കേരളത്തിന്റെ സ്പാർട്ടക്കസ്; കമ്യൂണിസ്റ്റുകൾ ശക്തിയാർജ്ജിക്കുന്നതിന് എത്രയോ മുമ്പുതന്നെ കേരളത്തിലെ ആദ്യ കർഷകത്തൊഴിലാളി സമരം ഒറ്റയ്ക്ക് വിജയിപ്പിച്ച വ്യക്തിത്വം; അയിത്തം ലംഘിച്ച് വില്ലുവണ്ടിയാത്ര നടത്തി; ഒരു അയ്യൻകാളി ജയന്തികൂടി കടന്നുപോവുമ്പോൾ ഓർമ്മകളുടെ കടലിരമ്പം
കെ വി നിരഞ്ജൻ
ക്ഷേത്രപ്രവേശന വിളംബരത്തെക്കുറിച്ചും ദലിതർക്ക് അമ്പലത്തിൽ പ്രവേശിക്കാൻ അനുമതി കിട്ടിയതുമൊക്കെയായിരുന്നു മഹാത്മാഗാന്ധിക്ക് ആവേശത്തോടെ പറയാനുണ്ടായിരുന്നത്. എന്നാൽ പുലയരുടെ രാജാവ് എന്ന് വിളിക്കപ്പെടുന്ന അയ്യൻകാളിയുടെ ചരിത്ര പ്രസിദ്ധമായ മറുപടി ഇതായിരുന്നു: 'എന്റെ സമുദായത്തിൽ നിന്ന് പത്ത് ബിഎക്കാരുണ്ടായി കാണുകയാണ് പ്രധാനം'- വിദ്യാഭ്യാസമാണ് പിന്നോക്ക ജനതയുടെ പ്രശ്ന പരിഹാരത്തിനുള്ള ഏറ്റാവും വലിയ പോംവഴിയെന്ന അംബേദ്ക്കറുടെ നിലപാടുതന്നെയായിരുന്നു അദ്ദേഹത്തിനും. അല്ലാതെ ക്ഷേത്രപ്രവേശനവും ദൈവഭയവുമെന്നും തങ്ങളെ രക്ഷിക്കില്ലെന്ന് അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു.
അതാണ് മഹാത്മാ അയ്യൻകാളി. സമാനതകളില്ലാത്ത ഇന്ത്യൻ ദലിത് നേതാവ്. ഓഗസ്റ്റ് 28ന് ഒരു അയ്യൻകാളി ജയന്തികൂടി കടന്നുപോവുമ്പോൾ കേരളം ഒരിക്കൽകൂടി ഓർക്കുകയാണ്. അസാമാന്യപോരാട്ടത്തിന്റെ ചരിത്രപഥം.
മനുഷ്യന്റെ ഏറ്റവും പ്രാഥമികമായ മനുഷ്യാവകാശങ്ങളിലൊന്നായ സഞ്ചാരസ്വാതന്ത്ര്യത്തിനു വേണ്ടി നടന്ന നവോത്ഥാന സമര ചരിത്രത്തിലെ ശ്രദ്ധേയമായ വില്ലുവണ്ടിയാത്രയുടെ നൂറ്റിഇരുപത്തിയഞ്ചാം വർഷമാണിത്. കീഴാള നവോത്ഥാന സമരങ്ങളിൽ അസാധാരണവും സമാനതകളില്ലാത്തതുമായിരുന്നു അയ്യങ്കാളിയുടെ വില്ലുവണ്ടിയിലുള്ള യാത്ര. സഞ്ചാര സ്വാതന്ത്ര്യ സമര ചരിത്രത്തിൽ സ്വർണലിപികളാൽ രേഖപ്പെടുത്തിയ വില്ലുവണ്ടിയാത്ര തിരുവിതാംകൂറിലെ അടിമവർഗ്ഗം അയിത്തത്തിനും അടിമത്തത്തിനുമെതിരെ നടത്തിയ ആദ്യത്തെ പ്രത്യക്ഷ പ്രതിരോധമായിരുന്നു. ഈ സമരത്തിലൂടെയാണ് കേരളത്തിന്റെ 'സ്പാർട്ടക്കസ്'എന്ന വിശേഷണത്തിനുടമയായ അയ്യങ്കാളി നവോത്ഥാന സമരത്തിന്റെ നേതൃത്വമേറ്റെടുക്കുന്നത്.
തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ പിന്നെ....
തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂർ എന്ന ഉൾനാടൻ ഗ്രാമത്തിൽ 1863 ഓഗസ്റ്റ് 28നാണ് പെരുങ്കാട്ടുവിള അയ്യന്റെയും മാലയുടെയും മകനായി അയ്യങ്കാളി ജനിച്ചത്. കുട്ടിക്കാലത്ത് കാളി എന്ന് വിളിക്കപ്പെട്ടിരുന്ന അദ്ദേഹം പിന്നീട് അയ്യങ്കാളിയായി. എഴുത്തും വായനയും നിഷേധിക്കപ്പെട്ട് ജന്മിമാരുടെ കൃഷി സ്ഥലങ്ങളിൽ അടിമകളെ പോലെ പണിയെടുക്കാൻ വിധിക്കപ്പെട്ട പുലയ സമുദായത്തിലായിരുന്നു അയ്യൻകാളി ജനിച്ചുവീണത്. പാടത്തു പണിയെടുത്തു വൈകിട്ട് വരുമ്പോൾ മണ്ണിൽ കുഴികുത്തി അതിൽ ഇല വച്ചായിരുന്നു ഇവർക്കു ഭക്ഷണം നൽകിയിരുന്നത്. പൊതുസ്ഥലങ്ങളിലെല്ലാം പ്രവേശനം നിഷേധിക്കപ്പെട്ടു. അധ:സ്ഥിതർ രോഗബാധിതരായാൽ ഡോക്ടർമാർ തൊട്ടുപരിശോധിക്കില്ല; ഗുളികകൾ എറിഞ്ഞുകൊടുക്കും. ജാതിയുടെ അടയാളമായ കല്ലുമാലകൾ കഴുത്തിലണിഞ്ഞ് നടക്കേണ്ടി വന്നു ഇവർ. സ്ത്രീകളെ ഉൾപ്പെടെ അരയ്ക്കു മുകളിലും മുട്ടിനുതാഴെയും വസ്ത്രം ധരിക്കുവാനും ജന്മി മേലാളന്മാർ അനുവദിച്ചില്ല.
തങ്ങൾ അനുഭവിക്കുന്ന മനുഷ്യത്വ രഹിതമായ വിവേചനത്തെക്കുറിച്ച അദ്ദേഹം തന്റെ സമുദായാംഗങ്ങൾക്കിടയിൽ ബോധവത്കരണം നടത്തി. എന്നാൽ ഇത്കൊണ്ട് മാത്രം കാര്യമില്ലെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ജന്മിത്വ വിവേചനത്തെ അതേ നാണയത്തിൽ തിരിച്ചടിക്കാൻ തീരുമാനിച്ചു. വിശേഷ വസ്ത്രങ്ങളിഞ്ഞ് വില്ലുവണ്ടിയിലായിരുന്നു അക്കാലത്തെ പ്രമാണിമാരുടെ സഞ്ചാരം. ഇവരുടെ യാത്രയ്ക്കിടയിൽ ചെന്നുപെടുന്ന കീഴാളർ വഴിമാറി നടക്കേണ്ടിയിരുന്നു. ഈ വിവേചനത്തിനെതിരായിരുന്നു അയ്യൻകാളിയുടെ ആദ്യ പോരാട്ടം. അദ്ദേഹം ഒരു കാളവണ്ടി വാങ്ങി, ജന്മിമാരുടെതിന് സമാനമായ വില്ലു വണ്ടിയുണ്ടാക്കി. മുണ്ടും മേൽമുണ്ടും വെള്ള ബനിയനും തലപ്പാവും ധരിച്ച്, പൊതുവീഥിയിലൂടെ സാഹസിക യാത്രനടത്തി. ആവേശഭരിതരായ അനുയായികൾ അദ്ദേഹത്തെ പിന്തുടർന്നു. അതാണ് വളർന്ന് ചരിത്ര പ്രസിദ്ധമായ വില്ലുവണ്ടി യാത്ര.
1893 ൽ ആരംഭിച്ച സഞ്ചാരസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരം 1898 കാലത്ത് വളരെ സജീവമായി. ആ വർഷം ആറാലുമ്മൂട്, ബാലരാമപുരം , ചാലിയത്തെരുവ്, കഴക്കൂട്ടം,കണിയാപുരം,തുടങ്ങിയ സ്ഥലങ്ങളിൽ അയ്യങ്കാളിയുടെ നേതൃത്വത്തിൽ അധ:സ്ഥിതർ പൊതുനിരത്തുകളിലൂടെ സഞ്ചരിച്ചു. സഞ്ചരിച്ച സ്ഥലങ്ങളിലെല്ലാം സവർണ്ണമേലാളന്മാർ ഗുണ്ടകളെ വിട്ട് ആക്രമണം നടത്തി. അതു വമ്പിച്ച ലഹളകളിലേക്ക് നയിച്ചു. സമ്പത്തിന്റെയും അധികാരത്തിന്റെയും പിൻബലമുണ്ടായിരുന്ന സവർണ്ണരിൽ നിന്നും ദളിതർക്ക് കടുത്ത മർദ്ദനം ഏൽക്കേണ്ടിവരികയും ദളിത് കുടിലുകളും മാടങ്ങളും തകർക്കപ്പെടുകയും ചെയ്തു. സഞ്ചാരസ്വാതന്ത്ര്യത്തിനു വേണ്ടി അയ്യൻകാളിയുടെ നേതൃത്വത്തിൽ നടന്ന ഏറ്റവും പ്രധാനപെട്ട സമരങ്ങളിലൊന്നു 1912 നെടുമങ്ങാട് ചന്തയിലേത്. ശ്രീമൂലം പ്രജാസഭ അംഗം ആയിരിക്കെയാണ് അദ്ദേഹം ഈ സമരത്തിന് നേതൃത്വം നൽകിയത്. അവകാശങ്ങൾ ആരും വിളിച്ചു തരികയില്ല. അവ നേടിയെടുക്കണം എന്ന പ്രഖ്യാപനവുമായി സാധനങ്ങൾ വാങ്ങാനോ വിൽക്കാനോ അവകാശമില്ലാതിരുന്ന അയിത്ത ജനതയെ സംഘടിപ്പിച്ചുകൊണ്ട് അയ്യങ്കാളി നെടുമങ്ങാട് ചന്തയിലേക്ക് കടന്നു ചെല്ലുകയും വിലചോദിച്ച് സാധനങ്ങൾ വങ്ങാൻ ശ്രമിക്കുകയും ചെയ്തു. ക്രൂരമായ മർദനങ്ങൾക്ക് വിധേയമായെങ്കിലും ദളിതർക്കു ചന്തയിൽ പോയി സാധങ്ങൾ വാങ്ങാനുള്ള അവകാശം ലഭിച്ചു.
കേരളത്തിലെ കർഷകത്തൊഴിലാളികളുടെ ആദ്യ സമരം
തിരുവിതാംകൂറിൽ കർഷകത്തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം നയിച്ചത് അയ്യൻകാളിയായിരുന്നു. അതും കമ്യൂണിസ്റ്റ് പാർട്ടികൾ ഒന്നും ശക്തമാവുന്നതിന് മുമ്പ്. തൊഴിൽ അവകാശങ്ങളും മാന്യമായ കൂലിയും ലഭിച്ചില്ലെങ്കിൽ പണിക്കിറങ്ങില്ലെന്ന് അധ:സ്ഥിതരായ തൊഴിലാളികൾ പ്രഖ്യാപിച്ചു. തുടക്കത്തിൽ സ്വയം കൃഷിയിറക്കി പിടിച്ചുനിൽക്കാൻ മാടമ്പിമാർ ശ്രമിച്ചെങ്കിലും അതു പരാജയപ്പെട്ടു. കർഷകത്തൊഴിലാളി ഒരു ദിവസം കൊണ്ടൊതുക്കുന്ന ജോലി ആറ് നായന്മാർ ചെയ്താലും കഴിയാതെ വന്നുവെന്ന് അയ്യങ്കാളി ഇതിനെക്കുറിച്ച് പറയുന്നുണ്ട്.
പ്രതികാരബുദ്ധിയോടെ ജന്മിമാർ പാടങ്ങൾ തരിശിട്ടു. പണിയില്ലാതെ പട്ടിണി കിടക്കേണ്ടി വന്നെങ്കിലും സമരത്തിൽ നിന്ന് പിന്മാറാൻ അവർ തയ്യാറായില്ല. ഒടുവിൽ ജന്മിമാർ കീഴടങ്ങി. തൊഴിൽ ചെയ്യുന്നവരുടെ അവകാശങ്ങൾ ഒരു പരിധിവരെ അംഗീകരിക്കപ്പെട്ടതോടെ 1905ൽ സമരം ഒത്തുതീർപ്പായി. അയ്യൻകാളിയുടെ നേതൃത്വത്തിൽ നടത്തിയ ചരിത്രപ്രസിദ്ധമായ ഈ പണിമുടക്കു സമരമാണ് പിന്നീടു കേരളത്തിലുടനീളം കർഷത്തൊഴിലാളി മുന്നേറ്റത്തിനു ഊർജ്ജം പകർന്നതെന്നു സാമൂഹിക ഗവേഷകർ വിലയിരുത്തുന്നു.
കർഷക സമരത്തിന്റെ വിജയത്തിൽ നിന്ന് ഊർജം ലഭിച്ച അയ്യൻകാളി ദലിത് സ്ത്രീകളോടുള്ള വിവേചനത്തിനെതിരെ പോരാടാൻ തീരുമാനിച്ചു. ദലിത് സത്രീകളോട് മുലക്കച്ച ധരിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു. അയ്യൻകാളിയെ അനുസരിച്ച സാധുജനങ്ങളെ സവർണ്ണർ വേട്ടയാടി. അധ:സ്ഥിത സ്ത്രീകളുടെ മുലക്കച്ചകൾ മാടമ്പിമാർ വലിച്ചുകീറി. ചെറുത്തു നിന്നവരുടെ മുലകൾ അറുത്തു. പിതാവിന്റെയും സഹോദരങ്ങളുടെയും മുന്നിലിട്ട് ഭീകരമായി മർദ്ദിച്ചു. കൊല്ലം ജില്ലയിലെ പെരിനാട്ടായിരുന്നു ഇത്തരത്തിൽ ഏറ്റവും ക്രൂരമായ മർദ്ദനമുറകൾ അരങ്ങേറിയത്. എന്നാൽ ക്രൂരത അധികകാലം നോക്കിനിൽക്കാൻ അവർക്കായില്ല. മർദ്ദിത ജനവിഭാഗങ്ങൾ ഉണർന്നു. അവർ പ്രത്യാക്രമണത്തിനു തയാറായി. തിരുവതാംകൂറിലെ വിവിധ പ്രദേശങ്ങൾ കലാപഭൂമികളായി.
രക്തച്ചൊരിച്ചിൽ ഭീകരമായതിനെത്തുടർന്ന് സമുദായത്തോട് കൊല്ലത്തെ പീരങ്കി മൈതാനത്തു സമ്മേളിക്കാൻ അയ്യൻകാളി ആഹ്വാനം ചെയ്തു. ആക്രമണത്തെത്തുടർന്ന് നാടും വീടും വിട്ടവർ ഈ സമ്മേളന വേദിയിലേക്കിരച്ചെത്തി. 1915ൽ നടന്ന ചരിത്ര പ്രസിദ്ധമായ ഈ മഹാസഭയിൽവച്ച് ജാതീയതയുടെ അടയാളമായ കല്ലുമാല അറുത്തെറിയുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു. അയ്യൻകാളിയുടെ ആഹ്വാനം കേട്ട സ്ത്രീകൾ ആവേശത്തോടെ കല്ലുമാലകൾ അറുത്തുമാറ്റി. കീഴാള ജനവിഭാഗങ്ങൾ നടത്തിയ വിപ്ലവകരമായ സാമൂഹിക മുന്നേറ്റമായിരുന്നു ഇത്.
കുതിരയേയും പോത്തിനെയും ഒരേ നുകത്തിൽ കെട്ടുമ്പോൾ
വിദ്യാലയങ്ങളിൽ അധ:സ്ഥിതർ നേരിട്ട വിവേചനത്തിനെതിരെ 1905ൽ വെങ്ങാനൂരിൽ അധ:സ്ഥിതർക്കു സ്വന്തമായി ആദ്യത്തെ കുടിപ്പള്ളികൂടം കെട്ടിയുണ്ടാക്കി. എന്നാൽ കേരളത്തിലെ അധ:സ്ഥിതരുടെ ആദ്യത്തെ ഈ വിദ്യാലയം അന്നു രാത്രി തന്നെ സവർണ്ണർ തീവെച്ചു നശിപ്പിച്ചു. പക്ഷെ അയ്യങ്കാളിയുടെ നേതൃത്വത്തിൽ അത് വീണ്ടും കെട്ടിപൊക്കി. സവർണ്ണരുടെ അതിശക്തമായ എതിർപ്പിനിടയിലും 1910 മാർച്ച് ഒന്നിന് അന്നത്തെ ദിവാനായിരുന്ന രാജഗോപാലാചാരിയെ കൊണ്ട് അധ:സ്ഥിതർക്ക് സ്കൂൾപ്രവേശന ഉത്തരവ് പുറപ്പെടുവിക്കാൻ കഴിഞ്ഞു. സവർണ്ണരുടെ കുട്ടികൾകൊപ്പം അവർണ്ണരുടെ കുട്ടികളും ഇരുന്നു പഠിക്കുന്നതിന് നിയമപരമായ പിൻബലം നൽകിയ ഈ ഉത്തരവിനെ 'കുതിരയേയും പോത്തിനെയും ഒരേ നുകത്തിൽ കെട്ടുന്നതിനോടാണ് അക്കാലത്തെ പ്രമുഖ മാധ്യമപ്രവർത്തകൻ വരെ വിശേഷിപ്പിച്ചത്.
1907 ൽ വെങ്ങാനൂരിൽ വെച്ച് അയ്യൻകാളി അധ:സഥിത ജനതയുടെ സംഘടനയെന്ന നിലയിൽ സാധുജനപരിപാലന സംഘത്തിന് രൂപം നൽകി. അയ്യങ്കാളിയുടെയും സംഘത്തിന്റെയും പ്രവർത്തനഫലമായി 10 വർഷം കൊണ്ട് 17000 ൽ പരം ദളിതർ വിദ്യാഭ്യാസം നേടിയവരായി മാറി 1916 നും 1917 നും ഇടയിൽ ദളിതരുടെ ഇടയിൽ എഴുത്തും വായനയും അറിയാവുന്നവരുടെ എണ്ണത്തിൽ 62.9 % വർദ്ധനവുണ്ടായി. 1911ൽ അദ്ദേഹം ശ്രീമൂലം പ്രജാസഭ അംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ടു. പിന്നീടു നീണ്ട 25 വർഷക്കാലം അദ്ദേഹത്തിന്റെ ശബ്ദം അഥവാ കേരളത്തിലെ അധ:കൃതന്റെ ശബ്ദം അന്ന് നിയമസഭ കൂടിയിരുന്ന ഇന്നത്തെ വിജെടി ഹാളിൽ മുഴങ്ങിയിരുന്നു. നിയമസഭാ സാമാജികനായി തീർന്നതോടെ സഭയിൽ കയറി കുത്തിയിരുന്നു ആനുകൂല്യങ്ങളും പറ്റി സുഖമായി ജീവിക്കുകയായിരുന്നില്ല കാളി എന്ന് അദ്ദേഹത്തിന്റെ ജീവ ചരിത്രം വായിക്കുന്ന ഏതൊരാൾക്കും ബോധ്യമാകും. സഭയ്ക്കകത്തും
പുറത്തും ഒരുപോലെ സമരം നയിക്കുകയായിരുന്നു കാളി. ഐതിഹാസികമായ ഒട്ടനവധി സമരങ്ങൾ നടത്തിയപ്പോൾ പലപ്പോഴും ഒറ്റപ്പെട്ടു പോയിട്ടും പിൻതിരിഞ്ഞു നോക്കാത്ത ധീര പുരുഷനായിരുന്നു അദ്ദേഹം.1913 ൽ സാധുജന പരിപാലനസംഘത്തിന്റെ മുഖപത്രമെന്ന നിലയിൽ സാധുജനപരിപാലിനി എന്ന മാസിക പ്രസിദ്ധീകരണമാരംഭിച്ചു. കേരളത്തിൽ പിന്നീടുണ്ടായ അധ:സ്ഥിത മുന്നേറ്റങ്ങൾക്ക് ഊർജ്ജം പകർന്നത് അയ്യൻകാളിയുടെ പ്രവർത്തനങ്ങളായിരുന്നു. 1941ലാണ് അദ്ദേഹം അന്തരിച്ചത്.
അധ:സ്ഥിത വിഭാഗങ്ങളെന്ന് മുദ്രകുത്തി ഒരു സമൂഹത്തെ വഴി നടക്കാനും സംസാരിക്കാനും വസ്ത്രം ധരിക്കാനും അനുവദിക്കാതെ പൊതു ഇടങ്ങളിൽ നിന്ന് ആട്ടിപ്പായിക്കുകയും ജന്മിയുടെ അഭിവൃദ്ധിക്കുവേണ്ടി പകലന്തിയോളം പാടത്ത് അടിമപ്പണി ചെയ്യിക്കുകയും ചെയ്ത ഒരു ചരിത്രം കേരളത്തിനുണ്ടായിരുന്നു. കേരളത്തെ ഭ്രാന്താലയമെന്ന സ്വാമി വിവേകാനന്ദൻ വളിച്ച കാലം. ജന്മിത്വത്തിനെതിരെ കീഴാളരെ സംഘടിപ്പിക്കുകയും അവകാശങ്ങൾക്കായി വിപ്ലവാത്മകമായ പോരാട്ടങ്ങൾ നടത്തുകയും ചെയ്ത നേതാവാണ് അയ്യൻകാളി. വരേണ്യ ചരിത്ര രചന അദ്ദേഹത്തെ വേണ്ട വിധം അടയാളപ്പെടുത്താതെ പോയെന്നതാണ് സത്യം.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്