ദുരന്തം വരുന്ന വഴികൾ
കോരസൺ വർഗീസ്
ഇതുകൂടി ഇരിക്കട്ടെ, കൂടെ ജോലി ചെയ്യുന്ന ഒരു പാക്കിസ്ഥാൻ സുഹൃത്ത് ഒരുപിടി ഡോളർ മടക്കി മേശപ്പുറത്തു വച്ചു. 'നിങ്ങടെ ഇന്ത്യയിൽ വലിയ പ്രളയം നടന്നു എന്ന വാർത്തകൾ കണ്ടു, നിങ്ങൾ അയക്കുന്നതിനോടൊപ്പം ഇതുകൂടി ദയവായി ചേർത്താലും'. അയാളുടെ മുഖത്തു ഉള്ള വേദനയുടെ ഭാവങ്ങൾ മറക്കുവാനായിരുന്നില്ല. ദുരന്തങ്ങൾ വരുമ്പോളാണ് നന്മയുടെ പച്ചപ്പുകൾ അതിർത്തികൾ ഭേദിച്ച് മുളച്ചു വരുന്നത് കാണാവുന്നത്. ഇന്ത്യക്കു ആരുടേയും ദാനം വേണ്ട, മലയാളികൾ ദുരഭിമാനികളും അഹങ്കാരികളുമാണ് എന്ന് തുടങ്ങി ഇടിവെട്ടിയവനെ പാമ്പു കടിച്ചു എന്ന പോലത്തെ കേരള വാർത്തകൾ കണ്ടു വേദനിച്ചിരുന്ന അസഹിണുതയുടെ കാർമേഘപാളികൾ കാറ്റടിച്ചു മാറി.
ഇപ്രാവശ്യത്തെ ഓണത്തിനു പർപ്പടവും പായസവും വേണ്ട, ഒരു മലയാള സംഘടനയുടെ ഓണപ്പരിപാടി എങ്ങനെ നടത്തണം എന്ന ആലോചനയോഗമാണ് വേദി. അപ്പൊ പിന്നെ കഞ്ഞിയും പയറുമാകാം ഇല്ലേ പ്രസിഡണ്ടിന്റെ ആക്കിയ ഒരു ചോദ്യത്തിന് കൃത്യമായി മറുപടി പറയാൻ മെംബെർക്കു ആയില്ല, ഉള്ളിൽ കിടക്കുന്ന സിംഗിൾ മാൾട് വിസ്കിയിൽ ഒക്കെ പറഞ്ഞതും കേട്ടതും ആരാ എന്താ എന്ന് തിരിച്ചറിയാനായില്ല. എന്നാ പിന്നെ പൂക്കളവും വിളക്കും വേണ്ട, അവളുമാരുടെ സെറ്റ് മുണ്ടും മുല്ലപ്പൂവും പൊളിച്ചു കളയാം എന്ന ഒരു നിർദോഷമായ പണി. പൂക്കളത്തിന്റെ ഉത്തരവാദിത്തം ഏറ്റിരുന്ന മങ്ക, പൂക്കളം പാടില്ല , ശരി, ഒരുത്തനും കള്ള് അടിച്ചോണ്ടു വന്നേക്കരുത് , പാർക്കിങ് ലോട്ടിൽ പോയി മിനുങ്ങുകയും പാടില്ല. കൈതുറന്നു സംഭാവന നൽകാൻ ശേഷിയുള്ള ആരോഗ്യ പരിപാലന വനിതാ പരിരക്ഷകരുടെ അപ്രീതി സമ്പാദിച്ചാൽ ആകെ പണി പാളും എന്ന് കരുതി പ്രസിഡണ്ട്, ആയിക്കോട്ടെ, ഒരു പൂവിന്റെ കാര്യം അത്ര പ്രശ്നമാക്കണ്ട എന്ന് കൽപ്പിച്ചു. അപ്പൊ പിന്നെ ഓണപ്പരിപാടികളുമില്ല, സദ്യയുമില്ല, കള്ളും പാടില്ല.. പിന്നെ ആര് വരാനാണ് യോഗത്തിനു? പ്രസിഡണ്ട് തന്നെ പ്രസംഗിച്ചോ, കമ്മറ്റിക്കാരു കാണുമായിരിക്കും കേൾക്കാൻ, പൗലോസിന്റെ പരിഹാസത്തിനു മുൻപിൽ പ്രസിഡണ്ട് പ്രളയക്കെടുതിയിൽ മുങ്ങിത്താഴുന്നവരേക്കാൾ കഷ്ടമായി മരവിച്ചു നിന്നു.
പള്ളിയിൽ കേരളത്തിലെ പ്രളയ ദുരിതങ്ങൾക്കു സഭ നല്കാൻ പോകുന്ന പ്രവർത്തനങ്ങളെക്കുറിച്ചു വാചാലനാവുകയാണ് അച്ചൻ. വലിയ തിരുമേനിയും ചെറിയ തിരുമേനിയും ഒക്കെ നമ്മുടെ പള്ളിയെ ഉറ്റു നോക്കികൊണ്ടിരിക്കുകയാണ്. ഒരു ദുരിതം വരുമ്പോൾ ഇത്രയധികം സഹായിക്കുന്ന ഒരു പള്ളിയും ഈ ലോകത്തില്ല എന്ന് അവർക്കു അറിയാം. അവരുടെ പ്രതീക്ഷ നമ്മൾ നിറവേറ്റണം, ഓരോരുത്തരും ആയിരം ഡോളർ വച്ച് തന്നാൽ അരക്കോടി രൂപ നമുക്ക് കൊടുക്കാനാവും, അതിനു ശേഷിയുള്ളവരാണ് നമ്മൾ. ഒരു ലക്ഷം രൂപ ഇതാ ഞാൻ സംഭാവന നൽകുന്നു എന്ന് പറഞ്ഞു എഴുതികൊണ്ടു വന്ന ചെക്ക് ട്രസ്റ്റിയെ ഏൽപ്പിക്കുന്നു, ഇനിയും പറ ഓരോരുത്തരുടെയും തുകകൾ. സൂചി വീണാൽ കേൾക്കാവുന്ന നിശബ്ദത എന്ന് കേട്ടിട്ടേയുള്ളു , അത് ആദ്യമായിട്ടാണ് പള്ളിയിൽ അനുഭവിക്കുന്നത്. എല്ലാവരും കണ്ണടച്ച് ധ്യാനിക്കുന്നു. എന്നാൽ ഒരു കടലാസ്സു പാസ് ചെയ്യുന്നു അവരവരുടെ സംഭാവന അങ്ങോട്ട് എഴുതിക്കട്ടെ. വളരെ വേഗം കൈമാറി പോകുന്ന പേപ്പറിനെ നോക്കി ട്രസ്റ്റി വിഷ്ണനാവുന്നു. ആരൊക്കയോ എന്തൊക്കെയോ എഴുതി വിടുന്നുണ്ട്. സുനാമിക്കും, കത്രീനക്കും, ഹെയ്ത്തിക്കും, ഓഖിക്കും ഒക്കെ ഇങ്ങനെ പിഴിഞ്ഞതല്ലേ ഒരു മനുഷ്യനും അത് കിട്ടിയോ അല്ലെങ്കിൽ കൊടുത്തോ എന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല, ആരും ചോദിച്ചിട്ടും ഇല്ല. ഒക്കെ ഒരു വിശ്വാസം, അതെല്ലേ എല്ലാം, പിറുപിറുത്തു കൊണ്ട് എന്തോ എഴുതുന്ന കറിയാച്ചന് കൈയിൽ നിന്നും ട്രസ്റ്റി പേപ്പർ വാങ്ങി അടുത്ത ഭാഗ്യവാന്റെ അടുത്തേക്ക് ഓടുന്നു.
ഈ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്താൽ അത് ആളുകൾക്ക് വല്ലതും കിട്ടുമോ അതോ പാർട്ടിക്കാരു അടിച്ചുകൊണ്ടു പോകുമോ? തോമാച്ചന്റെ നിഷ്കളങ്ക ചോദ്യത്തിന് മുന്നിൽ പതറാതിരുന്നില്ല. 'നേരിട്ട് ആളുകളെ കണ്ടുപിടിച്ചു മാത്രമേ ഞാൻ എന്തെങ്കിലും ചെയ്യൂ, ചുമ്മാതെ ആറേഴു വര്ഷം അരമനയിൽ പുട്ടടിച്ച ശേഷം, കുറെ പേര് കുത്തിപ്പൊക്കിയപ്പോഴാണ് കത്രിന ഫണ്ട് എവിടേയോ കൊണ്ട് ആർക്കോ കൊടുത്ത് എന്ന് കേട്ടു. ഇവനെയൊന്നും വിശ്വസിക്കരുത് കാൽ പണം കൊടുക്കരുത്', പിറുപിറുത്തുകൊണ്ട് കണ്ണുരുട്ടി നടന്നുപോകുന്ന പൈലി, പട്ടി കടിച്ച വേദനപോലെ കഠിന വിഷമത്തോടെ കാറിൽ കയറി പാഞ്ഞു. ഇനി രണ്ടുപെഗ്ഗ് അടിച്ചിട്ട് വേണം വിഷമം മാറ്റാൻ.
അൽപ്പം മനസ്താപത്തോടെ വീട്ടിൽ ചെന്നിരുന്നപ്പോളാണ് പോൾ വിളിക്കുന്നത്. അതേയ് ഈ **** സംഘടന ഒരു ചാരിറ്റി ഡിന്നർ നടത്തുന്നു, അവിടെ ചെലവ് ഒക്കെ സൗജന്യമായി കിട്ടുകയാണ് പിന്നെ നമ്മൾ കൊടുക്കുന്ന ഓരോ ഡോളറും അർഹതപ്പെട്ടവർക്ക് നേരിട്ട് കൊടുക്കാനാണ് പ്ലാൻ. നമ്മുടെ സണ്ണിയും മോഹനനുമൊക്കെയല്ലേ നടത്തുന്നത് , നമ്മൾ ഓരോ പ്രാവശ്യം ചോദിക്കുമ്പോഴും അവർ സഹകരിക്കാറുണ്ട്, അപ്പൊ നമ്മുക്കും ഒന്ന് സഹായിക്കണം. 500 ഡോളർ എങ്കിലുമാണ് പ്രതീക്ഷിക്കുന്നത്, നല്ല ഒരു ശാപ്പാടും കലാപരിപാടിയും ഉണ്ട്. അപ്പൊ ഞാൻ നിങ്ങളെ അങ്ങ് കൂട്ടുകയാണ് നമുക്ക് ഒരു ടേബിൾ മുഴുവൻ എടുക്കണം. ശരിയാണ്, കഴിഞ്ഞ ചാരിറ്റി ഡിന്നർ നടത്താൻ അവരുടെ വീട്ടിൽ പോയി എന്ത് കാര്യങ്ങളാണ് താനുൾപ്പടെയുള്ളവർ പോയി തട്ടിവിട്ടത്. ചില്ലറ സഹായം ഒക്കെ കഴിഞ്ഞു ബാക്കി പണം ബാങ്കിൽ ഇപ്പോഴും കിടക്കുന്നു. ഇത് ഇങ്ങനെ ഒരു മഹാദുരന്തമായി അടിക്കുമെന്നു സ്വപ്നത്തിൽ വിചാരിച്ചില്ല. എന്തെന്ന് പറയാനറിയാതെ കസേരയിലേക്ക് പതിച്ചപ്പോഴാണ് ടെലിഫോൺ കൊണ്ട് മകൾ വരുന്നത്. ഡാഡി, ഇവിടുണ്ടായിരുന്നോ , ആ ഫോൺ കുറെ നേരമായി കിടന്നു അടിക്കുകയായിരുന്നു, ആ ജോണങ്കിളാ.
സാറെ കുറേനേരമായി ലാൻഡ് ലൈനിൽ വിളിക്കുന്നു, അതാ മൊബൈലിൽ വിളിച്ചത്. അതേയ്, നമ്മുടെ ക്ലബ്ബ് കേരളിത്തിലെ പ്രളയ ദുരന്തത്തിൽ സഹായം ചെയ്യുന്നു. ഫേസ്ബുക്കിൽ ഒരു അക്കൗണ്ട് തുടങ്ങിയതേയുള്ളു ഏതാണ്ട് ആറായിരം ഡോളർ ആയി. സാറുകൂടി എന്തെങ്കിലും ചെയ്യണം. അടുത്ത വെള്ളിയാഴ ക്ലോസ് ചെയ്യാനാണ് പ്ലാൻ. 250 ഡോളർ എങ്കിലും പ്രതീക്ഷിക്കുന്നു. മറ്റു സംഘടനകൾ ഒക്കെ ചോദിച്ചായിരിക്കും, എന്നാലും സാർ അടുത്ത ഡയറക്ടർ ബോർഡിലേക്ക് ഞങ്ങൾ നോമിനേറ്റ് ചെയ്തിട്ടുണ്ട്. അപ്പൊ അതിന്റെ ഒക്കെ ഒരു നിലവാരം നമുക്ക് കാണിക്കണമല്ലോ. നിങ്ങൾ എന്തോ മനുഷ്യാ ആഹാ. ഓഹോ.. എന്നും പറഞ്ഞു നടക്കുന്നത് ?. മലയാളത്തിൽ വേറെ ഒരു വാക്കും ഇല്ലേ സംസാരിക്കാൻ, ഭാര്യ പിറകിൽ നിന്ന് അവളുടേതായ പണിയും തുടങ്ങിയിരിക്കുന്നു.
ണിം.. ണിം ..വാട്ട്സ്ആപ് മെസ്സേജ് ആണ്..ഒരു സംഘി സംഘടനയുടെ പിരിവു നടത്തുന്നതിൽ സഹകരിക്കാനുള്ള ആഹ്വാനമാണ് വന്നുകൊണ്ടിരിക്കുന്നത്. ഫോണിൽ നോക്കിയിട്ടു മേശയിൽ ചിതറിക്കിടക്കുന്ന ക്രെഡിറ്റ് കാർഡ് ബില്ലുകൾ കണ്ടു..പിന്നെയും ബില്ലുകൾ നോക്കി..ബില്ലുകൾ എന്നേയും നോക്കി .. ആകെ തല ചുറ്റുന്നപോലെ.. എന്തോ മഹാദുരന്തം അടിച്ചുകൊണ്ടിരുന്നു .. ഒന്നും അത്ര വ്യക്തമായി കാണാനാവുന്നില്ല. പ്രളയം ചുറ്റും പ്രളയം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും പകൽ വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്