ഇന്ദിരാഗാന്ധിയുടേയും രാജീവ് ഗാന്ധിയുടേയും വിശ്വസ്തയായ മലയാളി; ജവഹർലാൽ നെഹ്റുവിന്റെ പ്രശംസ പിടിച്ചു പറ്റിയ വനിത; സി രാജഗോപാലാചാരി വാനോളം പുകഴ്ത്തിയ വ്യക്തിത്വം; വൈദ്യുതി ഇല്ലാതിരുന്ന ഹൊസൂറിലേക്കു മാറ്റത്തിന്റെ വെളിച്ചമെത്തിച്ച സബ് കളക്ടർ; പുരുഷന്മാരുടെ മേഖലയായ സിവിൽ സർവീസ് പരീക്ഷ എഴുതി ഇന്ത്യയിലെ ആദ്യ വനിതാ കളക്ടറായ അന്ന മൽഹോത്ര ഇനി ചരിത്രം
മറുനാടൻ ഡെസ്ക്
മുംബൈ: പുരുഷന്മാരുടെ മാത്രം കുത്തകയായ സിവിൽ സർവീസിലേക്ക് കടന്നു വന്ന് ചരിത്രം കുറിച്ച മലയാളി വനിതയാണ് അന്ന രാജൻ മൽഹോത്ര. അതുകൊണ്ട് തന്നെ 92കാരിയായ അന്ന മരണത്തിലൂടെ നടന്നു നീങ്ങിയത് ചരിത്രത്തിന്റെ താളുകളിലേക്കാണ്. അന്ധേരി മരോളിലെ ശുഭം കോംപ്ലക്സിലെ വസതിയിലായിരുന്നു വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് അന്നയുടെ അന്ത്യം. സംസ്കാരം മുംബൈയിൽ നടത്തി.
ഇന്ത്യയിലെ ആദ്യ വനിതാ സിവിൽ സർവീസ് ഉദ്യോഗസ്ഥയായ അന്ന മരണത്തിലേക്ക് നടന്നു നീങ്ങിയത് ഒരിക്കലും തിരുത്താനാവാത്ത നിരവധി റെക്കോർഡുകൾ സ്വന്തം പേരിലാക്കിക്കൊണ്ടാണ്. ഒരു സ്ത്രീക്ക് അവൾ മനസ് വച്ചാൽ ഏത് പദവിയും എത്തി പിടിക്കാം എന്ന് ആദ്യം തളിയിച്ചു തന്ന വ്യക്തിത്വമാണ് അന്നയുടേത്. അതുകൊണ്ട് തന്നെ ഇന്ത്യൻ പ്രധാന മന്ത്രി ജവഹർലാൽ നെഹ്റുവരെ അന്നയെ പ്രശംസിച്ച് രംഗത്തെത്തി. റിസർവ് ബാങ്ക് മുൻ ഗവർണർ പരേതനായ ആർ.എൻ. മൽഹോത്രയുടെ ഭാര്യയായ അന്ന പത്തനംതിട്ട നിരണം ഒറ്റവേലിൽ കുടുംബാംഗമാണ്.
ഒറ്റവേലിൽ ഒ.എ. ജോർജിന്റെയും അന്ന പോളിന്റെയും മകളായി ജനിച്ച അന്ന കോഴിക്കോട് പ്രൊവിഡൻസ് കോളജിൽ നിന്ന് ഇന്റർമീഡിയറ്റും മലബാർ ക്രിസ്ത്യൻ കോളജിൽ നിന്നു ബിരുദവും നേടിയ ശേഷം ഇംഗ്ലിഷ് സാഹിത്യത്തിൽ മദ്രാസ് സർവകലാശാലയിൽനിന്നു ബിരുദാനന്തര ബിരുദം നേടി. ഇവിടുത്തെ പഠനത്തിനിടെ സഹപാഠികളിൽ ചിലർ സിവിൽ സർവീസ് പരീക്ഷയ്ക്കു തയ്യാറെടുക്കുന്നതു കണ്ടാണ് അന്നയ്ക്കും ആവേശമായത്. എന്നാൽ 'പുരുഷന്മാരുടെ മേഖലയായ' സിവിൽ സർവീസിനു മകൾ തയ്യാറെടുക്കുന്നെന്നു കേട്ടപ്പോൾ വീട്ടുകാർ പ്രതിഷേധിച്ചു. എന്നാൽ എല്ലാ പ്രതീക്ഷകളും തന്റെ അടങ്ങാത്ത ആഗ്രഹം കൊണ്ട് മറികടന്ന അന്ന 1950ൽ സിവിൽ സർവീസ് പരീക്ഷയിൽ ഉയർന്ന മാർക്കോടെ വിജയിച്ചു.
വിവാഹിതയായാൽ പിരിച്ചുവിടുമെന്ന് സിവിൽ സർവീസ് ഇന്റർവ്യൂ ബോർഡിന്റെ മുന്നറിയിപ്പു നൽകി. അന്ന ഐശ്വര്യത്തോടെ, അതിലേറെ ആത്മവിശ്വാസത്തോടെ സേവനത്തിനു തിരഞ്ഞെടുത്തത് മദ്രാസ് സംസ്ഥാനം. സ്ത്രീകൾക്കു പറ്റിയ വിദേശകാര്യ സർവീസോ കേന്ദ്ര സർവീസോ നോക്കിയാൽ പോരേയെന്ന ചോദ്യം അവഗണിച്ചു. ഐഎഎസ് നേടിയ പ്രഥമ വനിതയെന്ന നിലയിൽ പ്രധാനമന്ത്രി നെഹ്റുവിന്റെ പ്രത്യേക അഭിനന്ദനം നേടിയ അന്നയ്ക്ക് അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി സി.രാജഗോപാലാചാരിയുടെ എതിർപ്പുകൾ ആദ്യകാലത്തു നേരിടേണ്ടി വന്നിട്ടുണ്ട്. വനിതകൾ ഐഎഎസ് രംഗത്തെത്തുന്നതിനോടു വിയോജിപ്പുണ്ടായിരുന്ന യാഥാസ്ഥിതികനായ രാജാജി തന്നെ പിന്നീട് അന്നയുടെ സേവനത്തെ വാനോളം പുകഴ്ത്തിയതും ചരിത്ര മുഹൂർത്തമായി.
ഹൊസൂർ സബ്കലക്ടർ ആയി ആദ്യ നിയമനം. ഹൊസൂറിലേക്ക് വനിതാ കളക്ടർ എത്തിയപ്പോൾ കൗതുകമായിരുന്നു എല്ലാവർക്കു. കളക്ടർ ഒരു സാധാരണ സ്ത്രീയാവില്ല എന്നായിരുന്നു ഗ്രാമവാസികളായ സ്ത്രീകളും മറ്റും കരുതിയിരുന്നത്. എന്നാൽ ഞാനും നിങ്ങളെ പോലെ ഒരു സാധാരണക്കാരിയായ സ്ത്രീയാണെന്ന് പറയാൻ അന്ന അവർക്കിടയിലേക്ക് നേരിട്ടെത്തി. കുതിരപ്പുറത്തുകയറി വന്ന സബ്കലക്ടർ അന്ന മൽഹോത്രയെ കാണാൻ ഹൊസൂറിലെ ഗ്രാമീണസ്ത്രീകൾ തടിച്ചു കൂടി. ഒരു കൗതുകവസ്തു കാണുന്നതുപോലെ ആ സ്ത്രീകൾ അന്നയുടെ ചുറ്റും നടന്നു; പരസ്പരം അടക്കം പറഞ്ഞു. സൂക്ഷ്മപരിശോധനയ്ക്കു ശേഷം, കൂട്ടത്തിലെ വയോധിക പറഞ്ഞു: നമ്മളെപ്പോലെ തന്നെയൊരു സ്ത്രീ.
സബ്കലക്ടറായ സ്ത്രീ സാധാരണ സ്ത്രീ ആയിരിക്കില്ലെന്നു കരുതിയ ആ ഗ്രാമീണസ്ത്രീകളുടെ അതേ കാഴ്ചപ്പാടായിരുന്നു അന്നത്തെ പൊതുസമൂഹത്തിന്റേതും. അബലയെന്നു വിശേഷിപ്പിച്ചു സ്ത്രീകൾക്കു പ്രത്യേക പരിഗണന നൽകിപ്പോന്ന ആ കാലഘട്ടത്തോടുള്ള പോരാട്ടം കൂടിയാണ് അന്ന മൽഹോത്രയെന്ന രാജ്യത്തെ ആദ്യ ഐഎഎസ് ഉദ്യോഗസ്ഥയുടെ ജീവിതത്തെ വേറിട്ടതാക്കിയത്. ഡിൻഡിഗൽ, മദ്രാസ് എന്നിവിടങ്ങളിൽ സേവനത്തിനുശേഷം കേന്ദ്ര സർവീസിൽ ചേർന്നു. പിന്നീട്, കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയായതോടെ കേന്ദ്രത്തിൽ വകുപ്പു സെക്രട്ടറിയാകുന്ന ആദ്യവനിതയായി.
പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയവരുമായി ഏറെ അടുപ്പമുണ്ടായിരുന്നു. 1982 ഏഷ്യാഡ് പദ്ധതിയിൽ രാജീവ് ഗാന്ധിയുടെ കൂടെ പ്രവർത്തിച്ചു. നവിമുംബൈ നാവസേവയിലെ ജവാഹർലാൽ നെഹ്റു തുറമുഖ പദ്ധതിയുടെ ചുമതല പ്രധാനമന്ത്രി രാജീവ് ഗാന്ധി അന്നയെയാണ് ഏൽപിച്ചത്. 1989ൽ പദ്ധതി പൂർത്തിയാക്കിയതിനു രാഷ്ട്രം പത്മഭൂഷൺ നൽകി അവരെ ആദരിച്ചു. തമിഴ്നാട്ടിലെ ഏഴു മുഖ്യമന്ത്രിമാർക്കൊപ്പം ജോലി ചെയ്തു. മദ്രാസ് സർക്കാരിലെ ആദ്യ വനിതാ സെക്രട്ടറി, ഇന്ത്യയിലെ ആദ്യത്തെ വനിതാ സബ് കലക്ടർ, കേന്ദ്രസർക്കാരിലെ ആദ്യ വനിതാ സെക്രട്ടറി എന്നീ റെക്കോർഡുകളും അന്നയുടെ പേരിലുള്ളതാണ്.
നാഷനൽ സീഡ്സ് കോർപറേഷന്റെ ചെയർമാൻ സ്ഥാനം വഹിച്ചിട്ടുള്ള അവർ ഹരിത വിപ്ലവത്തിനു നൽകിയ സേവനവും എന്നും ഓർമിക്കപ്പെടും. വൈദ്യുതി ഇല്ലാതിരുന്ന ഹൊസൂറിലേക്കു മാറ്റത്തിന്റെ വെളിച്ചമെത്തിച്ച സബ് കലക്ടർ അന്ന പിന്നീടു കേന്ദ്രത്തിൽ വകുപ്പു സെക്രട്ടറിയായിരിക്കെ ഭക്ഷ്യക്ഷാമ വേളയിൽ ഇന്ദിര എട്ടു സംസ്ഥാനങ്ങളിൽ നടത്തിയ പര്യടനത്തിൽ അനുഗമിച്ചു. ഇന്ദിരയെ പേടിച്ച് അന്നത്തെ കേന്ദ്ര ഭക്ഷ്യമന്ത്രി വിട്ടുനിന്നപ്പോഴായിരുന്നു കണങ്കാലിനുണ്ടായിരുന്ന പരുക്കുപോലും വകവയ്ക്കാതെ അന്ന ഒപ്പം കൂടിയത്.
ഭർത്താവായിത്തീർന്ന ആർ.എൻ.മൽഹോത്ര അന്നയുടെ സഹബാച്ചുകാരനായിരുന്നു. സഹോദരിമാരെ കല്യാണം കഴിച്ചുവിടുന്നതുൾപ്പെടെ മൽഹോത്രയുടെ കുടുംബ ഉത്തരവാദിത്തങ്ങൾ തീരാനുള്ള കാത്തിരിപ്പിനുശേഷം, നാൽപതു വയസ്സു കഴിഞ്ഞാണ് ഇരുവരും വിവാഹിതരായത്. കേന്ദ്ര ധനകാര്യ സെക്രട്ടറിയായിരുന്ന ആർ.എൻ.മൽഹോത്ര ഐഎംഎഫിൽ ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായിരിക്കെയാണ് അന്നയെ വിവാഹം ചെയ്തത്. ഇവർക്കു മക്കളില്ല.
ഡോ. മന്മോഹൻ സിങ്ങിനുശേഷം റിസർവ് ബാങ്ക് ഗവർണറായിരുന്ന മൽഹോത്രയുടെ കാലത്താണ് 500 രൂപയുടെ നോട്ട് പുറത്തിറക്കിയത്. കുടുംബസുഹൃത്തായിരുന്ന ലീല ഹോട്ടൽ സ്ഥാപകൻ ക്യാപ്്റ്റൻ കൃഷ്ണൻ നായരാണ് മൽഹോത്രയുടെ മരണശേഷം അന്നയെ മുംബൈയിലേക്കു ക്ഷണിച്ചത്. തുടർന്ന് അന്ന അവരുടെ വീടിനും ഹോട്ടലിനും അടുത്തായി താമസമാക്കുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍