Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയെ പലർക്കും കാഴ്ച വെച്ചു;ക്രൂരതയ്ക്ക് പിന്നിൽ ഭർത്താവുമായി തെറ്റിപിരിഞ്ഞ മാതാവ് ;യുവതിയെ അറസ്റ്റ് ചെയ്തത് മകന്റെ പരാതിയെ തുടർന്ന്; പീഡനം നടന്നത് സംസ്ഥാനത്തിന് അകത്തും പുറത്തും വിവിധ സ്ഥലങ്ങളിൽ; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയെ പലർക്കും കാഴ്ച വെച്ചു;ക്രൂരതയ്ക്ക് പിന്നിൽ ഭർത്താവുമായി തെറ്റിപിരിഞ്ഞ മാതാവ് ;യുവതിയെ അറസ്റ്റ് ചെയ്തത് മകന്റെ പരാതിയെ തുടർന്ന്; പീഡനം നടന്നത് സംസ്ഥാനത്തിന് അകത്തും പുറത്തും വിവിധ സ്ഥലങ്ങളിൽ; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

ടി.പി.ഹബീബ്

കോഴിക്കോട്:മാതാവിന്റെ സാന്നിധ്യത്തിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പല സ്ഥലങ്ങളിൽ വെച്ചും  പീഡിപ്പിച്ചു. സംഭവത്തോടനുബന്ധിച്ച് വാണിമേൽ പുതുക്കയം രാജീവ് ഗാന്ധി കോളനിയിലെ നജ്മ (34)യെ നാദാപുരം എസ്‌ഐ.എൻ.പ്രജീഷ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.വാണിമേൽ പുതുക്കയം കോളനിയിൽ നിന്നുമുള്ള പെൺകുട്ടിയെയാണ് പീഡിപ്പിച്ചത്. വയനാട്,ഗൂഡല്ലൂർ,കോയമ്പത്തൂർ എന്നിവിടങ്ങളിൽ കൂട്ടി കൊണ്ട് പോയതായാണ് പൊലീസിന് ലഭിച്ച വിവരം.പെൺകുട്ടിയും മാതാവും കൊണ്ടോട്ടിയിൽ താമസമാക്കിയ ഘട്ടത്തിൽ അവിടെ നിന്നും പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ട് പോയി പീഡിപ്പിച്ചിരുന്നു.

രണ്ടിടത്തും പീഡിപ്പിക്കാൻ ഒത്താശ ചെയ്തത് പെൺകുട്ടിയുടെ മാതാവാണ്.ഭർത്താവുമായി തെറ്റി പിരിഞ്ഞു കഴിയുന്ന നജ്മ ഏവിടെ സഞ്ചരിക്കുമ്പോഴും മകളെ കൂടെ കൂട്ടാറുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.വാണിമേലിൽ നിന്നും പെൺകുട്ടിയെ പീഡിപ്പിച്ച സംഘത്തിൽ അഞ്ച് പേരുണ്ടെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്.നേരത്തെ മാതാവ് ചേലക്കാട് കോളനിയിൽ താമസമാക്കിയിരുന്നു.അവിടെ നിന്നും പെൺകുട്ടിയെ ശല്യം ചെയ്തതായുള്ള വിവരവും പുറത്ത് വന്നിട്ടുണ്ട്.പെൺകുട്ടിയുമായി യാത്ര നടത്തിയവരുടെ മുഴുവൻ പേരും വിവരങ്ങളും ഇപ്പോൾ പൊലീസിന് ലഭിച്ചിട്ടില്ല.എന്നാൽ ഇക്കാര്യങ്ങൾ മാതാവിൽ നിന്നും ലഭിക്കുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടില്ല.അതിനാൽ മാതാവിന്റെ ഫോൺ നമ്പറിലേക്ക് വന്ന കോളുകൾ മുഴുവൻ പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം.

പ്രതികൾ പെൺകുട്ടിയുടെ മാതാവിനെ വിളിച്ച ഫോൺ നമ്പറുകളും മറ്റ് വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.കേസന്വേഷണത്തിൽ ഇവ ഏറെ നിർണ്ണായകമാണെന്ന് പൊലീസ് പറഞ്ഞു.മാതാവിന്റെ പിന്തുണയോടെ തന്നെ പീഡിപ്പിക്കുന്നതായി ബന്ധുക്കളോടും സഹോദരനോടും കഴിഞ്ഞ ദിവസമാണ് പെൺകുട്ടി തുറന്ന് പറഞ്ഞത്.നാദാപുരത്തെ ബന്ധുവിന്റെ കല്ല്യാണത്തിന് എത്തിയ സമയത്താണ് വിവരം പുറത്ത് പറഞ്ഞത്.ഇതോടെ പെൺകുട്ടിയുടെ സഹോദരന്റെ നേതൃത്വത്തിൽ നാദാപുരം പൊലീസ് സ്‌റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു.

നാദാപുരം പൊലീസ് കേസ് രജിസ്റ്റ്രർ ചെയ്ത് വളയം പൊലീസിന് കൈമാറി.വളയം എസ്‌ഐ.വി എം.ജയന്റെ നേത്യത്വത്തിലുള്ള സംഘമാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്.കൊണ്ടോട്ടിയിലെ പീഡന കേസ് അന്വേഷണവും ഇതോടൊപ്പം നടത്താനാണ് പൊലീസിന്റെ തീരുമാനം. ബലാൽസംഘ ശ്രമം,പോക്സോ നിയമം,ബാലനീതി നിയമ പ്രകാരം കുട്ടിയോടുള്ള ക്രൂരത തുടങ്ങിയ അഞ്ച് വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP