സോണിയ ഗാന്ധിയെയും രാഹുലിനെയും ശശി തരൂരിനെയും വിറപ്പിച്ച പുലി; രാജ്യസഭയിലെ ബിജെപിയുടെ ശബ്ദം; കോൺഗ്രസിനെ അടിക്കാൻ വാഴിച്ച മോദിയും അമിത്ഷായും ഭസ്മാസുരന് വരം കൊടുത്ത അവസ്ഥയിൽ; ബിജെപി വിടാനൊരുങ്ങുന്ന സ്വാമിയുടെ വെളിപ്പെടുത്തൽ ഭയന്ന് സംഘപരിവാർ; കേന്ദ്രമന്ത്രിസഭയിലെ രണ്ടാമനെ കരുക്കി മല്യ വിവാദം കത്തിച്ച ബിജെപി എംപി സുബ്രഹ്മണ്യം സ്വാമിയുടെത് അമ്പരപ്പിക്കുന്ന കരുനീക്കങ്ങൾ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: രാഹുൽ ഗാന്ധിയോ, അരവിന്ദ് കെജ്രിവാളോ, സോണിയാ ഗാന്ധിയോ അല്ല ഇപ്പോൾ മോദി സർക്കാർ നേരിടുന്ന എറ്റവും വലിയ വെല്ലുവിളി.അത് ഒരു സ്വന്തം എംപിയിൽനിന്നാണ്. പതിപക്ഷത്തെ അടിക്കാനായി മോദിയും അമിതാഷയും പ്രത്യേകം മുൻകൈയെടുത്തുകൊണ്ടുവന്ന നേതാവിൽ നിന്ന്. അതാണ് സാക്ഷാൽ സുബ്രഹ്മണ്യംസ്വാമി. വായിലിരുപ്പുവെച്ച് കേന്ദ്രത്തിലെ പിസി ജോർജാണെന്ന് പറയാം.ആർക്കെതിരായാണ് എപ്പോഴാണ് തിരയുകയെന്ന് പറയാൻ പറ്റില്ല.
വിജയ്മല്യ രാജ്യം വിട്ടതാണോ അതോ വിദേശത്തേക്ക് കടക്കാൻ അനുവദിച്ചതാണോ എന്ന സംശയം ഉന്നയിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി രംഗത്തുവന്നതോടെ കേന്ദ്രസർക്കാർ അക്ഷരാർഥത്തിൽ പ്രതിരോധത്തിൽ ആയിരിക്കയാണ്.നീരവ് മോദിയും മെഹുൽ ചോക്സിയും ബാങ്കുകളെ പറ്റിച്ച് രാജ്യം വിട്ടതിന് ഒത്താശ ചെയ്തുവെന്ന പ്രതിപക്ഷ ആരോപണം കത്തിനിൽക്കെ പുതിയ ആരോപണം വന്നത് ബിജെപിയെ പിടിച്ച് ഉലക്കുകയാണ്.കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഏറ്റെടുത്തതോടെ കേന്ദ്ര സർക്കാർ തീർത്തും പ്രതിരോധത്തിലായിരിക്കയാണ്. ഈ വിഷയം തെരഞ്ഞെടുപ്പ് അജണ്ടയാവുന്ന നിലയിക്കേ് ഉയർന്നിരക്കയാണ്. സാദാരണ ബിജെപിയോട മൃദുസമീപനം സ്വീകരിക്കുന്നുവെന്ന് പഴികേട്ട ദേശീയമാധ്യമങ്ങൾപോലും ഈ വിഷയത്തിൽ കേന്ദ്രത്തെ നിർത്തിപ്പൊരിക്കുന്ന രീതിയിലേക്കാണ് കാര്യങ്ങൾ പോവുന്നത്.അതിനിടെ മോദിയും ജയറ്റിലിയുമായി തീർത്തും അകന്ന സുബ്രഹ്മണ്യം സ്വാമി ബിജെപി വിട്ട്, എഐഡിഎംകെ ശശികല വിഭാഗത്തിലേക്ക് നീങ്ങുകയാണെന്നും സൂചനയുണ്ട്.
മല്യയെ താങ്ങുന്ന ആ ശക്തൻ ആര്- സ്വാമി ചോദിക്കുന്നു
രാജ്യസഭാ എംപിയായിരിക്കെ 2016 മാർച്ച് രണ്ടിനാണ് മല്യ ഡൽഹി വിമാനത്താവളം വഴി വിദേശത്തേക്ക് കടന്നത്. ബാങ്കുകൾ നൽകിയ കേസിൽ സിബിഐ പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസ് നിലവിലിരിക്കെ എങ്ങനെ മല്യക്ക് വിദേശത്തേക്ക് പോകാൻ കഴിഞ്ഞൂ എന്ന സംശയമാണ് ഉന്നയിക്കുന്നത്.മല്യ പെട്ടികളുമായി ഡൽഹി വിമാനത്താവളത്തിൽ എത്തിയപ്പോൾ മല്യയുടെ പേരിലുണ്ടായിരുന്ന ലുക്ക് ഔട്ട് നോട്ടീസും യാത്ര തടയുക എന്ന അറിയിപ്പും കമ്പ്യൂട്ടറിൽ നിന്ന് അപ്രത്യക്ഷമായി. പകരം ആ സ്ഥാനത്ത് റിപ്പോർട്ട് ചെയ്യുക എന്നതുമാത്രമായി സന്ദേശം മാറി. ഇതാണ് മല്യയുടെ യാത്രയ്ക്ക് വഴിതെളിച്ചതെന്ന് സുബ്രഹ്മണ്യൻ സ്വാമി ആരോപിക്കുന്നു
2015 ഒക്ടോബർ 24 ന് ധനമന്ത്രാലയത്തിലെ ചിലരുടെ ഉത്തരവിനെ തുടർന്നാണ് യാത്ര തടയാനുള്ള ഉത്തരവ് മാറ്റി വിവരം അറിയിക്കുക എന്നതിലേക്ക് ചുരുങ്ങിയതെന്ന് സുബ്രഹ്മണ്യൻ സ്വാമി ഉന്നയിക്കുന്നു. ധനമന്ത്രാലയത്തിലെ ആരാണ് ഈ ഉത്തരവിന് പിന്നിൽ എന്ന് അദ്ദേഹം ട്വീറ്റിലൂടെ ചോദിക്കുന്നു. ലുക്ക് ഔട്ട് നോട്ടീസ് നിലവിലിരിക്കെ ഡൽഹിയിലെത്തി മല്യ ശക്തനായ ആരെയോ കണ്ട് ബ്ലോക്ക് ചെയ്യാനുള്ള ഉത്തവ് റിപ്പോർട്ട് ചെയ്യുക എന്നതാക്കി മാറ്റി. ആരാണ് ഈ ശക്തനായ വ്യക്തി എന്നാണ് സ്വാമി ചോദിക്കുന്നത്.
വിജയ് മല്യയും നീരവ് മോദിയും മെഹുൽ ചോക്സിയും ബാങ്കുകളെ പറ്റിച്ച് രാജ്യം വിട്ടതിന് ഒത്താശ ചെയ്തുവെന്ന പ്രതിപക്ഷ ആരോപണം കത്തിനിൽക്കെ ബിജെപിയേയും കേന്ദ്ര സർക്കാരിനേയും വെട്ടിലാക്കി വിജയ് മല്യയുടെ പുതിയ വെളിപ്പെടുത്തൽ വന്നത് ബുധനാഴ്ചയാണ്. രാജ്യം വിടും മുമ്പ് ധനമന്ത്രി അരുൺ ജെയ്റ്റിലിയെ കണ്ട് സംസാരിച്ചിരുന്നുവെന്നാണ് ലണ്ടനിൽ മല്യ വെളിപ്പെടുത്തിയത്. എന്നാൽ ഒറ്റവരി സംഭാഷണം മാത്രമേ നടത്തിയിട്ടുള്ളൂവെന്നും കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിട്ടില്ലെന്നും ജെയ്റ്റ്ലി ആണയിടുന്നു. ഈ പശ്ചാത്തലത്തിലാണ് സ്വാമി രണ്ട് ട്വീറ്റുകളിലായി വിവാദം കത്തിച്ചത്.അരുൺ ജെയിറ്റിലിയെ തന്നെയാണ് സ്വാമി ഉദ്ദേശിച്ചതെന്നകാര്യങ്ങൾ വ്യക്തമാണ്.നേരത്തെയും ബിജെപിയെ വെട്ടിലാക്കുന്ന നിരവധി പരാമർശങ്ങൾ സ്വാമി നടത്തിയിട്ടുണ്ട്.
ജിഡിപി കള്ളം; ഇന്ത്യൻ സമ്പദ് വ്യവസ്ഥ ദുർബലം
നോട്ട് അസാധുവാക്കൽ സമ്പദ് വ്യവസ്ഥയെ ബാധിച്ചിട്ടില്ല എന്ന കണക്കുകൾ വ്യാജമാണെന്ന ആരോപണവുമായി സുബ്രഹ്മണ്യൻ സ്വാമി നേരത്തെ രംഗത്ത് വന്നത് പാർട്ടി വിടുന്നതിന്റെ വ്യക്തമായ സൂചനയാണ് ബിജെപി വൃത്തങ്ങൾ പറയുന്നത്. നോട്ട് അസാധുവാക്കൽ ജിഡിപിയെ ബാധിച്ചില്ലെന്ന രീതിയിലുള്ള കണക്കുകൾ നൽകാൻ കേന്ദ്രസർക്കാർ കേന്ദ്ര സ്റ്റാറ്റിക്കൽ ഓർഗനൈസേഷനുമേൽ സമ്മർദ്ദം ചെലുത്തിയിരുന്നുവെന്ന് സുബ്രഹ്മണ്യൻ സ്വാമി വെളിപ്പെടുത്തി. അഹമ്മദാബാദിൽ ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്തിലെത്തി മോദിയെ തള്ളി പറഞ്ഞുവെന്നതാണ് ശ്രദ്ധേയം.
ജിഡിപിയുടെ ത്രൈമാസ ഡേറ്റകൾ വിശ്വസിക്കരുതെന്നും അവയെല്ലാം കള്ളമാണെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞത് വൻ വിവാദമായിരുന്നൂ. എന്റെ പിതാവാണ് സ്റ്റാറ്റിറ്റിക്കൽ ഓർഗനൈസേഷന്റെ സ്ഥാപകൻ. അടുത്തിടെ മന്ത്രി സദാനന്ദ ഗൗഡയ്ക്കൊപ്പം ഞാൻ അവിടെ പോയിരുന്നു. അവിടെ അദ്ദേഹം സിഎസ്ഒയുടെ ചുമതലയുള്ള ആളെ വിളിച്ചുവരുത്തി. നോട്ട് അസാധുവാക്കൽ സംബന്ധിച്ച വിവരങ്ങളിൽ കൃത്രിമം കാട്ടാൻ സമ്മർദം ചെലുത്താനായിരുന്നു ഇത്. അതിലാണ് ജിഡിപിയിൽ നോട്ട് അസാധുവാക്കലിന്റെ പ്രതിഫലനം ഉണ്ടാകുന്നില്ലെന്ന് അവർ പറയുന്നതെന്നും സുബ്രഹ്മണ്യൻ സ്വാമി വ്യക്തമാക്കി.
നോട്ട് അസാധുവാക്കൽ പോലെയൊന്ന് സമ്പദ് വ്യവസ്ഥയെ ബാധിച്ചിട്ടില്ലെന്ന് എങ്ങനെ പറയാൻ സാധിക്കുമെന്ന് ചോദിച്ചപ്പോൾ തങ്ങൾക്ക് മേൽ വലിയ സമ്മർദ്ദമുണ്ടെന്ന് അവർ വെളിപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നു. മാത്രമല്ല വിദേശ റേറ്റിങ് ഏജൻസികളായ മൂഡീസിന്റെയും ഫിച്ചിന്റെയും റിപ്പോർട്ട് വിശ്വസിക്കരുതെന്നും പണം നൽകിയാൽ നമുക്ക് വേണ്ട റിപ്പോർട്ടുകൾ അവർ പുറത്തിറക്കുമെന്നും സ്വാമി വ്യക്തമാക്കി.
ഇന്ത്യയുടെ സാമ്പദ് വ്യവസ്ഥ നമ്മൾ പ്രതീക്ഷിച്ചതിനേക്കാൾ ദുർബലമാണെന്നും അദ്ദേഹം ആരോപിച്ചു. നമുക്ക് സ്റ്റാറ്റിക്കൽ ഓർഗനൈസേഷൻ എന്ന സ്ഥാപനമുണ്ട്. അവരെ നമുക്ക് വിശ്വസിച്ച് ആശ്രയിക്കാം. എന്നുകരുതി അവർക്ക് ചെയ്യാൻ സാധിക്കാത്ത കാര്യങ്ങൾക്കുവേണ്ടി സമ്മർദ്ദം ചെലുത്തരുതെന്നും സ്വാമി കൂട്ടിച്ചേർത്തു.രഘുറാം രാജൻ റിസർവ് ബാങ്ക് ഗവർണർ ആയിരിക്കേ സ്വാമി നിശിതമായ വിമർശിച്ചതും ബിജെപിക്ക് തലവേദനയിരുന്നു. ഒരുകണക്കിന് ബിജെപി വിളിച്ചുവരുത്തിയ പ്രശ്നങ്ങളാണിത്.രാഹുലിനെയും സോണിയെയും അടിക്കാൻ മോദിയും അമിത്ഷായും നേരിട്ട് കൊണ്ടുവന്നതായിരുന്നു സ്വാമിയെ.
രാഹുലിനെയും സോണിയയെയും കോടതി കയറ്റിയ സ്വാമി
നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട ദുരൂഹ ഇടപാടിൽ സോണിയ ഗാന്ധിയും, രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി വാദ്രയെയുമൊക്കെ കോടതിയിൽ കയറ്റിയ തന്ത്രഞ്ജനാണ് സുബ്രമണ്യം സ്വാമി.പഴയരേഖകളും ആദായ നികുതി റിപ്പോർട്ടുകളും കുത്തിപ്പൊക്കി ഗാന്ധികുടുംബത്തെ നിർത്തിപ്പൊരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.അഗസ്റ്റ വെസ്റ്റ്ലാന്റ് ഹെലികോപ്റ്റർ ഇടപാടിലും സ്വാമി കത്തിക്കയറി.ഇതിനുവേണ്ടി തന്നെയാണ് ജനതാപാർട്ടിയിൽനിന്ന് ഇടഞ്ഞു നിന്ന സ്വാമിയെ മോദിയും ഷായും ചേർന്ന് ഇവിടെ എത്തിച്ചത്. രാജ്യസഭയിൽ ബിജെപിയുടെ ശബ്ദം ഉയരുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചറതിന്റെ ഭാഗമായാണ് നോമിനേറ്റഡ് എംപിയായി സ്വാമിയെ രാജ്യസഭയിൽ എത്തിച്ചത്.
പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള രാജ്യസഭയിൽ കേന്ദ്ര സർക്കാരിന് തലവേദനയാകുന്ന ചർച്ചകളാണ് നടക്കുന്നത്. ഉപാധ്യക്ഷൻ കോൺഗ്രസുകാരനായ പിജെ കുര്യനും. അതുകൊണ്ട് തന്നെ എന്നും മോശം വർത്തമാനമാണ് കേന്ദ്ര സർക്കാരിന് രാജ്യസഭയിൽ നിന്ന് കേൾക്കാനാവുന്നത്. ഇത് തിരിച്ചറിഞ്ഞാണ് തന്ത്രശാലിയും രാഷ്ട്രീയ കുശലതയുടെ ആൾ രൂപവുമായ സുബ്രഹ്മണ്യം സ്വാമിയെ രാജ്യസഭയിൽ എത്തിച്ചത്. നോമിനേറ്റ് മെമ്പറായി എത്തിയ സുബ്രഹ്മണ്യം സ്വാമി ആദ്യ ദിനം തന്നെ മോദി ആഗ്രഹിച്ചത് നടപ്പാക്കാൻ തുടങ്ങിയിരിക്കുന്നു.
അഗസ്റ്റ വെസ്റ്റ്ലാന്റ് ഹെലികോപ്റ്റർ ഇടപാടിൽ സുബ്രഹ്മണ്യം സ്വാമി കത്തികയറിയപ്പോൾ രാജ്യസഭയിൽ ബിജെപിക്ക് മുൻതൂക്കം കിട്ടി. ഇനി ഇസ്രത്ത് ജഹാൻ കേസ്, എയർസെൽ മാക്സിസ് ഇടപാട് എന്നിവയും ബിജെപി പാർലമെന്റിൽ ഉയർത്താനൊരുങ്ങുകയാണ്. ഇത്തരം ചർച്ചകളിൽ എല്ലാം ഇടത് ബുദ്ധിജീവികളുടെ സഹായത്തോടെ രാജ്യസഭയിൽ പ്രതിപക്ഷം മുൻതൂക്കം നേടുന്നതായിരുന്നു പതിവ് കാഴ്ച. സുബ്രഹ്മണ്യം സ്വാമി എത്തിയതോടെ ഭരണപക്ഷ ബെഞ്ചിലും ഊർജ്ജമെത്തി. രാഹുൽ ഗാന്ധിയുടെ ഇരട്ട പൗരത്വമുൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയാക്കിയാലും തെളിവുകളുമായി സുബ്രഹ്മണ്യം സ്വാമി കത്തികയറും.ആദ്യ ദിവസം സുബ്രഹ്മണ്യം സ്വാമിയുടെ സത്യപ്രതിജ്ഞ കാണാൻ രാജ്യസഭയിൽ പ്രധാനമന്ത്രിയും എത്തിയിരുന്നു. സുനന്ദപുഷ്ക്കറിന്റെ മരണത്തിലും കോൺഗ്രസ് നേതാവ് ശശിതരൂരിനെ വിടാതെ പിടികൂടിയതും സ്വാമി തന്നെയായിരുന്നു.
ഭസ്മാസുരന് വരം കൊടുത്ത പോലെ
കൊത്തിക്കൊത്തി മുറത്തിൽ കയറികൊത്തുന്ന സ്വഭാവം പണ്ടേയുള്ള സ്വാമി വൈകാതെ പാർട്ടിയെയും വെട്ടിലാക്കാൻ തുടങ്ങി. തമിഴ്നാട്ടിലെ ബിജെപി നേതൃത്വം തീർത്തും സ്വാമിയുടെ നാക്കുകൊണ്ട് കുടുങ്ങിപ്പോയ സംഭവങ്ങൾ നിരവധി തവണയുണ്ടായിട്ടുണ്ട്.ബിജെപി സംസ്ഥാന നേതൃത്വവുമായി കടുത്ത എതിർപ്പിലുമായിരുന്നു സ്വാമി.
അതിനിടെ ആർകെ നഗറിലെ ഉപതെരഞ്ഞെടുപ്പ് ഈ അകൽച്ചക്ക് ആഴം കൂട്ടി. തെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ കനത്ത തിരിച്ചടി കൂടി കണക്കിലെടുത്ത് സുബ്രഹ്മണ്യൻ സ്വാമി ബിജെപി വിടും എന്നുവരെ റിപ്പോർട്ടുകൾ വന്നിരുന്നു. അണ്ണാ ഡിഎംകെയിലെ ശശികല വിഭാഗവുമായി സുബ്രഹമണ്യൻ സ്വാമി അടുക്കുന്നതായാണ് സൂചന. കേന്ദ്ര സർക്കാരിനെ അതിരൂക്ഷമായി സ്വാമി വിമർശിക്കുന്നത് ഈ സാഹചര്യത്തിലാണ്. ജയലളിതയുടെ മരണത്തിന് ശശികലാ പക്ഷത്തിനൊപ്പമായിരുന്നു സുബ്രഹ്മണ്യം സ്വാമിയുടെ മനസ്സ്. എന്നാൽ ബിജെപി പിന്തുണച്ചത് ഒപിഎസ്- പളനി സ്വാമി വിഭാഗത്തേയും. ആർ കെ നഗറിൽ ദിനകരൻ ജയിച്ചതോടെ ശശികല പക്ഷം കരുത്ത് കാട്ടി. ഈ സാഹചര്യത്തിൽ ബിജെപിയെ തള്ളിപ്പറഞ്ഞ് മറു കണ്ടം ചാടാനാണ് സുബ്രഹ്മണ്യം സ്വാമിയുടെ ശ്രമം. നോട്ട് നിരോധനത്തെ കളിയാക്കുന്നത് ഈ സാഹചര്യത്തിലാണ്. കോൺഗ്രസ് ഉയർത്തുന്നതിനേക്കാൾ ഗുരുതര ആക്ഷേപങ്ങളാണ് മോദി സർക്കാരിനെതിരെ സുബ്രഹമണ്യൻ സ്വാമി ചർച്ചയാക്കുന്നത്. ഇത് പാർട്ടി വിടുമെന്നതിന്റെ വ്യക്തമായ സൂചനയാണ് എന്നാണ് കരുതുന്നത്.
Stories you may Like
- ബിസിനസ് പ്ലേബോയ് വിജയ് മല്യ തിരിച്ചെത്തുമോ?
- സ്റ്റാലിന്റെ ആധിപത്യം തകർക്കാൻ രാഷ്ട്രീയത്തിലേക്കോ! ജോസഫ് വിജയ് തമിഴകം പിടിക്കുമോ?
- തമിഴക വെട്രി കഴകത്തിന്റെ ആദ്യ രാഷ്ട്രീയ ലക്ഷ്യം വെളിപ്പെടുത്തി നടൻ വിജയ്
- ആർസിബി വനിതകൾക്ക് ആശംസ, ആ കടം കൂടി ഇത്തവണ വീട്ടണമെന്ന് വിജയ് മല്യ
- മുണ്ടുടുത്ത് മലയാളി ഹൃദയത്തിലേക്ക് മോദി നടന്നു കയറുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്