'ആത്മഹത്യ പരിഹാരമോ': സമാജം-ഷിഫ ബോധവൽക്കരണ സെമിനാർ നാളെ; സെമിനാറിന് എത്തുന്നവർക്ക് സൗജന്യ ഹൃദയ പരിശോധന രജിസ്ട്രേഷൻ
മനാമ: ബഹ്റൈൻ കേരളീയ സമാജവും ഷിഫ അൽ ജസീറ മെഡിക്കൽ സെന്ററും ചേർന്ന് 27ന് വ്യാഴാഴ്ച സമാജത്തിൽ ആത്മഹത്യ പ്രതിരോധ ബോധവത്ക്കരണ സെമിനാർ സംഘടിപ്പിക്കും. വൈകീട്ട 7ന് 'ആത്മഹത്യ പരിഹാരമോ' എന്ന വിഷയത്തിലാണ് സെമിനാർ.
പ്രമുഖ കൺസൾട്ടിങ് സൈക്യാട്രിസ്റ്റ് ഡോ. അനീസ് അലി മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് സംശയ നിവാരണത്തിനും അവസരമുണ്ടാകും. ബഹ്റൈനിലെ പ്രവാസി മലയാളികൾക്കിടയിൽ സമീപകാലത്തായി വർധിച്ചുവരുന്ന ആത്മഹത്യയുടെ പാശ്ചാത്തലത്തിലാണ് സൈക്യാട്രി സെമിനാർ സംഘടിപ്പിക്കുന്നതെന്ന് സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി എംപി രഘു, ഷിഫ അൽ ജസീറ മെഡിക്കൽ സെന്റർ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. ഷംനാദ് എന്നിവർ അറിയിച്ചു.
ആരെയും ഭീതിപ്പെടുത്തുന്ന വിധമാണ് പ്രവാസികളിലെ ആത്മഹത്യാ നിരക്ക്. 35 ദിവസത്തിനിടെ ആറു മലയാളികളാണ് ബഹ്റൈനിൽ ആത്മഹത്യ ചെയ്തത്. ജീവനൊടുക്കിയവർ എല്ലാം യുവാക്കൾ. അതിൽ മൂന്നു പേർ സ്ത്രീകൾ. അതിൽ തന്നെ രണ്ടു യുവതികൾ ആത്മഹത്യചെയ്തത് ഈ മാസം മൂന്നിനും പതിനൊന്നിനുമായിരുന്നു. പ്രവാസി ഇന്ത്യൻ സമൂഹത്തിൽ മൊത്തത്തിൽ ആത്മഹത്യ വർധിച്ചിട്ടുണ്ട്. മലയാളികളടക്കം ഈ വർഷം ഇതുവരെ 30 ഇന്ത്യക്കാർ ആത്മഹത്യ ചെയ്തു. വീട്ടുകാരുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെ ആന്ധ്ര സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്തത് ഏവരെയും ഞെട്ടിക്കുന്നതാണ്.
ഇവർ എല്ലാം ജീവനൊടുക്കാനുണ്ടായ കാരണം വ്യക്തമല്ല. വിഷാദവും ആത്മഹത്യാ പ്രവണതയും നിസ്സാരമായി കാണാനാവാത്ത ആരോഗ്യ പ്രശ്നങ്ങളാണ്. ആഗോളതലത്തിൽ യുവാക്കൾക്കിടയിലെ പ്രധാന മരണകാരണമായി ആത്മഹത്യ മാറിയിട്ടുണ്ട്. സമൂഹത്തിന്റെ ക്രിയാത്മക ഇടപെടൽ ആവശ്യമുള്ള ഒരു പൊതുജന ആരോഗ്യ പ്രശ്നമായി ആത്മഹത്യ മാറിയിട്ടുണ്ട്.
ജീവിത പരിസരങ്ങളിൽ നേരിടുന്ന പ്രശ്നങ്ങൾ, വിഷാദരോഗം, മറ്റു മാനസിക, ശാരീകിര പ്രശ്നങ്ങൾ തുടങ്ങിയ പല വിധ പ്രശ്നങ്ങൾ ആത്മഹത്യക്കു കാരണമായി ചൂണ്ടിക്കാണിക്കാറുണ്ട്. സങ്കീർണമായ ജീവിത പരിസരങ്ങൾ ഒരു വ്യക്തിയെ നിസ്സഹായത, പ്രത്യാശയില്ലായ്മ, ജീവിച്ചിരിക്കാൻ യോഗ്യതയില്ലായ്മ എന്നിങ്ങനെയുള്ള മനോനിലകളിലേക്ക് നയിക്കുകയും ഒടുവിൽ ആത്മഹത്യയിൽ എത്തിപ്പെടുകയും ചെയ്യുന്നുവെന്നാണ് വിവിധ പഠനങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. അതുകൊണ്ടു തന്നെ സാമൂഹ്യ, സാംസ്കാരിക മേഖലകളിലെ ഇടപെടലുകൾക്ക് ആത്മഹത്യ കുറച്ചു കൊണ്ടുവരാനാകും. ഈ സാഹചര്യത്തിലാണ് ആത്മഹത്യ ബോധവൽക്കരണത്തിനായി ഷിഫയുമായി കൈകോർക്കുന്നതെന്ന് പിവി രാധാകൃഷ്ണപിള്ള അറിയിച്ചു. വളരെ കാലിക പ്രസക്തമായ വിഷയമാണിത്.
വ്യക്തിപരമായ ബുദ്ധിമുട്ടുകൾ കൊണ്ടും മാനസിക പ്രയാസങ്ങൾ കൊണ്ടും പ്രശ്നങ്ങൾ അനുഭവിക്കുന്നവരും ആത്മഹത്യാ പ്രവണത കാണിക്കുന്നവരുമായ ആളുകളെ അതിൽ നിന്നും പിന്തിരിപ്പിക്കുക എന്നത് ഒരു സാമൂഹിക ഉത്തരവാദിത്വമായാണ് സമാജം കാണുന്നത്. ഒരു സുരക്ഷിത സമൂഹം രൂപപ്പെടാൻ ഇത് ആവശ്യമാണ്. ആത്മഹത്യയുടെ വിവിധ തലങ്ങൾ ജനങ്ങൾക്കു മുന്നിൽ കൊണ്ട് വന്ന് ചർച്ച ചെയ്യാനും പ്രതിരോധ മാർഗങ്ങൾ ആർജിക്കാനും ലക്ഷ്യമിട്ടാണ് പ്രമുഖ സൈക്യാട്രിസ്റ്റിനെതന്നെ സെമിനാറിന് കൊണ്ടുവന്നത്. അതിനു ബഹ്റൈനിലെ ആദ്യത്തെ സ്വകാര്യ ആതുരാലയമായ ഷിഫ അൽ ജസീറ മെഡിക്കൽ സെന്റർ സ്വമേധയാ മുന്നോട്ടുവരികയായിരുന്നു. സാമൂഹ്യ, ജീവകാരുണ്യ രംഗത്ത് ഷിഫ നടത്തുന്ന ഇടപെടൽ ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.
ബഹ്റൈനിലെ സാമൂഹ്യ പ്രവർത്തികരുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. എല്ലാ പ്രവാസി മലയാളികളും ഈ പരിപാടിയിൽ പങ്കെടുക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. സെമിനാറിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണം നൽകും. സമാജം വനിതാ വിഭാഗവും , ചാരിറ്റി - നോർക്ക കമ്മിറ്റിയും സെമിനാർ, കുടുംബങ്ങൾ തൊഴിലാളികൾ അടക്കമുള്ള ഏവർക്കും പ്രയോജനകരമാക്കാനുള്ള പ്രയത്നത്തിലാണ്.
ഇതൊരു തുടർ കാമ്പയിനാണെന്നും തൊഴിലാളികളിൽ പ്രശ്നങ്ങൾ തുറന്നു പറുന്നതിനുള്ള ആത്മവിശ്വാസവും ധൈര്യവും ഉണ്ടാക്കുക എന്നത് പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. നോർക്ക, പ്രവാസി കമ്മീഷൻ, ലോക കേരള സഭ, സാമൂഹ്യ പ്രവർത്തകർ, വിവിധ സ്ഥാപനങ്ങൾ എന്നിവരുമായി സഹകരിച്ച് അത്തരമൊരു സംവിധാനം സമാജം രൂപപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ട്.
ആത്മഹത്യയുടെ പിടിയിൽ നിന്ന് മനുഷ്യരെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങളിൽ സമാജവുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിനെ പ്രതീക്ഷാപൂർവമാണ് ഷിഫ നോക്കിക്കാണുന്നതെന്ന് ഡോ. ഷംനാദ് പറഞ്ഞു. ആത്മഹത്യാ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പിലെ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റാണ് കോഴിക്കോട് സ്വദേശിയായ അനീസ് അലി. കേരളത്തിൽ വിവിധ ആശുപത്രികളിലും ഷിഫ ഗ്രൂപ്പിൽ ഖത്തറിലും ദുബായിലും അദ്ദേഹം കൺസൾട്ടന്റ് സൈക്യാട്രിസ്റ്റായി സേവനം അനുഷ്ഠിക്കുന്നു.
വാർത്താ സമ്മേളനത്തിൽ സമാജം ചാരിറ്റി -നോർക്ക ജനറൽ കൺവീനർ കെടി സലീം, ഷിഫ അൽ ജസീറ മാർക്കറ്റിങ് മാനേജർ മൂസ അഹമ്മദ്, ജീവനക്കാരായ അനസ് യാസിൻ, റഹ്മത്ത് അബ്ദുൽ റഹ്മാൻ, ഇസ്മത്തുള്ള ടി.എ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
സെമിനാറിന് എത്തുന്നവർക്ക് സൗജന്യ ഹൃദയ പരിശോധന രജിസ്ട്രേഷൻ
മനാമ: സമാജത്തിൽ ആത്മഹത്യ ബോധവൽക്കരണ സെമിനാറിന് എത്തുന്നവർക്ക് ഈ മാസം 29ന് ലോക ഹൃദയദിനത്തോടനുബന്ധിച്ച് ഷിഫയിൽ നടക്കുന്ന സൗജന്യ ഹാർട്ട് ചെക്കപ്പിനു രജിസ്റ്റർ ചെയ്യാം. ഹൃദയദിനാചരണത്തിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ ഏഴു മുതൽ ഉച്ചക്ക് ഒന്നുവരെ ബിപി, ഷുഗർ, ലിപിഡ് പ്രൊഫൈൽ, ഇസിജി, സ്പെഷ്യലിസ്റ്റ് കൺസൾട്ടേഷൻ എന്നിവ ഷിഫയിൽ സൗജന്യമായിരിക്കും. സെപഷ്യലിസ്റ്റ് ഡോക്ടർ നിർദേശിക്കുന്ന 50 പേർക്ക് അന്ന് എക്കോ, ടിഎംടി പരിശോധനയും സൗജന്യമായിരിക്കും. രജിസ്ട്രേഷനായി സെമിനാർ ഹാളിൽ ഹെൽപ്പ് ഡെസ്ക്ക് പ്രവർത്തിക്കുമെന്നും ഷിഫ അൽ ജസീറ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. ഷംനാദ് അറിയിച്ചു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍