മാവോയിസ്റ്റുകളുടെ പ്രഖ്യാപിത ലക്ഷ്യം വിഭവങ്ങളിൻ മേലുള്ള ജനകീയ അധികാരം സ്ഥാപിക്കുകയും കോർപ്പറേറ്റുകളുടെ വിഭവ കൊള്ളക്ക് തടയിടലുമാണ്; കേരളത്തിൽ പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനും ആദിവാസി ചൂഷണങ്ങൾക്കും എതിരെയാണ് കേന്ദ്രീകരിക്കുന്നത്; ജനകീയ സമരങ്ങളുടെ താത്പര്യങ്ങൾക്കൊപ്പം നിന്നുവെന്നല്ലാതെ മറ്റൊരു കുറ്റവും താൻ ചെയ്തിട്ടില്ല: മാവോയിസ്റ്റ് ഷൈന പറയുന്നു
രഞ്ജിത്ത് ബാബു
കണ്ണൂർ: ഭരണകൂടത്തിന്റെ മാവോയിസ്റ്റ് വേട്ടക്ക് രണ്ടു തരത്തിലുള്ള മുഖങ്ങളാണുള്ളതെന്ന് മാവോയ്സ്റ്റ് ഷൈന. ഒന്നാമത്തേത്, ജലത്തിന്റേയും കാടിന്റേയും ഭൂമിയുടേയും മേൽ ജനകീയാധികാരം സ്ഥാപിക്കാനുള്ള മാവോയിസ്റ്റുകളുടെ നേതൃത്വത്തിലുള്ള പോരാട്ടത്തിനെ അടിച്ചമർത്താൻ പൊലീസിനേയും പാരാമിലിറ്ററിയേയും ഉപയോഗിച്ച് ഭരണകൂടം നടത്തുന്ന വേട്ടയാണെങ്കിൽ മറ്റേത് ഏതുതരത്തിലുള്ള ജനകീയ മുന്നേറ്റത്തിനേയും തകർക്കാൻ മാവോയിസ്റ്റുകളെന്നും തീവ്രവാദികളെന്നുമുള്ള മുദ്ര ഉപയോഗിക്കുന്നതാണ്. ഇതുരണ്ടും പരസ്പരം ഇഴചേർന്നു കിടക്കുന്ന സംഗതികളാണ്. മാവോയിസ്റ്റുകൾ എന്നോ മുസ്ലിം തീവ്രവാദികൾ എന്നോ പറഞ്ഞാൽ പിന്നെ നിയമേതരമായ ഏതുമാർഗ്ഗവും ഉപയോഗിച്ച് അടിച്ചമർത്താമെന്ന ധാരണ പ്രബലമാണ്. ഭരണകൂടവും പൊലീസും മാത്രമല്ല സിവിൽ സമൂഹമെന്ന് അവകാശപ്പെടുന്നവർ പോലും ഈയൊരു ചിന്താഗതി വെച്ചു പുലർത്തുന്നുണ്ട്.മറുനാടൻ മലയാളിയുമായി സംസാരിക്കവേ ഷൈന വെളിപ്പെടുത്തി.
ജനാധിപത്യവാദിയെന്ന് സ്വയം അവകാശപ്പെടുന്ന മുൻ നക്സലൈറ്റ് നേതാവു കൂടിയായ വേണുവിനെപ്പോലുള്ളവർ മാവോയിസ്റ്റുകൾ ഇന്ത്യൻ ഭരണഘടനയെ അംഗീകരിക്കുന്നവരല്ലെന്നും അതുകൊണ്ടുതന്നെ പൗരാവകാശങ്ങൾ മാവോയിസ്റ്റുകൾക്ക് അവകാശപ്പെടാനാവില്ലെന്നുമുള്ള നിലപാട് സ്വീകരിച്ചിരുന്നു. ആത്യന്തികമായി ജനവിരുദ്ധ ഭരണകൂടത്തിനെ സഹായിക്കുന്നതാണ് ഈ നിലപാട്. ഭരണഘടനയുള്ളതുകൊണ്ടല്ല മനുഷ്യാവകാശങ്ങളുള്ളതെന്നും മറിച്ച് മനുഷ്യാവകാശങ്ങളെ ഉറപ്പുവരുത്താനുള്ള പരിമിതമായ ചട്ടക്കൂടുമാത്രമാണ് ഭരണഘടനയെന്നും ഇവർ തിരിച്ചറിയുന്നില്ല. നിയമേതരമായ മാർഗ്ഗങ്ങളവലംബിക്കുന്നതോടെ ഭരണകൂടത്തിന്റെ നിയമാനുസൃതമായ അധികാരം നഷ്ടപ്പെടുന്നു. എന്നാൽ തീവ്രവാദ പ്രസ്ഥാനങ്ങൾ (മാവോയിസ്റ്റുകൾ, മുസ്ലിം സംഘടനകൾ, ദേശീയ വിമോചന പ്രസ്ഥാനങ്ങൾ എന്നിവയെ ഈ ഗണത്തിൽ പെടുത്തിയിരിക്കുന്നു) എന്നാരോപിക്കുന്നതോടെ ഏറ്റവും ഭീകരമായ അടിച്ചമർത്തൽ നടത്താനും അതിന്റെ പേരിൽ ചോദ്യം ചെയ്യപ്പെടാതിരിക്കാനുമുള്ള അവകാശം ഭരണകൂട സംവിധാനങ്ങൾക്ക് കൈവരുന്നു.
വളരെ അപകടകരമായ അവസ്ഥയാണിത്. ഇതു പ്രയോജനപ്പെടുത്തിയാണ് ഭരണകൂടം അതിന്റെ ജനവിരുദ്ധമായ നയങ്ങൾക്കെതിരേയുള്ള എല്ലാ പ്രതിരോധങ്ങളേയും അടിച്ചമർത്തുന്നത്.മാവോയിസ്റ്റുകളുടെ പ്രഖ്യാപിത ലക്ഷ്യം വിഭവങ്ങൾക്കുമേലുള്ള ജനകീയാധികാരം സ്ഥാപിക്കുകയും കോർപറേറ്റുകളുടെ വിഭവക്കൊള്ളയ്ക്ക് തടയിടുക എന്നതാണ്. ജൽ, ജംഗൽ, ജമീൻ (ജലം, കാട്, ഭൂമി) എന്ന അവരുടെ മുദ്രാവാക്യം തന്നെ ഇതിന്റെ അടിസ്ഥാനത്തിലുള്ളതാണ്. സ്വാഭാവികമായും ഇത് ഭരണകൂട-കോർപറേറ്റ് താത്പര്യങ്ങളോട് ഇടയുന്നു. പ്രകൃതി വിഭവങ്ങളുടെ അനിയന്ത്രിതമായ ചൂഷണമാണ് മുതലാളിത്തത്തിന്റെ മുഖമുദ്ര. ഇതിനെ മാവോയിസ്റ്റുകൾ എതിർക്കുന്നു. മാവോയിസ്റ്റ് വേട്ടയുടെ അടിസ്ഥാന കാരണം ഇതാണ്. കേരളത്തിൽ പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനും ആദിവാസി ചൂഷണങ്ങൾക്കുമെതിരേയാണ് മാവോയിസ്റ്റുകളുടെ പ്രവർത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്.
ജനവിരുദ്ധ വികസനനയങ്ങൾക്കും അസംഘടിത മേഖലകളിലെ തൊഴിൽ ചൂഷണങ്ങളേയും മാവോയിസ്റ്റുകൾ എതിർക്കുന്നു.സാമ്രാജ്യത്വ ആഗോളവത്കരണത്തിനെതിരായ മാവോയിസ്റ്റുകളുടെ പോരാട്ടം മാവോയിസ്റ്റുകളെ സാമ്രാജ്യത്വ ദാസന്മാരായ ഭരണകൂടത്തിന്റെ ശത്രുക്കളാക്കി മാറ്റിയിരിക്കുന്നു.മാവോയിസ്റ്റുകൾ മുന്നോട്ടുവെയ്ക്കുന്ന ജനകീയ താത്പര്യങ്ങളും ഭരണകൂടത്തിന്റെ ജനവിരുദ്ധതയും തമ്മിലുള്ള യുദ്ധമാണ് മാവോയിസ്റ്റ് വേട്ടയിലൂടെ പ്രത്യക്ഷീഭവിച്ചിരിക്കുന്നത്. ജനകീയ സമരങ്ങളോടും താത്പര്യങ്ങളോടുമൊപ്പം നിന്നുവെന്നതല്ലാതെ മറ്റൊരു കുറ്റവും ഞാൻ ചെയ്തിട്ടില്ല. മനുഷ്യാവകാശപ്രവർത്തനങ്ങളിലും സ്ത്രീ, ദളിത്, ആദിവാസി പ്രശ്നങ്ങളിലും തൊഴിലാളി സമരങ്ങളിലും പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിലും സജീവമായ പങ്കാളിത്തവുമുണ്ടായിരുന്നു. തുടർന്നും ഈ മേഖലകളിലെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ജനകീയ താത്പര്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യും.
കോയമ്പത്തൂർ ക്യൂ - ബ്രാഞ്ച് ഓഫീസിൽ കാലത്തും വൈകുന്നേരവുമായി നാല് തവണ ഒപ്പു വെക്കണമെന്ന കർശന നിബന്ധനയോടെയാണ് ജാമ്യം അനുവദിക്കപ്പെട്ടത്. ഇതിനാൽ ജയിലിൽ നിന്നിറങ്ങിയതിനു ശേഷം ഒരു ദിവസം പോലും തികച്ച് വീട്ടിൽ നിൽക്കാനോ രോഗിയായ ഉമ്മയോടൊപ്പമോ കുട്ടികളോടൊപ്പമോ സമയം ചിലവഴിക്കാനും സാധിച്ചിട്ടില്ല. എന്നോടൊപ്പം അറസ്റ്റു ചെയ്യപ്പെട്ട മറ്റു സഖാക്കൾ ആർക്കും ഇതുവരെ ജാമ്യത്തിലിറങ്ങാൻ സാധിച്ചിട്ടില്ല. കള്ളക്കേസുകൾ ചുമത്തപ്പെട്ട് കേരളത്തിലും തമിഴ് നാട്ടിലുമായി അറസ്റ്റു ചെയ്യപ്പെട്ട മിക്ക സഖാക്കളും ഇപ്പോഴും ജയിലിൽ തന്നെയാണ്. ഇവരെ വിമോചിപ്പിക്കാനുള്ള നിയമപോരാട്ടവുമായി മുന്നോട്ട് പോവാനാണ് തീരുമാനം. ഈ കള്ളക്കേസുകളുടെ യഥാർത്ഥ വസ്തുത പുറത്തുകൊണ്ടുവരാനും കഴിയുമെന്നാണ് എന്റെ ഉറച്ച വിശ്വാസം. നിയമം വസ്തുതകളേയോ യാഥാർത്ഥ്യങ്ങളേയോ അല്ല അടിസ്ഥാനപ്പെടുത്തുന്നത് എന്നതാണ് ഒരു പ്രശ്നം. പല കേസുകളിലേയും എഫ്. ഐ. ആർ പരിശോധിക്കുകയാണെങ്കിൽ അവയിൽ പലതും യാതൊരു യുക്തിയും ഇല്ലാത്തതാണെന്ന് സാധാരണക്കാർക്കു പോലും മനസ്സിലാക്കാൻ കഴിയും. എന്നാൽ യു.എ.പി.എ കേസുകളെ സംബന്ധിച്ച് ജഡ്ജിമാരടക്കമുള്ളവർ ഇത്തരം കേസുകളിൽ ഇടപെടുന്നത് വളരെ യാന്ത്രികമായിട്ടാണ്.
കേസുകളെ സംബന്ധിച്ചുള്ള വസ്തുതകളോ യുക്തിയോ പരിഗണിക്കാതെയാണ് ദീർഘകാലം ആളുകളെ തടവിൽ വെയ്ക്കുന്നത്. ഒരു യു.എ.പി.എ കേസിൽ കുറ്റപത്രം സമർപ്പിക്കാൻ ആറുമാസം വരെ സമയം അനുവദിക്കാനാകും. സാധാരണ ക്രിമിനൽ കേസുകളിൽ ഇത് പരമാവധി 60 മുതൽ90 ദിവസം വരെയാണ്. ഈ സമയത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതിക്ക് ജാമ്യം ലഭിക്കും. ഒരു യു.എ.പി.എ തടവുകാരിയെ സംബന്ധിച്ച് ജാമ്യത്തിനുള്ള സാധ്യത ഇതിനാൽ തന്നെ പരിമിതപ്പെടുന്നു. ഒന്നിനു പിറകെ ഒന്നായി വിവിധ കേസുകളിൽ ഇങ്ങനെ ആറുമാസം വീതം റിമാന്റ് ചെയ്തതാണ് എന്റെ ജാമ്യം വൈകിയ്്തിനുള്ള മുഖ്യ കാരണങ്ങളിലൊന്ന്. മൂന്നര വർഷത്തോളം കഴിഞ്ഞാണ് എനിക്ക് കർശന ഉപാധികളോടെ ജാമ്യം ലഭിക്കുന്നത്.
എന്റെ പേരിലുള്ള 17 കേസുകളിൽ ഒന്നിൽ പോലും ഞാൻ നേരിട്ട് ഒരു സമൂർത്തമായ കുറ്റം ചെയ്തതായി പറയുന്നതല്ല. 10 കേസുകളും വ്യാജ രേഖകൾ ചമച്ച് സിം കാർഡ് എടുത്തുവെന്നു പറഞ്ഞുള്ളതാണ്. ഇതെല്ലാം കെട്ടിച്ചമച്ച കള്ളക്കേസുകളാണ്. ബാക്കിയുള്ള കേസുകളിൽ ആറും ഗൂഢാലോചന കുറ്റമാണ്. കേസുകളെ നിയമപരമായി നേരിട്ട് ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കാനാകുമെന്നു തന്നെയാണ് വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ നിയമപോരാട്ടം തുടരും. ആറും ഷൈന പറഞ്ഞു.
(അവസാനിച്ചു).
Stories you may Like
- കൊല്ലപ്പെട്ട മാവോയിസ്റ്റ് കവിത കീഴടങ്ങിയ ലിജേഷിന്റെ ഭാര്യ
- അയ്യൻകുന്ന് പഞ്ചായത്തിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം
- മാവോയിസ്റ്റ് പോസ്റ്റർ: കണ്ണൂർ റൂറലിൽ പൊലീസ് സുരക്ഷ
- ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടെന്ന് മാവോയിസ്റ്റ് പോസ്റ്റർ; തിരുനെല്ലിയിലെ പോസ്റ്ററിൽ അന്വേഷണം
- 'നീ കുപ്പത്തൊട്ടിയിൽ നിന്ന് വന്നതല്ലേ; എത്രയും വേഗം ഒഴിഞ്ഞു പോകണം'
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍