ഒതുക്കാനായി വിരട്ടാനിട്ട ചൂണ്ടകൊണ്ടു മരണം! കേസുമായി രംഗത്തിറങ്ങിയത് കന്യാസ്ത്രീയെ വിരട്ടാൻ ജലന്ധർ പൊലീസിൽ മെത്രാൻ പരാതി നൽകിയപ്പോൾ; പീഡനകേസ് നൽകിയപ്പോഴും കൂദാശ ഭീഷണിയും പ്രലോഭനവുമായി സമയം കളഞ്ഞു; ഫ്രാങ്കോ നേരിട്ട് എല്ലാം തീർത്തപ്പോൾ ഷൈൻ ചെയ്യാൻ മാധ്യമങ്ങളോട് കുതിര കയറിയ ദിലീപിന്റെ അതേ അനുഭവം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പിണറായി വിജയൻ സർക്കാർ അധികാരത്തിലേറിയ ശേഷം സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ടുണ്ടായ പ്രധാനമായ രണ്ട് കേസുകളായിരുന്നു നടിയെ ആക്രമിച്ച കേസും ഇപ്പോൾ കന്യാസ്ത്രീയെ ബിഷപ്പ് പീഡിപ്പിച്ചു എന്ന കേസും. ഈ രണ്ട് കേസിലും ഇരകൾക്ക് സംസ്ഥാനത്തിന്റെ പൊതുസമൂഹത്തിൽ നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്. ഈ രണ്ടു കേസുകളും തമ്മിലുള്ള സാമ്യം രണ്ടിടത്തും വില്ലൻ വേഷത്തിലുള്ളവർ സ്വയം കുഴിയിൽ വീഴുകയായിരുന്നു എന്നതാണ്.
നടിയെ ആക്രമിച്ച കേസിൽ ദിലീപ് സംശയത്തിലാകുന്നത് ഒരു ഘട്ടത്തിൽ കേസ് ഒതുങ്ങിയെന്ന് കരുതി നടൻ മനോരമ ഓൺലൈനിന് നൽകിയ അഭിമുഖമായിരുന്നു മാധ്യമപ്രവർത്തകരെ വിരട്ടിയും കേസിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞ് മഞ്ജു വാര്യർക്കും മുകളിൽ കേസ് കെട്ടിവെക്കാനുള്ള ശ്രമങ്ങളായിരുന്നു ദിലീപ് ഈ അഭിമുഖത്തിൽ നടത്തിയത്. മാതൃഭൂമി ന്യൂസ് ചാനലിലെ ആങ്കർ വേണു ബാലകൃഷ്ണനെ വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്തു ദിലീപ്. ഇരയെയും അവഹേളിക്കാൻ ശ്രമം നടത്തി. ഇതോട ദിലീപിനെ ചുറ്റിപ്പറ്റി കൂടുതൽ അന്വേഷണം നടക്കുകയും താരം അറസ്റ്റിലാകുകയുമായിരുന്നു.
സമാനമായ അനുഭവമാണ് ഇപ്പോൾ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഉണ്ടായതും. കന്യാസ്ത്രീയെ പീഡിപ്പിച്ചത് കൂടാതെ അവരെ വരുതിയിൽ നിർത്താനും മഠത്തിൽ നിന്നും പുറത്താക്കാനുമായി നടത്തിയ ശ്രമങ്ങൾ നടത്തിയത്. സഭയിലുള്ളവർക്ക് പരാതി നൽകിയപ്പോഴായിരുന്നു ഈ ശ്രമം. സഭയിൽ നിന്നും നീതി ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് കന്യാസ്ത്രീ ആദ്യമായി പരാതിയുമായി രംഗത്തെത്തിത്. കൂടാതെ തന്നെ മോശക്കാരിയാക്കാനും ആസൂത്രിത ശ്രമം ബിഷപ്പ് ഫ്രാങ്കോയിൽ നിന്നുമുണ്ടായി.
2018 ജൂൺ 22- കന്യാസ്ത്രീയുടെ കുടുംബാംഗങ്ങൾ വധഭീഷണി മുഴക്കുന്നതായി ആരോപിച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കോട്ടയം എസ്പിക്ക് പരാതി നൽകുന്നുതോടെയാണ് അതുവരെ സഭയിൽ കുറച്ച് പേർക്ക് മാത്രം അറിയാമായിരുന്ന പീഡന വിവാദം ഉയരുന്നത്. കന്യാസ്ത്രീ പരാതി നൽകിയേക്കുമെന്ന് ഭയന്ന് മുൻകൂറായി ഫ്രാങ്കോ നടത്തിയ ശ്രമമായിരുന്നു ഇത്. ഈ പരാതിക്കി പിന്നാലെ 2018 ജൂൺ 27 - ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡന പരാതിയുമായി കന്യാസ്ത്രീ രംഗത്തുവന്നു. 2018 ജൂൺ 28- കന്യാസ്ത്രീയുടെ പരാതി അന്വേഷിക്കാൻ വൈക്കം ഡി.വൈ.എസ്പിയെ ചുമതലപ്പെടുത്തുന്നു. എഫ്.ഐ.ആർ രജിസ്റ്റർ രജിസ്റ്റർ ചെയ്യുന്നു. കേസ് രജിസ്റ്റർ ചെയ്ത ശേഷം മൂന്ന് മാസം പിന്നിടുമ്പോഴാണ് ബിഷപ്പ് അറസ്റ്റിലാകുന്നത്.
നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലാകുന്നതാകട്ടെ എഫ്ഐആർ ഇട്ട് അഞ്ച് മാസം കഴിയുമ്പോഴും. പ്രതിസ്ഥാനത്തുള്ള രണ്ട് പേരും കരുതിയത് സമൂഹത്തിൽ തങ്ങൾക്കുള്ള പ്രതാപവും പണവും ഉപയോഗിച്ച് എല്ലാം ഒതുക്കി തീർക്കാം എന്നായിരുന്നു. എന്നാൽ കേരള സമൂഹത്തിന്റെ അതിജാഗ്രത തന്നെയാണ് ഈ രണ്ടു കേസുകളുടെയും അന്വേഷണ വഴിതെറ്റാതെ മുന്നോട്ടു പോകാനും ഇത് ഇടയാക്കി. ചുരുക്കത്തിൽ ഇപ്പോൾ ബിഷപ്പിനെ കുരുക്കിയത് കന്യാസ്ത്രീയെയും കുടുംബത്തെയും വിരട്ടിഓടിക്കാൻ ശ്രമിച്ച നീക്കങ്ങളായിരുന്നു.
കള്ളങ്ങൾ നിരത്തിയാണ് ബിഷപ്പ് ഇതുവരെ പിടിച്ചു നിൽക്കാൻ ശ്രമിച്ചത്. സംഭവം നടന്ന ദിവസങ്ങളിൽ കുറുവിലങ്ങാട് മഠത്തിൽ പോയിട്ടില്ല. മെയ് 5 ന് കുറുവിലങ്ങാട് പോയിട്ടുണ്ടെങ്കിലും താമസിച്ചിട്ടില്ലെന്നും കന്യാസ്ത്രീയുടെ വ്യക്തിവൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നുമാണ് ബിഷപ്പ് ചോദ്യം ചെയ്യലിൽ ആവർത്തിച്ചത്. എന്നാൽ, തൃപ്പൂണിത്തുറ ഹൈടെക് ഓഫീസിൽ വെച്ചുള്ള മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിൽ ബിഷപ്പിന്റെ മൊഴികൾ പൊരുത്തക്കേടുകൾ നിറഞ്ഞതായിരുന്നു. അവിടെയാണ് അദ്ദേഹത്തിന് പിടിവീണതും.
ബിഷപ്പിനെതിരായ ആരോപണങ്ങൾ അക്കമിട്ടു നിരത്തിക്കൊണ്ട് കന്യാസ്ത്രീ വത്തിക്കാൻ പ്രതിനിധിക്ക് കത്തയച്ചിരുന്നു. ഈ കത്തിന്റെ പകർപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചതോടെ ബിഷപ്പിന്റെ ക്രൂരതകളെ കുറിച്ച് സമൂഹം ചർച്ച ചെയ്തു. താൻ ബിഷപ്പിനാൽ പീഡിപ്പിക്കപ്പെട്ടു എന്ന് ആവർത്തിച്ച കന്യാസ്ത്രീ കൂടുതൽ കന്യാസ്ത്രീകളെ ബിഷപ്പ് ദുരുപയോഗപ്പെടുത്തിയെന്നും കത്തിൽ വെളിപ്പെടുത്തിയിരുന്നു.
കന്യാസ്ത്രീകൾക്ക് സഭ നീതി നൽകുന്നില്ലെന്നും ബിഷപ്പ് ഫ്രാങ്കോയെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും അവർ കത്തിൽ കുറ്റപ്പെടുത്തി. ഈ മാസം എട്ടാം തീയ്യതിയാണ് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിക്കും സഭയുമായി ബന്ധപ്പെട്ട 21 ആളുകൾക്കുമാണ് കന്യാസ്ത്രീ കത്തയച്ചിരിക്കുന്നത്. തന്റെ രാഷ്ട്രീയ സ്വാധീനവും സഭയിലെ സ്വാധീനവും പണവും ഉപയോഗിച്ച് കേസ് അട്ടിമറിക്കാനും തന്നെ പ്രതിക്കൂട്ടിൽ നിർത്താനുമാണ് ജലന്ധർ ബിഷപ്പ് ശ്രമിക്കുന്നതെന്നും കന്യാസ്ത്രീ കുറ്റപ്പെടുന്നു. കേസ് ഒതുക്കാനായാ പത്തേക്കർ സ്ഥലവും വാഗ്ദാനം ചെയ്തതും കത്തിൽ പറയുന്നു.
സഭയ്ക്ക് കീഴിലുള്ള കന്യാസ്ത്രീകൾക്ക് മേൽ ബിഷപ്പ് ഫ്രാങ്കോയുടെ കഴുകൻ കണ്ണുകൾ പതിച്ചിരിക്കയാണെന്നും ഇരയാക്കപ്പെട്ട കന്യാസ്ത്രീ കത്തിൽ പറയുന്നു. ആകർഷണം തോന്നുന്ന കന്യാസ്ത്രീകളെ നിർബന്ധിച്ചോ ബലഹീനതകൾ മുതലെടുത്തോ കെണിയിൽ വീഴ്ത്തുന്നതാണ് ഫ്രാങ്കോയുടെ പരിപാടി. ബിഷപ്പിന്റെ പേരിൽ ഇതിന് മുമ്പും മറ്റ് പലരും പരാതി നൽകിയിട്ടുണ്ട്. എന്നാൽ പരാതി നൽകുന്നവരെ ഇതര സംസ്ഥാനത്തേക്ക് സ്ഥലം മാറ്റി പരാതി ഒതുക്കുകയാണ് ബിഷപ്പിന്റെ പതിവ് രീതി. ബിഷപ്പുമായുള്ള പ്രശ്നത്തെത്തുടർന്ന് മിഷണറീസ് ഓഫ് ജീസസിൽ നിന്ന് അഞ്ച് വർഷത്തിനിടെ 20 കന്യാസ്ത്രീകൾ പിരിഞ്ഞ് പോയിട്ടുണ്ട്. ഇത്തരം അതിക്രമങ്ങൽ ബിഷപ്പിന്റെ ഭാഗത്തു നിന്നും പതിവായി ഉണ്ടാകുന്നതാണെന്നും അവർ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
അമ്മയെ പോലെ കാണേണ്ട സഭ കന്യാസ്ത്രീകളോട് പെരുമാറുന്നത് രണ്ടാനമ്മയെ പോലെയാണെന്നും അവർ കുറ്റപ്പെടുത്തി. ബിഷപ്പ് ഫ്രാങ്കോ തന്നെ 13 തവണ പീഡിപ്പിച്ചതായും അവർ പരാതിയിൽ പറയുന്നു. ഫ്രാങ്കോയുടെ പീഡനങ്ങളെ തുടർന്ന് താൻ മാനസികമായി ഏറെ തകർന്നുപോയെന്നും ഇപ്പോഴും ചികിത്സയിലാണെന്നും കന്യാസ്ത്രീ പറയുന്നു. 2017 നവംബറിൽ തനിക്കെതിരെ ഫ്രാങ്കോ കേസ് കൊടുത്തു. ബിഷപ്പ് ഫ്രാങ്കോ രൂപത പി.ആർ.ഒ ആയ ഫാ.പീറ്റർ കാവുംപുറം വഴി മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയ വഴിയും തനിക്കും കുടുംബത്തിനുമെതിരെ അപവാദ പ്രചരണം നടത്തുന്നു. തന്റെ ബന്ധുക്കൾക്ക് നേരെയും ഭീഷണി ഉണ്ടായി.
താനുമായി ബന്ധപ്പെട്ടവരെയെല്ലാം ഫ്രാങ്കോ കേസിൽ കുടുക്കുകയാണ്. തന്റെ ഡ്രൈവർക്കെതിരെ പോലും ഫ്രാങ്കോയെ ഭീഷണിപ്പെടുത്തി എന്നുകാണിച്ച് കേസിൽപെടുത്തിയെന്നും കന്യാസ്ത്രീ പരാതിയിൽ പറയുന്നു. തനിക്കും കുടുംബാംഗങ്ങൾക്കുമെതിരെ കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെന്നും ഒടുവിൽ നൽകിയ കാര്യവും അവർ കത്തിൽ ചൂണ്ടിക്കാട്ടി. മറ്റൊരു യുവ കന്യാസ്ത്രീയുമായി ബിഷപ്പിന് ബന്ധമുണ്ടായിരുന്നെന്നും ഇക്കാര്യം തെളിവുകളോടെ പിടികൂടിയെന്നും കന്യാസ്ത്രീ ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിക്ക് നൽകിയ പരാതിയിൽ അടിവരയിട്ടിരുന്നു.
2007 മുതൽ 2013 വരെ മിഷിണറീസ് ഓഫ് ജീസസിന് കീഴിലുള്ള കന്യാസ്ത്രീ സമൂഹത്തിലെ സുപ്പീരിയർ ജനറലായിരുന്നു ഇരയാക്കപ്പെട്ട കന്യാസ്ത്രീ. 2017 ജൂൺ മാസത്തിലാണ് ലൈംഗിക അതിക്രമം തനിക്ക് നേരിടേണ്ടി വന്നതിനെ കുറിച്ച് ഇവർ പരാതി നൽകുന്നത്. ഫാദ ജോസഫ് തടത്തിലും ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനും ഫ്രാങ്കോയിൽ നിന്നും അനുഭവിക്കേണ്ടി വന്ന ലൈംഗിക അതിക്രമത്തെ കുറിച്ച് പരാതി നൽകി. 2014 മുതൽ 2016 വരെയുള്ള കാലയളവിൽ ബിഷപ്പ് തന്നെ പീഡിപ്പിച്ചു എന്നായിരുന്നു പരാതി. പീഡനം തുടർന്നതോടെയാണ് 2017 മെയിൽ താൻ മഠം വിടാൻ ഒരുങ്ങിയത്. എന്നാൽ, സന്യാസി സമൂഹത്തിലെ മറ്റുള്ളവർ അന്ന് തന്നെ പിന്തിരിപ്പിക്കുകയായിരുന്നു.- കന്യാസ്ത്ര കത്തിൽ പറയുന്നു.
സീറോ മലബാർ സഭാ അധ്യക്ഷൻ കർദിനാൾ മാർ ആലഞ്ചേരിയെ കണ്ടും താൻ പരാതി പറഞ്ഞിരുന്നു. താൻ സഭാ അധ്യക്ഷന്മാരെ കണ്ട് പരാതി നൽകിയെന്ന് മനസിലായതോടെ ജലന്ധർ ബിഷപ്പ് തന്നെയും തന്റെ സഹോദരിയെയും പൊലീസ് കേസിൽ കുടുക്കാൻ ശ്രമിച്ചു. ഇങ്ങനെ തന്റെയും തന്റെ കുടുംബത്തെയും ബിഷപ്പ് വേട്ടയാടാൻ ശ്രമിച്ചപ്പോഴാണ് പൊലീസിൽ പരാതി നൽകിയതെന്നും കന്യാസ്ത്രീ വ്യക്തമാക്കി. സഭയ്ക്കുള്ളിൽ പരാതി നൽകി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചപ്പോൾ തന്നെ വേട്ടയാടുന്ന സമീപനമായിരുന്നു ഫ്രാങ്കോ കൈക്കൊണ്ടത്. വത്തിക്കാൻ സ്ഥാനപതിക്ക് പരാതി ചൂണ്ടിക്കാട്ടിയെങ്കിലും അതും ഫലപ്രദമായില്ലെന്നം അവർ വ്യക്തമാക്കി.
Stories you may Like
- യുകെ ദമ്പതികളായ ദിലീപിനും അനുവിനും എതിരെ കൊല്ലം പൊലീസിൽ വിസ തട്ടിപ്പ് പരാതി
- ജലന്ധർ രൂപതാ ബിഷപ്പ് സ്ഥാനം ഫ്രാങ്കോ മുളയ്ക്കൽ രാജിവെച്ചു
- സർക്കാർ ഇടപെടലുകൾക്ക് വേഗം പോരായെന്ന് മാനന്തവാടി രൂപത ബിഷപ്പ്
- വിമർശിച്ച് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി; റബ്ബർ നയതന്ത്രം മറന്ന് കടന്നാക്രമണം
- ഫ്രാങ്കോ മുളയ്ക്കലിന്റെ രാജി വത്തിക്കാൻ ആവശ്യപ്പെട്ടത് പ്രകാരമോ?
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്