വരത്തൻ വേറെ ലെവലാണ്! കൊലമാസായി ഫഹദ്..ഒന്നാന്തരം ക്യാമറ..ചടുലമായ ആഖ്യാനം വേറിട്ട കഥ; ഒടുവിൽ നന്മ നിറഞ്ഞ നാട്ടിൻപുറങ്ങളിൽനിന്ന് മലയാള സിനിമയും മോചനം നേടുന്നു; ഗ്രാമങ്ങളുടെ വയലൻസും സദാചാര പൊലീസിങും വഷളത്തരങ്ങളുമൊക്കെ റിയലിസ്റ്റിക്കായി ചിത്രീകരിക്കുന്നു; ഇത് നമ്മുടെ മാനസിക വൈകൃതങ്ങൾക്കുനേരെ തുറന്നുവെച്ച കണ്ണാടി; പേര് എഴുതികാണിക്കുമ്പോൾ ഉയരുന്ന കൈയടികൾ സാധൂകരിച്ച് അമൽ നീരദ്
എം മാധവദാസ്
പൈങ്കിളി സിനിമകളും ചർവ്വിത ചർവ്വണം ചെയ്യപ്പെട്ട ക്ലീഷേകളും മടുത്ത്, മലയാള സിനിമ കാണൽ വലിയൊരു ശിക്ഷയായി മാറിയ കാലത്താണ് ഇതുപോലൊരു സൂപ്പർ പടം ഇറങ്ങുന്നത്. അമൽ നീരദ് സംവിധാനം ചെയ്ത ഫഹദ് ഫാസിൽ ചിത്രം 'വരത്തൻ' ശരിക്കും വേറെ ലെവലാണ്. നാട്ടിൻപുറങ്ങളെ നന്മ മരങ്ങളായി മാത്രം കാണുന്ന പതിവ് രീതി വിട്ട്, ഗ്രാമങ്ങളുടെ വയലൻസും, സദാചാരപൊലീസിങും, വഷളത്തരങ്ങളുമൊക്കെ റിയലിസ്റ്റിക്കായി ചിത്രീകരിച്ച പടം. അതും പതിവുപോലെ അമൽ നീരദിന്റെ തനത് ശൈലിയായ ഹോളിവുഡ്ഡ് നിലവാരത്തിൽ. ബിഗ് ബിയിലും, ഇയ്യോബിന്റെ പുസ്തകത്തിലും, കോമ്രഡ് ഇൻ അമേരിക്കയിലുമൊക്കെ നമ്മെ കൊതിപ്പിച്ച അതേ മേക്കിങ്ങ് ടെക്കിനിക്ക് മറ്റൊരു രീതിയിൽ ഇവിടെയും കാണാം. ഫ്രെയിം കമ്പോസിഷനിൽ ഇത്രയേറെ മിടുക്കുകാട്ടുന്ന ഒരു സംവിധായകനെ അടുത്ത കാലത്തൊന്നും മലയാളം കണ്ടിട്ടില്ല. ഇടക്കെപ്പോഴോ ഇത് തിരുവനന്തപുരം ഐഎഫ്എഫ്കെയിൽനിന്ന് ഇറങ്ങിവന്ന ചിത്രം പോലെ തോന്നി. ഒന്നാന്തരം ക്യാമറ, ചടുലമായ ആഖ്യാനം, വേറിട്ട കഥ, മനോഹരമായ ഗാനങ്ങൾ, തീർത്തും വ്യത്യസ്തമായ സൗണ്ട് ഇഫക്ട്. ഒരു സിനിമയെ നല്ലതെന്ന് പറയിപ്പിക്കാൻ ഇത്രയൊക്കെ പോരെ.
പക്ഷേ കൊലമാസ് ഇതൊന്നുമല്ല. സാക്ഷാൽ ഫഹദ് ഫാസിലിന്റെ നടന ചാതുരി തന്നെ. ഒറ്റ വാക്കിൽ സ്റ്റെലിഷ് ആൻഡ് സൂപ്പർ. 20 മിനിട്ടോളം നീളുന്ന ചിത്രത്തിന്റെ ക്ലൈമാക്സിലെ ചില ആക്ഷൻ രംഗങ്ങൾ ഹോളിവുഡ്ഡ് നടന്മാരെ ഓർമ്മിപ്പിക്കുന്നു. ശബ്ദം കൊണ്ട് കാണിക്കുന്ന മാജിക്കാണ് സൂപ്പർ. ഹൊറർ മൂഡ് കൃത്യമായി ഉണ്ടാക്കാൻ മണിച്ചിത്രത്താഴിലെയൊക്കെ പോലെ ശബ്ദം കൊണ്ട് മാത്രം കഴിയുന്നു. എന്നാൽ ഇതൊരു ഹൊറർ മൂവിയുമല്ല.പതിഞ്ഞ താളത്തിൽ തുടങ്ങി കത്തിക്കയറുന്ന ചെമ്പടവട്ടം പോലൊരു സാധനം. വാണിജ്യ സിനിമ നമുക്ക് നൽകിയ കാഴ്ചകളുടെ ദുശ്ശീലങ്ങളെ ഈ പടം നിർദയം തള്ളിക്കളയുന്നു. പുതിയ ലോകം, പുതിയ കാഴ്ച. മലയാള സിനിമയുടെ വളർച്ച ഇത്തരം സംവിധായകരിൽ തന്നെയാണ്. അതെ ഞാൻ അമൽ നീരദിന്റെ ഫാൻ ആണ്. ഫഹദ് ഫാസിലിന്റെ ഫാൻ ആണ് എന്നുപറയാൻ ഈ ലേഖകന് യാതൊരു മടിയുമില്ല.
നന്മ നിറഞ്ഞ നാട്ടിൻപുറങ്ങളിൽനിന്ന് മോചനം
സത്യൻ അന്തിക്കാടിന്റെ ചിത്രങ്ങളിൽ ഇപ്പോഴും കാണുന്ന നന്മ നിറഞ്ഞ നാട്ടിൻ പുറങ്ങളില്ലേ. കള്ളുചെത്തുകാരനും, നാടൻ പാട്ടുസംഘങ്ങളും, അമ്പലക്കുളവും, ഉൽസവുമൊക്കെയായി ഗൃഹാതുരത്വം പൊട്ടിയൊലിക്കുന്ന ഒരു ഗ്രാമം. പക്ഷേ ഇത് യാഥാർഥ്യമാണോ. സെമി അർബനൈസ്ഡ് ഗ്ലോബൽ വില്ലേജാണ് കേരളത്തിലെ എല്ലാ നാട്ടിൻപുറങ്ങളും. അതിനെ വെറും നന്മ മരക്കൂട്ടമായി ചിത്രീകരിക്കുന്ന സത്യൻ അന്തിക്കാടൻ ക്ലീഷേക്കുനേരെ പുറം തിരഞ്ഞ് നിൽക്കയാണ് ഈ പടം. പലപ്പോഴും സദാചാര ഗുണ്ടായിസത്തിന്റെ വയലസൻസിന്റെയും കേന്ദ്രങ്ങൾകൂടിയാണ് നമ്മുടെ പല നാട്ടിൻ പുറങ്ങളുമെന്ന് പത്രമെടുത്ത് വായിക്കുന്ന ആർക്കും അറിയാം. സ്ത്രീ എറ്റവും അരക്ഷിതയായിരിക്കുന്നതും ഇത്തരം നന്മ വളർത്തുകേന്ദ്രങ്ങളിൽ തന്നെയാണ്. പക്ഷേ ഗ്രാമീണർ പറയുക എന്താണെന്ന് അറിയുമോ? വരത്തന്മാർ നമ്മുടെ നാട് നശിപ്പിച്ചെന്ന്. വരത്തൻ എന്ന വാക്ക് പുച്ഛത്തോടെയാണ് ശരാശരി മലയാളികൾ പ്രയോഗിക്കാറ്. ('വരത്തന്റൊപ്പം ഒളിച്ചുചാടിയ തങ്കമ്മേ' എന്ന കാലാഭവൻ മണിയുടെ പ്രശസ്തമായ സ്ത്രീവിരുദ്ധമായ പാട്ട് ഈ സിനിമയിലും കടന്നുവരുന്നുണ്ട്.)പുറമെനിന്ന് വന്നവരാണ് എല്ലാ പ്രശനത്തിനും കാരണമെന്ന് ആരോപിക്കുമ്പോൾ നാം നമ്മളെത്തന്നെ നോക്കാറുണ്ടോ. നമ്മുടെ മാനസിക വൈകൃതങ്ങൾക്കുനേരേകൂടി തുറന്നുവെച്ച കണ്ണാടികൂടിയാവുകയാണ് ഈ പടം.
പതിഞ്ഞ താളത്തിൽ ശാന്തമായാണ് ചിത്രം തുടങ്ങുന്നത്. നായകന്റെ നവദ്വാരങ്ങൾ മുഴുവൻ കാണിച്ചശേഷം മുഖം കാണിക്കുന്ന, വാണിജ്യ സിനിമ ഇപ്പോഴും പിന്തുടരുന്ന അളിഞ്ഞ രീതി വിട്ടുകൊണ്ട്, ഫസ്റ്റ്ഷോട്ടിൽ തന്നെ നായകൻ ഫഹദിന്റെ മുഖമാണ് തെളിയുന്നത്. എബിയെന്ന ഗൾഫിലെ എഞ്ചനീയർക്ക് സാമ്പത്തിക മാന്ദ്യവും മറ്റുമായി ജോലി നൈസായിപോവുന്ന ആദ്യ രംഗത്തിൽ തൊട്ടുണ്ട് ഒരു അഭിനയപ്രതിഭയുടെ ബ്രില്ല്യൻസ്. എബിയും ഭാര്യ പ്രിയയും( ഐശ്വര്യ) ഗൾഫ് ഉപേക്ഷിച്ച് കേരളത്തിലേക്ക് വരുന്നിടത്താണ് ചിത്രം ചലിക്കുന്നത്. എയർപോർട്ടിൽ എത്തി കാണിക്കുന്ന ടാക്സി സീനിൽ തന്നെയുണ്ട് മലയാളിയുടെ രതിവൈകൃതത്തിന്റെ സൂചനകൾ. ആ ടാക്സിക്കാരൻ, ഭർത്താവിന്റെ മടിയിൽ കിടന്ന് ഉറങ്ങുന്ന പ്രിയയെ കാണാൻവേണ്ടി മാത്രം ഗ്ലാസ് തിരിച്ചുവെക്കുന്നു. ഇങ്ങനെ സൂക്ഷ്മമായി ചില നോട്ടങ്ങളിലൂടെ, മൗനത്തിലൂടെ, ചില ചേഷ്ടകളിലൂടെ, അംഗചലനങ്ങളിലൂടെയൊക്കെ കഥപറയാൻ ഈ പടത്തിന് കഴിയുന്നു. മലയാളത്തിൽ നാം ഇതൊന്നും കാണാറുള്ളതല്ല.
പ്രിയയുടെ പിതാവിന് ഒരു മലയോര മേഖലയിലുള്ള തോട്ടത്തിലേക്ക് ഇരുവരും പോകുന്നിടത്താണ് ചിത്രം മറ്റൊരു തലത്തിലേക്ക് കടക്കുന്നത്. അവിടുത്തെ ഒരു ചായക്കടയിലെ ഓന്ത് ചോരകുടിക്കുന്നതുപോലുള്ള ആൺ നോട്ട സീനുകളിൽ നിന്നുതന്നെ ഒരു ഗ്രാമം ഒളിപ്പിച്ചുവെച്ച വയലൻസിന്റെ സൂചകങ്ങൾ സംവിധായകൻ നൽകുന്നുണ്ട്. അനുഷ്ക്കാ ശർമ്മ നായികയായ എൻ എച്ച് 14 എന്ന ചിത്രമാണ് ഓർമ്മ വരുന്നത്. തുടർന്ന് ആ ഗ്രാമം എങ്ങനെ ആ ദമ്പതികളുടെ ജീവിതത്തിൽ കൂടി കൈ കടത്തുന്നുവെന്ന് ചിത്രം കാണിച്ചു തരുന്നു. അത് കണ്ടുതന്നെ അറിയുക.
കരുത്തുറ്റതും കുറിക്കുകൊള്ളുന്നതുമായ സംഭാഷണങ്ങളാണ് ഈ പടത്തിന്റെ മാറ്റ് കൂട്ടുന്നുത്. നൊസ്റ്റാൾജിയയുടെ മലയാളം എന്താണെന്ന് എബി ഭാര്യയോട് ചോദിക്കുന്നുണ്ട്. ഗൃഹാതുരത്വം എന്ന് പ്രിയ പറയുമ്പോൾ, എബിയുടെ മറുപടി അത് ഉച്ചരിക്കുമ്പോൾ തന്നെ നൊസ്റ്റാൾജിയ പോവും എന്നാണ്. ചീവീടുകൾ കരയുന്നിടത്ത്, പാറ്റ ചാവുന്നിടത്ത് എന്നിങ്ങനെയാക്കെയുണ്ട് ചെറിയ ശക്തമായ ചില വാക്കുകൾ. ചിത്രത്തിന്റെ രചന നിർവഹിച്ച ഷർഫുവും, സുഹാസും മലയാളം കാത്തിരുന്ന പ്രതിഭകൾ തന്നെയാണ്. കഥ, തിരക്കഥ, സംഭാഷണം എന്ന വിഭാഗമാണ് മലയാളത്തിലെ ഏറ്റവും മോശം വിഭാഗമെന്ന് പറയാതെ വയ്യ.
ക്ലൈമാക്സിൽ കൊലമാസായി ഫഹദ്
ഇരുപതുമിനുട്ട് നീണ്ടുനിൽക്കുന്ന ക്ലൈമാക്സാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. അതിലെ ഫഹദിന്റെ ആക്ഷൻ രംഗങ്ങളൊക്കെ ഒരു ഹോളിവുഡ്ഡ് നടനെ ഓർമ്മപ്പെടുത്തുന്നു. കൊലമാസ്സ് എന്നുപറയാം. (ക്ലൈമാക്സിൽ ഒരു വെടിയെങ്കിലും പൊട്ടാത്ത അമൽ നീരദ് ചിത്രങ്ങൾ അപൂർവമാണ്. പക്ഷേ ഇവിടെ അടിക്കും വെടിക്കും വ്യക്തമായ ന്യായീകരണങ്ങൾ ഉണ്ട്.) അമ്പരപ്പിക്കുന്ന ശരീരഭാഷയാണ് ആക്ഷൻ രംഗങ്ങളിലും ഫഹദിന്റെത്. ഫഹദ് ആഗ്രഹിച്ചിരുന്നെങ്കിൽ നിഷ്പ്രയാസം ഒരു ആക്ഷൻ ഹീറോ ആകാമായിരുന്നു. ഒരു വൃത്തത്തിൽനിന്ന് കൈയും കാലും പ്രത്യേകരീതിയിൽ ചലിപ്പിച്ചുകൊണ്ടുള്ള നടൻ മമ്മൂട്ടിയുടെ സ്റ്റണ്ട് രംഗങ്ങളൊക്കെ ഇനി കാണുമ്പോൾ നമുക്ക് ചിരിവരും. പക്ഷേ ചില സമയം ഒരു തികഞ്ഞ അഭ്യാസിയെപ്പോലെയും, ചിലപ്പോൾ ഒരു പരിശീലനം കിട്ടിയ ഒരു യോദ്ധാവിനെയും പോലെ പോരാടുന്ന ഫഹദിന്റെ കഥാപാത്രം ഈ വിദ്യയൊക്കെ എവിടെനിന്ന് പഠിച്ചു എന്ന് ചോദിക്കരുത്. കഥയിൽ ചോദ്യമില്ലല്ലോ. ആക്ഷന്മാത്രമല്ല, മൊത്തത്തിൽ ഒരു പരകായ പ്രവേശം തന്നെയാണ് ഫഹദിന്റെ അഭിനയം. കഥാപത്രമായി ജീവിക്കയാണ് അയാൾ. ഇത്രയും ഒറിജിനാലിറ്റി ഒരു രണ്ടാം പകുതിയിൽ എല്ലാം തകർന്നുള്ള ഒരു പൊട്ടിക്കരച്ചിലിലുണ്ട്. തീയേറ്ററിൽ കൂട്ട കൈയടി.
കഥാപാത്രങ്ങൾ ഓരോരുത്തരും നൂറുശതമാനവും സിനിമയോട് നീതിപുലർത്തിയെന്ന് പറയാം. ഹാസ്യനടനായി മാത്രം അറിയപ്പെട്ടിരുന്ന ഷറഫുദ്ദീന്റെ വില്ലൻ വേഷത്തിലേക്കുള്ള മോഡുലേഷൻ അമ്പരപ്പിക്കുന്നതാണ്. സ്വകാര്യതയിലേക്ക് ഒളിഞ്ഞുകയറുന്നവരുടെ ഭീതിയിൽ, എന്നാൽ അതിനെതിരെ പൊരുതിയും ജീവിക്കുന്ന പ്രിയയുടെ വേഷം ഐശ്വര്യലക്ഷ്മിയുടെ കൈയിൽ ഭദ്രമാണ്. മായാനദിക്കുശേഷം ഐശ്വര്യക്ക് കിട്ടിയ ഗംഭീരവേഷമാണിത്. ദിലീഷ്പോത്തനും കൊച്ചുപ്രേമനും തൊട്ട് ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത ആരും മോശമാക്കിയിട്ടില്ല. കടയിൽ ചുമ്മാ പരദുഷണം പറഞ്ഞിരിക്കുന്ന നാട്ടിൻ പുറത്തുകാർക്കുപോലുമുണ്ട് ഒരു പ്രത്യേക ചന്തം.
അമൽനീരദിന്റെ ചിത്രങ്ങളിലെ ഛായാഗ്രാഹണ മികവ് എടുത്തുപറയേണ്ടതില്ല. കൂടെ, പറവ എന്നീ ചിത്രങ്ങളിലൂടെ കഴിവ് തെളിയിച്ച ലിറ്റിൽ സ്വയമ്പ് കാമറ ചലിപ്പിക്കുമ്പോൾ പ്രത്യേകിച്ചു. സുഷീൻ ശ്യാമിന്റെ മ്യൂസിക്കും പശ്ചാത്തലവും കിടുവാണ്.
ചില രാഷ്ട്രീയ വിയോജിപ്പുകൾ
ഇങ്ങനെയാക്കെയാണെങ്കിലും രാഷ്ട്രീയമായി നോക്കുമ്പോൾ കൃത്യമായ ചില വിയോജിപ്പുകൾ ഈ സിനിമയുടേതായിട്ടുണ്ട്. ചിത്രത്തിന്റെ തുടക്കത്തിൽ ഫഹദിന്റെ നായകകഥാപാത്രം എബി ഒരു പാറ്റയെപ്പോലും കൊല്ലരുതെന്ന് ആഗ്രഹിക്കുന്ന വ്യക്തിയായിരുന്നു. പാറ്റയെ അടിച്ചുകൊന്ന ഭാര്യയോടെ അയാൾ പറയുന്നത് അത് വേണ്ടിയിരുന്നില്ല എന്നതാണ്. പക്ഷേ ചിത്രത്തിന്റെ അവസാനത്തിന്റെ ഇഴഞ്ഞെത്തുന്ന ഒരു പാറ്റയിലെ ഒറ്റച്ചവിട്ടിന് കൊല്ലുന്നുണ്ട് എബി. അതായത്് വയലൻസ് തന്നെയാണ് അടിക്ക് അടി തന്നെയാണ് പരിഹാരം എന്ന സിനിമാറ്റിക്ക് ധാരണ ഈ ചിത്രം ഊട്ടിയിറപ്പിക്കുന്നു.
അതുപോലെ നിയവ്യവസ്ഥയോടുള്ള പുച്ഛം നമ്മുടെ കോമേർഷ്യൽ സിനിമയിൽ പതിവുള്ളതാണ്. ഇവിടെയും അതിന് മാറ്റമെന്നും കാണുന്നില്ല.സ്ത്രീപീഡനം അടക്കമുള്ള സകല വിഷയങ്ങളിലും വ്യക്തികൾ മല്ലയുദ്ധം നടത്തി തീരുമാനിക്കണമെന്ന കാട്ടുനീതിയുടെ അനുരണനങ്ങൾ ഈ ചിത്രത്തിലും കാണാം.അൽപ്പം ഹീറോയിസം ഏത് ചിത്രവും ആവശ്യപ്പെടുന്നുണ്ടെങ്കിലും അമൽ നീരദിനെപ്പോലെ ഒരു സംവിധായകന് കുറച്ചുകൂടി റിയലിസ്റ്റിക്ക് ആകാമെന്നും തോനുന്നു. വില്ലന്മാരെ അടിച്ച് പപ്പടമാക്കിയിട്ട് പൊലീസിന്് ഫോൺചെയ്യുന്നതുപോലുള്ള പരിപാടി ഒന്ന് മാറ്റിപ്പിടിക്കേണ്ട സമയമായി എന്ന് തോനുന്നു.
എന്തായാലും പ്രേക്ഷകർ നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രമാണിത്. ടിക്കറ്റെടുക്കുന്ന നിങ്ങളുടെ കാശ് ഒരിക്കലും നഷ്ടമാവില്ല.
വാൽക്കഷ്ണം: ഐവി ശശിയുടെയും ജോഷിയുടെയുമൊക്കെ കാലത്ത് അവരുടെ പേര് എഴുതിക്കാണിക്കുമ്പോൾ വലിയ കൈയടിയായിരുന്നു. പിന്നീട് സംവിധായകൻ ഒന്നുമല്ലാതാവുകയും പേരുമുഴുവൻ താരത്തിന് പോവുകയും ചെയ്തു. ആഷിക്ക് അബുവിന്റെ പേരിനൊപ്പം ഇപ്പോൾ ഉയരാറുള്ള കൈയടികൾ അമൽ നീരദിനും കിട്ടുന്നു. അമൽ ആ പ്രതീക്ഷ കാക്കുകയും ചെയ്തു. 'ഉദയനാണ് താരത്തിൽ' പറയുന്നപോലെ സംവിധായകൻ തന്നെ താരമാകുന്ന കാലം തിരിച്ചുവരട്ടെ.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്