പുല്ല് അരിയാൻ പോയ വിചാരണ തടവുകാരി സഹതടവുകാരിയുടെ സാരി ഉപയോഗിച്ച് തൂങ്ങി മരിച്ചുവെന്നത് വിശ്വസിക്കാനാവാതെ പൊലീസ്; മരണം സംഭവിച്ചത് ചില സത്യങ്ങൾ മജിസ്ട്രേറ്റിനോട് വെളിപ്പെടുത്തുമെന്ന് ലീഗൽ സർവീസസ് അഥോറിറ്റി അംഗങ്ങളോട് വെളിപ്പെടുത്തിയ ശേഷവും; പിണറായിയിലെ കൂട്ടക്കൊലക്കേസ് പ്രതിയെ ജീവനോടെ കൊന്ന് കെട്ടിത്തൂക്കിയതോ? പൊലീസ് അന്വേഷണം അട്ടിമറിക്കാനും നീക്കങ്ങൾ; സൗമ്യയുടെ മരണത്തിൽ നിഗൂഡതകൾ ഏറെ
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യയുടെ മരണത്തിൽ അന്വേഷണം അട്ടിമറിക്കാൻ നീഗൂഡ നീക്കങ്ങൾ സജീവമെന്ന് ആരോപണം ശക്തമാക്കുന്നു. കണ്ണൂരിലെ സെക്സ് മാഫിയയിലേക്ക് അന്വേഷണം എത്താതിരിക്കാനാണ്. ഇത് താൻ ആരെയും കൊലപ്പെടുത്തിയില്ലെന്ന ആത്മഹത്യാക്കുറിപ്പ് എഴുതിയ ശേഷമാണ് സൗമ്യയുടെ മരണമെന്ന് വരുത്താനാണ് നീക്കം. താൻ നിരപരാധിയാണെന്നും ചില സത്യങ്ങൾ മജിസ്ട്രേറ്റിനോട് വെളിപ്പെടുത്തുമെന്നും ജയിലിൽ സന്ദർശിച്ച ലീഗൽ സർവീസസ് അഥോറിറ്റി അംഗങ്ങളോട് പറഞ്ഞിരുന്നു. അതിന് അവസരം ലഭിക്കും മുമ്പേയാണു ജീവനൊടുക്കിയത്. ജയിലിൽ സൗമ്യ ഒറ്റയ്ക്കിരുന്ന് കരഞ്ഞെന്ന മൊഴി പച്ചക്കളമെന്നും സൂചനയുണ്ട്. എന്നാൽ ഇതിനേക്കൊന്നും അന്വേഷണം എത്താതിരിക്കാനാണ് ചിലരുതെ ശ്രമം.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു സഹോദരി സന്ധ്യ അടക്കമുള്ള ബന്ധുക്കൾ മൃതദേഹം ഏറ്റെടുത്തിരുന്നില്ല. പ്രതിയുടെ വാർഡിൽനിന്ന് കണ്ടെടുത്ത ഡയറിക്കുറിപ്പ് ടൗൺ സിഐ: ടി.കെ. രത്നകുമാർ പരിശോധിക്കുകയാണ്. പിണറായിയിൽ സൗമ്യ ഒറ്റയ്ക്ക് ഇത്രയും അരുംകൊലകൾ നടത്തില്ലെന്നും അതിന് പുറത്തുനിന്നുള്ളവരുടെ സഹായമുണ്ടെന്നും ബന്ധുക്കൾ സംശയിക്കുന്നു. പലരുമായും വഴിവിട്ട ബന്ധമുണ്ടായിരുന്നെങ്കിലും ഇതിൽ ഇഷ്ടപ്പെട്ട ഒരാളിനൊപ്പം മംബൈയ്ക്ക് പോകുമെന്നു നേരത്തേ പ്രതി സൂചിപ്പിച്ചിരുന്നു. അവിടെ ഹോംനഴ്സായി ജോലി ചെയ്ായനാണ് ഉദ്ദേശിക്കുന്നതെന്നും അയൽക്കാരോട് വെളിപ്പെടുത്തിയിരുന്നു. ഈ യുവാവിന് കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ചില്ല. ഇതിനൊപ്പമാണ് സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട നിരവധി ആരോപണങ്ങൾ ചർച്ചയായതും. ഇതൊന്നും പൊലീസ് അന്വേഷിച്ചില്ല.
സൗമ്യ മരിച്ച ജയിൽ സൂപ്രണ്ടും ഡെപ്യൂട്ടി സുപ്രണ്ടും ഒരുമിച്ച് അവധിയെടുത്തതും ദുരൂഹത ഉയർത്തുന്നു. 21 തടവുകാരും 29 ജീവനക്കാരുമാണ് ജയിലിലുള്ളത്. മൂന്നു കൊലപാതകം നടത്തിയ പ്രതിയായിരുന്നു സൗമ്യ. എന്നാൽ ഒരു സുരക്ഷയും ഒരുക്കിയില്ല. ജോലിക്കും വിട്ടു. അതിനിടെ സൗമ്യ സെല്ലിൽ ഒറ്റയ്ക്കിരുന്ന് കരയുന്നത് കണ്ടുവെന്ന് ചില തടവുകാരികൾ മൊഴി നൽകിയതായി വിവരങ്ങൾ പുറത്തു വന്നു. എന്നാൽ സൗമ്യയുടേത് ആത്മഹത്യെന്ന് വരുത്താൻ ചില തടവുകാരെ കൊണ്ട് അങ്ങനെ പറയിച്ചതെന്നാണ് സൂചന. തീർത്തും ഉല്ലാസവതിയായിരുന്നു ജയിലിൽ സൗമ്യയെന്നാണ് മറ്റൊരു കൂട്ടരുടെ വാദം. സൗമ്യയുടേത് ആത്മഹത്യയാണെന്ന് വരുത്താനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടന്നതെന്നാണ് വിലയിരുത്തൽ. ജയിൽ സൂപ്രണ്ട് ശകുന്തളയ്ക്കെതിരെയാണ് ജയിൽ വാർഡന്മാർ പോലും സംശയങ്ങൾ ഉയർത്തുന്നത്.
വളരെ ബോധപൂർവ്വം ജയിലിനുള്ളിൽ സൗമ്യയെ വകവരുത്താൻ നീക്കം നടന്നുവെന്നാണ് ഉയരുന്ന ആക്ഷേപം. സൗമ്യ തൂങ്ങി മരിച്ചത് ആരും അറിഞ്ഞിരുന്നില്ല. ഏറെ നേരം കാണാതിരുന്നതോടെ തടവുകാരിയാണു മരിച്ചനിലയിൽ ഈ പ്രതിയെ കണ്ടെത്തിയത്. ഇതിനു ശേഷമാണ് ആത്മഹത്യാക്കുറിപ്പ് കിട്ടിയത്. ഈ ആത്മഹത്യാക്കുറിപ്പ് വ്യാജമാണെന്നും ആരോപണമുണ്ട്. ഇതിലേക്കൊന്നും അന്വേഷണം എത്തിക്കാതിരിക്കാനാണ് നീക്കം. അതിനിടെ ജയിൽ സൂപ്രണ്ടിനെ സ്ഥലം മാറ്റി വിവാദം ഒഴിവാക്കാനും നീക്കമുണ്ട്. അല്ലാത്ത പക്ഷം ജയിൽ ജീവനക്കാർ തന്നെ സത്യം പുറത്തു പറയാനുള്ള സാധ്യത ചിലർ മുന്നിൽ കാണുന്നുണ്ട്. പിണറായി കൂട്ടക്കൊലക്കേസിലെ ഏകപ്രതി സൗമ്യ ജയിലിൽ മരിച്ച സംഭവത്തിൽ ജയിൽ ജീവനക്കാർക്ക് വീഴ്ച സംഭവിച്ചതായി റീജണൽ വെൽഫെയർ ഓഫീസറുടെ റിപ്പോർട്ട് നൽകിയത് ഇതിന്റെ ഭാഗമാണ്.
അന്തിമ റിപ്പോർട്ട് തയ്യാറാക്കുന്നതിന് ഉത്തര മേഖലാ ജയിൽ ഡി.ഐ.ജി ബുധനാഴ്ച കണ്ണൂർ വനിതാ ജയിൽ സന്ദർശിക്കും. ജയിൽ സൂപ്രണ്ട് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചുവെന്നാണ് വെൽഫെയർ ഓഫീസറുടെ കണ്ടെത്തൽ. കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഡി.ഐ.ജി എസ്. സന്തോഷ് കുമാർ നേരിട്ടെത്തി അന്വേഷണം നടത്തി ബുധനാഴ്ച അന്തിമ റിപ്പോർട്ട് നൽകും. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി ഉണ്ടായേക്കുമെന്നാണ് ജയിൽ വകുപ്പിലെ ഉന്നതർ നൽകുന്ന സൂചന. റിമാൻഡ് തടവുകാർക്ക് ജയിലിൽ ജോലി ചെയ്യേണ്ടതില്ല. എന്നാൽ സൗമ്യയുടെ നിരന്തര അഭ്യർത്ഥന മാനിച്ചാണ് സൂപ്രണ്ട് ജോലി നൽകിയത്. ഇതും അന്വേഷണ പരിധിയിൽ വരും. ഇതിന്റെ പേരിലാകും സൂപ്രണ്ടിനെതിരെ വകുപ്പ് തല നടപടിയെടുക്കുക.
പയ്യാമ്പലം പൊതുശ്മശാനത്തിൽ പ്രത്യേക തയാറാക്കിയ സ്ഥലത്ത് ഇന്നലെ 11.30 ഓടെയാണ് സൗമ്യയുടെ സംസ്കാരം നടന്നത്. ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങാതിരുന്നതോടെ ജയിൽ വകുപ്പ് അധികൃതർ അനാഥ മൃതദേഹമായി പരിഗണിച്ച് സംസ്കാരം നടത്തുകയായിരുന്നു. ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങുമെന്ന് പ്രതീക്ഷിച്ച് ജയിൽ വകുപ്പ് അധികൃതർ മൂന്ന് ദിവസം കാത്തിരുന്നു. സൗമ്യ ജയിലിൽ ആത്മഹത്യ ചെയ്തതിൽ അസ്വഭാവികത ഉണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. അതിനാൽ ഭാവിയിൽ വീണ്ടും പരിശോധനയ്ക്ക് മൃതദേഹം പുറത്തെടുക്കേണ്ടി വരുമെന്ന നിഗമനത്തിലാണ് പ്രത്യേക സ്ഥലത്ത് സംസ്കാരം നടത്തിയത്. പോസ്റ്റ്മോർട്ടത്തിനു ശേഷം പരിയാരം മെഡിക്കൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി രാവിലെ പത്തോടെയാണ് പൊലീസ് ഏറ്റുവാങ്ങിയത്. തുടർന്ന് ജയിൽ ആബുലൻസിൽ പയ്യാമ്പലം പൊതുശ്മശാനത്തിൽ എത്തിക്കുകയായിരുന്നു.
പിണറായിയിലും പരിസരപ്രദേശങ്ങളിലുമുള്ള ആറോളം കാമുകർ സൗമ്യക്കുണ്ടായിരുന്നു. ഇതിൽ 65 കാരനടക്കം രണ്ട് പേരെ കുറിച്ചുള്ള സൂചനയും പൊലീസിന് നേരത്തെ ലഭിച്ചിരുന്നു. നിരവധി തവണ സൗമ്യയെ പൊലീസ് ചോദ്യം ചെയ്തെങ്കിലും കാമുകന്മാർക്കെതിരെ ഒരു കാര്യവും സൗമ്യ നൽകിയിട്ടില്ല. എല്ലാ കുറ്റങ്ങളും താൻ ചെയ്തതാണെന്ന് സൗമ്യ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. ചില കാമുകന്മാരോട് തനിക്ക് നിന്നെ മടുത്താൽ ഒഴിവാക്കുമെന്ന് സൗമ്യ മൊഴി നൽകിയതായ വിവരവും പുറത്ത് വന്നിരുന്നു. തന്നിഷ്ട പ്രകാരം ജീവിക്കാൻ കാമുകരാരുടേയും സഹായമില്ലാതെ മാതാപിതാക്കളേയും മകളേയും ഭക്ഷണത്തിൽ വിഷം ചേർത്ത് താൻ തന്നെയാണ് കൊലചെയ്തതെന്ന് സൗമ്യ കുറ്റ സമ്മത മൊഴിയിൽ പറഞ്ഞിരുന്നു.
സൗമ്യയുടെ പിതാവ് പിണറായി വണ്ണത്താൻ വീട്ടിൽ കുഞ്ഞിക്കണ്ണൻ (76), മാതാവ് കമല (65), മക്കളായ ഐശ്വര്യ (എട്ട്), കീർത്തന(ഒന്നര) എന്നിവരെയാണ് എലിവിഷം കൊടുത്തുകൊലപ്പെടുത്തിയത്. അവിഹിത ബന്ധത്തിന് തടസം നിന്നതാണ് മാതാപിതാക്കളെയും മക്കളെയും കൊലപ്പെടുത്തിയതിന് കാരണമെന്ന് സൗമ്യ മൊഴി നൽകിയിരുന്നു. ഭർത്താവ് ഉപേക്ഷിച്ച് പോയതിന് ശേഷം പലരുമായും സൗമ്യക്ക് അവിഹിത ബന്ധമുണ്ടായിരുന്നു. ഇത് നേരിൽ കണ്ട മൂത്ത മകൾ ഐശ്വര്യ ഇക്കാര്യങ്ങൾ മുത്തച്ഛനോട് പറയുമെന്ന് സൗമ്യയെ ഭീഷണിപ്പെടുത്തി. തുടർന്ന് അന്ന് രാത്രി സൗമ്യ ചോറിൽ എലിവിഷം കലർത്തി മകൾക്ക് നൽകി.
മൂന്നാമത്തെ ദിവസം മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഐശ്വര്യ മരണത്തിന് കീഴടങ്ങി. ഐശ്വര്യയുടെ മരണശേഷവും പലരും സൗമ്യയെ തേടി വീട്ടിലെത്തി. ഇത് നാട്ടുകാർ ചോദ്യം ചെയ്യുകയും മാതാപിതാക്കൾ ഇതിന്റെ പേരിൽ സൗമ്യയുമായി വഴക്കിടുകയും ചെയ്തു. ഇതോടെ അവരെയും ഇല്ലാതാക്കാൻ സൗമ്യ തീരുമാനിച്ചു. മാതാവ് കമലക്ക് മീൻ കറിയിലും പിതാവ് കുഞ്ഞിക്കണ്ണന് രസത്തിലും എലിവിഷം കലർത്തി നൽകിയുമാണ് കൊല നടത്തിയത്. പിന്നീട് ഇക്കാര്യങ്ങൾ സൗമ്യ കാമുകന്മാരെ ഫോൺ വിളിച്ച് അറിയിക്കുകയും ചെയ്തു.
കൊലപാതകത്തിന് ശേഷവും ഒരു ഭാവഭേദവുമില്ലാതെയായിരുന്നു സൗമ്യ നാട്ടുകാരുമായി ഇടപെട്ടത്. എന്നാൽ കുഞ്ഞിക്കണ്ണന്റെയും കമലയുടെയും ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലത്തിൽ അലൂമിനിയം ഫോസ്ഫൈഡിന്റെ അംശങ്ങൾ കണ്ടെത്തിയതോടെ അന്വേഷണ സംഘത്തിന് സംശയങ്ങൾ ബലപ്പെട്ടു. ഇതേ തുടർന്ന് നടത്തിയ അന്വേഷണമാണ് ക്രൂരമായ കൊലപാതക പരമ്പരയുടെ ചുരുളഴിഞ്ഞത്. മകളും അച്ഛനും അമ്മയും മരിച്ച ശേഷം ഏറെ ഇഷ്ടപ്പെടുന്ന കാമുകനൊത്ത് ജീവിക്കാൻ സൗമ്യ ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ മാർച്ച് 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ വീട്ടിലെത്തിയപ്പോൾ ജീവിക്കാൻ മാർഗ്ഗമില്ലെന്നും സർക്കാർ ജോലി നൽകണമെന്നും ആവശ്യപ്പെട്ട് നേരിട്ട് അപേക്ഷ നൽകിയിരുന്നു. അപേക്ഷയിൽ തന്റെ മകളും അച്ഛനമ്മമാരും അജ്ഞാത രോഗം ബാധിച്ച് മരിച്ചുവെന്നാണ് കാണിച്ചത്. അതോടെ അപേക്ഷ ഓൺലൈനായി രജിസ്ട്രേഷൻ നടത്തി.
നാട്ടിൽ മരണത്തെക്കുറിച്ച് ദുരൂഹത ഉയർന്നപ്പോഴും വില്ലേജ് ഓഫീസർ മരണം ശരിവെച്ച് റിപ്പോർട്ട് നൽകുകയും ചെയ്തു. അപേക്ഷയിൽ തുടർ നടപടികൾ വരുമ്പേഴേക്കും കൊലപാതക വിവരം പുറത്താവുകയായിരുന്നു. മുഖ്യമന്ത്രിയുടെ സന്ദർശനത്തിനിടെ അപേക്ഷ നൽകി കാത്തിരുന്ന സൗമ്യയേയും കാമുകരേയും ഭയപ്പെടുത്തിയത് മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമുള്ള അന്വേഷണ ഉത്തരവാണ്. അതോടെ പൊലീസ് നടപടി ശക്തമായി. പിടിച്ചു നിൽക്കാൻ കഴിയാതെ സൗമ്യയും ഏതോ ഒരു കാമുകനുമായി നടത്തിയ നാടകമാണ് ഛർദ്ദിയെ തുടർന്ന് ആശുപത്രിയിലായത്. അപ്പോഴേക്കും അന്വേഷണ ഉദ്യോഗസ്ഥകർക്ക് സൗമ്യയിലെ ക്രിമിനലിനെക്കുറിച്ച് സൂചനകൾ ലഭിച്ചിരുന്നു. തലശ്ശേരി ചോനാടത്തെ കശുവണ്ടി ഫാക്ടറിയിൽ കുടുംബ പ്രാരബ്ദം തീർക്കാൻ ജോലിക്കെത്തിയ സൗമ്യ കൃത്യമായി ജോലിചെയ്യുന്ന സ്വഭാവക്കാരിയായിരുന്നു.
എന്നാൽ അവിടെ നിന്നും കൊല്ലം സ്വദേശിയായ ഒരു യുവാവുമായി പ്രണയത്തിലാവുകയും വിവാഹിതയാവുകയും ചെയ്തു. നിയമപ്രകാരമല്ലാത്ത ഈ വിവാഹ ശേഷം കുഞ്ഞ് പിറന്നതോടെ ആ യുവാവ് സൗമ്യയെ ഒഴിവാക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു.. അതേ തുടർന്ന് സൗമ്യ വഴി വിട്ട ജീവിതത്തിലേക്ക് എത്തിപ്പെടുകയായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്