ഏത് നിമിഷവും ജീവൻ നഷ്ടപ്പെടും എന്ന മരണഭയത്തോടെ കഴിഞ്ഞ ആ കുഞ്ഞുങ്ങളുടെ മാനസികാവസ്ഥ എന്താകും? മാതാപിതാക്കൾ പേടിച്ച് വിറയ്ക്കുന്നത് കണ്ട് കുരുന്നു മനസിലും ഭയം നിറഞ്ഞിരിക്കും; ആ ഭയം മാനസിക പ്രശ്നങ്ങളിലേക്ക് നയിക്കാതെ ശ്രദ്ധിക്കണം; കൗൺസിലിങ് നടത്തിയ ശേഷം വേണം അവരെ വീട്ടിലേക്ക് തിരികെ വിടാൻ; ദുരിത ബാധിതരായ കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസെടുക്കാൻ മജീഷ്യൻ മുതുകാട്
ആർ പീയൂഷ്
തിരുവനന്തപുരം: പ്രളയദുരന്തത്തിൽ കേരളം വിറങ്ങലിച്ചപ്പോൾ എന്തുചെയ്യണമെന്നറിയാതെ പകച്ചുപോയവരായിരുന്നു ഏറെ. ജീവൻ ഏത് നിമിഷവും നഷ്ടപ്പെടുമെന്ന ഭീതിയും ആയുഷ്ക്കാല സമ്പാദ്യമെല്ലാം വെള്ളത്തിൽ പോകുമെന്ന ആശങ്കയും ചേർന്ന് വല്ലാത്തൊരു മാനസികാവസ്ഥ. എവിടെ നോക്കിയാലും വെള്ളം മാത്രം. ആരും ആശ്രയമില്ലാതെ ഭയചകിതരായി നിന്നപ്പോൾ മുതിർന്നവർക്കൊപ്പമുണ്ടായിരുന്ന കുഞ്ഞു മനസ്സുകളിലാകട്ടെ ഭയം ഇരട്ടിച്ചു. ആശ്രയമാകേണ്ട മാതാപിതാക്കൾ പേടിച്ചു വിറയ്ക്കുന്നത് കണ്ട ഇളം കുരുന്നുകളുടെ ഉള്ളിലെ ഭയം ഇനിയും വിട്ടുമാറിയിട്ടില്ല. വെള്ളം ഇറങ്ങിയപ്പോൾ എല്ലാവരും സാധാരണ നിലയിലേക്ക് മാറിയെങ്കിലും കുഞ്ഞുങ്ങളുടെ സ്ഥിതി അതല്ല. പുറമേ കാണില്ലെങ്കിലും അവരുടെ ഉപബോധ മനസ്സിൽ ഒളിച്ചു കിടക്കുന്ന ഭയം കണ്ടില്ലെന്ന് നടിക്കരുത്. ഇത് ഗുരുതരമായ മാനസിക പ്രശ്നങ്ങളിലേക്ക് കുട്ടികളെ നയിക്കും- മജീഷ്യൻ ഗോപിനാഥ് മുതുകാട് മറുനാടൻ മലയാളിയോട് സംസാരിച്ച് തുടങ്ങിയത് ഇങ്ങനെയാണ്.
'മഹാ പ്രളയത്തിൽ അകപ്പെട്ട ജനങ്ങൾ വസിക്കുന്ന ക്യാംപുകളിൽ സന്ദർശനം നടത്തിയപ്പോഴാണ് കുട്ടികളുടെ മനസ്സിലെ ഭയം കൂടുതൽ അറിയാൻ കഴിഞ്ഞത്. ചിരിച്ചുല്ലസിച്ചാണ് ക്യാംപുകളിൽ കഴിയുന്നതെങ്കിലും ഒറ്റയ്ക്ക് അവരെ മാറ്റി നിർത്തി സംസാരിക്കുമ്പോൾ ഉള്ളിലുള്ള ഭയം തൊട്ടറിയാൻ സാധിക്കും. തങ്ങൾക്ക് ആശ്രയമാകേണ്ട മാതാപിതാക്കൾ അലമുറയിട്ട് കരയുന്നത് കണ്ട കുട്ടികൾ തീർച്ചയായും ഏറെ പേടിച്ചാണ് ഇരിക്കുന്നത്. കൂടാതെ പലരും കാലങ്ങളായി കാത്ത് വച്ച ചില മൂല്യങ്ങൾ ഈ പ്രളയത്തിൽ നഷ്ടപ്പെട്ടിട്ടുണ്ടാവാം. ഇവയൊന്നും സർക്കാരിനോ മറ്റുള്ളവർക്കോ തിരികെ കൊടുക്കാൻ കഴിയില്ല. ഇതൊക്കെ മാതാപിതാക്കളുടെ ഉള്ളിലും വലിയ മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കും. ഇവിടൊക്കെ ഇത് മാറ്റി എടുക്കാനായിട്ട് യാതൊരു സംവിധാനങ്ങളുമില്ല. അങ്ങനെ ചെയ്തില്ലെങ്കിൽ വലിയ ദൂഷ്യ ഫലങ്ങളാവും നേരിടേണ്ടി വരിക', ഗോപിനാഥ് മുതുകാട് പറയുന്നു.
മുതുകാടിന്റെ വാക്കുകൾ വളരെ ശരിയാണ്. ഉപബോധ മനസ്സിൽ പതിഞ്ഞു കിടക്കുന്ന ഭയം ഇനിയൊരു ഞെട്ടൽ ഉണ്ടാകുമ്പോൾ എങ്ങനെ ഇനി പ്രകടിപ്പിക്കുമെന്നറിയാൻ സാധ്യമല്ല. മാനസിക വിഭ്രാന്തി, ലഹരികൾക്ക് അടിമയാകുക അങ്ങനെ തുടങ്ങി നിരവധി പ്രശ്നങ്ങൾ ഇത് മൂലം ഉണ്ടാവും. അതിനാൽ വിദേശ രാജ്യങ്ങളിൽ ചെയ്യുന്ന പോലെ ദുരന്ത ശേഷം കുട്ടികൾക്ക് മികച്ച കൗൺസിൽ നൽകി അവരുടെ മനസ്സിലെ പേടിയെ പൂർണ്ണമായും മാറ്റിയെടുക്കുക. അതിനെ പറ്റി മുതുകാട് പറയുന്നതിങ്ങനെ:
'മനസ്സിൽ തളം കെട്ടി കിടക്കുന്ന ഭയം...കുട്ടികൾ ഒറ്റയ്ക്കാകുമ്പോൾ പുറത്തേക്ക് വരും. ഇത് വലിയ മാനസിക സംഘർഷങ്ങൾക്ക് കാരണമാകും. എന്തെങ്കിലും മാനസിക പിരിമുറുക്കമുണ്ടാകുമ്പോൾ ഇത് മറി കടക്കാനായി ലഹരി ഉൽപ്പന്നങ്ങൾ ഉപയോഗിക്കുവാനായി പ്രേരിപ്പിക്കും. ഇവയൊക്കെ തടയിടാൻ ജപ്പാൻ പോലെയുള്ള വികസിത രാജ്യങ്ങളിൽ കുട്ടികൾക്ക് നൽകുന്ന കൗൺസിലിങ് നൽകണം. അവന്റെ ഉപബോധ മനസ്സിലെ ഭയത്തിന്റെ അവസാന ചീളും പുറത്തെടുത്ത് കഴിഞ്ഞതിന് ശേഷം മാത്രമേ ക്യാംപുകളിൽ നിന്നും വീടുകളിലേക്ക് അയക്കാവൂ. അങ്ങനെ ചെയ്താൽ അവർക്ക് ഇനിയൊരു ദുരന്തം ഉണ്ടായാൽ അതിനെയെല്ലാം അതി ജീവിക്കാനുള്ള കഴിവ് ലഭ്യമാകും.
കുട്ടികളുടെ മാനസിക പിരിമുറുക്കങ്ങൾ മാറ്റിയെടുക്കാനായി സർക്കാർ മാത്രം പ്രവർത്തിക്കണമെന്നില്ല. മാതാപിതാക്കളും സ്ക്കൂളുകളും സന്നദ്ധ സംഘടനകളും പരിശ്രമിക്കണം. കലാപരമായുള്ള ആശയങ്ങൾ വഴിയും മികച്ച കൗൺസിലിങ് വഴിയും അവർക്ക് ധൈര്യം പകരണം. സൈക്കോളജിസ്റ്റുകളെയും കലാകാരന്മാരെയും കൊണ്ടൊക്കെ ഇവ പരിഹരിക്കാനാവും.' എന്ത് സംഭവിച്ചാലും എല്ലാവരും ഒപ്പമുണ്ടാകും എന്ന ചിന്ത മനസ്സിൽ ഉടലെടുത്തുകഴിഞ്ഞാൽ പിന്നെ പേടിക്കേണ്ട കാര്യമില്ല എന്ന് ഗോപിനാഥ് മുതുകാട് പറയുന്നു. അത് പോലെ മാതാപിതാക്കൾക്കായുള്ള മോട്ടിവേഷൻ ക്ലാസ്സുകളും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
യൂണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ട് (UNICEF) എന്ന സംഘടനയുമായി ചേർന്ന് കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള നൂറോളം ക്യാംപുകളിൽ മുതുകാടിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായുള്ള ഇത്തരം ബോധവൽക്കരണ ക്ലാസ്സുകൾ നൽകി വരികയാണ്. എന്നാൽ കൂടുതൽ ഇടങ്ങളിലേക്ക് എത്തിപ്പെടാൻ കഴിയുന്നില്ല എന്നതാണ് ഇവരുടെ ന്യൂനത. അതിനാൽ കുട്ടികളെ ഒരുമിച്ച് ഒരു നിശ്ചിത സ്ഥലത്തെത്തിച്ചാൽ ഇത്തരം ക്ലാസ്സുകൾ സൗജന്യമായി എടുത്ത് നൽകുമെന്ന് മുതുകാട് അറിയിച്ചിട്ടുണ്ട്. അതിനായി പഞ്ചായത്ത്, സ്ക്കൂൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളെ സംഘടിപ്പിച്ചാൽ മതി. ശേഷം 9447535535,0471-2358910 എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ ക്ലാസ്സുകൾ എടുക്കാൻ എത്തും എന്ന് അദ്ദേഹം അറിയിച്ചു. ഒരു രൂപ പോലും ഇതിനായി തനിക്ക് നൽകേണ്ട എന്നും മുതുകാട് പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍