ലിക്വിഡ് റെറ്റിനെ ഡിസ്പ്ലെ ഉള്ള ഐഫോൺ ടെൻ ആറിന് 749 ഡോളർ; ടെൻ എസ്സിന് 999 ഡോളറും ടെൻ എക്സ് മാക്സിന് 1099 ഡോളറും; ഐഫോൺ 8 പ്ലസിനേക്കാർ ഒന്നര മണിക്കൂർ ബാറ്ററി ലൈഫ്; സ്വന്തമായി ഇസിജി എടുക്കുകയും കുറുപ്പടിയില്ലാതെ മരുന്ന് കൽപ്പിക്കുകയും ചെയ്യുന്ന ഡോക്ട്റുടെ റോൾ വഹിക്കുന്ന ആപ്പിൾ വാച്ച്; വാട്ടർപ്രൂഫ് അടക്കം അനേകം ഫീച്ചറുകൾ; ആപ്പിൾ ഇന്നലെ രാത്രി പുറത്തിറക്കിയ പുതിയ ഐഫോണുകളെ കുറിച്ച് അറിയേണ്ടതെല്ലാം...
മറുനാടൻ ഡെസ്ക്
കലിഫോർണിയ: ടെക് ലോകത്തെ ഞെട്ടിച്ച് പുതിയ മോഡലുകൾ പുറത്തിറക്കി വീണ്ടും ആപ്പിൾ. കലിഫോർണിയയിലെ സ്റ്റീവ് ജോബ്സ് തീയറ്ററിൽ നടന്ന ചടങ്ങിൽ ഐഫോൺ എക്സ് എസ്, എക്സ് എസ് മാക്സ് , എക്സ് ആർ എന്നീ മൂന്നു മോഡലുകളും ആപ്പിൾ വാച്ച് സീരിസിലെ പുതിയതുമാണ് പുറത്തിറക്കിയത്. എല്ലാം ലോകത്തെ അമ്പരപ്പിക്കുന്ന വിസ്മയങ്ങളാണ്. അങ്ങനെ വീണ്ടും പുതു ചരിത്രം സൃഷ്ടിക്കുകയാണ് ആപ്പിൾ. 5.8 ഇഞ്ച്, 6.1 ഇഞ്ച്, 6.5 ഇഞ്ച് എന്നീ സ്ക്രീൻ വലുപ്പങ്ങളാണ് പുതിയ ഫോണുകൾക്ക് നൽകിയിരിക്കുന്നത്.
ഇരട്ട സിം പ്രേമികളെ കൂടി കൈയിലെടുക്കാൻ ആദ്യമായി ഡ്യുവൽ സിം കൂടി ഫോണിനൊപ്പം ഉൾപ്പെടുത്തി. ആപ്പിളിന്റെ മറ്റ് ഫോണുകളിലെ സാങ്കേതികവിദ്യയെ വെല്ലുന്ന പുതുമകളാണ് പുതിയ ഫോണിലും ഒരുക്കിയിട്ടുള്ളത്. സുപ്പർ റെറ്റിന ഒഎൽഇഡി ഡിസ്പ്ലേയും 12 മെഗാപിക്സലിന്റെ ഇരട്ട പിൻ കാമറകളും നൽകിയിട്ടുണ്ട്. ഐഫോൺ എക്സ് എസ്, എക്സ് എസ് മാക്സ് ഫോണുകൾ 64 ജിബി, 256 ജിബി, 512 ജിബി സ്റ്റോറേജിൽ ലഭിക്കും. ഇതിനൊപ്പം പുതുമയായി അപ്പിൾ വാച്ചും.
ഹെൽത്ത് ആപ്സ്, ഓഹരി വിപണി അപ്ഡേഷൻ തുടങ്ങിയവ അറിയാൻ വാച്ചിൽ സംവിധാനമുണ്ട്. ഹെൽത്ത് ആപ്പുവഴി 30 സെക്കൻഡിനുള്ളിൽ ഇസിജി പരിശോധിക്കാൻ കഴിയുമെന്നാണ് ആപ്പിളിന്റെ അവകാശവാദം. വാച്ച് ഉപയോഗിക്കുന്നവർ അപകടത്തിൽപ്പെട്ടാൽ ഉടൻതന്നെ എമർജൻസി കോൺടാക്ട് നന്പരുകളിലേക്ക് കോളുകൾ പോകുന്നതും പ്രത്യേകതയാണ്. ബുധനാഴ്ച രാത്രി ഇന്ത്യൻ സമയം 10.30ന് കാലിഫോർണിയയിലെ ആപ്പിൾ പാർക്കിലുള്ള സ്റ്റീവ് ജോബ്സ് തിയേറ്ററിലാണ് പ്രകാശന ചടങ്ങ് നടന്നത്.
ആപ്പിളിന്റെ മറ്റ് ഫോണുകളിലെ സാങ്കേതികവിദ്യകയെ വെല്ലുന്ന മാറ്റങ്ങളായിരിക്കും പുതിയ ഫോണുകളിൽ ഒരുക്കിയിട്ടുള്ളത്. ആപ്പിളിന്റെ പുതുക്കിയ എ12 പ്രോസസറിലായിരിക്കും മൂന്ന് പുതിയ ഫോണുകളുമെത്തിയിരിക്കുന്നത്. ഇതിന് പുറമെ, ഫെയ്സ് ഐഡി ഇന്റഗ്രേഷൻ, എഡ്ജ് ടു എഡ്ജ് ഡിസ്പ്ലേ എന്നിവ മൂന്ന് ഫോണുകളിലും ഒരുക്കിയിട്ടുണ്ട്. ഐഒഎസ് ഉപകരണങ്ങളുടെ കയറ്റുമതി 200 കോടിയിൽ എത്തിയതായി കമ്പനി സിഇഒ ടിം കുക്ക് അറിയിച്ചു.
ഹൃദയതാളത്തിനൊപ്പം ആപ്പിൾ വാച്ച്
ആപ്പിൾ വാച്ച് സീരീസ് 4 18 മണിക്കൂറാണു ബാറ്ററി ലൈഫ്. 44 മില്ലിമീറ്റർ ആണ് വലുപ്പം. വാച്ച് കെട്ടിയരിക്കുന്ന ആൾ ഉപയോക്താവ് കാൽതെന്നി വീണാൽപോലും മനസ്സിലാക്കി മുന്നറിയിപ്പു നൽകാൻ കഴിവുള്ളതാണു വാച്ചിലെ 'സിരി' സംവിധാനം. പിന്നാലെ എമർജൻസി കോൺടാക്സ് നമ്പരുകളിലേക്കു കോൾ പോകും വിധം സെറ്റു ചെയ്തു വയ്ക്കാനും സാധിക്കും. അങ്ങനെ ഉപഭോക്താവിന്റെ ആരോഗ്യ സുരക്ഷയാണ് ഈ വാച്ചിന് പ്രധാനം. ഹെൽത്ത് ആപ്പുവഴി 30 സെക്കൻഡിനുള്ളിൽ ഇസിജി പരിശോധിക്കാൻ കഴിയുമെന്നാണ് ആപ്പിളിന്റെ അവകാശവാദം.
ഹൃദയമിടിപ്പ്, ശ്വാസോച്ഛ്വാസം തുടങ്ങിയവ രേഖപ്പെടുത്തുന്ന ഹെൽത്ത് ആപ്സ്, ഓഹരി വിപണി അപ്ഡേഷൻ തുടങ്ങിയവയുമുണ്ട്. ഹൃദയമിടിപ്പുനിരക്ക് മന്ദഗതിയിലാകുക, ഹൃദയതാളം എന്നിവ അറിയാൻ വാച്ചിലൂടെ കഴിയും. ആപ്പ് ഉപയോഗിച്ച് ഇസിജി പരിശോധനയും. ഇതെല്ലാം നിരന്തരം നടക്കുന്ന പ്രക്രിയയാണ്. അതുകൊണ്ട് ഹൃദ്രോഗങ്ങളുടെ സാധ്യത മുൻകൂട്ടി തിരിച്ചറിയാം. മികച്ച കണക്ടിവിറ്റിക്കായി പുതിയതരം മൈക്ക്, സ്പീക്കർ എന്നിവയോടൊപ്പം നല്ല പെർഫോമൻസും വാഗ്ദാനം ചെയ്യുന്നു. ഹൃദയം ആരോഗ്യപൂർണമാണോ ഇസിജി ഉപയോഗിച്ച് പരിശോധിച്ചറിയാം. ഇസിജി എടുക്കാൻ ഡോക്ടറുടെ സഹായം വേണ്ട. യുഎസിലെ ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) വാച്ചിലെ ആരോഗ്യ ഫീച്ചറുകൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. അതുകൊണ്ട് തനെ ധനലാഭവും സമയ നഷ്ടവും ആരോഗ്യ പ്രശ്നങ്ങളിൽ നിങ്ങൾക്ക് വെല്ലുവിളിയാകുന്നില്ല.
വർക് ഔട്ടിന് കൂടുതൽ ആപ്പുകളും വാച്ചിലുണ്ട്. ഡിജിറ്റൽ ക്രൗൺ, ജിപിഎസ്/സെല്ലുലാർ തുടങ്ങിയ ഫീച്ചറുകളുമുണ്ട്. ഹെൽത്ത് ഡേറ്റ വാച്ചിലും ക്ലൗഡിലും പൂർണമായും എൻക്രിപ്റ്റ് ചെയ്തായിരിക്കും സൂക്ഷിക്കുക. ജിപിഎസ് വാച്ചിന് 399 ഡോളറും സെല്ലുലാർ മോഡലിന് 499 ഡോളറുമാണു യുഎസിൽ വില. ഈമാസം 14 മുതൽ പ്രീഓർഡർ നൽകാം. ഇതോടൊപ്പം വില കുറച്ച വാച്ച്3 മോഡൽ 279 ഡോളറിനു ലഭ്യമാകും.
ഡബിൾ സിം ആദ്യമായി
ആപ്പിൾ ഐഫോൺ ശ്രേണിയിൽ അവതരിപ്പിക്കുന്ന പുതിയ മോഡലാണ് ഐഫോൺ sS³ BÀ. അലുമിനിയം ഫ്രെയിമിൽ 6.1 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ഫോൺ ഒരുങ്ങുന്നത്. എഡ്ജ് ടു എഡ്ജ് എൽഇഡി സ്ക്രീൻ നൽകിയിരിക്കുന്ന ഈ മോഡലിന് സിംഗിൾ ക്യാമറയാനുള്ളത്. 'ലിക്വിഡ് റെറ്റിന ഡിസ്പ്ലേ' ഉള്ളതാണ് ഐഫോൺ ടെൻ ആർ. ഐഫോൺ ടെൻ എസിലും ടെൻ എക്സ് മാക്സിലും ഉള്ള എ12 ബയോണിക് ചിപ്സെറ്റ് തന്നെയാണ് ടെൻ ആറിലുമുള്ളത്. ഫോൺ ഡിസ്പ്ലേ വലുപ്പം 6.1 ഇഞ്ച്. ഐഫോൺ 8 പ്ലസിനേക്കാൾ ഒന്നര മണിക്കൂർ അധികം ബാറ്ററി കപ്പാസിറ്റിയുണ്ട്. എന്നാൽ മറ്റുള്ളവയെ അപേക്ഷിച്ച് വലിക്കുറവും. 749 ഡോളറാണ് ഇതിന്റെ വില. അതായത് 54,000 രൂപ ഏകദേശം കൊടുത്താൽ ഈ ഫോൺ സ്വന്തമാക്കാം.
ഐഫോൺ ടെൻ എസ്, ടെൻ എസ് മാക്സ് ഫോണുകൾ 64 ജിബി, 256 ജിബി, 512 ജിബി സ്റ്റോറേജിൽ ലഭിക്കും. 999 ഡോളറാണ് ഐഫോൺ ടെൻ എസിന്റെ പ്രാരംഭവില. 1099 ഡോളർ മുതലാണ് ടെൻ എസ് മാക്സിന്റെ വില തുടങ്ങുന്നത്. സ്പേസ് ഗ്രേ, സിൽവർ, ഗോൾഡ് ഫിനിഷ് നിറങ്ങളിലാണ് ഈ ഫോണുകൾ. ടെൻ ആറിന് 64 ജിബി, 128 ജിബി, 256 ജിബി സ്റ്റോറേജ് ശേഷിയാണുള്ളത്. പുതിയ ഐഫോണുകൾ ഈ മാസം 28 മുതൽ ഇന്ത്യയിൽ ലഭ്യമാകും.
ടെൻ എസിന് 5.8 ഇഞ്ച് ആണ് വലുപ്പം. ടെൻ എസ് മാക്സ് മോഡലിന്റെ വലുപ്പം 6.5 ഇഞ്ച്. പുതിയ ഫോണുകളിൽ 7 എൻഎം എ12 ബയോണിക് ചിപ്പാണ് ഉപയോഗിക്കുന്നത്. രണ്ടു മോഡൽ ഫോണുകളിലെയും പരമാവധി സ്റ്റോറേജ് കപ്പാസിറ്റി 512 ജിബി. ഐഒഎസ് 12 അപ്ഡേറ്റുള്ള ഐഫോണുകളിൽ സിരി ഷോർട്ട്കട്ടും ലഭ്യമാണ്. ഉന്നത ഓഗ്മെന്റഡ് റിയാലിറ്റി (എആർ), മികച്ച ഗെയിമിങ് അനുഭവം, നിലവാരമേറിയ ക്യാമറ തുടങ്ങിയവയും ഇഷ്ടം പിടിച്ചുപറ്റും.
12 എംപി വൈഡ് ആംഗിൾ, 1.8 അപ്പർച്ചർ റേഷ്യോ, പുതിയ സെൻസറുകൾ, 6 എലമെന്റ് ലെൻസ്, ട്രൂ ടോൺ ഫ്ളാഷ്, 12 എംപി ടെലിഫോട്ടോ ലെൻസ്, ഒപ്റ്റിക്കൽ ഇമേജ് സ്റ്റബിലൈസേഷൻ, 2.4 അപ്പർച്ചർ റേഷ്യോ, 2ഃ ഒപ്റ്റിക്കൽ സൂം തുടങ്ങിയവയുള്ള ക്യാമറ ഡിപ്പാർട്ട്മെന്റ് ഫോട്ടോഗ്രാഫിയെ പുതിയ തലത്തിലെത്തിക്കുമെന്നാണു കമ്പനിയുടെ ഉറപ്പ്. ഫോണിന്റെ മുൻക്യാമറയിലും പുതുമകളേറെ. ആർജിബി, ഐആർ, ഡോട്ട് പ്രൊജക്ടർ, 7 എംപി ക്യാമറകളാണ് സെൽഫിക്കായി ഒരുക്കിയിട്ടുള്ളത്. ഐഫോൺ എക്സിനേക്കാൾ അരമണിക്കൂർ കൂടുതൽ ഐഫോൺ ടെൻ എസിന് ബാറ്ററി ശേഷിയുണ്ട്.
ഇതുവരെയുള്ളതിൽ വച്ചേറ്റവും അഡ്വാൻസ്ഡ് ആണ് പുതിയ ഐഫോൺ ടെൻ എസ് എന്നാണ് അവകാശ വാദംു. ഐഫോൺ എക്സിന്റെ മെച്ചപ്പെടുത്തിയ രൂപമാണിത്. ഐപി68 വാട്ടർ റെസിസ്റ്റൻസ് ശേഷിയുള്ള ഫോൺ മൂന്നു ഫിനിഷിങ്ങിനുശേഷമാണ് പുറത്തിറക്കിയത്. ചൈനയിലെയും ഇന്ത്യയിലേയും ഡിമാന്റ് കണക്കിലെടുത്ത് ആപ്പിൾ ആദ്യമായി ഡ്യുവൽ സിം അവതരിപ്പിച്ചു. സാധാരണ സിം സ്ലോട്ട് കൂടാതെ ഇ-സിം കാർഡ് കൂടി പുതിയ ഐഫോണുകളിൽ ഉപയോഗിക്കാം. ഇന്ത്യയിൽ റിലയൻസ് ജിയോ, എയർടെൽ എന്നിവയാണ് ആപ്പിളിന് ഇ-സിം സൗകര്യമൊരുക്കുന്നത്. അങ്ങനെ ഇന്ത്യൻ വിപണിയിൽ വലിയ മുന്നേറ്റമാണ് ലക്ഷ്യമിടുന്നത്.
കുക്കും സോഷ്യൽ മീഡിയയും പറയുന്നത്
എല്ലാ പുതിയ വാച്ചുകളും വാട്ടർ റെസിസ്റ്റൻസാണ്. വെള്ളതിനിടിയിൽ രണ്ട് മീറ്റർ താഴ്ചയിൽ വരെ 30 മിനിറ്റ് കിടന്നാലും ഫോണുകൾക്ക് ഒന്നും സംഭവിക്കില്ല. സൂപ്പർ റെറ്റിനാ ഡിസ്പ്ലേയും പുതിയ തലം നൽകുന്നു. വില കൂടുതലാണെങ്കിലും ഇന്ന് വരെ അവതരിപ്പിക്കാത്ത മേന്മകൾ പുതിയ മോഡലിനുണ്ടെന്നാണ് അപ്പിളിന്റെ അവകാശവാദം.
ഐഫോൺ എക്സ് ടെൻ എസിനെ കുറിച്ച് പറയുമ്പോൾ കമ്പനി സിഇഒ ടീം കുക്ക് തന്നെ വാചാലനാകുന്നു. ഇതുവരെ ഉണ്ടാക്കിയതിൽ ബഹുദൂരം മുന്നിൽ നിൽക്കുന്ന അഡ്വാൻസ്ഡ് ഫോൺ എന്നാണ് കുക്ക് തന്നെ ഈ ഫോണിനെ വിളിക്കുന്നത്. വേഗത കൂടിയ പ്രോസസറും മികച്ച മെമ്മറിയും എല്ലാം വില കൂടുതലാണെങ്കിലും അത് ഉപഭോക്താവിന് മികച്ച ഫലം നൽകുമെന്നാണ് അവകാശപ്പെടുന്നത്. വില കുറഞ്ഞ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കാണ് ടെൻ ആർ. സ്റ്റീവ് ജോബ്സ് തിയേറ്ററിൽ ക്ഷണിക്കപ്പെട്ട ആയിരം പേർക്ക് മുമ്പിലായിരുന്നു പുതി വാച്ചുകളുടെ അവതരണം.
എന്നാൽ ഫോണിനെ കുറിച്ച് ചില മോശം റിവ്യൂകളും പുറത്ത് വരുന്നുണ്ട്. പുതുമയൊന്നുമില്ലാതെ അധിക വില ഈടാക്കുന്ന പഴയ പതിപ്പുകളുടെ പുതു രൂപമെന്നാണ് വിമർശകർ പുതിയ മോഡലുകളെ കണക്കാക്കുന്നത്. ഐഫോൺ ടെൻ എസ് എന്നാൽ ഐഫോൺ 10 തന്നെയാണ്. എസ് എന്നതിനെ അധിക വില എന്ന അർത്ഥത്തിൽ മാത്രമേ കാണാകൂവെന്നാണ് വിമർശകർ പറയുന്നത്. അതായത് വില കൂടുന്നതിന് അനുസരിച്ചുള്ള ഫോൺ മാത്രമാണിതെന്നാണ് വിലയിരുത്തൽ. ഇതിനെ ടെൻ എൽ എന്ന് വിളിച്ചാൽ മതിയായിരുന്നുവെന്നും പറയുന്നു. അതായത് ടെൻ ലാർജ്.
ഐഫോൺ 10 എസ് മാക്സിനെ മോശം പ്രോഡക്ടായി വിമർശിച്ച് സോഷ്യൽ മീഡിയയിൽ വിമർശനവും സജീവമാണ്. വില കൂടുതലിനെതിരേയും പരിഹാസങ്ങൾ സജീവം. ഒരു ഐ ഫോണിന്റെ ഏറ്റവും മോശം പേരാണ് ഐഫോൺ ടെൻ എസ് മാക്സ് ന്നെ വിലയിരുത്തലുകൾ പോലും സജീവം.
- TODAY
- LAST WEEK
- LAST MONTH
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്