ഹൈദരലി ശിഹാബ് തങ്ങളും അനുജൻ സാദിഖലി തങ്ങളും ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നു; മുനവ്വറലി തങ്ങൾ പോലുള്ള ജനകീയ മുഖങ്ങളെ അവഗണിക്കുന്നു; അഖിലേന്ത്യാ യൂത്ത് ലീഗ് വൈസ് പ്രസിഡണ്ടായി ഹൈദറലി ശിഹാബ് തങ്ങളുടെ മകനായ മുഈനലി തങ്ങളെ നിയമിച്ചതിലും നീരസം; ശിഹാബ് തങ്ങളുടെ മക്കളോട് അവഗണനയെന്ന് ആക്ഷേപം; പാണക്കാട് കൂടുംബത്തിൽ ശീതസമരമോ?
ടി പി ഹബീബ്
കോഴിക്കോട്: മുസ്ലിം ലീഗിന്റെ തീരുമാനങ്ങൾ എന്നും എടുത്തിരുന്നത് പാണക്കാട് കുടംബത്തിൽ നിന്നായിരുന്നു. അതിന് പാർട്ടി അണികളിൽ നിന്നും നേതാക്കളിൽ നിന്നും എന്നും നിറഞ്ഞ പിന്തുണയും ലഭിച്ചിരുന്നു.പാണക്കാട് സയ്യിദ് ശിഹാബ് തങ്ങളുടെ സാന്നിധ്യവും പുഞ്ചിരിയും അതിൽ നല്ല ഘടകമായിരുന്നു. എന്തും തന്മയത്തതോടെ ഇടപെടാനുള്ള ശിഹാബ് തങ്ങളുടെ സ്വഭാവ പ്രക്യതം എതിരാളികൾക്ക് പോലും സ്വീകര്യമായിരുന്നു. എന്നാൽ ശിഹാബ് തങ്ങൾ മരിച്ച് അനുജൻ ഹൈദരലി തങ്ങൾ പുതിയ പ്രസിഡന്റായതോടെ, കാര്യങ്ങൾ കീഴ്മേൽ മറിയുകയാണോ എന്ന സംശയം പാർട്ടി അണികളിൽ സജീവമായി ഉയർന്ന് വന്നിട്ടുണ്ട്.
ലീഗ് നേതാക്കൾക്കിടയിൽ ഇത്തരം ചർച്ചകൾ സജീവമാകുമ്പോഴും പാണക്കാട് കുടംബത്തിൽ തന്നെ ശീത സമരവും സജീവമായിട്ടുണ്ട്. തീരുമാനങ്ങൾ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും സഹോദരൻ പാണക്കാട് സാദിഖലി തങ്ങളും ഏകപക്ഷീയമായി തീരുമാനിക്കുന്നുവെന്നാണ് പ്രധാന ആരോപണമായി ഉയർന്നത്.ശിഹാബ് തങ്ങളുടെ മക്കൾക്ക് മതിയായ പരിഗണന കിട്ടുന്നില്ലെന്ന് പരാതിയുണ്ട്.മുനവ്വറലി തങ്ങൾ അടക്കമുള്ള പാണക്കാട് കുടുബത്തിലെ ജനകീയ മുഖങ്ങളെ അവഗണിക്കുന്നുവെന്നാണ് പ്രധാന പരാതി.
പല തീരുമാനങ്ങളും പാണക്കാട് കുടുംബത്തിലെ ചിലർ ഏകാധിപതികളെ പോലെ എടുക്കന്നതായുള്ള വിവരമാണ് പുറത്ത് വരുന്നത്.പുതുതായി ലീഗിന്റെ മുഖപത്രമായ ചന്ദ്രിക ഗവേണിങ് ബോർഡ് അംഗങ്ങളായി വ്യവസായ പ്രമുഖരെ തിരികി കയറ്റുകയായിരുന്നു.ലീഗിന്റെ ചരിത്ര പാരമ്പര്യമുയർത്തി നിരവധി പുസ്തകങ്ങൾ എഴുതിയ എം.സി.വടകര,ദീർഘ കാലം വിദേശത്ത് ചന്ദ്രികയുടെ ലേഖകനായി പ്രവർത്തിച്ച സി.വി എം.വാണിമേൽ തുടങ്ങിയവരെ അവഗണിച്ചപ്പോൾ പുത്തൻ പണക്കാർക്ക് നല്ല പ്രാതിനിധ്യമാണ് ലഭിച്ചത്.
അഖിലേന്ത്യാ യൂത്ത് ലീഗ് വൈസ് പ്രസിഡണ്ടായി ഹൈദറലി ശിഹാബ് തങ്ങളുടെ മകനായ മുഈനലി തങ്ങളെ അടുത്തിടെയാണ് പ്രഖ്യാപിച്ചത്.പ്രഖ്യാപിച്ച രീതിയെ കുറിച്ച് പാണക്കാട് കുടുംബത്തിൽ നിന്ന് തന്നെ മുറുമുറുപ്പ് ഉയർന്നിട്ടുണ്ട്.കേരളത്തിൽ നിന്നും അഖിലേന്ത്യാ ജനറൽ സെക്രട്ടറി സി.കെ.സുബൈറിനെ കീഴിൽ മുഈനലി തങ്ങളെ നിയമിച്ചത് ശരിയല്ലെന്ന വാദം ഒരു വിഭാഗം ഉയർത്തുന്നുണ്ട്. പി.കെ.കുഞ്ഞാലിക്കുട്ടി മുഈനലി തങ്ങളെ വെടക്കാക്കി തനിക്കാക്കുന്നതിന്റെ ഭാഗമായാണ് വൈസ് പ്രസിഡണ്ടാക്കി നിമയമിച്ചതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.ചില റിയൽ എസ്റ്റേറ്റ് കഥയിലെ പേര് ദോശമുള്ള മുഈനലി തങ്ങളെ അഖിലന്ത്യാ വൈസ് പ്രസിഡണ്ടാക്കിയത് ചില ലീഗ് നേത്യത്വത്തിലും പ്രവർത്തകരിലും അത്രക്കങ്ങ് ദഹിച്ചിട്ടില്ല.എന്നാൽ തീരുമാനം എടുക്കുന്ന തങ്ങന്മാരുടെ പ്രധാന ആവിശ്യമായിരുന്നു മുഈനലി തങ്ങളെ അഖിലന്ത്യാ നേത്യത്തിലേക്ക് ഉയർത്തണമെന്നുള്ളത്.
രണ്ട് തവണയായി മുസ്ലിം ലീഗിന്റെ നിയമസഭാ സീറ്റുകൾ പ്രഖ്യാപിച്ചതിൽ പാണക്കാട് കുടുംബത്തിലെ ചിലർ നടത്തിയ അമിതമായ ഇടപെടലുകളുടെ വിവരങ്ങളും ചിലർ അടക്കം പറയുന്നുണ്ട്.ജയിക്കാൻ സാധ്യതയുണ്ടായിരുന്ന സീറ്റുകൾ തോറ്റതിന് പിന്നിലെ കഥയും അത്തരം സീറ്റുകൾ നേതാക്കൾക്ക് വാങ്ങി കൊടുത്തതിന് പിന്നിലെ 'പെർഫ്യും മണക്കുന്ന' പാരിതോഷികങ്ങളുടെ കഥകളും പണക്കെട്ടിന്റെ വർത്തമാനങ്ങളും നേതാക്കൾക്കിടയിൽ ചുടുള്ള ചർച്ചയായിരുന്നു.എന്നാൽ പാണക്കാട് കുംടുംബത്തോട് നട്ടെല്ലോട് കൂടി പറയാൻ കരുത്തുള്ള നേതാക്കളില്ലാത്തത് പാണക്കാട് കുംബത്തിന് അനുഗ്രഹമാണ്.തീവ്രവാദത്വത്തോട് പോലും കടുകടുത്ത തീരുമാനമെടുക്കുന്ന എം.കെ.മുനീർ,കെ.എം.ഷാജി മാർ പോലും പാണക്കാട് കുംബത്തിലെ അനീതിക്കെതിരെ ശക്തമായി പ്രതികരിക്കാൻ തയ്യാറല്ല.
സംസ്ഥാന യൂത്ത് ലീഗ് പ്രസിഡണ്ടായി മുനവ്വറലി തങ്ങളെ നിയമിച്ചതും പാണക്കാട് കുംടുബത്തിലെ ചിലർക്ക് ദഹിച്ചിട്ടില്ല.പി.കെ.ഫിറോസും,നജീബ് കാന്തപുരവും തമ്മിലുള്ള ഗ്രൂപ്പ് കളി ശക്തമായതോടെ ഗത്യന്തരമില്ലാതെയാണ് പാണക്കാട് മുനവ്വറലി തങ്ങളെ സംസ്ഥാന പ്രസിഡണ്ടായി പാണക്കാട് ഹൈദറലി തങ്ങൾ പ്രഖ്യാപിച്ചത്.പാർട്ടിയിലെ ചേരിപ്പോര് തടയാൻ ഇതല്ലാതെ മാർഗമില്ലാതായതോടെയാണ് തങ്ങൾ നേരിട്ട് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.എന്നാൽ ഇതിൽ അത്യപ്തിയുള്ള നേതാക്കൾ പാണക്കാട് കുടുംബത്തിൽ തന്നെയുണ്ട്.
മുനവ്വറലി തങ്ങൾക്ക് യുവാക്കൾക്കിടയിലും സമുദായത്തിലും കിട്ടുന്ന അമിതമായ പരിഗണന പാണക്കാട് തങ്ങൾ കുടുംബത്തിലെ ചില തീരുമാനങ്ങൾ എടുക്കുന്ന തങ്ങന്മാർക്ക് അത്യപ്തിയുണ്ട്.എന്നാൽ ഇപ്പോൾ മുനവ്വറലി തങ്ങൾക്ക് സമുദായത്തിൽ നിന്നും ലഭിക്കുന്ന നിറഞ്ഞ പിന്തുണ പാണക്കാട് കുടുംബത്തിലെ ചിലർക്ക് കണ്ണു കടിയായി മാറിയിട്ടുണ്ട്.പൊതു സമൂഹത്തിലും ഏറ്റവും പിന്തുണയുള്ള പാണക്കാട് കുംബാംഗവും മുനവ്വറലി തങ്ങളാണെന്നത് തർക്കമില്ലാത്ത വസ്തുതയാണ്.
യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേത്യത്വത്തിൽ അടുത്ത മാസം കാസർകോഡ് മുതൽ തിരുവനന്തപുരത്തേക്ക് യാത്ര നടത്തുകയാണ്.ഈ യാത്രയിൽ മുനവ്വറലി തങ്ങളുടെ ഗ്രാഫ് കുത്തനെ ഉയരുമെന്നാണ് യൂത്ത് ലീഗ് പ്രവർത്തകർ പറയുന്നത്.നിലവിൽ പാണക്കാട് മുനവ്വറലി തങ്ങളുടെ ഫൈയ്സ് ബുക്ക് പേജിൽ ലഭിക്കുന്ന അമിത പിന്തുണ ഇക്കാര്യം അടിവരയിടുന്നു.മുഈനലി തങ്ങളെ അഖിലേന്ത്യാ യൂത്ത് ലീഗ് വൈസ് പ്രസിഡണ്ടാക്കി നിയമിച്ചതോടെ യാത്രയിൽ നിറഞ്ഞു നിൽക്കാനും ജനകീയ പിന്തുണ ലഭിക്കാനും മുഈനലി തങ്ങൾക്കും അവസരം ലഭിക്കുമെന്നാണ് പാണക്കാടിലെ തീരുമാനം എടുക്കുന്ന കുടുംബാംഗങ്ങൾ കരുതുന്നത്.
Stories you may Like
- മുഈൻ അലി തങ്ങൾ കേസ് പിൻവലിക്കുമോ?
- തലയിരിക്കുമ്പോൾ വാലാടേണ്ട; സമസ്തയുടെ മസ്തിഷ്കം മുസ്ലീം ലീഗിനൊപ്പം
- 'തങ്ങളെ, ഈ പോക്കാണെങ്കിൽ ഇനി വീൽചെയറിൽ പോകേണ്ടിവരും'
- ഹമീദ് മാസ്റ്ററുടെ കേരളാ ബാങ്ക് നിയമനം മുസ്ലിംലീഗ് വീണ്ടും ചർച്ച ചെയ്യും
- ആ പക്ഷത്ത് നിൽക്കാൻ തലച്ചോറുള്ള ആരെയും കിട്ടില്ല; മുഈനലി തങ്ങളെ പിന്തുണച്ച് കെടി ജലീൽ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍