ആധാറിന് പച്ചക്കൊടി! ആധാറിന്റെ ഭരണഘടനാ സാധുത ശരിവെച്ചു കൊണ്ട് സുപ്രീംകോടതി വിധി; ആധാർ കൃത്രിമമായി നിർമ്മിക്കാനാവില്ല; വിവരങ്ങൾ സ്വകാര്യ കമ്പനികൾക്ക് അവകാശപ്പെടാനാകില്ല; പൗരന്മാരുടെ അവകാശങ്ങൾക്ക് മേൽ പരിമിതമായ നിയന്ത്രണങ്ങളാകാം എന്ന് കോടതി; മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി ആധാർ നടപ്പിലാക്കണമെന്നും ഉത്തരവ്; സുപ്രധാന വിധി പ്രസ്താവത്തിൽ ചീഫ് ജസ്റ്റിസ് അടക്കം മൂന്ന് ജഡ്ജിമാർക്ക് ഒരേ അഭിപ്രായം
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ആധാറിന് പച്ചക്കൊടി കാട്ടിക്കൊണ്ട് സുപ്രീംകോടതി ഉത്തരവ്. ആധാറിന്റെ ഭരണഘടാന സാധുത ചോദ്യം ചെയ്തു കൊണ്ടുള്ള ഹർജികളിൽ കോടതി ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗബെഞ്ചാണ് വിധി പറഞ്ഞത്. ഇതിൽ മൂന്നംഗ ബെഞ്ചിന്റെ അഭിപ്രായം പറഞ്ഞു കൊണ്ട് ജസ്റ്റിസ് സിക്രിയാണ് വിധി പറഞ്ഞത്. ഒരു ഐഡിറ്റിന്റി കാർഡ് കൂടി ഉണ്ടാകുന്നത് നല്ല കാര്യമാണെന്ന് സുപ്രിംകോടതി വിധി പ്രസ്താവത്തിൽ പറഞ്ഞു. ആധാർ പ്രയോജനപ്രദമാണെന്നുംമ കോടതി വ്യക്തമാക്കി.
ആധാറിന്റെ ഭരണഘടനാ സാധ്യത ശരിവെച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിയിൽ സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റമെന്ന വാദം തള്ളി. പൗരന്മാരുടെ അവകാശങ്ങൾക്ക് മേൽ പരിമിതമായ നിയന്ത്രണങ്ങളാകാമെന്നും കോടതി വ്യക്തമാക്കി. മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി ആധാർ നടപ്പിലാക്കണമെന്നും കോടതി ഉത്തരവിട്ടു. കോർപ്പറേറ്റുകൾക്ക് ആധാർ വിവരങ്ങൾ ലഭിക്കാൻ ഇടയാക്കരുതെന്നും കോടതി വിധിപ്രസ്താവത്തിൽ വ്യക്തമാക്കി. പൗരന്റെ അവാശങ്ങൾക്ക് മേൽ പരിമിതമായി നിയന്ത്രണങ്ങൾ ആകാമാമെന്ന സുപ്രധാന നിരീക്ഷണവും കോടതി വിധിയിൽ ഉണ്ടായി.
ഏകീകൃത തിരിച്ചറിയൽ കാർഡ് നല്ലതാണെന്ന് മൂന്നംഗ ബഞ്ചിന്റെ അഭിപ്രായം വായിച്ചു കൊണ്ട് ജസ്റ്റിസ് ജെ. സിക്രി വ്യക്തമാക്കി. സവിശേഷമായ തിരിച്ചറിയൽ കാർഡാണ് ആധാർ എന്നതാണ് ഇതിന്റെ പ്രത്യേക അദ്ദേഹം നിരീക്ഷിച്ചു. വളരെ ചെറിയ തോതിലുള്ള ബയോമെട്രിക് ഡാറ്റയും മറ്റു വിവരങ്ങളും മാത്രമാണ് ആധാറിനായി ജനങ്ങളിൽനിന്ന് സ്വീകരിക്കുന്നുള്ളൂ. പാർശ്വവൽക്കരിക്കപ്പെട്ട, താഴെത്തട്ടിലുള്ള സമൂഹത്തിന് വ്യക്തിത്വം നൽകുന്ന തിരിച്ചറിയൽ കാർഡാണ് ആധാർ എന്നും അദ്ദേഹം പറഞ്ഞു.
ആധാർ കൃത്രിമമായി നിർമ്മിക്കാനാവില്ല. ആധാറിനായി ശേഖരിച്ച വിവരങ്ങൾ സുരക്ഷിതമാണ്. സർക്കാർ പദ്ധതികളിൽനിന്നുള്ള നേട്ടങ്ങൾ ആധാർ കാർഡിലൂടെ സാധാരണ ജനങ്ങൾക്ക് ലഭിക്കുന്നതായും അദ്ദേഹം നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിനു മുമ്പാകെ നാലുമാസങ്ങളിലായി 38 ദിവസത്തോളം വാദം നടന്നിരുന്നു. അതിന് ശേഷമാണ് സുപ്രാഘന വിധി പുറപ്പെടുവിച്ചത്.
സിബിഎസ്ഇ, നീറ്റ്, യുജിസി തുടങ്ങിയവയ്ക്ക് ആധാർ നിർബന്ധിതമാക്കാനാവല്ലെന്ന് സുപ്രിംകോടതി ഉത്തരവിൽ പറയുന്നു. സ്കൂൾ പ്രവേശനത്തിന് ആധാർ നിർബന്ധമാക്കാൻ പാടില്ല. കൂടാതെ കുട്ടികൾക്കുള്ള ഒരു പദ്ധതികളും ആധാർ ഇല്ലാത്തതിന്റെ പേരിൽ നിഷേധിക്കപ്പെടാൻ പാടില്ലെന്നും വിധിപ്രസ്താവത്തിൽ പറഞ്ഞു.
ആധാർ ഇല്ലാത്തതിന്റെ പേരിൽ ഒരു വ്യക്തിയുടെയും അവകാശങ്ങൾ നിഷേധിക്കാനാവില്ലെന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടി. ആധാർ നിയമത്തിലെ 33(പാർട്ട് 2), 57 വകുപ്പുകൾ റദ്ദാക്കി കൊണ്ടുമാണ് കോടതി വിധി. ദേശീയ സുരക്ഷയുടെ പേരിൽ വിവരങ്ങൾ കൈമാറാനാകില്ലെന്നും കോടതി പറഞ്ഞു. ആധാർ ഉപയോഗവുമായി ബന്ധപ്പെട്ട് വ്യക്തികൾക്ക് പരാതി ഉന്നയിക്കാൻ, മൊബൈൽ ഫോണുമായി ബന്ധിപ്പിക്കണമെന്ന് നിർബന്ധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണന്നും ബാങ്ക് അക്കൗണ്ട് എടുക്കുന്നതിന് ആധാർ നിർബന്ധമന്നും വിധി പ്രസ്താവത്തിൽ വ്യക്തമാക്കി. ആദായ നികുതി റിട്ടേണിന് ആധാർ നിർബന്ധമാണെന്ന നിർദ്ദേശവും കോടതി നൽകിയിട്ടുണ്ട്. പാൻകാർഡ് എടുക്കുന്നതിനും ആധാർ നിർബന്ധമാണന്നും വിധിപ്രസ്താവത്തിൽ പറയുന്നു.
ആധാർപദ്ധതി പൗരന്റെ സ്വകാര്യതയ്ക്ക് നേരേയുള്ള കടന്നുകയറ്റമാണെന്നാണ് പൊതുതാൽപര്യ ഹർജികളിലെ പ്രധാനവാദം. എന്നാൽ, ക്ഷേമപദ്ധതികളുടെ പ്രയോജനം ജനങ്ങൾക്ക് നേരിട്ട് ലഭ്യമാക്കാനാണ് ആധാർ നടപ്പാക്കുന്നതെന്ന വാദമാണ് കേന്ദ്രസർക്കാർ ഉന്നയിച്ചത്. പൗരന്റെ ആധാർ വിവരങ്ങൾ സുരക്ഷിതമാണോ, സ്വകാര്യതയ്ക്കും അന്തസായി ജീവിക്കാനുമുള്ള മൗലികാവകാശം നിഷേധിക്കുന്നുണ്ടോ, ആധാർ നിർബന്ധമാക്കണമോ തുടങ്ങിയ ചോദ്യങ്ങൾകക്കാണ് പ്രധാനാമയും അഞ്ചംഗഭരണഘടനാബെഞ്ച് ഉത്തരം നൽകിയത്. ആധാർനിയമത്തിലെ വ്യവസ്ഥകൾ ഭരണഘടനാവിരുദ്ധമാണെന്നുമായിരുന്നു ഉയർന്ന ആരോപണങ്ങൾ. ഈ ആരോപണങ്ങൾ കോടതി തശള്ളിക്കളഞ്ഞു.
രാജ്യത്തിന് ഏകീകൃത തിരിച്ചറിയൽ കാർഡിന്റെ ആവശ്യമുണ്ടെന്ന് വാദം കേൾക്കുന്ന വേളയിൽ കോടതി നേരത്തെ നിലപാടെടുത്തിരുന്നു. അതേസമയം, ആധാർവിവരങ്ങൾ ചോരുമെന്ന പരാതിക്കാരുടെ ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടെന്നും കോടതി വ്യക്തമാക്കി. അതേസമയം കേസിൽ സ്വകാര്യതയുടെ പേരു പറഞ്ഞ് രാജ്യത്തെ മുപ്പതുകോടി ദരിദ്രരുടെ ഭക്ഷണത്തിനും ജീവിക്കാനുമുള്ള മൗലികാവകാശം ലംഘിക്കാനാകില്ലെന്ന നിലപാടിൽ ഊന്നിയായിരുന്നു കേന്ദ്രസർക്കാരിന്റെ വാദിച്ചത്. ആധാർവിവരങ്ങൾ സുരക്ഷിതമാണെന്ന് ബോധ്യപ്പെടുത്താൻ തുറന്നകോടതിയിൽ പവർപോയിന്റ് പ്രസന്റേഷനും നടത്തി. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ആധാർവിവരം കൈമാറുമെന്ന് യുണീക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി സിഇഒ അജയ് ഭൂഷൺ പാണ്ഡെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
ആധാർനമ്പർ ക്ഷേമപദ്ധതികളുമായും സേവനങ്ങളുമായും ബന്ധിപ്പിച്ചതോടെ ലക്ഷകണക്കിന് വ്യാജന്മാരെ കണ്ടെത്തിയെന്നാണ് കേന്ദ്രസർക്കാരിന്റെ വാദം. ക്ഷേമപദ്ധതികളുടെ ആനുകൂല്യം ഇടനിലക്കാർ തട്ടിയെടുക്കാതെ ജനങ്ങൾക്ക് നേരിട്ട് ലഭ്യമാക്കുന്നതിനാണ് ആധാർപദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സ്വകാര്യതയ്ക്കുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തിനുമേലെ അല്ല. പൊതുതാൽപര്യത്തിനല്ല, സ്വകാര്യതയ്ക്കാണ് മുൻതൂക്കം നൽകുന്നതെങ്കിൽ ആധാർ പിൻവലിക്കാമെന്ന് ഒരവസരത്തിൽ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ പറയുന്ന സാഹചര്യമുണ്ടായി.
ആധാർവിവരങ്ങൾ കൈകാര്യം ചെയ്യുന്ന സർക്കാർഏജൻസിയും, എന്റോൾമെന്റ് ഏജൻസികളും സുരക്ഷിതമാണോയെന്ന് വാദത്തിനിടെ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ചോദിച്ചിരുന്നു. ഇതിന് പവർപോയിന്റ് പ്രസന്റേഷനിലൂടെയാണ് കേന്ദ്രം മറുപടി നൽകിയത്. ഏഴുവർഷത്തിനിടെ ഒരുതവണ പോലും ഡേറ്റ ചോർച്ചയുണ്ടായിട്ടില്ലെന്ന് യുണീക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി സിഇഒ അജയ് ഭൂഷൺ പാണ്ഡെ വ്യക്തമാക്കി. കേന്ദ്രീകൃത ഇടത്താണ് ഡേറ്റ ശേഖരിക്കുന്നതെന്നും , പന്ത്രണ്ട് അക്ക ആധാർനമ്പർ, പൗരൻ മരിച്ചാലും മറ്റൊരാൾക്ക് കൈമാറുകയില്ലെന്നും സിഇഒ അറിയിക്കുകയുണ്ടായി.
Stories you may Like
- ആധാർ തിരുത്ത്: 25 രൂപയുണ്ടായിരുന്നിടത്ത് നിന്നും 1000 മുതൽ 10000 രൂപ വരെ പിഴ
- ഇനി പി എസ് സി എഴുത്തു പരീക്ഷയിലെ ആൾമാറാട്ടം നടക്കില്ല
- വെടിക്കെട്ടിന് ഓരോ ക്ഷേത്രോത്സവത്തിനും അപേക്ഷയിൽ സർക്കാരിന് ഇളവുനൽകാം
- രാജ്യത്ത് സ്വവർഗ്ഗ വിവാഹത്തിന് അംഗീകാരമല്ല; സുപ്രീംകോടതി,
- സ്പെഷ്യൽ മാരേജ് ആക്ടിൽ മാറ്റം വേണോ എന്നത് പാർലമെന്റിന് തീരുമാനിക്കാം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍