ലാ മതങ്ങളിലെയും കുടുംബവുമായി ബന്ധപ്പെട്ട നിയമങ്ങൾ ഏകീകരിക്കണമെന്നും കമ്മിഷൻ വ്യക്തമാക്കിയികുന്നു. ശബരിമല വിധിയുടെ സാഹചര്യത്തിൽ വിശ്വാസത്തിന് അപ്പുറമുള്ള ഭരണഘടനാ ബാധ്യതകൾ ചർച്ചയാക്കാൻ ആർഎസ്എസ് ശ്രമിക്കും. ഭാവിയിൽ ഏകീകൃത സിവിൽ കോഡിലേക്ക് കാര്യങ്ങളെത്തിക്കാൻ പോന്ന ഇരുതലമൂർച്ചയുള്ള വാളാണ് ശബരിമലയിലെ സുപ്രീംകോടതി വിധിയെന്നാണ് പരിവാറും വിലയിരുത്തുന്നത്.
കാലാവധി കഴിയുന്നതിന് മണിക്കൂറുകൾ മുൻപാണ് ജസ്റ്റിസ് ബി.എസ് ചൗഹാൻ അധ്യക്ഷനായ സമിതി റിപ്പോർട്ട് സമർപ്പിച്ചത്. 2016 ലാണ് കുടുംബ നിയമങ്ങളിലെ പരിഷ്കരണങ്ങളെ കുറിച്ച് പഠിക്കാനായി നിയോഗിക്കപ്പെട്ടത്. ഏകീകൃത സിവിൽ കോഡ് എന്നത് സംഘപരിവാർ ആശയങ്ങളുടെ തുടർച്ചയായിരുന്നു. ഇത് നടപ്പാക്കണമെന്ന് ആർഎസ്എസ് മോദി സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. അയോധ്യയിലെ ക്ഷേത്ര നിർമ്മാണത്തിനൊപ്പം തീവ്ര നിലപാടുകാർ ഏറെ പ്രാധാന്യത്തോടെ കാണുന്നതാണ് ഏകീകൃത സിവിൽ കോഡും. ഇത് വീണ്ടും ചർച്ചയാക്കാനുള്ള സുവർണ്ണാവസരമാണ് സുപ്രീംകോടതി വിധിയോടെ സൃഷ്ടിക്കപ്പെടുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്