ബേക്കറിയിൽ ചായ കുടിച്ചുകൊണ്ടിരുന്ന എന്നെയും ഭർത്താവ് രൂപേഷിനെയും പൊലീസ് തട്ടിക്കൊണ്ടുപോയി എറ്റുമുട്ടലിൽ കൊല്ലാൻ ശ്രമിച്ചു; പൊലീസ് എടുത്തതെല്ലാം കള്ളക്കേസുകൾ; മാവോയിസ്റ്റ് നേതാവ് ഷൈന മറുനാടൻ മലയാളിയോട് മനസു തുറക്കുന്നു
രഞ്ജിത്ത് ബാബു
കണ്ണൂർ: കോർപ്പറേറ്റ് ചൂഷണത്തിനും വിഭവകൊള്ളക്കും എതിരെ നിലപാടെടുക്കുകയും ജനകീയ സമരങ്ങൾ ഉയർത്തിക്കൊണ്ടു വരുകയും ചെയ്തതിനാലാണ് തങ്ങളെ പൊലീസ് വേട്ടയാടുന്നതെന്ന് മാവോയ്സ്റ്റ് നേതാവ് ഷൈന.മൂന്ന് വർഷത്തിലേറെക്കാലം കോയമ്പത്തൂർ വനിതാ ജയിലിലും രണ്ടാഴ്ച്ചയിലേറെയായി കണ്ണൂർ വനിതാ ജയിലിലും ജയിൽവാസമനുഭവിച്ച മാവോയ്സ്റ്റ് നേതാവ് പി.എ. ഷൈന 'മറുനാടൻ മലയാളിയോട് ' പ്രതികരിക്കയായിരുന്നു. പൊലീസിന് തങ്ങളെ ഏറ്റുമുട്ടലിൽ കൊല്ലാൻപോലും പദ്ധതിയുണ്ടായിരുന്നു.
2015 മെയ് 4 ന് കോയമ്പത്തൂരിനടുത്ത കരുമത്താം പെട്ടിയിൽ ഒരു ബേക്കറിയിൽ ചായകുടിച്ചു കൊണ്ടിരിക്കേയാണ് ഷൈനയേയും ഭർത്താവ് രൂപേഷിനേയും മറ്റ് മൂന്ന് അനുയായികളേയും ആന്ധ്രാപ്രദേശ് സ്പെഷൽ ഇന്റലിജൻസ് ഉദ്യോഗസ്ഥർ വളഞ്ഞ് ബലമായി വാഹനത്തിൽ കയറ്റി കൊണ്ടു പോയത്. ഇത്തരം ശ്രമങ്ങൾ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ടെന്ന് ഷൈന പറയുന്നു. എട്ട് വർഷം മുമ്പ് തന്നെ ഭരണ കൂടം എന്നെ വേട്ടയാടുകയും നിയമവിരൂദ്ധമായി പലതവണ കസ്റ്റഡിയിലെടുക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു.
കേരളത്തിലെ ഏറ്റവും കൂടുതൽ അസംഘടിത തൊഴിലാളികൾ തൊഴിലെടുക്കുന്ന കൊച്ചിൻ എക്സ്പോർട്ട് പ്രോസസിങ് സോൺ ( ഇപ്പോഴത്തെ കൊച്ചിൻ സ്പെഷൽ ഇക്കോണോമിക് സോൺ - ല്‍വെ) ലെ തൊഴിലാളികളെ സംഘടിപ്പിക്കുകയും വിവിധ സ്ഥാപനങ്ങളിലെ സ്വതന്ത്ര തൊഴിലാളി യൂണിയനുകളുടെ ഒരു കോർഡിനേഷൻ രൂപീകരിച്ച് തൊഴിലാളികളുടെ ഇടയിൽ ഞങ്ങൾ പ്രവർത്തിച്ചു വരികയുമായായിരുന്നു.
ആദിവാസികൾ, മത്സ്യത്തൊഴിലാളികൾ, കർഷക തൊഴിലാളികൾ, തുടങ്ങിയ അടിച്ചമർത്തപ്പെട്ടവരും പാർശ്വവൽക്കരിക്കപെട്ടവരുമായ ജനങ്ങളുടെ സമരങ്ങളോട് ഐക്യപ്പെടുകയും വിവിധ മനുഷ്യാവകാശ - സ്ത്രീ പ്രശ്നങ്ങളിൽ ഇക്കാലയളവിൽ ഞങ്ങൾ ഇടപെടുകയുണ്ടായിട്ടുണ്ട്. കേരളത്തിലെ ആദിവാസികളുടെയും കർഷകരുടെയും ഭൂമി പ്രശ്നത്തിലും പ്ലാച്ചിമടയിലെ കൊക്കൊകോള സമരം പോലുള്ള ജനകീയ സമരങ്ങളിലും പരിസ്ഥിതി സമരങ്ങളിലും ഞങ്ങൾ സജീവമായി പങ്കെടുത്തിരുന്നു. ഇത് പലപ്പോഴും ഞങ്ങളെ ഭരണകൂടത്തത്തിന്റെ കണ്ണിലെ കരടാക്കി മാറ്റിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഞങ്ങളുടെ നേരെയുള്ള അറസ്റ്റും പൊലീസ് പീഡനങ്ങളും ആരംഭിക്കുന്നത്.
2007 ൽ അങ്കമാലിയിൽ നിന്ന് സിപിഐ മാവോയിസ്റ്റിന്റെ പോളിറ്റ് ബ്യുറോ അംഗമെന്ന് ആരോപിച്ച് മല്ലരാജ റെഡ്ഡിയെയും ഭാര്യ ജഗണയെയും ആന്ധ്രാ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെത്തുടർന്ന് കേരള പൊലീസ് മുഖം രക്ഷിക്കാനുള്ള നടപടികളുടെ ഭാഗമായി നിയമവിധേയമായി നടത്തി വരുന്ന വിപ്ലവ രാഷ്ട്രീയ പ്രസിദ്ധീകരണമായ പീപ്പിൾസ് മാർച്ച് എഡിറ്റർ ഗോവിന്ദൻ കുട്ടിയെ അറസ്റ്റ് ചെയ്തു. ഈ രണ്ടു അറസ്റ്റുകളുമായി ബന്ധപ്പെട്ട് ജനകീയ തെളിവെടുപ്പ് നടത്തുന്ന സന്ദർഭത്തിലാണ് എന്നെ അറസ്റ്റ് ചെയ്യുന്നതിന് ഭരണകൂടം ആദ്യമായി ശ്രമിച്ചത്. ഞാൻ ആൾമാറാട്ടം നടത്തിയെന്ന വ്യാജ ആരോപണം ഉന്നയിച്ചുള്ള ഈ ശ്രമം മാധ്യമങ്ങളുടെ സഹായത്തോടെ കൃത്യമായ വസ്തുതകൾ വെളിപ്പെടുത്തി പരാജയപ്പെടുത്താൻ ഞങ്ങൾക്ക് കഴിഞ്ഞിരുന്നു.
അതിനു ശേഷം രണ്ടു ആഴ്ചകൾക്കപ്പുറം നന്ദിഗ്രാം വിഷയത്തിൽ പ്രചാരണത്തിനെത്തിയ പശ്ചിമ ബംഗാളിൽ നിന്നുള്ള ഭൂമി ഉഛിത് പ്രതിരോധ് കമ്മിറ്റി (കുടിയൊഴിപ്പിക്കലിനെതിരായ പ്രതിരോധ സമിതി) പ്രവർത്തകരെ പിന്തുണച്ചതിന്റെ പേരിൽ മാവോയിസ്റ്റുകളുടെ യോഗം സംഘടിപ്പിച്ചു എന്നാരോപിച്ച് അർദ്ധരാത്രിയിൽ എന്നെയും മക്കളായ ആമിയെയും, സവേരയെയും, ഭൂമി ഉഛിത് പ്രതിരോധ് കമ്മിറ്റി പ്രവർത്തകരേയും അനധികൃതമായി കസ്റ്റഡിയിലെടുക്കുകയും രാത്രി മുഴുവൻ ലോക്കപ്പിൽ വക്കുകയും ചെയ്തു. നന്ദിഗ്രാം സമരത്തിൽ സിപിഐ.എം ന്റെ ജനവിരുദ്ധ നിലപാട് തുറന്നു കാട്ടപ്പെട്ടത് ആ സമയത്ത് കേരളത്തിൽ അധികാരത്തിൽ ഉണ്ടായിരുന്ന സിപിഐ (എം)ന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ പ്രകോപിപ്പിച്ചതാണ് അറസ്റ്റിനുണ്ടായ അടിയന്തിര കാരണം.
എന്നാൽ കേരളത്തിലുടനീളം പത്രസമ്മേളനങ്ങൾ നടത്തി പരസ്യമായി പ്രചാരണം നടത്തിയിരുന്ന, ഒരു പെറ്റികേസിൽ പോലും പ്രതികളല്ലാത്ത, പൗരാവകാശ പ്രവർത്തകരുടെ അറസ്റ്റ് വ്യാപക പ്രതിഷേധങ്ങൾക്ക് വഴിവെക്കുമെന്ന് മനസിലാക്കി അടുത്ത ദിവസം തന്നെ വിട്ടയക്കുകയും ചെയ്തു. സമയത്ത് തന്നെ കേരളത്തിലെ എല്ലാ മുഖ്യധാരാ മാധ്യമങ്ങളും പൊലീസിന്റെ ഈ നിയമ വിരുദ്ധ നടപടിയെ തുറന്നു കാണിച്ചിരുന്നു. ഇടതുപക്ഷ സർക്കാരിന്റെ മനുഷ്യാവകാശ ധ്വംസനങ്ങളെയും സാമ്രാജ്യത്വ ആശ്രിത നയങ്ങളെയും തുറന്നു കാണിച്ചത് ഭരണകൂടത്തിന്റേയും പൊലീസിന്റേയും അപ്രീതിക്ക് കാരണമായി. ഇതിന്റെ ഭാഗമായാണ് സി. പി. ഐ (മാവോയിസ്റ്റ്) പോളിറ്റ് ബ്യുറോ അംഗമെന്ന് ആരോപിച്ച് അറസ്റ്റു ചെയ്യപ്പെട്ട മല്ലരാജ റെഡ്ഢിക്ക് താമസമൊരുക്കിയെന്ന് ആരോപിച്ച് ഞങ്ങൾക്കെതിരെ കള്ളക്കേസ് ചുമത്തിയത്. നിരന്തരമായ പൊലീസ് അറസ്റ്റും പീഡനങ്ങളും മൂലം ജോലി ചെയ്യാൻ പോലും സാധ്യമല്ലാത്ത ഒരു സാഹചര്യം സംജാതമായതിനാലാണ് വീട് വിട്ട് പോകേണ്ടി വന്നത്.
പശ്ചിമഘട്ട വനമേഖലയിൽ മാവോയിസ്റ്റു പ്രസ്ഥാനം സജീവമായതോടെ വിവിധ സ്ക്വാഡുകളെ നയിക്കുന്നത് ഞാനാണെന്ന് ആരോപിച്ച് കേരളത്തിലുടനീളം പൊലീസ് പോസ്റ്റർ പതിക്കുകയും ചെയ്തു. ഇതിന്റെ തുടർച്ചയാണ് ചികിത്സാർത്ഥം കോയമ്പത്തൂരിൽ പോയ എന്നേയും ഭർത്താവിനേയും 2015 മെയ് 4 നു കറുമെത്താംപെട്ടിയിലെ ഒരു ബേക്കറിയിൽ ചായ കുടിച്ചുകൊണ്ടിരുന്നപ്പോൾ പൊലീസ് തട്ടിക്കൊണ്ടു പോയി വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുവാൻ ശ്രമം നടത്തിയത്.
സിവിൽ വേഷത്തിലെത്തിയ ആന്ധ്രാപ്രദേശ് സ്പെഷ്യൽ ഇന്റലിജൻസ് ബ്യുറോ (എപിഎസഐബി)പൊലീസുകാർ ചായ കുടിച്ചുകൊണ്ടിരുന്ന ഞങ്ങളെ വളയുകയും വാഹനത്തിൽ ബലമായി കയറ്റികൊണ്ട് പോവുകയും ചെയ്തു. വാഹനത്തിനകത്തുണ്ടായിരുന്ന പൊലീസ് സംഭാഷണത്തിൽ നിന്ന് പശ്ചിമഘട്ട മേഖലയിൽ കൊണ്ടുപോയി വ്യാജ ഏറ്റുമുട്ടലിൽ കൊലചെയ്യാൻ ആണ് ഉദ്ദേശ്യമെന്ന് ഞങ്ങൾക്ക് മനസിലായി. നിറയെ ആളുകളുള്ള ഒരു ബസ് സ്റ്റോപ്പിന്റെ മുൻപിൽ വച്ച് പൊലീസിന്റെ വണ്ടി ഓഫാവുകയും ആ സമയത്ത് ഞങ്ങൾ ഉറക്കെ അറസ്റ്റിന്റെ വിവരം വിളിച്ചു പറഞ്ഞു പരസ്യപ്പെടുത്തുകയും ചെയ്തതോടെ പൊലീസിന് അന്ന് രാത്രി തന്നെ മാധ്യമങ്ങളെ അറസ്റ്റിന്റെ വിവരം അറിയിക്കേണ്ടി വന്നു.
തുടർച്ചയായ ചോദ്യം ചെയ്യലുകൾക്ക് ശേഷം മെയ് 5 നു ഞങ്ങളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യുകയും പിന്നീട് 10 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു കൊടുക്കുകയും ചെയ്തു. രണ്ടു മാസങ്ങൾക്ക് ശേഷം ഞങ്ങളെ നാഷണൽ സെക്യൂരിറ്റി ആക്ട് (എൻഎസ്എ) പ്രകാരം കരുതൽ തടങ്കലിനു വെക്കുന്നതിനു കളക്ടർ ഉത്തരവിട്ടു. ഞങ്ങൾ സായുധ വിപ്ലവം നീണാൾ വാഴട്ടെ എന്ന മുദ്രാവാക്യം വിളിച്ചു എന്ന പൊലീസ് ഭാഷ്യത്തെ അടിസ്ഥാനപ്പെടുത്തി കോടതി എൻഎസ്എ ശരിവെച്ചുകൊണ്ട് ഉത്തരവിട്ടു. തുടർന്ന് വ്യാജരേഖ ചമച്ച് സിംകാർഡുകൾ തരപ്പെടുത്തി എന്ന കള്ളക്കേസുകൾ ഒന്നിന് പുറകെ ഒന്നായി ചുമത്തിയാണ് കഴിഞ്ഞ മൂന്നര വർഷം വരെ തടവ് നീട്ടിയത്.
തമിഴ്നാട്ടിലെ 10 കേസിൽ 9 കേസും സിം കാർഡ് കേസുകളാണ്. കേരളത്തിലും സമാനമായ ഒരു കേസുണ്ട്. കേരളത്തിലെ പല കേസുകളും കേരളത്തിലെ ആദിവാസി ഊരുകളിൽ പിഎൽജിഎ സ്ക്വാഡുകൾ പോയി അരിയും മറ്റു അവശ്യ സാധനങ്ങളും വാങ്ങിയെന്നാണ് ഇതിനായി ഞാൻ ഗൂഢാലോചന നടത്തിയെന്നായിരുന്നു എന്റെ പേരിലുള്ള ആരോപണം. ഈ കേസുകളെല്ലാം ചുമത്തുന്നതിനുള്ള യാഥാർത്ഥ കാരണം കോർപ്പറേറ്റ് ചൂഷണത്തിനും വിഭവകൊള്ളക്കും എതിരെ നിലപാടെടുക്കുകയും ജനകീയ സമരങ്ങൾ ഉയർത്തിക്കൊണ്ടു വരുകയും ചെയ്തതിനാലാണ്.
(തുടരും)
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍