പ്രളയക്കെടുതി നേരിടാൻ വിദേശസഹായം വേണ്ടെന്ന് കേന്ദ്രസർക്കാറിന്റെ ഔദ്യോഗിക അറിയിപ്പ്; കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഇന്ത്യ തന്നെ ചെയ്യുമെന്ന് പ്രസ്താവന; പ്രവാസികൾ, ഇന്ത്യൻ വംശജർ, വിദേശ സന്നദ്ധ സംഘടനകൾ തുടങ്ങിയവർക്ക് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാമെന്ന പഴുത് ഉപയോഗിച്ചാൽ യുഎഇ സ്വരൂപിക്കുന്ന പണം മുഖ്യന്ത്രിയുടെ അക്കൗണ്ടിലെത്താം; സഹായം സ്വീകരിക്കുന്ന രാജ്യമല്ല, നൽകുന്ന രാജ്യമെന്നതിലേക്ക് ഇന്ത്യ മാറിയെന്ന് കേന്ദ്രസർക്കാർ നയം അടിവരയിട്ട് മോദി
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ആഗോള തലത്തൽ അതിവേഗം വളരുന്ന രാജ്യമെന്ന ബഹുമതി വിവിധ ക്രെഡിറ്റ് ഏജൻസികൾ ഇന്ത്യയ്ക്ക് നൽകിയിട്ടുണ്ട്. മന്മോഹൻ സിംഗിന്റെ ഭരണകാലത്ത് ഇന്ത്യയുടെ കുതിപ്പ് ചൈനയുടെ സാമ്പത്തിക വളർച്ചയേക്കാൾ വലുതാണെന്ന വിധത്തിൽ വിലയിരുത്തപ്പെട്ടിരുന്നു. മോദി വന്നപ്പോൾ ഈ സ്ഥാനം രണ്ടാമതായി. എങ്കിലും അതിവേഗം കുതിക്കുന്ന സാമ്പത്തിക ശക്തിയെന്ന നിലയിൽ ഇന്ത്യയ്ക്ക് ഒരും സ്ഥാനത്തിന്റെ ദുരിതക്കെടുതിയെ നേരിടാൻ സാധിക്കുമെന്ന് തെളിയിക്കേണ്ട സമയാണ് ഇപ്പോൾ. അതുകൊണ്ടു കൂടിയാണ് കേരളത്തിലെ പ്രളയക്കെടുതിയിൽ വിദേശ സഹായം വേണ്ടെന്ന നിലപാട് സ്വീകരിക്കുന്നത് എന്നാണ് കേന്ദ്ര സർക്കാർ നൽകുന്ന വിവരം.
കേരളത്തിലെ പ്രളയക്കെടുതി നേരിടാൻ വിദേശസഹായം വേണ്ടെന്ന അറിയിപ്പ് കേന്ദ്രസർക്കാർ ഔദ്യോഗികമായി ഇന്നലെ പുറത്തിറക്കി. വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവാണ് ഇക്കാര്യം അറിയിച്ചത്. വെള്ളപ്പൊക്കത്തിൽ സഹായം വാഗ്ദാനം ചെയ്ത രാജ്യങ്ങൾക്ക് നന്ദി അറിയിക്കുന്നു. എന്നാൽ, നിലവിലെ നയമനുസരിച്ച് പ്രളയക്കെടുതി ബാധിച്ച കേരളത്തിലെ ദുരിതിശ്വാസ, പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഇന്ത്യ തന്നെ ചെയ്യുമെന്ന് പ്രസ്താവനയിൽ പറയുന്നു.
അതേ സമയം, മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ദുരിതാശ്വാസനിധിയിലേക്ക് വിദേശത്ത് നിന്ന് സംഭാവന നൽകാവുന്നതാണെന്നും വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. പ്രവാസികൾ, ഇന്ത്യൻ വംശജർ, വിദേശ സന്നദ്ധ സംഘടനകൾ തുടങ്ങിയവർക്കാണ് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാനാവുക. ഇതിൽ വിവിധ രാജ്യങ്ങളിലെ രാഷ്ട്രതലവന്മാർക്ക് സംഭാവന നൽകാൻ കഴിയുമോ എന്ന് വ്യക്തമാക്കിയിട്ടില്ല.
നേരത്തെ കേരളത്തിനായി യു.എ.ഇ, ഖത്തർ പോലുള്ള രാജ്യങ്ങൾ സഹായം വാഗ്ദാനം ചെയ്തിരുന്നു. യു.എന്നും കേരളത്തിലെ പ്രളയത്തിൽ ഇടപെടാമെന്ന് അറിയിച്ചിരുന്നു. കേന്ദ്രസർക്കാറിന്റെ പുതിയ നയത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസികൾ, ഇന്ത്യൻ വംശജർ, വിദേശ സന്നദ്ധ സംഘടനകൾ തുടങ്ങിയവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാം. ഈ പഴുത് ഉപയോഗപ്പെടുത്തിയാൽ യുഎഇയിൽ നിന്നും പണം കേരളത്തിന് ലഭ്യമാക്കാം.
കേരളത്തെ സഹായിക്കാൻ യുഎഇ ഫണ്ട് സ്വരൂപിക്കുകയാണ് ചെയ്തിരുന്നത്. ഇതിലേക്ക് മലയാളി പ്രവാസികൾ അടക്കമുള്ളവർ പണം നൽകിയിരുന്നു. നിലവിലെ സാഹചര്യത്തിൽ വ്യക്തികളെന്ന നിലയിൽ ഇങ്ങനെ പണം നൽകുന്നവർക്കം പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാം. എന്നാൽ, ഒരു രാഷ്ട്രമെന്ന നിലയിൽ നൽകാൻ സാധിക്കില്ലെന്ന് മാത്രം. രാഷ്ട്രമെന്ന നിലയിൽ യുഎഇ സഹായം വാഗ്ദാനം ചെയ്തോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല താനും.
അതിനിടെ പ്രളയക്കെടുതിയിലായ കേരളത്തിനു യുഎഇ ഉൾപ്പെടെ ചില രാജ്യങ്ങൾ പ്രഖ്യാപിച്ച സാമ്പത്തിക സഹായം നിരസിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം നയപരമായ പിൻബലമില്ലാത്ത നടപടിയാണെന്ന വിമർശനവും ശക്തമാണ്. 2004ൽ സൂനാമിയുണ്ടായപ്പോൾ വിദേശസഹായം വേണ്ടെന്നു യുപിഎ സർക്കാർ വ്യക്തമാക്കിയെന്നും ആ നയം തുടരുന്നുവെന്നുമാണു കേന്ദ്രസർക്കാരിന്റെ വാദം. എന്നാൽ, സർക്കാരിന്റെ രേഖകൾ വ്യക്തമാക്കുന്നത് ഇതാണ്: വിദേശസഹായം വേണ്ടെന്ന നിലപാട് ദിവസങ്ങൾക്കുള്ളിൽ യുപിഎ സർക്കാർ തിരുത്തി. ദുരന്തങ്ങളുണ്ടാകുമ്പോൾ വിദേശ രാജ്യങ്ങൾ സൗഹൃദ നടപടിയായി നൽകുന്ന സഹായം കേന്ദ്രസർക്കാരിനു സ്വീകരിക്കാവുന്നതാണെന്നു മോദി സർക്കാർ 2016 മേയിൽ പുറത്തിറക്കിയ ദേശീയ ദുരന്ത മാനേജ്മെന്റ് പദ്ധതിയിൽ നയമായിത്തന്നെ വ്യക്തമാക്കുന്നുണ്ട്.
സൂനാമിയുണ്ടായപ്പോൾ, 2004 ഡിസംബർ അവസാനവാരത്തിൽ മന്മോഹൻ സിങ് പറഞ്ഞതിതാണ്: 'ഇപ്പോഴുള്ള സാഹചര്യത്തെ തനിച്ചു നേരിടാനാവുമെന്നു ഞങ്ങൾ കരുതുന്നു. ആവശ്യം വന്നാൽ മറ്റുള്ളവരുടെ സഹായം സ്വീകരിക്കാം.' എന്നാൽ, ഈ നിലപാടു രാജ്യാന്തര തലത്തിൽ വിമർശനത്തിന് ഇടയാക്കി. തുടർന്ന്, 2005 ജനുവരി ആറിനു ദുരന്ത മാനേജ്മെന്റ് സംബന്ധിച്ച മന്ത്രിമാരുടെ സംഘത്തിന്റെ യോഗം ഈ നിലപാടു തിരുത്താൻ തീരുമാനിച്ചു. ബഹുരാഷ്ട്ര സാമ്പത്തിക ഏജൻസികളിൽനിന്നു മാത്രമല്ല, വിദേശ രാജ്യങ്ങളിൽനിന്നും സഹായം സ്വീകരിക്കാമെന്നായിരുന്നു തിരുത്തൽ. വിദേശ രാജ്യങ്ങൾ ബഹുരാഷ്ട്ര ഏജൻസികളിലൂടെ പണം തന്നാൽ സ്വീകരിക്കാമെന്നു തീരുമാനിച്ചെന്നു 2005 ജൂൺ മൂന്നിനു 'സൂനാമിയെക്കുറിച്ച് രാഷ്ട്രത്തിനുള്ള റിപ്പോർട്ടി'ൽ മന്മോഹൻ സിങ് തന്നെ വ്യക്തമാക്കി.
തീരദേശ മേഖലയുടെ ശാക്തിക പ്രാധാന്യം കണക്കിലെടുക്കുമ്പോൾ, വിദേശ സഹായത്തിന്റെ പേരു പറഞ്ഞുള്ള കടന്നുകയറ്റങ്ങൾ ഒഴിവാക്കാനാണ് ആദ്യത്തെ നിലപാടിലൂടെ യുപിഎ സർക്കാർ ഉദ്ദേശിച്ചതെന്നാണു സർക്കാർ വൃത്തങ്ങൾ പറയുന്നത്. രാജ്യസുരക്ഷയെ അടിസ്ഥാനമാക്കിയായിരുന്നു ഈ നിലപാട്. എന്നാൽ, മുൻകരുതലുകൾ മതി, സഹായം വേണ്ടെന്നു വയ്ക്കുന്നതു നയതന്ത്രത്തിനു തന്നെ ദോഷമാകുമെന്നു വീണ്ടുവിചാരമുണ്ടായി. ഒപ്പം, ശ്രീലങ്കയുൾപ്പെടെ സൂനാമി ബാധിച്ച അയൽരാജ്യങ്ങളിൽ സഹായമെത്തിക്കാനും അതിന്റെ പശ്ചാത്തലത്തിൽ ആ രാജ്യങ്ങളിൽ ഇന്ത്യയ്ക്കുള്ള താൽപര്യങ്ങൾ സംരക്ഷിക്കാനും തീരുമാനമുണ്ടായി.
സൂനാമിക്കുശേഷം, ഇന്ത്യയിൽ ബിഹാർ, ഉത്തരാഖണ്ഡ്, ഒഡീഷ, ജമ്മുകശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രകൃതി ദുരന്തങ്ങളുണ്ടായപ്പോൾ റഷ്യയുൾപ്പെടെ ഏതാനും രാജ്യങ്ങൾ സഹായം വാഗ്ദാനം െചയ്തു. എന്നാൽ, ഇന്ത്യ അവയൊന്നും സ്വീകരിച്ചില്ല. അതിനെക്കുറിച്ചു സർക്കാർ വൃത്തങ്ങൾ പറയുന്നത്. സഹായം സ്വീകരിക്കുന്ന രാജ്യമല്ല, നൽകുന്ന രാജ്യമെന്ന നിലയിലേക്ക് ഇന്ത്യ മാറിയെന്നാണ് പകേന്ദ്രം പറയുന്നത്. ഇന്ത്യ സാമ്പത്തിക ശക്തിയായി വളർന്നിരിക്കുന്നുവെന്നു വ്യക്തമാക്കാൻ ഈ നിലപാട് ആവശ്യമാണ്. യുപിഎ സർക്കാരിന്റെ കാലത്തു പ്രധാനമന്ത്രി പറഞ്ഞ വാക്കുകളെയാണ് വിദേശത്തുനിന്നുള്ള സഹായങ്ങൾ നിരസിക്കുന്നതിന് ഇപ്പോൾ ആശ്രയിക്കുന്നത്.
സാമ്പത്തികമായി രാജ്യം വളർച്ചയുടെ പാതയിൽ നീങ്ങുമ്പോൾ വിദേശ സഹായം പറ്റുന്നത് രാജ്യത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന ഭയമാണ് മോദി സർക്കാറിനുള്ളതെന്ന് വ്യക്തം. യുപിഎ സർക്കാരിന്റെ എഴുതപ്പെടാത്ത നയത്തെ ഇപ്പോൾ ആശ്രയിക്കുന്നുവെന്നതാണു സ്ഥിതി. രണ്ടുവർഷം മുൻപു മോദി സർക്കാർ പുറത്തിറക്കിയ ദുരന്തനിവാരണ നയത്തിന്റെ ഒൻപതാം അധ്യായം 'രാജ്യാന്തര സഹകരണം' സംബന്ധിച്ചതാണ്. നയം എന്നുതന്നെ പറഞ്ഞ് അതിൽ വ്യക്തമാക്കുന്നത്: 'ദുരന്തമുണ്ടാകുമ്പോൾ വിദേശ സഹായത്തിന് ഇന്ത്യ അഭ്യർത്ഥിക്കില്ല. എന്നാൽ, മറ്റൊരു രാജ്യം ദുരന്തബാധിതരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സൗഹാർദ നടപടിയായി സ്വമേധയാ സഹായം വാഗ്ദാനം ചെയ്താൽ അതു കേന്ദ്രസർക്കാരിനു സ്വീകരിക്കാവുന്നതാണ്.' അങ്ങനെ വിദേശസഹായം സ്വീകരിക്കുന്നതിനുള്ള തുടർനടപടികൾ ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങൾ കൂടിയാലോചിച്ചു ചെയ്യണമെന്നും നയം പറയുന്നു. ഈ നയം അടിസ്ഥാനമാക്കിയാൽ കേന്ദ്രസർക്കാറിന് യുഎഇ വാഗ്ദാനം ചെയ്ത പണം നൽകുന്നതിൽ വലിയ തടസം വരില്ല.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍