മാതൃകാദമ്പതികളെന്ന് സുഹൃത്തുകൾ വിശേഷിപ്പിച്ചിരുന്ന പ്രിയന്റെയും ലിസിയുടെയും ജീവിതത്തിൽ സംഭവിച്ചതെന്ത്? 24 വർഷം സ്നേഹിച്ച് ജീവിച്ച ലിസിയുമായി വേർപിരിഞ്ഞതിനെക്കുറിച്ച് പ്രിയദർശൻ
മലയാളികളുടെ കുടുകുടെ ചിരിപ്പിച്ച കണ്ണീരണിയിച്ച ഒരുപിടി അവിസ്മരണീയ ചിത്രങ്ങളുടെ സംവിധായകനാണ് പ്രിയദർശൻ. അഭിനേന്ത്രിയായിരുന്ന, പ്രിയന്റെ സിനിമകളിൽ നായികയായി തിളങ്ങിയ ലിസിയെ പ്രണയിച്ച് വിവാഹം കഴിച്ചതാണ് പ്രിയൻ. കാൽ നൂറ്റാണ്ടിന്റെ അവരുടെ ദാമ്പത്യ തകർന്നു എന്ന വാർത്ത ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. ലിസിയെ വിവാഹം കഴിച്ച ശേഷമുള്ള 24 വർഷം താൻ ജീവിച്ചത് ഏറ്റവും നല്ല കുടുംബത്തിലാണെന്നാണ് പ്രിയദർശൻ പറയുന്നത്. വീ ആർ ദി ബെസ്റ്റ് കപ്പിൾസ് എന്ന് മറ്റുള്ളവർ അസൂയയോടെ പറഞ്ഞിരുന്നു എന്നു ഓർക്കുന്ന പ്രിയദർശന്റെ ജീവിതത്തിൽ നിന്നും വിവാഹമോചനം നേടി ലിസി പടിയിറങ്ങിയതെന്തിനെന്നാണെന്ന് പ്രിയദർശൻ ആദ്യമായി തുറന്നു പറയുകയാണ്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രിയൻ തന്റെ കുടുംബജീവിതത്തിന്റെ തകർച്ചയെ പറ്റിയും സിനിമകൾ വിജയിക്കാത്തതിനെപറ്റിയും സുഹൃത്ത് ബന്ധങ്ങളെയും പറ്റിയുമെല്ലാം മനസുതുറക്കുന്നത്.
കുടുംബജീവിതം തകർന്നതിൽ ഏറെ നിരാശപ്പെട്ടാണ് വനിതയ്ക്ക് പ്രിയൻ അഭിമുഖം നൽകിയിരിക്കുന്നത്. ' ഈ വീട് ഒരു സ്വർഗ്ഗമായിരുന്നു. അതു തകരുമെങ്കിൽ തകരരുതേ എന്നാണ് എന്റെ പ്രാർത്ഥന. വിധിയെന്നല്ലാതെ ഒന്നും പറയാനില്ല. ജീവിതം ഇത്രേയുള്ളൂ എന്നു തോന്നിപ്പോവുകയാണ്.' എന്നാണ് വേദനയോടെയുള്ള പ്രിയന്റെ വാക്കുകൾ. എന്നാൽ എന്താണ് തങ്ങൾക്കിടയിൽ സംഭവിച്ചതെന്നും എവിടെയാണ് തെറ്റു പറ്റിയതെന്നും അറിയില്ലെന്നാണ് പ്രിയൻ പറയുന്നത്. ജോലിയെക്കാൾ കുടുംബത്തെ സ്നേഹിച്ചെന്നും പ്രിയൻ കൂട്ടിച്ചേർക്കുന്നു.
ഏറ്റവും വേദനയുള്ള സമയത്തിലൂടെയാണ് ഇപ്പോൾ പ്രിയദർശൻ കടന്നുപോകുന്നത്. കഴിഞ്ഞ വർഷം പ്രിയനെ സംബന്ധിച്ചടത്തോളം ജീവിതത്തിൽ ഏറെ പ്രാധാന്യമുള്ള മൂന്നു വ്യക്തികളാണ് പടിയിറങ്ങിപ്പോയത്. കഴിഞ്ഞ ഒക്ടോബറിലാണ് പ്രിയന്റെ അമ്മ മരിക്കുന്നത്. നവംബറിൽ അച്ഛൻ പോയി. ഡിസംബർ ഒന്നിന് ഭാര്യ ലിസി വിവാഹമോചനത്തിന് അപേക്ഷ കൊടുത്തു. 24 വർഷം സ്വർഗ്ഗം പോലൊരു കുടുംബത്തിൽ ജീവിച്ചയാളാണ് ഞാൻ. അതുലഞ്ഞപ്പോൾ എന്റെ മനസ്സ് തകർന്നുപോയി. എല്ലാ വലിയ സംവിധായകരുടെയും തകർച്ച തുടങ്ങുന്നത് അവരുടെ കുടുംബ ജീവിതത്തിൽ പ്രശ്നങ്ങൾ വരുമ്പോഴാണ്. നമുക്ക് ഒന്നും ചിന്തിക്കാനാവില്ല. പക്ഷേ എനിക്കറിയാം ഈ തകർച്ചയിൽ നിന്നു തിരിച്ചു വരാൻ സിനിമ ചെയ്യുക എന്ന വഴിയോ തനിക്ക് മുന്നിൽ ഉള്ളു എന്ന് പ്രിയൻ പറയുന്നു. അച്ഛനും അമ്മയും മരിച്ചുപോയതിൽ ദുഃഖമുണ്ടെങ്കിലും അത് ചിലപ്പോൾ നല്ലതായെന്നും പ്രിയൻ ആശ്വസിക്കുന്നുണ്ട്. എന്റെ വിജയങ്ങൾ മാത്രമാണ് അവർ കണ്ടത്. ഒരു വർഷം മുമ്പ് വന്ന ഞങ്ങൾക്കിടയിൽ സ്വരച്ചേർച്ചയില്ലെന്ന വാർത്തകൾപോലും അവരുടെ ചെവിയിലെത്തിയിട്ടില്ല. മകന്റെ പ്രശ്നങ്ങൾ അറിയാതെ സമാധാനത്തോടെയാണ് അവർ മരിച്ചതെന്ന് ഓർക്കുമ്പോൾ ആശ്വാസമാണ് പ്രിയന്.
തന്റെ ഈ അവസ്ഥയിൽ അച്ഛനുണ്ടായിരുന്നെങ്കിൽ എനിക്ക് ശക്തി കൂടിയേനെ എന്ന് ഇടയ്ക്ക് തോന്നാറുണ്ടെന്ന് പറഞ്ഞ പ്രിയൻ അച്ഛൻ മരിച്ചപ്പോൾ മമ്മൂട്ടി വിളിച്ചു ആശ്വസിപ്പിച്ചതും ഓർക്കുന്നുണ്ട്. 'പ്രിയാ നീ യത്തീമായി. ലോകത്ത് അച്ഛനും അമ്മയുമാണ് നമുക്കു വേണ്ടി ജീവിക്കുന്നത്. ബാക്കിയാരും നമുക്കുവേണ്ടി ജീവിക്കുന്നില്ല. അച്ഛൻ കൂടി മരിച്ചതോടെ നീ അനാഥനായി'. എന്നാണ് മമ്മൂട്ടി പ്രിയനോട് പറഞ്ഞത്. ആ വാക്കുകൾ ശരിക്കും തന്റെ ഹൃദയത്തിൽ കൊണ്ടതായും, ബാക്കിയെല്ലാ ബന്ധങ്ങളിലും സ്വാർത്ഥതയുണ്ട്. അച്ഛനും അമ്മയും മാത്രം സ്വാർത്ഥരല്ലെന്ന് മനസിലാക്കിയതും പ്രിയൻ കൂട്ടിച്ചേർക്കുന്നു. അച്ഛനും അമ്മയും മരിച്ചപ്പോൾ കുറ്റബോധം തോന്നിയെന്നും അവർക്കുവേണ്ടി ഞാൻ കുറച്ചു കൂടി സമയം ചെലവിടേണ്ടതായിരുന്നുവെന്ന ഓർമ്മ ഇപ്പോഴും വേദനയാണ് മലയാൡകളുടെ ഈ പ്രിയ സംവിധായകന്.
'അച്ഛനും അമ്മയും സർക്കാർ ഉദ്യോഗസ്ഥരായിരുന്നു. ഞങ്ങളുടേത് ഒരു ലോവർ മിഡിൽക്ലാസ് കുടുംബമായിരുന്നു. പെട്ടന്ന് ഒരു വലിയ സൊസൈറ്റിയിൽ വന്നു പെട്ടിട്ടും എന്റെ മനസ്സിൽ ആ മൂല്യങ്ങൾ മാറിയിട്ടില്ല. എനിക്ക് ഒരിക്കലും വലിയ സൊസൈറ്റി ഓഫ് ലൈഫ് പറ്റില്ല. മക്കൾ എപ്പോഴും പറയും. രാവിലെ രണ്ട് ഇഡ്ഡലിയും ഉച്ചയ്ക്കൊരു മീൻകറിയുമുണ്ടെങ്കിൽ അച്ഛൻ ഹാപ്പിയാവുമെന്ന്. പിന്നെ ഞാൻ പോലും പ്രതീക്ഷിക്കാത്ത കുറെ സൗഭാഗ്യങ്ങൾ വന്നപ്പോൾ ആ സൗഭാഗ്യങ്ങൾ ആസ്വദിച്ചിട്ടുണ്ട്. അപ്പോഴും ആ ലോവർ മിഡിൽ ക്ലാസ് മൂല്യങ്ങൾ എന്റെ ഉള്ളിലുണ്ട്. അച്ഛൻ എന്നോട് രണ്ടു കാര്യങ്ങളാണ് പറഞ്ഞത്. ഒരിക്കലും ഒരു സ്ത്രീയെ തല്ലരുത്. പിന്നെ കൈക്കൂലി വാങ്ങരുത്.' ഈ രണ്ടു കാര്യങ്ങളും താൻ പാലിച്ചിട്ടുണ്ടെന്നും പ്രിയൻ പറയുന്നു.
ജീവിതത്തിൽ തകർച്ച നേരിട്ടപ്പോൾ പിന്താങ്ങിയ സുഹൃത്ത് വലയത്തിനെപറ്റിയും അഭിമുഖത്തിൽ പ്രിയൻ പറയുന്നുണ്ട്. ചെന്നൈയിലാണ് ജീവിക്കുന്നതെങ്കിലും തിരുവനന്തപുരമാണ് പ്രിയന് ഏറെ ഇഷ്ടമുള്ള നഗരം. വയസാകുമ്പോൾ തിരുവനന്തപുരത്ത് താമസിക്കാനാണ് പ്രിയൻ ഇഷ്ടപ്പെടുന്നത്. സുഹൃത്തുകൾ ഏറെയുള്ളഅവിടെ വരുമ്പോൾ വല്ലാത്ത ശക്തി അനുഭവപ്പെടുമെന്നാണ് പ്രിയന്റെ പക്ഷം. ദാമ്പത്യ തകർന്ന വേളയിൽ ആശ്വസിപ്പിക്കാൻ ഏറെ പേരെത്തി. അടുത്ത സുഹൃത്തായ മോഹൻലാൽ എല്ലാവരുടെയും ജീവിതത്തിൽ ഇതുപോലുള്ള പ്രശ്നങ്ങളുണ്ടാവും. മുന്നോട്ടു പോയേ പറ്റൂ എന്നു പറഞ്ഞാണ് ആശ്വാസം പകർന്നതെന്ന് പ്രിയൻ ഓർമിക്കുന്നു.
ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ചതിനും പ്രിയന് തന്റെതായ ന്യായങ്ങളുണ്ട്. 'സിനിമയിലെ എന്റെ 32 വർഷത്തെ അനുഭവങ്ങൾ വച്ച് ഒരുപാടു കാര്യം ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിച്ചതെങ്കിലും പക്ഷേ ഒരു ഘട്ടം കഴിഞ്ഞപ്പോൾ എനിക്ക് മനസ്സിലായി ഇനി തുടരുന്നതു കൊണ്ട് അക്കാദമിക്കും ഗുണമില്ല എനിക്കും ഗുണമില്ലെന്ന്. ആരു തെറ്റു ചെയ്താലും നമ്മൾ മാപ്പ് പറയേണ്ട അവസ്ഥയാണ്. എന്റെ അച്ഛനോടു പോലും മാപ്പ് പറയേണ്ടി വന്നിട്ടില്ല എനിക്ക്. ആ ഞാൻ എന്തിനു മറ്റുള്ളവരോട് അവരുടെ തോന്ന്യാസത്തിനു ഒരു കാര്യവുമില്ലാതെ മാപ്പു പറയണം. ശമ്പളമോ കാറിനു പെട്രോളോ പോലും വാങ്ങാതെയാണ് ഞാൻ ആ സ്ഥാനത്തിരുന്നത്.' തന്റെ പ്രവർത്തിയിൽ തെല്ലും കുറ്റബോധമില്ല പ്രിയന് ഇപ്പോഴും. എന്നാൽ അർഹിക്കുന്ന കുറേപ്പേർക്ക് പെൻഷൻ കൊടുക്കാൻ പറ്റിയതിന്റെ സന്തോഷവുമുണ്ട്.
അമ്മയുമായി പിരിഞ്ഞതിൽ മക്കളുടെ സങ്കടവും പ്രിയൻ അഭിമുഖത്തിൽ തുറന്നുപറയുന്നുണ്ട്. മക്കൾക്ക് അനുഭവപ്പെടുന്ന അരക്ഷിതാവസ്ഥ മക്കൾ തന്നോട് തുറന്നുപറഞ്ഞിട്ടുണ്ട്. കുടുംബം തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്നും തന്റെ വീട് വീണ്ടും ഒരു സ്വർഗ്ഗമായി മാറിയെങ്കിൽ എന്നുമാണ് ഇപ്പോഴും പ്രിയൻ ആഗ്രഹിക്കുന്നത്. പ്രിയന്റെ മകൻ സിദ്ധാർത്ഥ് സാൻഫ്രാൻസിസ്ക്കോയിലെ അക്കാദമി ഓഫ് ആർട്സിൽ ഗ്രാഫിക്സ് ആൻഡ് വിഷ്വൽ കമ്മ്യൂണിക്കേഷൻ പഠിക്കുകയാണ്. മകൾ കല്യാണി അമേരിക്കയിൽ ആർക്കിടെക്ച്ചർ പഠിക്കുന്നു. 22 വയസായ മകളുടെ വിവാഹമാണ് ഇപ്പോൾ പ്രിയന്റെ മനസ്സിലെ ഒരേയൊരു സ്വപ്നം. തെറ്റിദ്ധാരണകളും ഈഗോയും ദാമ്പത്യത്തിൽ കടന്നു വരാതെ നോക്കണമെന്ന് വിവാഹം കഴിക്കാൻ പോവുന്നവർക്ക് ഒരു ഉപദേശവും അഭിമുഖത്തിൽ പ്രിയൻ നൽകുന്നുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്