പതുക്കെപോവുന്ന ഒരു പാസഞ്ചർ വണ്ടി! നാട്ടിൻപുറത്തെ സുന്ദരവും ലളിതവുമായ കാഴ്ചകൾ കണ്ട് പ്രേക്ഷകർക്ക് ഈ വണ്ടിയിൽ സഞ്ചരിക്കാം; ഞെട്ടിപ്പിക്കുന്ന ട്വിസ്റ്റുകളോ ക്ലൈമാക്സോ ഒന്നുമില്ലെങ്കിലും പടം കണ്ടിരിക്കാം; വീണ്ടും വിജയ ചിത്രവുമായി ടൊവീനോ
കെ വി നിരഞ്ജൻ
തീവണ്ടിയെപ്പോലെ നിർത്താതെ സിഗരറ്റ് വലിച്ച് പുക പുറത്തേക്ക് വിടുന്ന നായകൻ ഉണ്ടെന്നതൊഴിച്ചാൽ തീവണ്ടി എന്ന സിനിമയിൽ യഥാർത്ഥ തീവണ്ടിക്ക് സ്ഥാനമൊന്നുമില്ല. എന്നാൽ നാട്ടിൻപുറങ്ങളിലെല്ലാം ഇത്തരത്തിലുള്ള ചെയിൻ സ്മോക്കർമാരെ ആളുകൾ തീവണ്ടി എന്ന ഓമനപ്പേരിൽ വിളിക്കുന്നതുകൊണ്ട് തീവണ്ടി എന്ന പേര് ഈ സിനിമയ്ക്ക് ഏറെ യോജിച്ചതുമാണ്.
പലപ്പോഴും വൈകിയെത്തുന്നതാണ് തീവണ്ടി. ടൊവീനോ നായകനായ തീവണ്ടിയെന്ന സിനിമയും ചിത്രീകരണം പൂർത്തിയാക്കി ഏറെക്കാലത്തിന് ശേഷമാണ് തിയേറ്ററുകളിലെത്തുന്നത്. വളരെ ദൂരത്തേക്ക് പോകുന്ന എക്സ്പ്രസ് ട്രെയിനിനെപ്പോലെ കുതിച്ചുപായേണ്ട കാര്യമൊന്നും ഈ തീവണ്ടിക്കില്ല. സംഭവ ബഹുലമായ കഥാഘടനയോ ട്വിസ്റ്റുകളോ ഒന്നുമില്ലാത്തതിനാൽ ഒരു പാസഞ്ചർ വണ്ടിയെപ്പോലെ തിരക്കില്ലാതെ പുറം കാഴ്ചകളൊക്കെ വിസ്തരിച്ച് കണ്ട് സഞ്ചരിക്കുകയാണ് നവാഗതനായ ടി പി ഫെല്ലിനി സംവിധാനം ചെയ്ത ഈ തീവണ്ടി. പറഞ്ഞു തീർക്കാൻ വലിയ കഥയൊന്നുമില്ലെങ്കിലും ലളിതമായ കഥാമുഹൂർത്തങ്ങളിലൂടെയും നടീനടന്മാരുടെ മികച്ച പ്രകടനത്തിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം നേടുന്നുണ്ട് ഈ സിനിമ.
ചെയിൻ സ്മോക്കറായ ബിനീഷ് ദാമോദരൻ എന്ന യുവാവിന്റെ ജീവിതമാണ് തീവണ്ടി. വളരെ കുട്ടിക്കാലത്ത് തന്നെ സിഗരറ്റിന്റെ മണമറിഞ്ഞ ബിനീഷിനെ പിന്നീടുള്ള കാലത്തും സിഗരറ്റ് വിടാതെ പിന്തുടരുന്നു. നിർത്തണമെന്ന് ആലോചിക്കുമ്പോഴും ആ ലഹരി അവനെ വിട്ടുപിരിയാതെ ഒട്ടിച്ചേർന്നു നിൽക്കുകയാണ്. ഈ ശീലം ഏതെല്ലാം തരത്തിൽ ബിനീഷിന്റെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് വളരെ രസകരവും സുന്ദരവുമായി വരച്ചുകാട്ടുകയാണ് സിനിമ. പ്രണയവും രാഷ്ട്രീയവും ആക്ഷേപ ഹാസ്യവുമെല്ലാമുണ്ടെങ്കിലും പ്രധാനമായും സിഗരറ്റിനെയും സിഗരറ്റ് വലിയെയും ചുറ്റിപ്പറ്റി നിൽക്കുകയാണ് സിനിമ.
ശ്രദ്ധിച്ചിരുന്നില്ലെങ്കിൽ തീർത്തും ഉപദേശരൂപത്തിലുള്ള ഡോക്യുമെന്ററിയായിപ്പോകാവുന്ന കഥാഘടന. കുറച്ചുകാലം മുമ്പ് പുറത്തിറങ്ങിയ രഞ്ജിത്തിന്റെ സ്പിരിറ്റ് എന്ന സിനിമ നോക്കുക. രസകരമായി കഥ പറഞ്ഞു തുടങ്ങിയ ചിത്രം പിന്നീട് മദ്യത്തിനെതിരെയുള്ള ഉപദേശങ്ങളാൽ മുഖരിതമായി. അതോടെ സിനിമയുടെ രസച്ചരടും മുറിഞ്ഞു. എന്നാൽ മദ്യത്തിനടിമയായ സ്പിരിറ്റിലെ രഘുനന്ദനെപ്പോലെ ബുദ്ധിജീവിയൊന്നുമല്ല തീവണ്ടിയിലെ ചെയിൻ സ്മോക്കറായ ബിനീഷ് ദാമോദരൻ. അതുകൊണ്ട് തന്നെ ഉപദേശമോ സ്പോഞ്ചുപോലെയാകുന്ന ശ്വാസകോശത്തിന്റെ വിവരണമോ പുകവലിക്കെതിരായ മുദ്രാവാക്യങ്ങളോ ഒന്നുമില്ലാതെ പ്രധാന പ്രമേയത്തെ കൈകാര്യം ചെയ്യാൻ ഇവിടെ സാധിക്കുന്നുണ്ട്.
പ്രശസ്ത ഇറ്റാലിയൻ സംവിധായകൻ ഫെഡറിക്കോ ഫെല്ലിനിയുടെ പേരാണ് തീവണ്ടിയുടെ സംവിധായകനും. എന്നാൽ ഒരു ക്ലാസിക് ചിത്രമൊരുക്കുകയല്ല. നാട്ടിൻ പുറത്തെ കാഴ്ചകളിലൂടെ തരക്കേടില്ലാത്ത ഒരു കാഴ്ചാനുഭവം പങ്കുവെയ്ക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. ഭാര്യയുടെ പ്രസവ സമയം വീട്ടുവരാന്തയിൽ അസ്വസ്ഥനായി കാത്തിരിക്കുന്ന ഭർത്താവിന്റെ പതിവ് കാഴ്ചകളിൽ തുടങ്ങുന്ന സിനിമ പതിയെ രസകരമായ മുഹൂർത്തങ്ങളൊരുക്കി പ്രേക്ഷകരെ പിടിച്ചിരുത്തുന്നു. ബിനീഷ് ദാമോദരൻ പുകവലിക്കാരനായി മാറുന്ന കാഴ്ചകളൊക്കെ ഏറെ സുന്ദരമായാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. സുന്ദരമായ കാഴ്ചകളുമായി പകുതി വരെ സഞ്ചരിക്കുന്ന സിനിമ പകുതിക്ക് ശേഷം പൊളിറ്റിക്കൽ ആക്ഷേപ ഹാസ്യവുമൊക്കെ ചേർത്ത് അൽപ്പം ബ്രേക്ക് ഡൗൺ ആകുന്നുണ്ട്. എം എൽ എയുടെ അപകടവും വിമാനത്താവള മാലിന്യത്തിനെതിരായ മനുഷ്യച്ചങ്ങലയും നായകന്റെ ദ്വീപ് വാസവുമെല്ലാമായി കാടുകയറിപ്പോവുന്നു എന്ന് തോന്നുമെങ്കിലും പ്രധാന കഥയുമായി അതിനെ കൂട്ടിയിണക്കിയാണ് സിനിമ അവസാനിപ്പിക്കുന്നത്.
ഒരു സാധാ നാട്ടിൻ പുറത്തെ കാഴ്ചകളാണ് സിനിമയിലുള്ളത്. സാധാരണക്കാരായ നാട്ടുകാരാണ് കഥാപാത്രങ്ങളെല്ലാം. തികച്ചും റിയലിസ്റ്റിക് മൂഡിൽ നീങ്ങുന്ന സിനിമ പിന്നീടാണ് ഒരു പൊളിറ്റിക്കൽ ആക്ഷേപ ഹാസ്യത്തിന്റെ ട്രാക്കിലേക്ക് മാറുന്നത്. സാങ്കൽപ്പികമായ ഒരു രാഷ്ട്രീയ പാർട്ടിയും സാങ്കൽപ്പികമായ അവരുടെ പാർട്ടി പരിപാടികളുമെല്ലാമായി കോമഡി തീർക്കാനാണ് കുറച്ചു നേരത്തെ ശ്രമം. കുറച്ച് മുഷിപ്പിക്കുമെങ്കിലും പിന്നീട് ഇതുമായി കൂട്ടിയിണക്കി പ്രധാന കഥയെ നല്ല രീതിയിൽ അവസാനിപ്പിക്കാൻ സംവിധായകനും തിരക്കഥാകൃത്തിനും സാധിക്കുന്നു.
ബിനീഷിന്റെ പുകവലിയും അതു കാരണം ഉണ്ടാകുന്ന ഒരു സംഭവവുമായി ബന്ധപ്പെട്ട് കാമുകി അവനിൽ നിന്നും അകലുന്നതുമാണ് സിനിമയുടെ പ്രമേയം. ഇതിനിടയിലുണ്ടാകുന്ന ചില രാഷ്ട്രീയ സംഭവ വികാസങ്ങൾ ബിനീഷിന്റെ പുകവലിയെയും അവന്റെ പ്രണയത്തെയും ഏതെല്ലാം രീതിയിൽ മാറ്റിമറിക്കുന്നു എന്ന് സിനിമ വ്യക്തമാക്കുന്നു. പുകവലി നിർത്താൻ കാര്യമായ ഉപദേശങ്ങളൊന്നും സിനിമ നൽകുന്നില്ല. ചില സംഭവങ്ങളുടെ ഭാഗമായി പുകവലി നിർത്തേണ്ടിവരുന്ന ബിനീഷിന് ഒടുവിൽ അതിലും സുന്ദരാണ് കാമുകിയുടെ ചുംബനം എന്ന തിരച്ചറിവ് സിഗരറ്റിനെ പൂർണ്ണമായി ഉപേക്ഷിക്കാവുന്ന മാനസിക കരുത്ത് പ്രധാനം ചെയ്യുകയാണ്.
ബിനീഷിനെപ്പോലുള്ള ചെയിൻ സ്മോക്കറായ ചെറുപ്പക്കാരെ ഓരോ പ്രേക്ഷകനും ഏറെ പരിചയമുണ്ടായിരിക്കും. അതുകൊണ്ട് തന്നെ കഥാപാത്രത്തിന്റെ മാനസിക ഘടനയോട് ഓരോ പ്രേക്ഷകനും എളുപ്പം താദാത്മ്യം പ്രാപിക്കാനും സാധിക്കും. സിഗരറ്റ് കിട്ടാതെ വരുമ്പോഴുള്ള അസ്വസ്ഥതയും അത് നിർത്താനുള്ള കഠിന ശ്രമവുമെല്ലാ പലരും ജീവിതത്തിൽ അനുഭവിച്ചതുമായിരിക്കും.
സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ നല്ലൊരു തുടക്കം കാഴ്ച വെച്ച വിനി വിശ്വലാലാണ് ചിത്രത്തിന്റെ തിരക്കഥ. കൂതറ എന്ന സിനിമയിലൂടെ വൻ പരാജയം ഏറ്റുവാങ്ങിയ ഈ തിരക്കഥാകൃത്ത് വളരെ മികച്ച രീതിയിലാണ് തീവണ്ടിക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്. മായാനദി, മറഡോണ എന്നീ ചിത്രങ്ങൾക്ക് ശേഷം മികച്ചൊരു വേഷമാണ് ടൊവീനോയ്ക്ക് ലഭിച്ചിരിക്കുന്നത്. സാധാരണക്കാരനായ കഥാപാത്രം. സ്കൂൾ കാലഘട്ടം മുതൽ യൗവ്വനം വരെയുള്ള നായകന്റെ കഥാപാത്രം അദ്ഭുതകരമായാണ് ടൊവീനോ ആവിഷ്ക്കരിക്കുന്നത്. സിഗരറ്റ് വലിക്കുമ്പോഴും അത് കിട്ടാതാവുമ്പോഴും അതിനെ ഉപേക്ഷിക്കുമ്പോഴുമെല്ലാമുള്ള ടൊവീനോയുടെ പ്രകടനെത്തെ അസാധ്യം എന്ന് തന്നെ വിശേഷിപ്പിക്കാം. നായികയായ ദേവിയായെത്തുന്ന സംയുക്ത മേനോൻ തരക്കേടില്ലാത്ത പ്രകടനം കാഴ്ച വെച്ചു. എങ്കിലും ഒന്നോ രണ്ടോ സീനുകളിൽ അവരുടെ അഭിനയം വല്ലാതെ ബോറടിപ്പിക്കുകയും ചെയ്തു. സൈജുകുറുപ്പ് ബിജിത്ത് എന്ന കഥാപാത്രമായി രസകരമായ പ്രകടനം കാഴ്ച വെച്ചു. ഗൗരവക്കാരനായ രാഷ്ട്രീയക്കാരനായി സുരാജ് വെഞ്ഞാറമൂടിന്റെയും പ്രകടനം മികച്ചു നിന്നു. കുട്ടിക്കളിയുള്ള കഥാപാത്രങ്ങളിൽ തളച്ചിടപ്പെട്ട സുധീഷിന് മികച്ചൊരു വേഷമാണ് ചിത്രത്തിൽ ലഭിച്ചിരിക്കുന്നത്. പുകവലിക്കാരനായ അമ്മാവന്റെ വേഷത്തിൽ തകർപ്പൻ പ്രകടനം തന്നെയാണ് സുധീഷ് കാഴ്ച വെക്കുന്നത്.
സിനിമയുടെ ലാളിത്യത്തിനൊപ്പം നിൽക്കുന്നതാണ് പാട്ടുകളും ഗാന ചിത്രീകരണങ്ങളും. തുടക്കക്കാരന്റെ പിഴവുകൾ ഉണ്ടെങ്കിലും ആദ്യചിത്രത്തെ തരക്കേടില്ലാത്തൊരു കാഴ്ചാനുഭവം ആക്കി മാറ്റാൻ സംവിധായകന് തീർച്ചയായും കഴിഞ്ഞിട്ടുണ്ട്. തീവണ്ടി മെല്ലെപ്പോകുന്ന ഒരു പാസഞ്ചർ വണ്ടിയാണ്. സംഭവ ബഹുലമായ കാഴ്ചകളൊന്നും അതിലില്ല. ഞെട്ടിപ്പിക്കുന്ന ട്വിസ്റ്റുകളോ ഇന്റർവെൽ പഞ്ചോ ക്ലൈമാക്സോ ഒന്നുമില്ല. പുറത്തെ നാട്ടിൻപുറത്തെ സുന്ദരവും ലളിതവുമായ കാഴ്ചകൾ കണ്ട് പ്രേക്ഷകർക്ക് ഈ വണ്ടിയിൽ സഞ്ചരിക്കാം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍