സാലിസ്ബറിയിൽ മാരകവിഷം നിക്ഷേപിച്ച് മടങ്ങിയത് റഷ്യൻ മിലിട്ടറി ഇന്റലിജൻസ് തന്നെയെന്ന് കണ്ടെത്തി ബ്രിട്ടീഷ് പൊലീസ്; രണ്ടു റഷ്യൻ ഏജന്റുമാർ മോസ്കോയിൽനിന്നെത്തി മൂന്നുദിവസം ഹോട്ടലിൽ താമസിച്ചു കൃത്യം നിർവഹിച്ചുമടങ്ങിയതിന്റെ തെളിവുകൾ പുറത്ത്; ബ്രിട്ടനും റഷ്യയും തമ്മിലുള്ള പ്രശ്നം മൂർധന്യത്തിലേക്ക്
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: ആറുമാസം മുമ്പ് സാലിസ്ബറിയിൽ മുൻ റഷ്യൻ ചാരനും മകൾക്കും നേരെയുണ്ടായ രാസായുധ പ്രയോഗത്തിന് പിന്നിൽ റഷ്യയാണെന്ന് കണ്ടെത്തി ബ്രിട്ടീഷ് പൊലീസ്. റഷ്യയിൽനിന്നെത്തിയ ചാരന്മാർ മൂന്നുദിവസത്തോളം താമസിച്ച് കൃത്യം നടത്തി മടങ്ങിയതിന്റെ തെളിവുകൾ പൊലീസ് പുറത്തുവിട്ടു. സിസിടിവി ദൃശ്യങ്ങളുടെയും ഡിക്ടറ്റീവുകളുടെയും സഹായത്തോടെയാണ് ഇക്കാര്യത്തിൽ റഷ്യക്കുള്ള പങ്ക് നിസംശയം തെളിയിക്കാനായത്. നയതന്ത്ര പ്രതിനിധികളെ പിൻവലിക്കുന്നതുൾപ്പെടെ ബ്രിട്ടനും റഷ്യയും തമ്മിലുള്ള ബന്ധം വളഷായ സംഭവം ഇപ്പോഴത്തെ അന്വേഷണഫലത്തോടെ കൂടുതൽ വഷളാകുമെന്നുറപ്പാണ്.
മുൻ റഷ്യൻ ചാരൻ സെർജി സ്ക്രിപാലിനെയും മകൾ യൂലിയയെയും വധിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഇവർ മോസ്കോയിൽനിന്നെത്തിയത്. സാലിസ്ബറിയിലെ സൂപ്പർമാർക്കറ്റിന് മുൻവശത്തുവെച്ച് ഇരുവർക്കും വിഷബാധയേറ്റു. അതീവഗുരുതര നിലയിൽ ആശുപത്രിയിലായിരുന്ന ഇരുവരും പിന്നീട് രക്ഷപ്പെട്ടു. റഷ്യൻ നിർമ്മിതമായ നോവിചോക് എന്ന വിഷപദാർഥമാണ് ഇവർക്കെതിരെ പ്രയോഗിച്ചതെന്ന് വ്യക്തമായിരുന്നു. ഈ സംഭവത്തിനുശേഷം രണ്ടുമാസം കഴിഞ്ഞ് ഇതേ സ്ഥലത്തുനിന്ന് ദമ്പതിമാരായ ചാർളി റോളിക്കും ഭാര്യ ഡോൺ സ്റ്റർഗസിനും വിഷബാധയേറ്റു. ഡോൺ പിന്നീട് ആശുപത്രിയിൽ മരിക്കുകയും ചെയ്തു. ചാർളി ഇപ്പോഴും ആശുപത്രിയിലാണ്.
റഷ്യൻ മിലിട്ടറി ഇന്റലിജൻസിൽ അംഗങ്ങളായയ അലക്സാൻഡർ പെട്രോവ്, റുസ്ലൻ ബോഷിറോവ് എന്നിവരാണ് ഫെബ്രുവരിയിൽ റഷ്യയിൽനിന്ന് സാലിസ്ബറിയിലെത്തി കൃത്യം നടത്തിയതെന്നാണ് ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്. ഇരുവരുടെയും പാസ്പോർട്ട് നമ്പറുകൾ ഏറെക്കുറെ സമാനമാണെന്നും പൊലീസ് കണ്ടെത്തി. ഇവ വ്യാജമാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. പാസ്പോർട്ടിലുള്ള വിലാസം വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്ക്രിപാലിനും മകൾക്കും വിഷബാധയേറ്റ ദിവസം ഇവർ ഇരുവരും സംഭവസ്ഥലത്ത് ചുറ്റിത്തിരിയുന്നത് സിസിടിവി ദൃശ്യങ്ങളിൽനിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
മാർച്ച് രണ്ടിനാണ് ഇവർ ഇരുവരും ലണ്ടനിലെത്തിയത്. അന്നുവൈകിട്ട് വാട്ടർലൂ സ്റ്റേഷനിലേക്ക് യാത്ര ചെയ്ത ഇവ്# ഈസ്റ്റ് ലണ്ടനില സിറ്റി സ്റ്റേ ഹോട്ടലിലാണ് താമസിച്ചത്. പിറ്റേന്ന് ഈ ഹോട്ടൽ വിട്ട ഇവർ വാട്ടർലൂവിൽനിന്ന് സാലിസ്ബറിയിലേക്ക് യാത്ര ചെയ്തു. വൈകിട്ട് നാലുമണിയോടെ ഇവർ ലണ്ടനിലേക്ക് മടങ്ങുകയും ചെയ്തു. അതിന് പിറ്റേദിവസവും ഇരുവരും സാലിസ്ബറിയിലെത്തി സ്ക്രിപാൽ താമസിക്കുന്ന വീടിന് സമീപം ഇരുവരെയും സിസിടിവി ദൃശ്യങ്ങളിൽ കാണുന്നുണ്ട്. വീടിന്റെ മുൻവശത്തെ വാതിലിൽ ഇവർ നോവിചോക് ഉപയോഗിച്ച് വിഷമയമാക്കിയെന്നാണ് പൊലീസ് കരുതുന്നത്. അന്നുവൈകുന്നേരം ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിലെത്തിയ ഇരുവരും മോസ്കോയിലേക്ക് മടങ്ങുകയും ചെയ്തു.
ഇരുവർക്കുമെതിരേ നിയമനടപടികൾ സ്വീകരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ശേഷിച്ചകാലം നിയമനടപടികളൊന്നും നേരിടാതെ റഷ്യയിൽ ഇരുവർക്കും താമസിക്കാനാകുമെന്നതാണ് യാഥാർഥ്യം. 2006-ൽ റഷ്യൻ ചാരൻ അലക്സാൻഡർ ലിത്വിനെങ്കോയെ വിഷം കൊടുത്തുകൊന്നവർ ഇപ്പോഴും നിയമനടപടികളൊന്നും നേരിടാതെ മോസ്കോയിലുണ്ട്. പൊലീസ് കണ്ടെത്തലുകളെത്തുടർന്ന് ലണ്ടനിലെ റഷ്യൻ എംബസിയിലെ ചുമതലക്കാരനെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി കാര്യങ്ങൾ ധരിപ്പിച്ചുണ്ട്.
സ്ക്രിപാലിനും മകൾക്കും വിഷബാധയേറ്റ വീട്ടിൽ അന്വേഷണത്തിനെത്തിയ പൊലീസ് ാേഫീസർ നിക്ക് ബെയ്ലിക്കും വിഷബാധയേറ്റിരുന്നു. നിക്കും ദീർഘനാൾ ആശുപത്രിയിലായിരുന്നു. ഈ സംഭവത്തിന് നാലുമാസം കഴിഞ്ഞാണ് ചാർളിക്കും സ്റ്റർഗസിനും വിഷബാധയേൽക്കുന്നത്. കടുത്ത രാസായുധ പ്രയോഗമാണ് റഷ്യ നടത്തിയെന്നതിന് തെളിവായിരുന്നു ഇത്. ഒരു പെർഫ്യൂം കുപ്പിക്കുള്ളിൽ അടച്ചാണ് പെട്രോവും റുസ്ലനും നോവിചോക് ബ്രിട്ടനിലേക്ക് കടത്തിയതെന്നാണ് കരുതുന്നത്. സ്റ്റർഗസ് ഈ പെർഫ്യൂം കുപ്പി കൈകാര്യം ചെയ്തതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിൽനിന്നാ്ണ് അവർക്കും ചാർളിക്കും വിഷബാധയേറ്റത്.
റഷ്യയാണ് സംഭവത്തിന് പിന്നിലെന്ന് സംശയാതീതമായി തെളിയിക്കാൻ സാധിച്ചതായി വിവരങ്ങൾ പുറത്തുവിട്ടുകൊണ്ട് സ്കോട്ട്ലൻഡ് യാർഡിന്റെ കൗണ്ടർ ടെററിസം കമ്മിഷണർ നീൽ ബസു പറഞ്ഞു. സ്കോട്ട്ലൻഡ് യാര്‍ഡ് ഏറ്റെടുത്ത ഏറ്റവും ശ്രമകരമായ അന്വേഷണങ്ങളിലൊന്നായിരുന്നു ഇതെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യൻ മിലിട്ടറിയുടെ പ്രധാന ലക്ഷ്യങ്ങൾ സ്ക്രിപാൽ കുടുംബമായിരുന്നു. എന്നാൽ, ചാർലിയും സ്റ്റർഗസും അബദ്ധത്തിൽ ഇതിനിരയാകുകയായിരുന്നുവെന്നും നീൽ ബസു പറഞ്ഞു.
ബ്രിട്ടനിലെത്തി രാസായുധ പ്രയോഗം നടത്തിയവരെ നിയമത്തിന് മുന്നിൽകൊണ്ടുവരികയെന്ന നിശ്ചയദാർഢ്യത്തോടെയായിരുന്നു അന്വേഷണം നടത്തിയതെന്ന് മെട്രൊപൊലിറ്റൻ പൊലീസ് കമ്മിഷണർ ക്രെസിഡ ഡിക്ക് പറഞ്ഞു. രാസായുധങ്ങൾക്കെതിരേ പ്രവർത്തിക്കുന്ന ഒ.പി.സി.ഡബ്ല്യുവും സ്ക്രിപാൽ കുടുംബത്തിനെതിരേ ഉപയോഗിച്ച അതേ രാസവസ്തുതന്നെയാണ് ചാർളിയെയും സ്റ്റർഗസിനെയും ആശുപത്രിയിലാക്കിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍