പുറത്താക്കൂ പിണറായീ.... പ്രളയത്തിനിടെ സുഖിക്കാൻ ജർമ്മനിക്ക് പോയ ഈ മന്ത്രിയെ; ഒപ്പം കൂടിയ ഇ ടി മുഹമ്മദ് ബഷീറിന്റെ എംപി സ്ഥാനം ലീഗ് തിരിച്ചെടുക്കണം; റോമാ നഗരം കത്തിയെരുയുമ്പോൾ വീണവായിച്ച ചക്രവർത്തിമാരുടെ കേരള പതിപ്പ് ഇനി ആവർത്തിച്ചുകൂടാ; ജനങ്ങൾ പട്ടണികിടന്നും വെള്ളംകിട്ടാതെയും മരിക്കുമ്പോൾ സുഖവാസത്തിന് പോയവരെ ഒറ്റപ്പെടുത്തുക
എഡിറ്റോറിയൽ
'ഈ മന്ത്രിമാരെയൊക്കെ കാണുമ്പോൾ സാറെ സാറെയെന്ന് പറഞ്ഞ് എഴുനേറ്റ് നിൽക്കുന്നത് എന്തിനാണ്. സത്യത്തിൽ നമ്മെ കാണുമ്പോൾ പേടിക്കേണ്ടതും എഴുനേറ്റു നിൽക്കേണ്ടതും അവനാണ്.കാരണം അവന്റെ വിദേശയാത്രയും അവന്റെ മദ്യപാനവും അവന്റെ വ്യഭിചാരവുമൊക്കെ നമ്മുടെ ചെലവിലാണ്. പക്ഷേ ഒരു മന്ത്രിയെ ഒക്കെ കാണുമ്പോഴേക്കും, 'സാറെ സാറെ' എന്ന് വിളിച്ചുള്ള മലയാളിയുടെ കുമ്പിടൽ കാണണ്ടേതാണ്. വലിയ ആദർശവാന്മാരാണെന്ന് നടിക്കുന്ന മലയാളികളുടെയാക്കെ അധികാരത്തോടുള്ള വിധേയത്വം അമ്പരപ്പിക്കുന്നതാണ്'- അഞ്ചാറുവർഷംമുമ്പ് എഴുത്തുകാരൻ സക്കറിയയുടെ വൈറലായ ഒരു പ്രസംഗമാണിത്.
അതെ നാം പലപ്പോഴും മറന്നുപോവുന്നത് അതാണ്. ജനാധിപത്യത്തിൽ ജനമാണ് രാജാവ്. നമ്മുടെ കാര്യങ്ങൾ നിർവഹിക്കാനാണ് മന്ത്രിയടക്കമുള്ള എല്ലാ സംവിധാനങ്ങളും പ്രവർത്തിക്കുന്നത്. നാം അവൻെ അടിമയല്ല.അവൻ നമ്മുടെ 'വേലക്കാരനാണ്'. നമ്മളാണ് അവനെ തെരഞ്ഞെടുത്ത്. അവൻ ഇന്ന് അനുഭവിക്കുന്ന എല്ലാ സൗഭാഗ്യങ്ങളും ഫലത്തിൽ നമ്മുടെ ദാനമാണ്.
ഇത് ഓർമ്മിപ്പിക്കാൻ കാരണം, കേരള ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തോട് നാം മല്ലടിച്ച് കൊണ്ടിരിക്കുമ്പോൾ ഒരു തുക്കാടാ പ്രവാസി സംഘനയുടെ പേരിൽ ജർമ്മനിയിലേക്ക് സുഖിക്കാൻപോയ ഒരു നാണംകെട്ട 'അങ്ങുന്നിനെ' ഓർത്തിട്ടാണ്. പേര് കെ രാജു. തൊഴിലാളി വർഗ പാർട്ടിയായ, അധ്വാനിക്കുന്ന ജനവിഭാഗങ്ങളുമായി തോളോട് തോൾചേർന്ന് പ്രവർത്തിക്കാൻ തയ്യാറുള്ള സിപിഐ എന്ന പാർട്ടിയുടെ നേതാവാണ് മനം മന്ത്രിയും പുനലൂർ എംഎൽഎയുമായി ടിയാൻ.
മുഖ്യമന്ത്രി പിണറായി വിജയൻപോലും തന്റെ ചികിൽസാസംബന്ധമായ ആവശ്യത്തിന് അമേരിക്കയിലേക്ക് പോകാൻ നേരത്തെ നിശ്ചയിച്ചിരുന്ന യാത്ര മാറ്റിവെച്ച സാഹചര്യത്തിലാണ്, യാതൊരു അടിയന്തിര സ്വഭാവമില്ലാത്ത വെറും ടൂറിന് സമാനമായ യാത്രക്ക് ഒരു മന്ത്രി കേരളത്തിൽ നിന്ന് 'മുങ്ങുന്നത്'. ഓർക്കണം കേരളം അക്ഷരാർഥത്തിൽ മുങ്ങുമ്പോഴാണിത്.
സഖാവേ അങ്ങേക്ക് ഔചിത്യബോധം എന്ന സാധനമുണ്ടോ. ഈ മാതിരി സാധനങ്ങളെവെച്ച് പിണറായി ഇനി നിങ്ങൾ എത്രകാലം ഈ മന്ത്രിസഭ ഉന്തിത്തള്ളും.
സഖാവ് രാജൂ, അങ്ങോർക്കണം ലുഫ്ത്താൻസാ വിമാനത്തിലെ എയർഹോസ്റ്റസ് വോഡ്ക്കവേണോ ബെക്കാർഡിവേണോ എന്ന് ചോദിക്കുമ്പോൾ, താങ്കളടക്കം രക്ഷിക്കേണ്ട ഒരു ജനത മഴവെള്ളം കുടിച്ച് രണ്ടുദിവസമായി കഴിയുകയാണ്. ബാത്ത്റൂമിൽനിന്ന് വെള്ളമെടുത്ത് കുട്ടികൾക്ക് കൊടുക്കേണ്ടിവന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങളൊന്നും, ജർമ്മനിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ബുഫെ ബിയറും കൂട്ടി അടിക്കുമ്പോൾ അങ്ങയെ അലട്ടുന്നുണ്ടാവില്ല. മനസാക്ഷിയെന്നൊന്ന് ഉണ്ടെങ്കിൽ, പണ്ട് ട്രെയിൽ അപകടത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ലാൽബഹദൂർ ശാസ്ത്രി രാജിവെച്ചപോലെ അങ്ങ് സ്വമേധയാ രാജിവെക്കേണ്ടതാണ്.
ആസനത്തിൽ ആൽ മുളച്ച താങ്കളേപ്പോലുള്ളവർ അത് ചെയ്യില്ലെന്ന് ഉറപ്പുണ്ട്. ഇവിടെയാണ് മുഖ്യമന്ത്രിയുടെ ഇരട്ടച്ചങ്ക് കാണണ്ടേത്. മുഖ്യമന്ത്രിപോലും അറിയായെയായിരുന്നു രാജുവിന്റെ സുഖവാസയാത്രയത്രേ. ഗുരുതരമായ കൃത്യവിലോപം കാട്ടിയ അദ്ദേഹത്തെ ഉടനടി മന്ത്രിസഭയിൽനിന്ന് പുറത്താക്കുകയാണ് വേണ്ടത്. അങ്ങനെ ചെയ്താൽ നമ്മുടെ ജനാധിപത്യത്തിനാണ് അത് ഗുണം ചെയ്യുക.ഇല്ലെങ്കിൽ ചരിത്രം പിണറായിയെയും വഞ്ചകന് കഞ്ഞിവെച്ചവൻ എന്നാവും വിളിക്കുക.
ഇനി മന്ത്രിയാണോ രക്ഷാപ്രവർത്തനം നടത്തേണ്ടത്, മന്ത്രിയുണ്ടായിട്ട് എന്തുകാര്യം എന്ന ന്യായീകരണ തൊഴിലാളികളുടെ വാദങ്ങൾ എടുക്കുക.'സാറേ രക്ഷിക്കണേ' എന്നു പറഞ്ഞ് നിരവധി കോളുകളാണ് ഈ ദിവസങ്ങളിൽ ഒരോ മാധ്യമ പ്രവർത്തകർക്കുപോലും സ്വീകരിക്കേണ്ടത്. ഒരു പുൽക്കൊടിയോടുപോലും സഹായഅഭ്യർത്ഥിച്ചു പോവത്തക്ക രീതിയിൽ ജനം പകച്ചുപോയ അവസ്ഥയിൽ ഒരു മന്ത്രിക്ക് ചെയ്യാൻ ഒന്നുമില്ലേ.
മന്ത്രി ഒരു എംഎൽഎ കൂടിയാണ്. ആ മണ്ഡലത്തിലെ എത്രപേർ, എത്രയെത്ര നിരാലംബർ, അങ്ങയോട് സഹായത്തിന് വിളിച്ചിട്ടുണ്ടാവും. കൂടെയുണ്ടെന്ന് തോന്നി അവർക്ക് ആത്മവിശ്വാസം പകരേണ്ട വ്യക്തയല്ലേ താങ്കൾ. ഒരു വിദേശയാത്ര കണ്ടപ്പോൾ കണ്ണുമഞ്ഞളിച്ചുപോവുന്ന വിപ്ലവ ബോധത്തോട്് ജനത്തിന് പുഛമാണ് സർ. പഞ്ചനക്ഷത്ര ഹോട്ടലുകളിലെ സുഖശീതളിമയിൽ മഞ്ഞളിച്ചുപോയ താങ്കളുടെ വർഗബോധത്തോട് ഉച്ചത്തിൽ ഒരു ലാൽസലാം തന്നെ പറയേണ്ടിവരും.
ആദർശത്തിന്റെ അസ്ക്യത ഏറെയുള്ളയാളാണ് കാനം. സിപിഐ എന്ന ആളില്ലാപാർട്ടി പറയുന്ന വലിയ വർത്തമാനങ്ങൾ കേട്ടാൽ തലയിൽ കൈവെച്ചുപോവും. ആ ഡയലോഗുകളിൽ ഒന്നെങ്കിലും പ്രായോഗികമാക്കാനുള്ള അവസരമാണ് കാനത്തിന് ഇപ്പോൾ കിട്ടുന്നത്. തിരച്ചുവിളിക്കൂ.. ഈ മന്ത്രിയെ. ഫേസ്ബുക്കിൽ വരുന്ന കാമ്പയിൻ കാണാതെപോവരുത്.
എം പിക്കെതിരെ നടപടിയെടുക്കാൻ ലീഗിന് ധൈര്യമുണ്ടോ?
മന്ത്രിയുടെ വിദേശയാത്രാ ബഹങ്ങൾക്കിടയിൽ നൈസായി രക്ഷപ്പെട്ടു നിൽക്കുന്ന മറ്റൊരാളുണ്ട്.പൊന്നാനി എം പിയും മുസ്ലുലീഗിന്റെ സമുന്നത നേതാവുമായ ഇ ടി മുഹമ്മദ് ബഷീർ. മന്ത്രിക്കൊപ്പം ജർമ്മനിയിൽ 'പ്രളയക്കെടുതികൾ പഠിക്കാൻപോയ' സംഘത്തിൽ ഇ ടിയും ഉണ്ടായിരുന്നു.സാഹിബേ, ബാപ്പ മരിച്ചുകിടക്കുമ്പോൾ ബിരിയാണി തിന്നപോലുള്ള ഏർപ്പാടായിപ്പോയി ഇത്.ജനങ്ങളുടെ നികുതിപ്പണം കൊണ്ട് എത്ര തവണ ഊരുചുറ്റിയ ആളാണ് താങ്കൾ. ഇനിയും മടുത്തില്ലേ.
താങ്കളുടെ ജില്ലയായ മലപ്പുറത്ത് മുപ്പതിലധികംപേരെ പ്രളയം വിഴുങ്ങിക്കഴിഞ്ഞു. കരുവാരക്കുണ്ടും കാളികാവും നിലമ്പൂരും പൊന്നാനിയും ചമ്രവട്ടവുമെല്ലാം സമാനതകളില്ലാത്ത പ്രളയത്തിൽ പകച്ചു നിൽക്കുമ്പോൾ, ജർമ്മനിക്കുപോയ താങ്കളുടെ ധാർമ്മിക നിലവാരം അതിഭീകരം എന്നേ പറയാനുള്ളൂ. കഷ്ടപ്പാടും ദുരിതവും മാത്രമുണ്ടായിരുന്ന ഒരു കാലത്തുനിന്ന് മന്ത്രിയായ രാജുവിന് ഇനിയൽപ്പം വിദേശയാത്രയൊക്കെ നടത്തി സഖിച്ചുകളയാം എന്ന തോന്നിപ്പോയതിന് ദൂർബല മനസ്ക്കരായ ചിലർക്കെങ്കിലും ന്യായീകരണം ഉണ്ടെങ്കിൽ, താങ്കളുടെ കാര്യത്തിൽ അതുപോലുമില്ല.
താങ്കൾ കാണാത്ത രാജ്യങ്ങളുണ്ടോ.എന്നിട്ടും ആർത്തി തീരാതെ ഈ പ്രളയസമയത്തുതന്നെ ജർമ്മനിയിൽ സുഖിച്ചുകളയാം എന്ന ആ മനസ്സിനുപിന്നിൽ ഒരു ക്രിമിനൽ ബുദ്ധികൂടിയുണ്ടെന്ന് വിഷമത്തോടെ പറയട്ടെ.മുസ്ലീലീഗ് പ്രവർത്തകർ ദുരിതാശ്വാസത്തിനായി കൈമെയ് മറന്ന് പ്രവർത്തിക്കുമ്പോൾ താങ്കൾ അവർക്ക് അപമാനമാവുകയാണ്.ഈ ഒരൊറ്റക്കാരണം മതി അടുത്ത തവണ പൊന്നാനി മണ്ഡലം മറിയാനെന്നതും വിനീതമായി ഓർമ്മിപ്പിക്കയാണ്.
ഇത്രയും വലിയ ഒരു നാണക്കേടിലേക്ക്, പാർട്ടിയെ തള്ളിവട്ട ഇ ടിക്കെതിരെ നടപടിയെടുക്കാൻ ലീഗിന് ധൈര്യമുണ്ടോ?പാർട്ടിയേക്കാൾ അതീതനാണ് വ്യക്തിയെന്ന നിലപാടി ഒരിക്കലും ജനാധിപത്യത്തിൽ ഭൂഷണമല്ല.ജനാബ് ഹൈദരലി തങ്ങളെ, രാജി എഴുതി വാങ്ങണം.ഒരു ചുക്കും സംഭവിക്കില്ല.നിങ്ങളുടെ വോട്ട് അടുത്ത തവണ കൂടുകയേ ഉള്ളൂ.കാരണം ജനങ്ങൾക്ക് വേണ്ടത് അവർക്ക് ഒപ്പം നിൽക്കുന്നവരെയാണ്.മുങ്ങൽ വിദഗ്ധരുടെ സേവനം പ്രളയകാലത്തേക്ക മാത്രമായി പരിമിതപ്പെടുത്തിയിരിക്കയാണ്.
ഈ പ്രാഞ്ചിയേട്ടൻ സംഘടനകളെ സൂക്ഷിക്കണം
പ്രവാസികളാണ് എന്നും കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ല്. ഈ മൂന്നു ദിവസങ്ങളിലായി വിദേശത്തുനിന്നുള്ള നൂറുകണക്കിന് കോളുകളാണ് തങ്ങളുടെ ഒറ്റവരെ തേടി വിദേശങ്ങളിൽനിന്ന് എത്തുന്നത്.പലരും പൊട്ടിക്കരയുന്നു.അപ്പോൾ നിശ്ചയിച്ച പരിപാടി മാറ്റിവെക്കാൻ കഴിയാത്ത, കേരളത്തോട് ഐക്യദാർഡ്യം പുലർത്താൻ പറ്റാത്ത ഇത്തരം പ്രാഞ്ചിസംഘടനകളെയും പ്രവാസികൾ ഓർത്തൂവെക്കുന്നത് നന്നായിരിക്കും.
ജർമ്മനിയും യൂ.കെയും യു.എസും ഗൾഫും ഉൾപ്പെടുയുള്ള രാജ്യങ്ങളിലെ മലയാളി സംഘടനകളിൽ ഭൂരിഭാഗവും ഓണാഘോഷങ്ങും സെമിനാറുകളും മാറ്റിവെച്ച് ദുരിതാശ്വാസ പ്രവർത്തനത്തിന് ഒപ്പം കൂടിയിട്ടുണ്ട് എന്നത് മറുക്കുന്നില്ല.കൂടുതൽ ഒന്നും പറയുന്നില്ല.ഫേസ്ബുക്കിൽ വൈറലായ ഒരു പോസ്ററ് നിങ്ങളും വായിക്കുക.
ഇങ്ങനെയാണ് ആ പോസ്റ്റ്
ജർമനിയിലെ മലയാളികളോടാണ്: മനുഷ്യത്വം എന്താണെന്നു നിങ്ങൾ കേട്ടിട്ടുണ്ടോ? കേരളത്തിൽ നിങ്ങളുടെ ഉറ്റവരും ഉടയവരും മരിച്ചും പട്ടിണി കിടന്നും കരഞ്ഞും രക്ഷക്കായി നിലവിളിച്ചും കഴിച്ചു കൂടുമ്പോൾ ഓണം ആഘോഷിക്കാൻ നാണമുണ്ടോ നിങ്ങൾക്ക് ?വേൾഡ് മലയാളി കൗൺസിൽ പോലും. ദയവു ചെയ്തു പേരിൽ നിന്നും ആ മലയാളി എടുത്തു മാറ്റുക.
നിങ്ങൾ വേൾഡ് ചെകുത്താൻ കൗൺസിൽ ആണ്.ഞാൻ മനസ്സിലാക്കിയിടത്തോളം ലോകത്തിന്റെ മറ്റു ഭാഗത്തുള്ള എല്ലാ മലയാളികളും ഓണാഘോഷം വേണ്ടെന്നു വച്ച് ആ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഇട്ടു.അതും പോരാഞ്ഞു ഇവിടുന്ന് ഒരു മന്ത്രിയെയും എം പിയെയും കൊണ്ട് പോകുന്നു ജർമനി ദുരന്തങ്ങൾ .. മോനെ മന്ത്രി രാജു നിങ്ങൾക്കുള്ളത് വെള്ളമിറങ്ങിയിട്ട് തരാട്ടോ ....വെയിറ്റ് ചെയ്യൂ.
ജർമ്മനിക്കാരെ നിങ്ങൾക്ക് കുറ്റബോധം തോന്നി തുടങ്ങിയെങ്കിൽ ഇന്ന് തന്നെ ആ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഇട് .
വാൽക്കഷ്ണം: പട്ടാമ്പി എംഎൽഎയും ജെഎൻയുവിലെ പഴയ പോരാളിയുമായ മുഹസിനെയും 'കാണാതായതായി' പ്രചാരണമുണ്ട്.പ്രളയം ഇത്രമേൽ ശക്തിപ്പെടുന്നതിന് മുമ്പ് അദ്ദേഹം ഈ മാസം 13ന് ഇറ്റലിക്ക് പോയന്നാണ് കേൾക്കുന്നത്.അതുകൊണ്ടുതന്നെ മുഹസിനെ കുറ്റപ്പെടുത്തുന്നതിലും അർഥമില്ല.പക്ഷേ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്.വിദേശത്തേക്ക് വല്ലാതെ കമ്പം കയറിയാൽ കുഴപ്പമാണ്.ചെറുപ്പമല്ലേ,നന്നായിക്കോളും.
Stories you may Like
- ഹോർട്ടികോർപ്പ് അഴിമതിയിൽ രാജുവിനെ കുടുക്കുമോ?
- ഫോണുകൾ സൈബർ സെൽ പരിശോധിക്കും; രാജു ജോസഫിന്റെ മൊഴിയിൽ പൊരുത്തക്കേട്!
- ഗണേശും ആന്റണി രാജുവും നേർക്കു നേർ പോരിന്
- മോദിക്കും പിണറായിക്കും ഒരേ സ്വരം; രണ്ടു പേരുടെയും ലക്ഷ്യം രാഹുൽ ഗാന്ധി: വി ഡി സതീശൻ
- തൊണ്ടിമുതൽ കേസ്: അന്വേഷണത്തിനെതിരേ മന്ത്രി ആന്റണി രാജു സുപ്രീം കോടതിയിൽ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്