തകർന്നടിഞ്ഞ് വ്യാപാര സ്ഥാപനങ്ങളും വീടുകളും; ചെളിയടിഞ്ഞ് റോഡുകൾ; മൂക്കു തുളയ്ക്കുന്ന പൊടിയും ദുർഗന്ധവും; സൂക്ഷിച്ച് സഞ്ചരിച്ചില്ലെങ്കിൽ തെന്നി വീഴും; വൈദ്യുതി എത്താതെ ഇനിയും വീടുകൾ; പ്രളയം റാന്നിയെ അരനൂറ്റാണ്ട് പിന്നോട്ടടിച്ചു; പുനർ നിർമ്മാണത്തിന് അഞ്ചു വർഷമെങ്കിലും വേണ്ടി വരും; സർവ്വവും നശിച്ച് ആത്മഹത്യയുടെ വക്കിൽ വ്യാപാരികൾ; ഷട്ടറുകൾ ഉപേക്ഷിച്ച് പോയവരും നിരവധി; പ്രളയം തകർത്തെറിഞ്ഞ നഗരത്തെ കൈവിട്ട് മാധ്യമങ്ങളും: റാന്നിയിലെ നടുക്കുന്ന കാഴ്ച്ചകളിലൂടെ ഒരു സഞ്ചാരം
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: പമ്പ നദിയിലെ മഹാപ്രളയം ശരിക്കും കശക്കിയെറിഞ്ഞത് പമ്പാ മണൽപ്പുറത്തെയും റാന്നിയെയുമാണ്. മനുഷ്യവാസ കേന്ദ്രമായ റാന്നി ഇന്നൊരു മരുപ്പറമ്പാണ്. പ്രളയം ഏറ്റവുമധികം നക്കിത്തുടച്ചതും റാന്നിയെയാണ്. രണ്ടാം ദിവസം റാന്നിയിൽ നിന്ന് പ്രളയജലം ഇറങ്ങി. അതോടെ മാധ്യമശ്രദ്ധയും ഇവിടെ നിന്നൊഴുകിപ്പോയി. പ്രളയാനന്തര റാന്നിയെ മാധ്യമങ്ങൾ കാണുന്നില്ല. അതു കൊണ്ടു തന്നെ അതിഭീകരമായ ഈ നാടിന്റെ അവസ്ഥ പുറംലോകം അറിയുന്നുമില്ല. അതു പറയേണ്ട രാജു ഏബ്രഹാം എംഎൽഎ പിണറായിയെ ഭയന്ന് മൗനം അവലംബിക്കുന്നു. അതിദയനീയമായ കാഴ്ചയാണ് റാന്നിയിലെത്തിയാൽ കാണാൻ കഴിയുക. ചെളിയടിഞ്ഞ റോഡുകൾ, വ്യാപാരികൾ ഉപേക്ഷിച്ചു പോയ സ്ഥാപനങ്ങൾ. ചെളിയടിഞ്ഞ് ഇനിയും കയറി താമസിക്കാൻ കഴിയാത്ത വിധമുള്ള വീടുകൾ. ശുദ്ധജലവും വൈദ്യുതിയും കിട്ടാക്കനി. റാന്നിയിൽ ശരിക്കും ലോകം അവസാനിച്ചുവെന്ന് പറയാം. മരണസംഖ്യ ഏറിയില്ല എന്നതു മാത്രം ഏക ആശ്വാസം. എന്നാൽ, നഷ്ടത്തിന്റെയും ദുരിതത്തിന്റെയും കഥകൾ പറയാൻ കഴിയുന്നതിനും അപ്പുറമാണ്.
ഒറ്റ പ്രളയം കൊണ്ട് അരനൂറ്റാണ്ട് പിന്നിലേക്ക് പോയിരിക്കുകയാണ് റാന്നി. പ്രളയം ബാധിക്കാത്ത ഒരു മേഖലയും റാന്നിയിൽ ഇല്ല. വ്യാപാര സ്ഥാപനങ്ങൾ, പെട്രോൾ പമ്പുകൾ, വീടുകൾ എന്നിവയെല്ലാം അടഞ്ഞു കിടക്കുന്നു. ചെളിമൂടി കിടക്കുന്ന റോഡുകൾ. പ്രളയം അടയാളപ്പെടുത്തിയ വമ്പൻ കെട്ടിടങ്ങൾ...അങ്ങനെ നീളുന്നു റാന്നിയുടെ ദുരിത കാഴ്ചകൾ. കേട്ടറിവു മാത്രമുള്ള ദുരന്തം നേരിട്ട് അനുഭവിച്ചറിഞ്ഞ ഞെട്ടലിലാണ് റാന്നി നിവാസികൾ. ഓർമയിൽ പോലും സൂക്ഷിക്കാൻ ആഗ്രഹിക്കാത്ത ദുരിത ദിനങ്ങളിൽ നിന്നും ഈ നാടിന്റെ മോചനം ഇനി എത്രയോ കാതം അകലെയാണെന്നതാണ് വാസ്തവം.
മലയോരമേഖലയുടെ റാണിയായി വിലസിയിരുന്ന റാന്നിയുടെ അഭിമാനവും ആശ്രയവും എല്ലാമായിരുന്നു പമ്പാനദി. താലൂക്കിലെ ഭൂരിപക്ഷം പഞ്ചായത്തുകളിലും നേരിട്ടുള്ള സാന്നിധ്യം കൊണ്ട് അനുഗ്രഹിച്ചു വന്ന പമ്പാനദി കഴിഞ്ഞ 14 ന് നേരം ഇരുണ്ടു വെളുത്തപ്പോൾ റാന്നി എന്ന പ്രദേശത്തെ നക്കിത്തുടച്ചു. സ്വാതന്ത്ര്യദിനത്തിൽ പുലർച്ചെ റാന്നിയുടെ രണ്ടാം ദുരന്തം പൂർത്തിയാകുകയായിരുന്നു. 1996 ജൂലായ് 29 ന് പകൽ പുനലൂർ -മൂവാറ്റുപുഴ സംസ്ഥാന പാതയിലെ വലിയപാലം അപ്രതീക്ഷിതമായി പമ്പാനദിയിലേക്കു തകർന്നു വീണപ്പോൾ മാത്രമാണ് റാന്നി നിവാസികൾ ഇതിനു മുമ്പ് ഇത്രമേൽ ഞെട്ടിയത്. അവിശ്വസനീയമായ ആ വാർത്ത നേരിൽ കണ്ട ശേഷമാണ് ഏവരും ബോധ്യപ്പെട്ടത്. പിന്നീട് മാസങ്ങളോളം റാന്നിയിലെ ജനങ്ങൾ യാത്രാ ബുദ്ധിമുട്ടിലായിരുന്നു.
എന്തിനും ഏതിനും റാന്നി ടൗൺ മേഖലയിലെ അങ്ങാടി, പഴവങ്ങാടി, താലൂക്കാസ്ഥാനത്തെ റാന്നി എന്നീ പഞ്ചായത്തുകളുമായി പരസ്പരം ബന്ധപ്പെട്ടു കഴിഞ്ഞു വന്ന ജനങ്ങൾക്ക് റാന്നി വലിയ പാലം തകർന്നതോടെ യാത്രാ ക്ലേശം രൂക്ഷമായി. പാലത്തിന്റെ തകർച്ച മേഖലയുടെ വികസനം പതിറ്റാണ്ടുകളാണ് പിന്നോട്ടടിച്ചത്. ആദ്യം പട്ടാളം നിർമ്മിച്ച ബെയ്ലി പാലവും പിന്നീട് കോടികൾ ചെലവിട്ട് യുദ്ധകാലാടിസ്ഥാനത്തിൽ ഇപ്പോഴത്തെ പാലവും യാഥാർത്ഥ്യമായതോടെ റാന്നി വീണ്ടും പുനർജനിക്കുകയായിരുന്നു. മുമ്പത്തേതിനേക്കാൾ മിടുക്കിയായി മുന്നേറുമ്പോഴാണ് അശനിപാതം പോലെ പമ്പാനദിയിലെ പ്രളയജലം റാന്നിയെ അപ്പാടെ വിഴുങ്ങിയത്. താലൂക്കിന്റെ ബഹുഭൂരിഭാഗം പഞ്ചായത്തുകളേയും വെള്ളപ്പൊക്കം സാരമായി ബാധിച്ചു. പമ്പാ ത്രിവേണി മുതൽ പെരുനാട്, നാറാണംമൂഴി, പഴവങ്ങാടി, അങ്ങാടി, റാന്നി, ചെറുകോൽ, അയിരൂർ പഞ്ചായത്തുകളെ നേരിട്ടും മറ്റു പഞ്ചായത്തു പ്രദേശങ്ങളെ പരോക്ഷമായും പ്രളയം ബാധിച്ചു. കോടികളുടെ നഷ്ടമാണ് ഓരോ പഞ്ചായത്തുകളിലും ഉണ്ടായത്. നൂറു കണക്കിനു വീടുകൾ വെള്ളപ്പൊക്കത്തിൽ മുങ്ങി. വെള്ളം കയറി നാശമുണ്ടായ വീടുകൾ അതിലേറെയാണ്. ഉടുതുണിക്കു മറുതുണി ഇല്ലാതെ പ്രാണരക്ഷാർഥം ഉയർന്ന സ്ഥലങ്ങളിലേക്ക് ഓടിക്കയറിയവർക്ക് പതിന്നാലിനു രാത്രിയിലും പതിനഞ്ചിനു പകലുമായി ഉണ്ടായ വെള്ളപ്പൊക്കം ഓർക്കാൻ പോലും കഴിയുന്നതല്ല.
എല്ലാം നഷ്ടപ്പെട്ടവരാണ് ഇന്നു റാന്നിക്കാർ. ഒരു ഉയിർത്തെഴുന്നേൽപ്പ് ഇന്നാട്ടുകാർക്ക് അടുത്ത കാലത്തെങ്ങും സാധ്യമാകുമെന്നു കരുതുന്നില്ല. ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ട് സമ്പാദിച്ചതത്രയും പ്രളയജലം കവർന്നതിന്റെ ഞെട്ടലിൽ നിന്നും രണ്ടാഴ്ചയായിട്ടും ആരും മോചിതരായിട്ടില്ല. വീടുകളിൽ മിക്കതും വാസയോഗ്യമല്ലാത്ത വിധം തകർന്നു കഴിഞ്ഞു. വെള്ളം ഇറങ്ങിയതിനു പിന്നാലെ നിരവധി വീടുകളുടെ ഭിത്തികൾ വിണ്ടു കീറി. പലതും ഏതു സമയത്തും ഇടിഞ്ഞു വീഴാവുന്ന സ്ഥിതിയിലുമാണ്. വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ, ഫ്രിഡ്ജ്, ടിവി. വാഷിങ് മെഷിൻ, മിക്സർ ഗ്രൈൻഡർ, കമ്പ്യൂട്ടറുകൾ തുടങ്ങി വെള്ളം കയറി നശിച്ച ഇലക്ട്രോണിക് സാധനങ്ങൾ എണ്ണമറ്റതാണ്. അതിരുകൾ ഇളക്കിയെറിഞ്ഞാണ് പ്രളയജലം കുത്തിയൊഴുകിയത്. വെള്ളം കയറിയ മേഖലകളിൽ മതിലുകളും കയ്യാലകളും വലിയ തോതിലാണ് തകർന്നത്. മനുഷ്യർക്ക് കാര്യമായ ജീവഹാനി ഉണ്ടായില്ലെന്നത് ഒഴിച്ചാൽ പ്രളയത്തിന്റെ സംഹാരം പൂർണമായിരുന്നു.
വെള്ളം കയറിയിറങ്ങിയ വീടുകളൊക്കെ ചെളി മൂടി നിറഞ്ഞിരിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ നിസ്വാർഥ സേവകരുടെ പ്രയത്നത്താൽ വീടുകളിൽ നിറഞ്ഞു കിടന്ന ചെളി കുറച്ചെങ്കിലും കോരി മാറ്റാൻ കഴിഞ്ഞു എന്നതാണ് ആശ്വാസകരം. എന്നാലും ഇനി നിരവധി തവണ തുടർച്ചയായി ശ്രമിച്ചാൽ മാത്രമേ വീടുകൾ പൂർവ സ്ഥിതിയിലാകൂ. കുടിവെള്ള ക്ഷാമമാണ് റാന്നി താലൂക്കിൽ ഏറെ സാരമായിട്ടുള്ളത്. വെള്ളം കയറിയ കിണറുകളിലെ കലക്ക വെള്ളം ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് അധികൃതർ മുന്നറിയിപ്പു നൽകുന്നുണ്ട്. റാന്നി പോലെയുള്ള ഗ്രാമപഞ്ചായത്തുകളിൽ വീടുവീടാന്തരം ജോലിക്കാരെ വിട്ട് കിണറ്റിലെ മലിനജലം തേകി കളയുന്നുണ്ട്. പഞ്ചായത്തിൽ നിന്നും ഒരു കിണറിനു രണ്ടായിരം രൂപാ എന്ന ക്രമത്തിൽ നൽകുന്നുണ്ട്. എന്നാൽ മോട്ടോർ ഉപയോഗിച്ച് കിണറ്റിലെ കലക്കവെള്ളം തേകി കളയുന്നതല്ലാതെ കിണറിനുള്ളിൽ ഇറങ്ങി ചെളി കോരി കളയാൻ സംഘം തയാറാകുന്നില്ല. അതിനായി കിണറൊന്നിന് ആയിരത്തിയഞ്ഞൂറും അതിലേറെയും തുകയാണ് അവർ വാങ്ങുന്നത്.
ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞവരൊക്കെ ബുദ്ധിമുട്ടുകൾ ഉള്ളിലൊതുക്കി സ്വന്തം വീടുകളിലേക്ക് താമസം മാറ്റിയിട്ടുണ്ട്. എന്നാൽ ആനത്തോടു ഡാമിൽ നിന്നുള്ള കുമ്മായം കലർന്ന വെള്ളം ഒഴുകിയ പ്രദേശങ്ങളാകെ വെള്ള പുതച്ചു കിടക്കുകയാണ്. ഉണ്ടായിരുന്ന ചെടികളും ചെറിയ മരങ്ങളുമെല്ലാം കരിഞ്ഞ് ഉണങ്ങി. ഒരു കറിവെപ്പില പോലും സ്വന്തമായി എടുക്കാൻ ഇല്ലാത്ത ഭൂമിയിലേക്കാണ് ആയിരങ്ങളുടെ മടങ്ങി വരവ്. 2003ൽ ആനത്തോടു ഡാം തുറന്നു വിട്ടതു മൂലം പമ്പയിൽ ചെറിയ തോതിൽ വെള്ളപ്പൊക്കം ഉണ്ടായിരുന്നു. വെള്ളം ഇറങ്ങിയ ശേഷം ആറുമാസത്തോളം നദീതീരം അപ്പാടെ വെള്ള പുതച്ചു കിടക്കുകയായിരുന്നു. നിരവധി തവണ മഴ പെയ്ത് ആ മണ്ണ് ഒലിച്ചു പോയ ശേഷമാണ് പുൽക്കൊടി പോലും അവിടെ മുളച്ചത്. അതിനാൽ നദീ തീരവാസികളുടേയും പ്രളയജലം എത്തിയ സ്ഥലങ്ങളിലേയും കൃഷികളെല്ലാം ഇനി കുറച്ചു കാലത്തേക്ക് നടക്കില്ലെന്നത് വരും ദിനങ്ങളിലെ ജീവിതം കൂടുതൽ ദുഷ്കരമാക്കും.
റാന്നിയുടെ ദുരിത കാഴ്ചകൾ അവർണനീയമാണ്. സാധാരണ വെള്ളപ്പൊക്കത്തെ പോലും അതിജീവിക്കാൻ കഴിയാത്ത മലയോര മേഖലയെ തകർത്തെറിഞ്ഞതായിരുന്നു പമ്പാനദി കരുതി വച്ചത്. റോഡായ റോഡെല്ലാം തകർന്നു. വ്യാപാര സ്ഥാപനങ്ങളിലൊക്കെ വെള്ളം കയറി. നൂറു കണക്കിനു കടകളാണ് ടൗണിൽ മാത്രം മുങ്ങിയത്. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ച വ്യാപാരികളിൽ പലരും ആത്മഹത്യയുടെ വക്കിലാണ്. ഓണവ്യാപാരം മുന്നിൽ കണ്ട് വസ്ത്രങ്ങളും മറ്റും സ്റ്റോക്ക് ചെയ്തിരുന്ന വ്യാപാരികൾ കടംകയറി ജീവിതം വഴി മുട്ടി നിൽക്കുകയാണ്. അന്നത്തെ കച്ചവടം കൊണ്ട് കഷ്ടിച്ചു ജീവിതം മുന്നോട്ടു കൊണ്ടു പോയിരുന്ന ചെറിയ കച്ചവടക്കാരും ഇടത്തരം വ്യാപാരികളുമൊക്കെ ഇനിയെന്ത് എന്ന ചിന്തയിലാണ് ഇപ്പോൾ.
വീടുകളിൽ നിന്നും വാരിവലിച്ചിട്ട മാലിന്യങ്ങൾ അവരവരുടെ പറമ്പുകളിൽ കുന്നു കൂടി കിടക്കുകയാണെങ്കിൽ വ്യാപാര സ്ഥാപനങ്ങളിലെ സ്ഥിതി മറിച്ചാണ്. പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നി പൊലീസ് സ്റ്റേഷൻ മുതൽ റാന്നി പെരുമ്പുഴ സ്റ്റാൻഡ് വരെയും വലിയപാലം മുതൽ മാമുക്ക്, ഇട്ടിയപ്പാറ, ചെത്തോങ്കര, എസ്സി പടി വരെയും ഇതര റോഡുകളിൽ അങ്ങാടി ചെട്ടിമുക്ക്, പുളിമുക്ക്, പുല്ലൂപ്രം, വരവൂർ, കാലായിൽപടി, പേരൂർ, ഇടപ്പാവൂർ, മൂക്കന്നൂർ, പുതിയകാവ്, അയിരൂർ, ചെറുകോൽപ്പുഴ എന്നിവിടങ്ങളിലും വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള ചെളി കോരി റോഡിലേക്ക് നിക്ഷേപിച്ചിരിക്കുകയാണ്. പ്ലാസ്റ്റിക് അടക്കം വൻതോതിൽ മാലിന്യം ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിനോടു ചേർന്നുള്ള വയൽ നികത്തിയ സ്ഥലത്താണ് നിക്ഷേപിക്കുന്നത്. അവിടം ഇപ്പോൾ മാലിന്യത്തിന്റെ വൻ മലയാണ് രൂപപ്പെട്ടിട്ടുള്ളത്.
റോഡരുകരിലേക്ക് കോരി ഇട്ടിരിക്കുന്ന ചെളി ചെറിയ മഴയിൽ പോലും റോഡിലേക്ക് ഒലിച്ചിറങ്ങുകയാണ്. ഇത് ഇരുചക്ര വാഹന യാത്രികരെ അപകടത്തിലാക്കുന്നുണ്ട്. ഒപ്പം മാലിന്യ കൂമ്പാരം റാന്നിയെ സാംക്രമികരോഗ ഭീതിയിലും ആക്കിയിട്ടുണ്ട്. ഏതു സമയത്തും പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതയാണ് ഇവിടെ നിലനിൽക്കുന്നത്. വൻ തോതിലുള്ള പൊടി ശല്യം ആസ്ത്മ അടക്കം അലർജി രോഗങ്ങൾ ഉള്ളവരുടെ ആരോഗ്യ സ്ഥിതി മോശമാക്കും. മുഖാവരണം ധരിച്ചാണ് നിരവധിയാളുകൾ സഞ്ചരിക്കുന്നത്. എന്നാൽ ബഹുഭൂരിഭാഗം ആളുകളും പൊടികലർന്ന വായുവാണ് ശ്വസിക്കുന്നത്. മലിനപ്പെട്ട വെള്ളം, അന്തരീക്ഷം എന്നിവയെല്ലാം റാന്നിയെ വീണ്ടും ഒരു ദുരന്തത്തിലേക്കു നയിക്കാനുള്ള സാഹചര്യമാണ് ഒരുക്കുന്നത്. മലനാടിന്റെ റാണി എന്ന വിശേഷണത്തിൽ പുളകം കൊണ്ടിരുന്ന റാന്നിയുടെ ദുരവസ്ഥ മറ്റ് ഏതൊരു നാടിനേക്കാളും മോശമാണ്. ഇതിൽ നിന്നുള്ള ഒരു കരകയറ്റമാണ് റാന്നിയുടെ ലക്ഷ്യം.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്