ഫ്രാങ്കോയെ ജലന്ധറിൽ കരുത്തനാക്കിയത് ബ്രിട്ടനിൽ നിന്നെത്തിയ ഫാ: മാർക്ക് ബർണാസിന്റെ വെടിപൊട്ടിയുള്ള മരണം; തന്നെ കണ്ണ് വെച്ചിരുന്ന ബിഷപ്പ് സിംഫോറിയനെ അടിക്കാൻ വൈദികന്റെ മരണത്തെ കൂട്ടുപിടിച്ചു ഫ്രാങ്കോ; മാർക്കിന്റെ ശാപവും പേറിയ ജലന്ധർ രൂപതയിൽ ഒടുവിൽ ഇടിത്തീയായി പീഡനകേസ്; 13 വർഷം പിന്നിലേക്ക് പോയാൽ തെളിയുന്നതും ഫ്രാങ്കോയുടെ കുതികാൽ വെട്ടിന്റെയും കള്ളക്കളിയുടെയും കഥ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: പതിമൂന്നു വർഷം മുൻപ് ജലന്ധർ രൂപതയിൽ നടന്ന ഒരു വൈദികന്റെ മരണവും അതിനെ തുടർന്ന് അവിടെ രൂപം കൊണ്ട തർക്കവും മുതലാക്കാൻ ഒരാൾ കാത്തു നിൽക്കുന്നുണ്ടായിരുന്നു, മറ്റാരുമല്ല നാല് വർഷത്തിന് ശേഷം രൂപതയുടെ ബിഷപ്പായി എത്തിയ ഫ്രാങ്കോ മുളയ്ക്കൽ. ഇന്ന്, സ്ഥാനം ലഭിച്ചു വെറും ഒൻപതാണ്ട് പിന്നിടുമ്പോഴേക്കും അഴിക്കുള്ളിലേക്കു എപ്പോഴാണ് പ്രവേശന സമയം എന്ന് ഫ്രാങ്കോ തിരയുമ്പോൾ മണ്ണടിഞ്ഞ ബ്രിട്ടീഷ് വൈദികൻ മാർക്ക് ബർണാസിന്റെ ശാപവും അതിനു കാരണമായിരിക്കാം.
തന്റെ രൂപതയിൽ എത്തിയ വൈദികന്റെ വശപ്പിശകുകൾ ശരിക്കും മനസിലാക്കിയ അന്നത്തെ രൂപത മെത്രാൻ സിംഫോറിയൻ കീപ്രത്തു ഫ്രാങ്കോയെ രൂപതയുടെ അധികാര സ്ഥാനത്തു നിന്നും അകറ്റി നിർത്തിയതും ഒരു കാലത്തേ ചരിത്രം. ഇതോടെ ബിഷപ്പിനെതിരെ വാളെടുക്കാൻ കിട്ടിയ അസുലഭ സന്ദർഭം എന്ന നിലയ്ക്കാണ് ബ്രിട്ടനിൽ നിന്നും മിഷനറി പ്രവർത്തനത്തിനെത്തി ജലന്ധറിൽ വച്ച് മരണമടഞ്ഞ വൈദികന്റെ മൃതദേഹം പോലും ഫ്രാങ്കോ വിലപേശലിനു ഉപയോഗിച്ചത്. ഒടുവിൽ ഇന്നലെ അഴിക്കുള്ളിലേക്കു നടന്നടക്കുമ്പോൾ നിരപരാധികളായ അനേകം പേരെ വേദനിപ്പിച്ചതിന്റെ ഓർമ്മ കൂടി ഫ്രാങ്കോയ്ക്കൊപ്പം ഉണ്ടായിരുന്നിരിക്കണം.
ലെസ്റ്ററിൽ നിന്നും വടക്കേ ഇന്ത്യയിൽ മിഷനറി പ്രവർത്തനം നടത്താൻ എത്തിയ ഫാ: മാർക്ക് ബർനാസ് താൻ ഇന്ത്യയിൽ ചിലവഴിച്ച 40 വർഷത്തിൽ സിംഹ ഭാഗവും ജലന്ധർ രൂപത ഉൾപ്പെടുന്ന പ്രദേശത്തായിരുന്നു. സ്വാഭാവികമായും നിർധനരും നിസ്സഹായരും നിഷ്കളങ്കരുമായ ജനം ഈ വൈദികനെ ഇഷ്ടപ്പെട്ടു. ദാരിദ്ര്യത്തിൽ നിന്നും ഒരു ജനതയെ മോചിപ്പിക്കാനുള്ള ഫാ: മാർക്കിന്റെ ശ്രമങ്ങൾ അതേവിധം കത്തോലിക്കാ സഭക്ക് രുചിക്കുന്നതായിരുന്നില്ല. ഇതോടെ താൻ സ്വന്തം വഴിക്കു നീങ്ങുന്നതാണ് ഉചിതമെന്നു അദേഹഹത്തിനു വ്യക്തമായി. സ്വന്തമായി കോൺവെന്റ് സ്ഥാപിച്ചു ശിഷ്ടകാലം അവിടെ എത്തുന്ന ജനവുമായി സഹകരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം, ഒടുവിൽ 2005 മാർച്ചിൽ ഫാ: മാർക്ക് മരിച്ചപ്പോളാണ് സഭയ്ക്ക് അദ്ദേഹത്തിന്റെ മേൽ പിടിമുറുക്കാൻ അവസരം ലഭിച്ചത്.
മാർക്ക് സഭയ്ക്ക് എതിരെ പ്രവർത്തിക്കുന്നു എന്നതായിരുന്നു അധികാരികളുടെ വാദം. മാർക്ക് മരിച്ചപ്പോൾ അദ്ദേഹം സ്ഥാപിച്ച കോൺവെന്റിൽ സംസ്കാരം നടത്തം എന്ന ആലോചന സഭ അധികാരികൾക്ക് ഇഷ്ടമായില്ല. അവർ മറ്റൊരു സ്ഥലം നിർദ്ദേശിച്ചു. ഒടുവിൽ മാർക്ക് ആഗ്രഹിച്ചിരുന്നതുപോലെ നീണ്ട 17 മാസത്തെ തർക്കങ്ങൾക്ക് ശേഷം സംസ്കാരം അദ്ദേഹത്തിന്റെ കോൺവെന്റിൽ തന്നെ നടക്കുമ്പോഴേക്കും ഒന്നല്ല മൂന്നു വട്ടം ആ ശുദ്ധാൽമാവിനെ സഭയ്ക്ക് വേണ്ടി തർക്കിച്ചവർ സംസ്ക്കാരം നടത്തിയിരുന്നു. ഒന്നു മുസ്ലിം ശ്മശാനത്തിലും മറ്റൊരിക്കൽ ഹിന്ദുക്കളുടെ ശ്മശാനത്തിലും.
ഫാ: മാർക്കിന്റെ മരണത്തിൽ പലയിടത്തും സംശയപദമായ വാർത്തകൾ എത്തിയതോടെ ജലന്ധർ രൂപത ആസ്ഥാനത്തെ വൈദികരുടെ നെത്ര്വത്തിലാണ് രാത്രിയിൽ കുഴിമാന്തി മൃതദേഹം പലയിടങ്ങളിലായി വീണ്ടും വീണ്ടും മറവു ചെയ്തത്. ഇക്കാര്യങ്ങൾ അക്കാലത്തു തന്നെ ബിബിസിയും മറ്റും വിശദമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ് ആർമിയിലെ ഓഫീസറുടെ മകനായി ജനിച്ച മാർക്ക് 72 വയസിൽ മരണമടയുമ്പോൾ ആ വൈദികന്റെ വിശുദ്ധിയൊന്നും ഫ്രാങ്കോയെ പോലുള്ളവർക്ക് കാണാൻ ആഗ്രഹം ഉണ്ടായിരുന്നില്ല. എങ്ങനെയും വിശ്വാസികളെ തമ്മിൽ അടിപ്പിച്ചു തർക്കം കോടതിയിൽ എത്തിക്കാൻ ആയിരുന്നു ഫ്രാങ്കോ ഉൾപ്പെടെയുള്ള കൂർമ്മ ബുദ്ധിക്കാരുടെ ശ്രമം.
1964 ൽ ഇന്ത്യയിൽ എത്തിയ ഫാ: മാർക്ക് പാക്കിസ്ഥാൻ അതിർത്തി പ്രദേശങ്ങളായ ഗുരുദാസ്പൂരും അമൃത്സറും കേന്ദ്രമാക്കി, അന്നത്തെ ജാതിവ്യവസ്ഥയിൽ അടിച്ചമർത്തപ്പെട്ട കഴിഞ്ഞിരുന്ന ആയിരങ്ങളെ കൂട്ടിയിണക്കി അവരെ ദാരിദ്ര്യത്തിൽ നിന്നും മോചിപ്പിക്കാൻ ഉള്ള ശ്രമമാണ് നടത്തിയത്. അതിർത്തിയിൽ വെറുതെ കിടന്നിരുന്ന ആയിരക്കണക്കിന് ഏക്കർ ഭൂമി വെട്ടിത്തെളിച്ചു പട്ടുനൂൽപ്പുഴു കൃഷിയും തുടർന്ന് തുണി നെയ്തു സ്ഥാപിച്ചാണ് ക്രിസ്ത്യൻ വിശ്വാസത്തിനു അവിടെ അടിത്തറ പണിതത്. അനേകായിരം മൈലുകൾ കാൽ നടയായി ഫാ: മാർക്ക് പഞ്ചാബിന്റെ വിദൂരതയിലൂടെ സഞ്ചരിച്ചു. അവിടെ നിന്നും ഉയിർത്തെഴുന്നേറ്റ വിശ്വാസ കൂട്ടായ്മയുടെ കരുത്താണ് ഒടുവിൽ ഫ്രാങ്കോയെ പോലുള്ള സുഖിമാന്മാർക്കു വിശ്വാസത്തിന്റെ പേരിൽ അഴിഞ്ഞാടാൻ ഉള്ള തണലൊരുക്കിയത്. ഈ വിശ്വാസികളാകട്ടെ, ഫാ: മാർക്കിനെ പോലുള്ള യഥാർത്ഥ വിശ്വാസ സംരക്ഷകരെ മറന്നു പോകുകയും ചെയ്തു.
ഫാ: മാർക്കിന്റെ മൃതദേഹ സംസ്കാരത്തിന്റെ പേരിൽ ഉടലെടുത്ത തർക്കം സീറോ മലബാർ വിശ്വാസികളും ഫാ: മാർക്കിന്റെ അനുയായികളും തമ്മിലുള്ള കടുത്ത തർക്കത്തിന് 2005 ൽ കാരണമായി. ഈ തർക്കം മൂലം നീണ്ട 17 മാസമാണ് നിത്യശാന്തി തേടി ഫാ: മാർക്കിന്റെ മൃതദേഹം കാത്തിരുന്നത്. ഉചിതമായ വിധം മൃതദേഹം സംസ്ക്കരിക്കണമെന്നു ഫാ: മാർക്കിന്റെ ബന്ധുക്കൾ ലെസ്റ്ററിൽ നിന്ന് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഈ തർക്കത്തിൽ ഒരു ഭാഗത്തു ജലന്ധർ സഭ നിലയുറപ്പിച്ചപ്പോൾ അന്നത്തെ ബിഷപ്പും തന്റെ എതിരാളിയുമായ സിംഫോറിയൻ കീപ്രതിനെ വെള്ളം കുടിപ്പിക്കാൻ ഫ്രാങ്കോ മുളയ്ക്കൽ ഒളിഞ്ഞും തെളിഞ്ഞും ശ്രമിച്ചു എന്നത് വസ്തുതയാണ് .ഈ സംഭവം നടക്കും മുൻപ് തന്നെ വത്തിക്കാനിൽ എത്താൻ അവസരം ലഭിച്ച ഫ്രാങ്കോ അന്ന് മുതൽ പിൻവാതിൽ വഴി അധികാര പ്രയോഗം നടത്തിയിരുന്നു. ശല്യം സഹിക്ക വയ്യാതെ ബിഷപ്പായിരുന്ന സിംഫോറിയൻ തന്നെയാണ് ഫ്രാങ്കോയെ വത്തിക്കാനിലേക്കു അയച്ചത് എന്നത് മറ്റൊരു ചരിത്രം.
ഈ സംഭവത്തെ തുടർന്ന് ബിഷപ് സിംഫോറിയൻ കൂടുതൽ ദുർബലനായി മാറിയത് മനസിലാക്കി തനിക്കു കളിച്ചു വളരാൻ ഉള്ള മണ്ണാണ് ജലന്ധറിലെത് എന്ന് മുൻകൂട്ടി കാണാൻ ഉള്ള വക്ര ബുദ്ധിയും ഫ്രാങ്കോക്ക് ആവശ്യത്തിൽ ഏറെ ഉണ്ടായിരുന്നു. തന്റെ അനുയായികളായ മൂന്നു വൈദികരെ കൂട്ട് പിടിച്ചാണ് ഫ്രാങ്കോ അന്ന് കളം നിറഞ്ഞത്. ഈ മരണത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ ഇതേക്കുറിച്ചു അന്വേഷണം വേണമെന്ന് ഒരു വിഭാഗം വിശ്വസികൾ ഇപ്പോഴും ആവശ്യപ്പെടുന്നു. ഫ്രാങ്കോയുടെ പീഡന കേസ് തപ്പി എത്തിയ കേരള പൊലീസിനും ഈ പരാതിയെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. തോക്കിൽ തിര നിറയ്ക്കുമ്പോൾ അബദ്ധത്തിൽ വെടിപൊട്ടി ഫാ: മാർക്ക് കൊല്ലപ്പെട്ടു എന്നാണ് പഞ്ചാബ് പൊലീസ് രേഖകളിൽ പറയുന്നത്.
ഇന്ത്യയിലെ ഏറ്റവും ദരിദ്രമായിരുന്ന രൂപത എന്നറിയപ്പെട്ടിരുന്ന ജലന്ധർ, നീണ്ട കാലം ബിഷപ് ആയിരുന്ന സിംഫോറിയന്റെ വിയർപ്പിന്റെ ഫലമായാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ രൂപതയായി വളർന്നത്. ഇതോടെ വത്തിക്കാനിൽ നിന്നും മടങ്ങി എത്തി ഡൽഹിയിൽ സഹായ മെത്രാനായി കൂടിയ ഫ്രാങ്കോ എന്നും സ്വപ്നം കണ്ടിരുന്നത് ജലന്ധറിന്റെ ഭരണാധികാരമാണ്. അധികം കാത്തിരിക്കാതെ ഈ സ്ഥാനം ഫ്രാങ്കോ ആഗ്രഹിച്ചത് പോലെ കയ്യിൽ എത്തിയെങ്കിലും അർഹതയില്ലാത്തതു അധികകാലം കയ്യിൽ നിൽക്കില്ല എന്ന ചൊല്ല് പോലെ വെറും ഒൻപതു വർഷം കൊണ്ട് ഫ്രാങ്കോയുടെ വൈദിക പട്ടം പോലും ചോദ്യം ചെയ്യപ്പെടും വിധം ജയിലിൽ എത്തിക്കാൻ കാരണമായിരിക്കുകയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍