ലൈംഗികാതിക്രമ പരാതി പൊലീസിന് കൈമാറുമെന്ന നിലപാടിൽ ജനറൽ സെക്രട്ടറി; പാർട്ടിയെ വെട്ടിലാക്കിയത് ശരിയായില്ലെന്ന് പ്രകാശ് കാരാട്ട്; പിണറായി വന്ന ശേഷമേ തീരുമാനം എടുക്കൂവെന്ന് കോടിയേരി; അശ്ലീലചുവയുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പുയർത്തി കേരളാ ഘടത്തെ മുൾമുനയിൽ നിർത്താൻ യെച്ചൂരി; വിഎസിന്റെ നിലപാട് നിർണ്ണായകം; എംഎൽഎയുടെ രാജിക്കായി ഷൊർണ്ണൂരിൽ പ്രതിഷേധം ശക്തം; പ്രതിരോധിക്കാൻ ആവാതെ സിപിഎം
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഷൊർണൂർ എംഎൽഎ പി.കെ ശശിക്കെതിരായ പീഡന പരാതിയിൽ ഉറച്ച നിലപാട് എടുത്ത് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പരാതിക്കാരിയായ ഡിവൈഎഫ്ഐ നേതാവ് സീതാറാം യെച്ചൂരിക്ക് ഇമെയിൽ മുഖേനെയാണ് പരാതി അയച്ചുകൊടുത്തത്. ഇതോടൊപ്പം എംഎൽഎയുടെ അശ്ലീലചുവയുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പുമുണ്ടെന്നാണ് സൂചന. ഈ സംഭാഷണത്തിന്റെ അടിസ്ഥാനത്തിൽ ശശിയെ എംഎൽഎ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നാണ് യെച്ചൂരിയുടെ പക്ഷം. ശശിയുടെ രാജി ആവശ്യപ്പെടാൻ സംസ്ഥാന നേതൃത്വത്തോട് യെച്ചൂരി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലാണെന്നും അതിന് ശേഷം മാത്രമേ തീരുമാനം എടുക്കാനാകൂവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു. സ്ത്രീ പീഡന പരാതിയും തെളിവും ആയതിനാൽ നിയമപരമായ ബാധ്യത ഒഴിവാക്കാൻ പൊലീസിന് നൽകേണ്ടി വരുമെന്ന് സൂചനയും കോടിയേരിക്ക് യെച്ചൂരി നൽകിയിട്ടുണ്ട്.
അതിനിടെ ശശിക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് സീതാറാം യെച്ചൂരി രംഗത്ത് വന്നു. ഇത് ലൈംഗികാതിക്രമ പരാതിയാണെന്നും യെച്ചൂരി വിശദീരിച്ചു. പരാതി സംസ്ഥാന ഘടകത്തിന് കൈമാറിയിട്ടുണ്ടെന്നും തുടർനടപടി സ്വീകരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും യെച്ചൂരി പറഞ്ഞു. പരാതി ലഭിച്ചാൽ അതേക്കുറിച്ച് അന്വേഷിക്കുന്നത് സ്വാഭാവികമാണ്. നേതൃത്വത്തിന് തിങ്കളാഴ്ച തന്നെ ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിരുന്നുവെന്നും യെച്ചൂരി പറഞ്ഞു. ശശിക്കെതിരായ പരാതി ലഭിച്ചിട്ടില്ലെന്ന് പിബി അംഗം പ്രകാശ് കാരാട്ട് പ്രതികരിച്ചിരുന്നു. ഇതേ പ്രതികരണമാണ് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രനും നടത്തിയത്. ഈ സാഹചര്യത്തിലാണ് പരാതിക്കാര്യം ജനറൽ സെക്രട്ടറി തന്നെ സ്ഥിരീകരിച്ചത്. മണ്ണാർക്കാട് പാർട്ടി ഓഫീസിലെ പീഡനമായതു കൊണ്ട് തന്നെ യെച്ചൂരി പരാതി കേരളാ പൊലീസിന് കൈമാറാനാണ് സാധ്യത. അതുണ്ടായാൽ പാർട്ടി ആകെ പ്രതിസന്ധിയിലാകും.
കോൺഗ്രസ് എംഎൽഎ എം വിൻസന്റിനെതിരെ ലൈംഗികാരോപണം ഉയർന്നപ്പോൾ അതിശക്തമായ നടപടി എടുത്തിരുന്നു. സ്ത്രീ പീഡന പരാതി കിട്ടിയാൽ അത് പൊലീസിനെ അറിയിക്കുന്നതാണ് കീഴ് വഴക്കം. ഇത് ലംഘിച്ചുവെന്ന ആരോപണം ഉയർന്നപ്പോൾ കന്യാസ്തീയുടെ പരാതിയിൽ കർദിനാൾ ജോർജ് ആലഞ്ചേരിയെ പോലും പൊലീസ് ചോദ്യം ചെയ്തിരുന്നു. ജലന്ധർ ബിഷപ്പിനെതിരായ ആരോപണം കർദിനാൾ മുക്കിയെന്ന പരാതിയെ തുടർന്നാണ് ഇത്. അതുകൊണ്ട് തന്നെ ശശിക്കെതിരായ പരാതി പൊലീസിൽ ഏൽപ്പിക്കേണ്ട ബാധ്യതയുണ്ടെന്നാണ് യെച്ചൂരിയുടെ പക്ഷം. സ്ത്രീ സുരക്ഷ ദേശീയ തലത്തിൽ ചർച്ച ചെയ്യുന്ന പാർട്ടിയെന്ന നിലയിൽ സിപിഎമ്മിന് ചില സാമൂഹിക ഉത്തരവാദിത്തമുണ്ടെന്ന് യെച്ചൂരി നിലപാട് എടുക്കുന്നു. ഇത് കാരാട്ട് പക്ഷത്തിനും വെല്ലുവിളിയാണ്.
യെച്ചൂരിക്ക് ലഭിച്ച പരാതിയിൽ താൻ സിപിഎം ജില്ലാ-സംസ്ഥാന നേതാക്കൾക്ക് പരാതി കൊടുത്തിരുന്നുവെന്ന് യുവതി വിശദീകരിക്കുന്നുണ്ട്. മുഖ്യമന്ത്രിക്കും പരാതി കൊടുത്തതായി പറയുന്നു. ഇതാണ് സിപിഎമ്മിനെ വെട്ടിലാക്കുന്നത്. വൃന്ദാ കാരാട്ടും പരാതി മുക്കിയെന്ന് ആക്ഷേപമുണ്ട്. കേരളത്തിലെ ഘടവും കാരാട്ടും സീതാറാം യെച്ചൂരിയുടെ വിരുദ്ധ പക്ഷത്താണ്. ഈ രണ്ടു കൂട്ടരുടേയും എതിർപ്പ് അവഗണിച്ചാണ് യെച്ചൂരി അധ്യക്ഷനായത്. അതുകൊണ്ട് തന്നെ പിണറായി-കോടിയേരി-കാരാട്ട് പക്ഷങ്ങളെ വെട്ടാനുള്ള ആയുധമായി യെച്ചൂരി ശശിക്കെതിരായ ആരോപണത്തെ ഉപയോഗിക്കുകയെന്നാണ് ആക്ഷേപം. ഡിവൈഎഫ് ഐ നേതാവിന്റെ പരാതി പരിഹരിക്കാനുള്ള ഒത്തുതീർപ്പ് ശ്രമങ്ങളെ പോലും അട്ടിമറിച്ചാണ് യെച്ചൂരി പരാതി പുറത്തു വിട്ടതെന്ന് കാരാട്ട് പക്ഷം ആരോപിക്കുന്നു. ഇത് കേരളത്തിൽ പാർട്ടിയെ ദുർബലമാക്കുമെന്നും കാരാട്ട് പറയുന്നു. അങ്ങനെ പുതിയ വിവാദത്തിലേക്ക് കാര്യങ്ങൾ എത്തുന്നു.
അറസ്റ്റ് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്
ഷൊർണ്ണൂരിൽ ശശിക്കെതിരെ പ്രതിഷേധം ശക്തമാണ്. കോൺഗ്രസും ബിജെപിയും സംഭവം ഏറ്റെടുത്തു. എംഎൽഎയുടെ കോലം കത്തിക്കലുമായി പ്രതിഷേധം ശക്തമാക്കുകയാണ് ബിജെപിയും കോൺഗ്രസും. ശശിക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.
സഹപ്രവർത്തകയെ പീഡിപ്പിച്ച എംഎൽഎ രാജിവെക്കണം. ഡിവൈഎഫ്ഐ ഇരയോടൊപ്പമാണോ, പീഡകനൊപ്പമാണോയെന്ന് വ്യക്തമാക്കണമെന്നും ഡീൻ ആവശ്യപ്പെട്ടു. ഇതെല്ലാം സിപിഎമ്മിനെ വെട്ടിലാക്കുന്നു. ഡിവൈഎഫ് ഐയും പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിൽ യെച്ചൂരിക്കൊപ്പം ചേർന്ന നിലപാടാകും വി എസ് എടുക്കുകയെന്നും വ്യക്തമാണ്. അതിനിടെ വിഎസിനോട് പരസ്യ പ്രതിഷേധം അരുതെന്ന് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിണ്ട്.
അതിനിടെ തനിക്കെതിരെയുള്ള ലൈംഗിക പീഡന പരാതിയിൽ ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്ന് ശശി പ്രതികരിച്ചു. പരാതിയെക്കുറിച്ച് ഞാൻ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. തന്നെ തകർക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണിതെന്നും ശശി പ്രതികരിച്ചു. എന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യാൻ നാളിതുവരെ ആർക്കും സാധിച്ചിട്ടില്ല. എന്നെ രാഷ്ട്രീയമായി തകർക്കാൻ നിരവധി ആളുകൾ ആഗ്രഹിക്കുന്നുണ്ട്. അവർ അതിനീചമായ ചില നീക്കങ്ങൾ നടത്തിയിട്ടുണ്ടാകാം.
രാഷ്ട്രീയ ജീവിതത്തിനിടയിൽ നിരവധി തവണ പരീക്ഷണങ്ങൾ നേരിട്ടുണ്ട്. ഇതാദ്യമായിട്ടല്ല. പാർട്ടി എന്നോട് ഒന്നും പറഞ്ഞിട്ടില്ല. ഇനി അന്വേഷണം വന്നാൽ തന്നെ ഉത്തമ കമ്മ്യൂണിസ്റ്റുകാരൻ എന്ന ബോധ്യത്തോടെ അതിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്ഐ വനിതാ നേതാവാണ് പി.കെ.ശശിക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയത്.
ശശിക്കെതിരെ നടപടി വേണമെന്ന് റിയാസ്, പരാതി കിട്ടിയില്ലെന്ന് സ്വരാജും
പി.കെ.ശശി എംഎൽഎയ്ക്കെതിരായ പീഡന പരാതിയുമായി ബന്ധപ്പെട്ട വിവാദം ഉയർന്നതിന് പിന്നാലെ ഡിവൈഎഫ്ഐ നേതാക്കൾ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്, സംസ്ഥാന സെക്രട്ടറി എം.സ്വരാജ്, സംസ്ഥാന പ്രസിഡന്റ് എ.എൻ.ഷംസീർ എന്നിവരാണ് എകെജി സെന്ററിലെത്തി കോടിയേരിയെ കണ്ടത്.
ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ യുവതിയാണ് എംഎൽഎയ്ക്കെതിരേ പരാതി ഉന്നയിച്ചത്. യുവതിയുടെ പരാതി ഡിവൈഎഫ്ഐക്ക് ലഭിച്ചിട്ടില്ലെന്നാണ് സ്വരാജ് വ്യക്തമാക്കിയത്. നിലവിലെ സാഹചര്യം സിപിഎം നേതൃത്വത്തെ അറിയിക്കാനാണ് ഡിവൈഎഫ്ഐ നേതാക്കൾ എകെജി സെന്ററിൽ എത്തി കോടിയേരിയെ കണ്ടത്.
ശശിക്കെതിരെ നടപടി എടുക്കുന്നതാണ് നല്ലതെന്ന് റിയാസ് നിലപാട് എടുത്തതായാണ് സൂചന. എന്നാൽ പാലക്കാട്ടെ പിണറായി പക്ഷത്തെ പ്രമുഖനാണ് ശശി. അതുകൊണ്ട് തന്നെ ആരും ശശിക്കെതിരെ പരസ്യ നിലപാട് എടുക്കുകയില്ല.
പരാതി ഡിജിപിക്ക് കൈമാറണമെന്ന് ബിജെപി
പി.കെ., ശശി എംഎൽഎയ്ക്കെതിരെ കേസെടുക്കണമെന്ന് ബിജെപി നേതാവ് വി. മുരളീധരൻ എംപി ആവശ്യപ്പെട്ടു. പെൺകുട്ടിയുടെ പരാതി കേന്ദ്ര നേതൃത്വം ഡിജിപിക്ക് കൈമാറമായിരുന്നു. പാർട്ടി അന്വേഷണം മാത്രം മതിയെങ്കിൽ ബിഷപ്പിനെതിരായ കേസ് സഭ അന്വേഷിച്ചാൽ പോരെയെന്നും മുരളീധരൻ ചോദിച്ചു.
എന്നാൽ പാലക്കാട് സിപിഎമ്മിൽ ഒരു മാസത്തിലേറെയായി ഈ വിഷയം പുകഞ്ഞു തുടങ്ങിയിരുന്നുവെന്നാണ് സൂചന. ഇന്നു ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റിൽ ഇക്കാര്യം ചർച്ചയാവും എന്നാണ് സൂചന. ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് ആവർത്തിക്കുന്പോഴും വിഷയത്തിൽ സിപിഎം ജില്ലാ ഘടകവും എംഎൽഎയും ഒരേ പോലെ പ്രതിരോധത്തിലാണ്. വനിത അംഗം അടങ്ങിയ സമിതിയാണ് പരാതി അന്വേഷിക്കേണ്ടതെന്നാണ് അവൈലബിൾ പിബിയുടെ തീരുമാനം. സ്വാഭാവികമായും പി.കെ.ശ്രീമതി ഈ സമിതിയിലുണ്ടാവും എന്നാണ് കരുതുന്നത്.
Stories you may Like
- ന്യൂസ് ക്ലിക്ക് റെയ്ഡ് മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം; യെച്ചൂരി
- മാധ്യമ പ്രവർത്തകർക്കെതിരായ കേസിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ ഒഴിഞ്ഞുമാറി യെച്ചൂരി
- മാധ്യമങ്ങളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനും നേരെയുള്ള നഗ്നമായ കടന്നാക്രമണം
- മണിപ്പൂരിനെ തോൽപ്പിക്കുന്ന ബംഗാളിലെ ചോരക്കളിയുടെ കഥ!
- സർക്കാരിനെ വിമർശിച്ചതു കൊണ്ട് കേസ് എടുക്കില്ല; പ്രകാശ് കാരാട്ട്
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്