എവിടെയും എപ്പോഴും ഏതുനേരത്തും വരാൻ റെഡി; എവിടെ ജോലിക്ക് വന്നാലും അവിടം ക്ലീനാക്കിയേ മടങ്ങൂ; 1306 അടി ഉയരത്തിലുള്ള വെട്ടുമലയിൽ നിന്ന് മൂന്ന് കോടിയുടെ കഞ്ചാവ് ചെടികൾ തീയിട്ട് നശിപ്പിച്ച് മടങ്ങിയെത്തിയത് ഭവാനി പുഴ നീന്തിക്കടന്ന്; ആദിവാസി ബാലികയെ കൂട്ടമാനഭംഗം ചെയ്ത കേസിലെ പ്രതികളെ അകത്താക്കിയത് വെറും 12 മണിക്കൂറിൽ; കഞ്ചാവ്-മദ്യ-പെൺവാണിഭ മാഫിയകളെ വിറപ്പിച്ച് അട്ടപ്പാടിയെ ക്ലീനാക്കിയ സ്മാർട്ട് എഎസ്പി സുജിത് ദാസിന്റെ സ്ഥലം മാറ്റത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയോ?
മറുനാടൻ മലയാളി ബ്യൂറോ
അട്ടപ്പാടി: കഞ്ചാവ്-മദ്യ-ചന്ദന-പെൺവാണിഭ മാഫിയകളെ കിടുകിടാ വിറപ്പിച്ച യുവ ഐപിഎസ് ഓഫീസർ സുജിത് ദാസിന് അപ്രതീക്ഷിത സ്ഥലംമാറ്റം. അഗളി എഎസ്പി സ്ഥാനത്ത് നിന്നാണ് സുജിത് ദാസിനെ മാറ്റിയത്. പുതിയ പോസ്റ്റിങ് തലസ്്ഥാനത്ത് നെടുമങ്ങാട് എഎസ്പി.യായി. 'ഞാൻ ഒരുസ്ഥലത്ത് ജോലിക്ക് വന്നാൽ അവിടം ക്ലീനാക്കിയേ മടങ്ങാറുള്ളു...നാടിന് വേണ്ടി ചെയ്യാവുന്നതെല്ലാം എത്രയും വേഗം, നീതി വൈകാതെ ചെയ്യുക..അതാണ് എന്റെ നയം', സുജിത് ദാസ് തന്റെ കൂട്ടുകാരോട് സ്ഥിരം പറയാറുള്ള വാചകം.
അട്ടപ്പാടിയിൽ സത്യസന്ധരായ ഉദ്യോഗസ്ഥർ വാഴില്ലെന്നാണ് ആദിവാസി സാമൂഹിക ക്ഷേമപ്രവർത്തകർ പറയുന്നത്. അഗളി സബ്ഡിവിഷനിൽ എഎസ്പി ആയി ജോയിൻ ചെയ്ത് ചുരുങ്ങിയ കാലം കൊണ്ട്, അതായതത്, 4 മാസവും 15 ദിവസവും കൊണ്ട് അട്ടപ്പാടിയുടെ ഹൃദയം കീഴടക്കി സുജിത് ദാസ്. അപ്രതീക്ഷിതമായ സ്ഥലം മാറ്റത്തിൽ വനം കഞ്ചാവ് -മദ്യ മാഫിയ സന്തോഷിക്കുമ്പോൾ, പാവപ്പെട്ട ആദിവാസികളും അവർക്ക് വേണ്ടി ജീവിതം അർപ്പിച്ച സാമൂഹിക പ്രവർത്തകരും കരച്ചിലിന്റെ വക്കിലാണ്. അട്ടപ്പാടിയിലെ ഉൾവനങ്ങളിലായി കഞ്ചാവ് മാഫിയ നട്ടുവളർത്തിയ കഞ്ചാവ് തോട്ടങ്ങൾ മൂന്ന് ഘട്ടങ്ങളിലായി 17 ഓളം ഏക്കർ സ്ഥലത്തെ കഞ്ചാവ് തോട്ടമാണ് സുജിത് ദാസിന്റെ നേതൃത്വത്തിൽ നശിപ്പിച്ചത്. നശിപ്പിച്ച കഞ്ചാവ് ചെടികൾ വിപണിയിൽ ഏകദേശം മൂന്നരക്കോടിയിലധികം വിലവരുന്നതാണ്. സുജിത് ദാസിന്റെ സ്ഥലംമാറ്റത്തിന് പിന്നിൽ കഞ്ചാവ്- മദ്യ- ചന്ദനമാഫിയകളുടെ സമ്മർദ്ദഫലമായുള്ള രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് ആരോപണം.
ആദിവാസികളുടെ രക്ഷകൻ
അഗളി എഎസ്പി എന്ന നിലയിൽ ആദിവാസികളുടെ പൊതുപ്രശ്നങ്ങളിലെല്ലാം സുജിത് ദാസ് ഇടപെട്ടിരുന്നു. വിശപ്പ് തീർക്കാൻ അരി മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഒരുസംഘം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തോടെയാണ് എഎസ്പിയായി സുജിത് ദാസിനെ അഗളിയിലേക്ക് നിയോഗിച്ചത്. നേരത്തെ ഇവിടെ ഡിവൈഎസ്പിക്കായിരുന്നു ചുമതല. 16 പേർ പിടിയിലായ മധുകൊലക്കേസിന്റെ അന്വേഷണച്ചുമതലയും സുജിത് ദാസിനായിരുന്നു.
അട്ടപ്പാടി ഊരുകളിലെ യുവാക്കളുടെ കായിക വളർച്ചയ്ക്ക് വേണ്ടി 38 ടീമുകളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിലൂടെയാണ് സുജിത് ദാസ് അട്ടപ്പാടിയിലെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ഈ ടൂർണമെന്റിൽ നിന്ന് തിരഞ്ഞെടുത്ത ഇരുപതോളം യുവപ്രതിഭകളെ പരിശീലിപ്പിക്കുകയും മികച്ച താരങ്ങളെ വാർത്തെടുക്കുകയും ചെയ്തു. അട്ടപ്പാടിയിലെ മുഴുവൻ ഊരുകളിലും സന്ദർശിക്കാൻ സമയം കണ്ടെത്തുന്ന ഈ ഉദ്യോഗസ്ഥൻ നാട്ടുകാർക്ക് ദൈവത്തെ പോലെയായിരുന്നു.
ഊരുകളിലെ ആവശ്യങ്ങൾ മനസ്സിലാക്കി ബന്ധപ്പെട്ട വകുപ്പുകളിലേക്ക് നിർദ്ദേശങ്ങൾ നൽകാനും സുജിത് ദാസ് ശ്രദ്ധിച്ചിരുന്നു. സ്വർണ ഗദ്ദ, ഇടവാണി, മേലെ ഭൂതിയാർ, താഴെ ഭൂതിയാർ, മൂലകൊമ്പ്, ഉമ്മത്താംപടി, മേലെ ചൂട്ടറ, താഴെ ചൂട്ടറ എന്നീ ഊരുകളെയെല്ലാം ഒന്നിച്ച് കൂട്ടി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കൊണ്ട് പൊതു അദാലത്ത് നടത്തി. ഈ ഊരുകളുടെ പരാതികൾ അതിവേഗത്തിൽ തീർപ്പാക്കാൻ പൊതു അദാലത്തുകൊണ്ട് കഴിഞ്ഞു.
കഞ്ചാവ് മാഫിയയുടെ പേടിസ്വപ്നം
എവിടെയും, എപ്പോഴും, ഏതുസമയത്തും എത്താൻ സുജിത് ദാസ് റെഡി. അത് ആദിവാസികളുടെ പ്രശ്നത്തിലായാലും കഞ്ചാവ് -മദ്യ -പെൺവാണിഭ-ചന്ദന മാഫിയയ്ക്ക് കടിഞ്ഞാണിടാനായാലും സുജിത് മുൻപന്തിയിലുണ്ടാവും. യുവ പൊലീസുകാരെ ഉൾപ്പെടുത്തി ക്രൈം ഡിറ്റക്ഷൻസ് ക്വാഡ് രൂപീകരിക്കുകയായിരുന്നു ആദ്യനടപടി. കുറ്റകൃത്യങ്ങൾ തടയാനും പ്രതികളെ പെട്ടെന്ന് പിടികൂടാനും, പ്രമാദമായ പീഡനക്കേസിലെ പ്രതികളെ പിടികൂടാനും ഓപ്പറേഷനുകൾ.
കഴിഞ്ഞ മാസം, അട്ടപ്പാടി വനത്തിൽ നടത്തിയ ഓപ്പറേഷനിലാണ് രണ്ടു കോടിയോളം രൂപയുടെ കഞ്ചാവു ചെടികളാണ് നശിപ്പിച്ചത്. ആനവായ് വനമേഖലയിലെ മേലെ തുടുക്കി ഊരിലെ ആദിവാസികളുടെ കൃഷിയിടത്തിനു സമീപം കാടിനകത്ത് 25 സെന്റ് സ്ഥലത്താണു വിളവെടുപ്പിനു പാകമായ 1200 കഞ്ചാവു ചെടികൾ കണ്ടെത്തിയത്. വെട്ടുമല എന്നറിയപ്പെടുന്ന ഇവിടെ 50 തടങ്ങളിൽ 25 മുതൽ 30 വരെ ചെടികൾ നട്ടുവളർത്തിയ നിലയിലായിരുന്നു. ആറു മാസം വളർച്ചയെത്തിയ ചെടികൾക്ക് എട്ടടി വരെ ഉയരമുണ്ടായിരുന്നു.
സുജിത് ദാസും എഎസ്പിയുടെ സ്ക്വാഡും തണ്ടർബോൾട്ടുമാണു കഞ്ചാവു കണ്ടെത്തി നശിപ്പിച്ചത്. ആറിനു പുലർച്ചെ മൂന്നരയോടെ ഇടവാണി മല വഴി വനത്തിൽ പ്രവേശിച്ച സംഘം ഓടക്കടവ്, ദുഡുമുട്ടി, പട്ടിപ്പനചോല, ചിന്നക്കടവ്, എല്ലകണ്ടിമല, ഗലസി വഴി ദുർഘടമായ വനപാതയിലൂടെ 12 കിലോമീറ്റർ കാൽനടയായെത്തിയാണു തോട്ടം കണ്ടെത്തിയത്. സമുദ്രനിരപ്പിൽ നിന്ന് 1306 അടി ഉയരത്തിലാണു വെട്ടുമല. ചെടികൾ വെട്ടി തീയിട്ടു നശിപ്പിച്ചു താഴെ തൊടുക്കി വഴി ഭവാനിപ്പുഴ നീന്തികടന്നാണു സംഘം തിരിച്ചെത്തിയത്. നേരത്തെ മാവോയിസ്റ്റുകൾ അഗ്നിക്കിരയാക്കിയ താഴെ തൊടുക്കി ഫോറസ്റ്റ് ക്യാംപ് ഷെഡിന്റെ പരിധിയിലാണു വെട്ടുമല. ഒരു മാസത്തിനിടെ അഗളി എഎസ്പിയും സംഘവും അട്ടപ്പാടി വനത്തിലെ കുള്ളാട്, സത്യകല്ല് എന്നിവിടങ്ങളിൽ നിന്നും 6000 കഞ്ചാവ് ചെടികൾ നശിപ്പിച്ചിരുന്നു. മാവോയിസ്റ്റ് റെയ്ഡിന്റെ ഭാഗമായുള്ള പട്രോളിങ്ങിനിടയിലാണു പൊലീസ് കഞ്ചാവ് തോട്ടങ്ങൾ നശിപ്പിച്ചത്.
പീഡനക്കേസിലെ പ്രതികളെ അകത്താക്കിയത് 12 മണിക്കൂറിൽ
പീഡനകേസിലെ 11 പ്രതികളെ 12 മണിക്കൂർ കൊണ്ടാണ് സുജിത് ദാസും സംഘവും പിടികൂടിയത്. അട്ടപ്പാടിയിൽ 12 കാരി ആദിവാസി പെൺകുട്ടി കൂട്ടലൈംഗിക ചൂഷണത്തിന് വിധേയയായ സംഭവത്തിനു പിന്നിൽ സെക്സ് റാക്കറ്റിന്റെ കൈകൾ ഉണ്ടോയെന്ന സംശയം ഉയർന്നിരുന്നു. ഇരയാക്കപ്പെട്ട പെൺകുട്ടിയെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോയ ഇന്ദുമതിയെന്ന 18-കാരിയോടൊപ്പം മറ്റ് രണ്ട് പെൺകുട്ടികളും ഒപ്പം ഉണ്ടായിരുന്നു. കേസന്വേഷണത്തിന്റെ ചുമതലയേറ്റ സുജിത് ദാസ് പരാതി കിട്ടി രണ്ടുദിവസത്തിനുള്ളിൽ കാണാതായ കുട്ടിയെ കണ്ടെത്തി.12 പ്രതികളെയും 12 മണിക്കൂറിനുള്ളിൽ പിടികൂടി. ആറ് കേസുകളാണ് ഈ സംഭവത്തിൽ ചുമത്തിയത്.
സെക്സ് റാക്കറ്റിന് കടിഞ്ഞാണിടാനുള്ള തീവ്രയത്നത്തിനിടയാണ് സുജിത് ദാസിനെ തേടി സ്ഥലംമാറ്റം എത്തിയത്. മദ്യലോബിക്കും പേടിസ്വപ്നമായിരുന്നു ഈ യുവ ഐപിഎസ് ഓഫീസർ. അട്ടപ്പാടിയിൽ 36 കേസുകളിലായി 391 ലിറ്റർ മദ്യം പിടികൂടിയിട്ടുണ്ട്. 44 പ്രതികളെയും 24 വാഹനങ്ങളും പിടികൂടാനും സാധിച്ചിട്ടുണ്ട്. 30 കിലോ ചന്ദനവും 13.500 കിലോ കഞ്ചാവും പിടികൂടി വലിയൊരു ശുദ്ധീകരണത്തിലായിരുന്നു സുജിത് ദാസ്. ഏറ്റവുമൊടുവിൽ മാവോയിസ്റ്റുകളുടെ പിന്നാലെയായിരുന്നു ഓട്ടം.
സ്ഥലം മാറ്റം രാഷ്ട്രീയ നീക്കമോ?
സുജിത് ദാസിന്റെ സ്ഥലംമാറ്റം രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് ആദിവാസി സാമൂഹിക ക്ഷേമ പ്രവർത്തകർ ആരോപിക്കുന്നത്. ആദിവാസികൾക്ക് നീതി കിട്ടാൻ ഇത്തരം ഉദ്യോഗസ്ഥർ ആവശ്യമാണെന്ന് ട്രൈബൽ സോഷ്യൽ വർക്കറായ ശിവാനി പറഞ്ഞു. നാലുമാസം കൊണ്ട് ആട്ടപ്പാടിയെ ശുദ്ധീകരിച്ച ഈ ഉദ്യോഗസ്ഥനെ മാറ്റിയത് രാഷ്ട്രീയ നീക്കമാണെന്നും അവർ ആരോപിച്ചു. കുറച്ചുനാൾ കൂടി എഎസ്പി സുജിത് ദാസ് ഇവിടെയുണ്ടായിരുന്നെങ്കിൽ, അട്ടപ്പാടി രക്ഷപ്പെട്ടേനെയെന്ന് ആദിവാസി ആക്ഷൻ കൗൺസിൽ നേതാവ് മുരുകേഷ് പറഞ്ഞു.
സുജിത് ദാസിനെ മടക്കിക്കൊണ്ടുവരണമെന്നാണ് ഇവരെല്ലാംെ ഏകസ്വരത്തിൽ ആവശ്യപ്പെടുന്നത്. എഎസ്പിയായി സുജിത് ദാസ് ചുമതലയേറ്റ്ത് മുതൽ കഞ്ചാവ് വേട്ടയ്ക്കും മറ്റും മുൻയെടുക്കുന്നതിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ഈർഷ്യ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. തങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ മറ്റൊരാൾ ചെയ്യുമ്പോഴുള്ള ഈർഷ്യ. ഏതായാലും അട്ടപ്പാടിയെ ലഹരിമുക്തമാക്കാനും, പെൺവാണിഭത്തിൽ നിന്ന് രക്ഷിക്കാനും തുറന്ന പോരാട്ടം നയിച്ച നിർഭയനായ ഉദ്യോഗസ്ഥനെ പടികടത്തുന്നതിൽ മാഫിയകൾ തൽക്കാലംവിജയിച്ചിരിക്കുകയാണ്.
Stories you may Like
- സിദ്ദീഖിന്റെ മൃതദേഹം ഉപേക്ഷിക്കാൻ അട്ടപ്പാടി തിരഞ്ഞെടുത്തത് ഷിബിലി
- അശോക് ദാസ് കൊല്ലപ്പെട്ടത് 'സ്വപ്ന ദേശത്ത്'; വാളകത്ത് കൂടുതൽ അറസ്റ്റുണ്ടാകും
- കൊല്ലപ്പെട്ട ഹോട്ടലുടമ സിദ്ദിഖിന്റെ കാർ ചെറുതുരുത്തിയിൽ കണ്ടെത്തി
- ജോലിയിൽ തുടരാൻ കെ വിദ്യ വ്യാജരേഖയുമായി കഴിഞ്ഞമാസവും കരിന്തളം കോളജിലെത്തി
- അട്ടപ്പാടി സർക്കാർ കോളേജിൽ കെ. വിദ്യ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇല്ലെന്ന് പൊലീസ്
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്