ചോദ്യം ചോദിച്ചാലും അഭിപ്രായം പറഞ്ഞാലും തർക്കിച്ചാലും ഒരാൾ അർബൻ നക്സലാകുമോ? ട്വിറ്ററിൽ കാട്ടുതീ പോലെ ചോദ്യങ്ങളും ഉത്തരങ്ങളും; അർബൻ നക്സലുകളുടെ പട്ടിക തയ്യാറാക്കണമെന്നുപറഞ്ഞ വിവേക് അഗ്നിഹോത്രിക്ക് ഗോ ബാക്ക് വിളികൾ; 'ഞങ്ങൾ എഴുതിയെഴുതി ക്രിമിനലുകളായി..അവർ കലാപം അഴിച്ചുവിട്ട് ഭരണത്തിലേറിയെന്ന് കനയ്യ കുമാർ; ഇടതുക്രിമിനലുകൾക്കെതിരെയുള്ള നടപടി സ്വാഗതാർഹമെന്ന് ആർഎസ്എസും
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: മാവോയിസ്റ്റ് അനുഭാവികളെന്ന് ആരോപിച്ച് അഞ്ചുമനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് മീ ടൂ അർബൻ മക്സൽ ഹാഷ്ടാഗ് സോഷ്യൽ മീഡിയയിൽ കൊടുങ്കാറ്റ് പോലെ ആഞ്ഞടിക്കുകയാണ്. എതിരഭിപ്രായം അടിച്ചമർത്താനും നിരുത്സാഹപ്പെടുത്താനുമുള്ള തന്ത്രമായാണ് ട്വിറ്ററിൽ ട്വീറ്റുകൾ പടരുന്നത്. തെലുങ്ക് കവി വരവര റാവു, മനുഷ്യാവകാശ പ്രവർത്തകരും അഭിഭാഷകരുമായ വെർനൻ ഗോൺസാൽവസ്, അരുൺ ഫെരെറ അഭിഭാഷക സുധ ഭരദ്വാജ്, പ്രമുഖ പത്രപ്രവർത്തകൻ ഗൗതം നവ്ലഖ എന്നിവരെ ഭീമ കൊറഗാവ് കലാപത്തിന്റെ പേരിൽ മോവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് മഹാരാഷ്ട്ര സർക്കാർ അറസ്റ്റു ചെയ്തത്. ഇവരെ പിന്നീട് വീട്ട് തടങ്കലിൽ പാർപ്പിക്കാൻ സുപ്രീം കോടതിയും നിർദ്ദേശിക്കുകയായിരുന്നു. പൂണെ പൊലീസ് അറസ്റ്റിനെതിരെ രാജ്യവ്യാപക പ്രതിഷേധമാണ് കത്തുന്നത്.
മീ ടൂ അർബൻ നക്സൽ എന്ന ഹാഷ് ടാഗോടെ പതിനായിരങ്ങളാണ് മനുഷ്യാവകാശ പ്രവർത്തകർക്ക് പിന്തുണ അർപ്പിച്ച് രംഗത്തെത്തിയത്. ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ നേതാവും എ.ഐ.എസ്.എഫ് നേതാവുമായ കനയ്യ കുമാറും മോദി സർക്കാരിന്റെ ഫാസിസ്റ്റ് നടപടിക്കെതിരേ രംഗത്ത് വന്നു.'ഞങ്ങൾ എഴുതിയെഴുതി ക്രിമിനലുകളായി. അവരോ കലാപങ്ങൾ നടത്തി സർക്കാറുണ്ടാക്കിയെന്ന് ഭീമ കൊറേഗാവ് സംഘർഷവുമായി ബന്ധപ്പെട്ട് 'അർബൻ നക്സലുകൾ' എന്ന മുദ്രകുത്തി നടത്തിയ പ്രതിഷേധം അറിയിച്ച് കനയ്യ കുമാർ ട്വിറ്റ് ചെയ്തത്. മനുഷ്യാവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നവരെ നക്സലുകളാക്കുന്നു. കലാപമുണ്ടാക്കുന്നവരെ ദേശ സ്നേഹികളും, കനയ്യ കുമാർ ചോദിച്ചു.
സർക്കാരിനെതിരെ ആഞ്ഞടിക്കുന്നതായിരുന്നു ചരിത്രകാരൻ രാമചന്ദ്ര ഗുഹയുടെ വാക്കുകൾ. ക്രൂരവും അധികാരസ്ഥാപനപരവുമായ നിയമവിരുദ്ധ നീക്കമാണ് മഹാരാഷ്ട്ര പൊലീസിന്റേതെന്നാണ് ഗുഹയുടെ പ്രസ്താവന. സർക്കാരിന്റെ ഉറ്റതോഴന്മാരായ കോർപ്പറേറ്റുകളാണ് എഴുത്തുകാർക്കും ധൈഷണികർക്കുമെതിരെയുള്ള ഈ നടപടികൾക്കു പിന്നിലെന്നും അദ്ദേഹം ആരോപിക്കുന്നു.'ആദിവാസികളുടെ ഭൂമിയും വനവും വിഭവങ്ങളും കൈയേറുന്ന കോർപ്പറേറ്റു ശക്തികളാണ് ഇതിലെല്ലാം പിന്നിൽ പ്രവർത്തിക്കുന്നത്. ഈ സാമൂഹിക പ്രവർത്തകരുടെ അറസ്റ്റിലൂടെ, ആദിവാസികൾക്കു വേണ്ടി നിലവിൽ ഉയരുന്ന ശബ്ദങ്ങളും ഇല്ലായ്മ ചെയ്യുക എന്നതാണ് അവർ ലക്ഷ്യം വയ്ക്കുന്നത്.' ഗുഹ മാധ്യമങ്ങളോടു പറഞ്ഞു.
അറസ്റ്റിലായവരിൽ ചിലരെ തനിക്ക് വ്യക്തിപരമായി പരിചയമുണ്ടെന്നും, അവരുമായി ചിലപ്പോഴെല്ലാം അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽക്കൂടി, അവരാരും അക്രമങ്ങളെ പിന്താങ്ങുന്നവരല്ലെന്നറിയാമെന്നും ഗുഹ പറയുന്നു.'രാജ്യത്തെ അധഃകൃതരെയും അടിച്ചമർത്തപ്പെട്ടവരെയും പ്രതിനിധീകരിക്കുന്നവരാണിവർ. അറസ്റ്റിലായ അഭിഭാഷകരെല്ലാവരും ആദിവാസിപ്രശ്നങ്ങളിൽ സജീവമായി ഇടപെടുകയും വാദിക്കുകയും ചെയ്തിട്ടുള്ളവരാണ്. ഇവർ അറസ്റ്റിലായതോടെ ആദിവാസികളെ പ്രതിനിധീകരിക്കാൻ ആരുമില്ലാതാവുകയാണ് ചെയ്തത്.' അദ്ദേഹം കൂട്ടിച്ചേർത്തു.
'മഹാത്മാ ഗാന്ധി ജീവിച്ചിരുന്നെങ്കിൽ അദ്ദേഹം തന്റെ വക്കീൽക്കുപ്പായമണിഞ്ഞ് കോടതിയിലെത്തി സുധാ ഭരദ്വാജിനു വേണ്ടി വാദിച്ചേനെയെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രമെഴുതിയയാളെന്ന നിലയിൽ എനിക്കുറപ്പാണ്. പക്ഷേ, മോദി സർക്കാർ അദ്ദേഹത്തെയും അറസ്റ്റു ചെയ്തില്ലെങ്കിൽ മാത്രം.' അറസ്റ്റുകളോട് പ്രതികരിച്ചുകൊണ്ട് ട്വിറ്ററിലെഴുതിയ കുറിപ്പിൽ ഗുഹ പറയുന്നു.
അരുന്ധതി റോയിയടക്കം നിരവധി പേരാണ് അറസ്റ്റുകളിൽ രോഷം പ്രകടിപ്പിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുള്ളത് . ആരെക്കെയാണ് അർബൻ നക്സലുകളെ പിന്തുണയ്ക്കുന്നവരുടെ പട്ടിക യുവാക്കൾ തയ്യാറാക്കണമെന്ന് എഴുത്തുകാരനും സിനിമ സംവിധായകനുമായ വിവേക് അഗ്നിഹോത്രി ആവശ്യപ്പെട്ടത് പ്രതിഷേധവും ക്ഷണിച്ചുവരുത്തി. വിദ്വേഷം പടർത്തുന്നതാണ് വിവേകിന്റെ ട്വീറ്റെന്ന് ചിലർ വിമർശിച്ചു. വ്യത്യസ്താഭിപ്രായം പറയുന്നതും സംവാദത്തിവേർപ്പെടുന്നതും ഒരാളെ അർബൻ നക്സലാക്കുമെങ്കിൽ അതങ്ങനെയാവട്ടെയാന്നായിരുന്നു ചിലരുടെ പ്രതികരണം.
ജനുവരി ഒന്നിന് നടന്ന ദളിത്-സവർണ സംഘർഷത്തിൽ മാവോയിസ്റ്റ് ബന്ധമുണ്ടെന്നും ദളിത് കൂട്ടായ്മ എൽഗാർ പരിഷത്ത് നടത്തിയ പ്രഭാഷണമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നും ആരോപിച്ച് കഴിഞ്ഞ ദിവസമാണ് മനുഷ്യാവകാശ പ്രവർത്തകരെ പൂണെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ അഞ്ച് പേരെയും അവരവരുടെ സ്വന്തം വീടുകളിൽ വീട്ടുതടങ്കലിലാക്കിയാൽ മതിയെന്നും കേന്ദ്ര സർക്കാർ, മഹാരാഷ്ട്ര സർക്കാർ, പൂണെ പൊലീസ് എന്നിവർക്ക് കോടതി നോട്ടീസയച്ചു.
എതിരഭിപ്രായങ്ങൾ ജനാധിപത്യത്തിന്റെ സുരക്ഷാ വാൾ ആണെന്നും എതിരഭിപ്രായങ്ങളെ അനുവദിച്ചില്ലെങ്കിൽ പ്രഷർ കുക്കർ പോലെ പൊട്ടിത്തെറിക്കുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, മനുഷ്യാവകാശ പ്രവർത്തകരെയും ദളിത് ആക്ടിവിസ്റ്റുകളെയും ഇടത് ബുദ്ധി ജീവികളെയും അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഞാനും അർബൻ നക്സലൈറ്റ് എന്ന ഹാഷ്ടാഗോടെ സോഷ്യൽ മീഡിയയിൽ കാമ്പയ്ൻ ആരംഭിച്ചിരുന്നു. നടപടി ക്രമങ്ങൾ പാലിച്ചല്ല പൊലീസ് ഈ അഞ്ചു പേരെയും അറസ്റ്റ് ചെയ്തതെന്നും മനഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടെന്ന സംശയത്തിലും മഹാരാഷ്ട്ര സർക്കാരിനോട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടി. അടുത്ത മാസം ആറിന് കേസ് വീണ്ടും പരിഗണിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
എന്നാൽ അറിയപ്പെടുന്ന തെലുങ്ക് കവിയും മനുഷ്യാവകാശ പ്രവർത്തകനുമായ വരവര റാവു ഉൾപ്പടെയുള്ളവരുടെ അറസ്റ്റിനെ സ്വാഗതം ചെയ്താണ് ആർഎസ്എസ് നേതൃത്വം രംഗത്തെത്തിയത്. 'തീവ്ര ഇടതുപക്ഷ ആശയങ്ങൾ പിന്തുണയ്ക്കുന്നവർക്കെതിരെയുള്ള നടപടി സ്വാഗതാർഹമാണ്' എന്നായിരുന്നു അറസ്റ്റുകളോടുള്ള ആർഎസ്എസ് പ്രതികരണം. 'ഇത്തരത്തിലുള്ള ചിന്തകൾ പുലർത്തുന്നവരെ തിരിച്ചറിയുന്നത് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള നല്ല നീക്കമാണ്. തീവ്ര ഇടതുപക്ഷം അക്രമങ്ങളുണ്ടാക്കുകയാണ്. അവരെക്കുറിച്ച് അന്വേഷിക്കേണ്ടതുണ്ട്.' എ.ബി.വി.പിയുടെ ദേശീയ ഓർഗനൈസിങ് സെക്രട്ടറി സുനിൽ അംബേദ്കർ പറഞ്ഞു.
തീവ്ര ഇടത് ആശയങ്ങളുടെ നേർക്ക് ചായ്വുണ്ടാകാൻ സാധ്യത കൂടുതലുള്ള വിദ്യാർത്ഥികളെ കണ്ടത്തി തിരികെക്കൊണ്ടുവരാനായി അടുത്ത ദിവസം മുതൽ ക്യാംപസ്സുകളിൽ പാൻ-ഇന്ത്യ കോൺടാക്ട് പ്രോഗ്രാം സംഘടിപ്പിക്കാനൊരുങ്ങുകയാണ് എ.ബി.വി.പി. ക്യാംപസുകളിൽ ഇടതുപക്ഷ ആശയങ്ങൾ പ്രചരിക്കുന്നത് ഭരണഘടനയിലധിഷ്ഠിതമായ വ്യവസ്ഥിതികൾക്കെതിരെ തിരിയാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുമെന്നാണ് എ.ബി.വി.പി നേതൃത്വത്തിന്റെ പക്ഷം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍