തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ട് എത്തിയത് ഒന്നര ദിവസമെടുത്ത്; കനത്ത മഴയിൽ പട്ടാമ്പിയിൽ യാത്ര അവസാനിപ്പിച്ച തീവണ്ടിയിൽ നിന്ന് ബസിനായി നെട്ടോട്ടം; സ്റ്റേഷനിലെ ആകെയുള്ള കടയിൽ ബിസ്ക്കറ്റ്പോലും വിറ്റുതീർന്നിരിക്കുന്നു; പുര കത്തുമ്പോൾ വാഴവെട്ടാൻ നോക്കുന്ന ഹോട്ടലുകാരും ടൂറിസ്റ്റ് ബസുകാരും; അതിനിടയിൽ സൗജന്യമായി ഭക്ഷണം തന്നും വണ്ടിക്ക് കൈനീട്ടി സഹായിച്ച ചില സുമനസ്സുകളും; നോർത്ത് 24 കാതം സിനിമയെ ഓർമ്മിപ്പിച്ച് പ്രളയദിനത്തിൽ ഒരു തീവണ്ടിയാത്ര
കെ കെ ജയേഷ്
കുറേ വർഷം മുമ്പാണ് ഫഹദ് ഫാസിലും സ്വാതി റെഡിയും നായികാ നായകന്മാരായി അഭിനയിച്ച നോർത്ത് 24 കാതം എന്ന സിനിമ കണ്ടത്. ഒരു ഹർത്താൽ ദിനത്തിൽ റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിപ്പോകുന്ന ഹരിയും നാരായണിയും ഒരുമിച്ച് കോഴിക്കോട്ടേക്ക് നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. വൃത്തിയിലും കൃത്യനിഷ്ഠതയിലും ആരോഗ്യസംരക്ഷണത്തിലുമെല്ലാം അതീവ ശ്രദ്ധാലുവാണ് ഹരി. ഇതിൽ നിന്ന് നേർവിപരീതമാണ് നാരായണിയുടെ സ്വഭാവം. ഹർത്താൽ ദിനത്തിൽ കൊല്ലത്തിനടുത്തുള്ള പരവൂർ സ്റ്റേഷനിൽ കുടുങ്ങിപ്പോകുന്ന ഇരുവരും ഗോപാലേട്ടൻ എന്ന കോഴിക്കോട് സ്വദേശിയെ പരിചയപ്പെടുന്നു. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് സുഖമില്ല. അത്യാവശ്യമായി അദ്ദേഹത്തിന് വീട്ടിലേക്ക് മടങ്ങണം. ഹർത്താലായതുകൊണ്ട് വാഹനങ്ങളൊന്നും കിട്ടാനില്ല. ട്രെയിനുകൾ പലതും റദ്ദ് ചെയ്തിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ഗോപാലേട്ടനെ വീട്ടിലെത്തിക്കാൻ നടന്നും ആംബുലൻസിലും ബോട്ടിലുമെല്ലാമായി ഇവർ കോഴിക്കോട്ടേക്ക് തിരിക്കുകയാണ്.
യുക്തിക്ക് നിരക്കുന്നതല്ല ചിത്രത്തിന്റെ പ്രമേയം എന്നാണ് അന്ന് തോന്നിയുന്നത്. പരവൂരിൽ നിന്ന് കോഴിക്കോട്ടേക്ക് നടത്തുന്ന യാത്രയിൽ എന്തൊക്കെയോ പാളീച്ചകൾ അനുഭവപ്പെട്ടു. മറ്റൊരു സംസ്ഥാനം പശ്ചാത്തലമാക്കി കഥ പറഞ്ഞിരുന്നെങ്കിൽ കൂടുതൽ നന്നാവുമായിരുന്നു എന്നും തോന്നിയിരുന്നു. തീർച്ചയായും യുക്തിക്ക് നിരക്കാത്തത് പലതും ആ ചിത്രത്തിൽ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ളൊരു അനുഭവം കേരളത്തിലെ വെള്ളപ്പൊക്കം സമ്മാനിച്ചപ്പോൾ ആ സിനിമയെക്കുറിച്ച് വീണ്ടും ഓർത്തുപോയി.
ഓഫീസ് സംബന്ധമായ കാര്യത്തിനാണ് ഓഗസ്റ്റ് 15 ന് തിരുവനന്തപുരത്ത് എത്തിയത്. ഉച്ചകഴിഞ്ഞപ്പോഴാണ് വീട്ടിൽ നിന്ന് ഭാര്യയുടെ ഫോൺവന്നത്. വേഗം തിരിച്ചോളൂ.. വാർത്തയൊക്കെ അറിഞ്ഞില്ലേ.. ട്രെയിനുകൾ ഒക്കെ നിർത്താൻ പോവുകയാണെന്ന് ടി വിയിൽ വാർത്ത കണ്ടു. ആശങ്കയോടെയുള്ള അവളുടെ വാക്കുകൾ കേട്ടപ്പോഴും അതത്ര കാര്യമായി എടുത്തില്ല. അതിനുമാത്രം പ്രശ്നങ്ങളൊന്നും ഉണ്ടാവില്ലെന്ന് മനസ്സ് പറഞ്ഞു. തിരുവനന്തപുരത്ത് അപ്പോഴും അത്രവലിയ വെള്ളപ്പൊക്കമൊന്നും ഉണ്ടായിരുന്നില്ല. ഓട്ടോ കയറി റെയിൽവേ സ്റ്റേഷനിലെത്തി. ഏഴ് മണിക്കാണ് ഞങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്ത മലബാർ എക്സ്പ്രസ്. അതിന് തൊട്ടുമുമ്പായി 6.45 ന് മാവേലി സ്റ്റേഷനിൽ നിന്നും യാത്രതിരിച്ചു. സഹപ്രവർത്തകർ പലരും അതിലായിരുന്നു. ഏഴ് മണിക്ക് തന്നെ മലബാറും തിരിച്ചു. അതിരാവിലെ കോഴിക്കോട്ടെത്തുമെന്നും ആദ്യ ബസ്സിൽ തന്നെ വീട്ടിലേക്ക് പോവാമെന്നുമായിരുന്നു കണക്കുകൂട്ടൽ.
വണ്ടിയിലുണ്ടായിരുന്ന ഒരാളുടെ ഫോണിൽ നിന്ന് ക്യൂബൻ കോളനി എന്ന സിനിമ മൊബൈലിലേക്ക് കയറ്റി. അതും കണ്ട് കൊണ്ട് കിടന്ന് ഉറങ്ങിപ്പോയി. രാവിലെ നേരത്തെ എഴുന്നേറ്റു. കോഴിക്കോട്ടെത്താനായിട്ടുണ്ടെന്ന് കരുതി നോക്കിയപ്പോൾ വണ്ടി ഇരിങ്ങാലക്കുട സ്റ്റേഷനിൽ കിടക്കുന്നു. എന്തുപറ്റിയെന്ന് ഒപ്പമുണ്ടായിരുന്ന രാജീവിനോടും അമീറിനോടും ചോദിച്ചപ്പോഴാണ് വണ്ടി അവിടെ പിടച്ചിട്ടിരിക്കുകയാണെന്ന് മനസ്സിലായത്.
പുറത്തിറങ്ങിയപ്പോൾ സ്റ്റേഷൻ മാസ്റ്റർക്ക് മുമ്പിൽ വലിയ ആൾക്കൂട്ടം. വണ്ടി എപ്പോൾ പോവുമെന്നാണ് എല്ലാവർക്കും അറിയേണ്ടത്. തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്ക് പുറപ്പെട്ട വണ്ടികളെല്ലാം പാതി വഴിയിൽ കുടുങ്ങിക്കിടക്കുയാണെന്ന് അദ്ദേഹം പറഞ്ഞു. 'മാവേലി മുളങ്കുന്നത്തുകാവിലും മംഗലാപുരം എക്സ്പ്രസ് ചാലക്കുടിയിലും കിടക്കുകയാണ്. കലക്ടറുടെ നിർദ്ദേശാനുസരണമാണ് വണ്ടികൾ പിടിച്ചിട്ടിരിക്കുന്നത്. എട്ട് മണിക്ക് ശേഷം വണ്ടി വിടണോ എന്ന് ആലോചിക്കാമെന്നാണ് കലക്ടറുടെ ഉത്തരവ്'. ശാന്തനായിട്ടായിരുന്നു സ്റ്റേഷൻ മാസ്റ്ററുടെ മറുപടി. എട്ടു മണി കഴിഞ്ഞാൽ വണ്ടി പോവുമെല്ലോ എന്ന് ആശ്വസിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ ഞെട്ടിപ്പിക്കുന്ന വാക്ക് കേട്ടത്. 'വടക്കാഞ്ചേരി പാലത്തിലേക്ക് മണ്ണ് വീണിട്ടുണ്ട്.. ഇവിടുന്ന് പോയാലും വഴിയിൽ കുടുങ്ങാൻ സാധ്യത ഉണ്ട്'
സ്റ്റേഷനിലാകെ ഒരു ചെറിയ കടയാണ് ഉള്ളത്. അവിടെയുള്ള ബിസ്ക്കറ്റുപോലും ഇതിനകം വിറ്റുതീർന്നിരുന്നു. പലർക്കും ഭക്ഷണം കിട്ടിയ്ില്.വണ്ടിയിൽ ചെന്നിരുന്നു. കലക്ടറുടെ ഉത്തരവ് വരാൻ കാത്തിരിക്കുകയാണ്. വണ്ടിയിൽ കണ്ണൂർ സ്വദേശിയായ ഒരാളുണ്ട്. അയാൾ ഇടയ്ക്കിടെ വന്ന് എപ്പോൾ പോവും എന്ന് അന്വേഷിച്ചുകൊണ്ടിരുന്നപ്പോൾ അയാളോട് ദേഷ്യം തോന്നി. പിന്നെയാണ് അറിഞ്ഞത് എന്തോ അത്യാവശ്യ കാര്യത്തിന് ഗൾഫിൽ നിന്ന് പത്ത് ദിവസത്തെ ലീവിലുള്ള വരവാണ്. കോഴിക്കോട്ടേക്ക് ടിക്കറ്റ് കിട്ടിയില്ല. എറണാകുളം വിമാനത്താവളം വെള്ളത്തിലായി. ഒടുവിൽ തിരുവനന്തപുരത്ത് ഇറങ്ങിയതാണ്. ട്രെയിനിൽ പെട്ടന്ന് നാട്ടിലെത്താമെന്ന കണക്കുകൂട്ടലിലായിരുന്നു അദ്ദേഹം.
തൊട്ടപ്പുറത്തെ സീറ്റിൽ മലപ്പുറത്തുള്ള ഒരു കുടുംബമാണ്. ഗൃഹനാഥനും ഭാര്യയും മക്കളും അനിയന്റെ മകനുമെല്ലാമുണ്ട്. ഭാര്യയ്ക്ക് കാൻസറാണ്. അവർ ആർ സി സിയിൽ നിന്ന് വരികയാണ്. വീട്ടിലേക്ക് പോയിട്ടും വലിയ കാര്യമൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു. വീട് മൊത്തം വെള്ളത്തിൽ മുങ്ങിയിരിക്കുകയാണത്രെ. സമീപത്തുള്ളവരെല്ലാം ദുരിതാശ്വാസ ക്യാമ്പിലാണ്. ഇങ്ങനെയൊക്കെ പറഞ്ഞെങ്കിലും ഒട്ടും ആശങ്കയില്ലാത്ത വിധത്തിലായിരുന്നു അവരുടെ പെരുമാറ്റം. അവർ ഇടയ്ക്കിടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു. ഭക്ഷണമില്ലാത്തപ്പോൾ വാട്സ് ആപ്പിൽ. പിന്നെയും ഭക്ഷണം. നമ്മൾ ടെൻഷനടിച്ചിട്ടെന്ത് കാര്യമെന്നായിരുന്നു പുള്ളിയുടെ ചോദ്യം. 'ഇതിലും ദുരിതമനുഭവിക്കുന്നവർ എത്രയോ ചുറ്റിലുമില്ലേ.. നമ്മൾക്ക് ഇത്രയേ ഉണ്ടായുള്ളു എന്ന് ആശ്വസിക്കുക..'
9 മണിയായപ്പോൾ വണ്ടി വീണ്ടും യാത്ര തുടർന്നപ്പോൾ എല്ലാവരും ആശ്വസിച്ചു. ഞങ്ങളുടെ തൊട്ടപ്പുറത്ത് കോഴിക്കോട്ടുള്ള കുടുംബമാണ്. കലാമണ്ഡലത്തിൽ പഠിക്കുന്ന മകളെ അതിരാവിലെ പോയി കൂട്ടി മടങ്ങുകയാണ് അവർ. കൂട്ടിക്കൊണ്ടുപോകാൻ നിർദ്ദേശം കിട്ടിയതുകൊണ്ട് ധൃതിപ്പെട്ട് വന്നതാണ് അവർ. എറണാകുളത്ത് പഠിക്കുന്ന ഒരു പെൺകുട്ടി തൊട്ടടുത്ത സീറ്റിലുണ്ട്. ആശങ്കയോടെ അവൾ ഇടയ്ക്കിടെ വീട്ടിലേക്ക് വിളിച്ചുകൊണ്ടിരുന്നു.
ടോയ്ലറ്റിന് അടുത്തേക്ക് ചെന്നപ്പോൾ വാതിലിനടുത്ത് ഒരാൾ നിൽക്കുന്നുണ്ട്. നോർത്ത് കാതത്തിലെ ഫഹദിന്റെ നായകന്റെ തനിപ്പകർപ്പ്. പുറത്തെവിടെയോ ജോലി ചെയ്യുന്ന ആളാണ്. കക്കൂസിൽ പോവണമെങ്കിലും ബാത്ത് റൂമിലേക്ക് കയറാൻ പറ്റുന്നില്ല. വൃത്തിഹീനമായ ടോയ്ലറ്റിൽ ഇരിക്കാൻ സാധിക്കുന്നില്ലെന്ന് വിഷമത്തോടെ കക്ഷി പറഞ്ഞു. പലതവണ കയറിനോക്കിയെങ്കിലും ഇറങ്ങിപ്പോന്നു. വണ്ടി ഓടിത്തുടങ്ങിയതിന്റെ ആശ്വാസം ആളുടെ മുഖത്തുണ്ട്. കോഴിക്കോട്ടെത്തിയിട്ട് കാര്യം സാധിക്കാമല്ലോ എന്ന പ്രതീക്ഷ ആ സുന്ദര മുഖത്ത് ഞാൻ കണ്ടു. പ്രളയത്തിൽ മുങ്ങിപ്പോയ ഭൂഭാഗങ്ങൾക്ക് നടുവിലൂടെ വണ്ടി ഓടിക്കൊണ്ടിരുന്നു. ചുറ്റിലും മനുഷ്യരുടെ ദുരിതങ്ങളാണ്. പ്രകൃതി ദുരന്തത്തിൽ പകച്ചുപോയ മനുഷ്യരുടെ നിസ്സഹായാവസ്ഥ. വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു. കണ്ണു തുറന്നപ്പോൾ വൈകുന്നേരമായിട്ടുണ്ട്. വണ്ടി പട്ടാമ്പി സ്റ്റേഷനിൽ നിൽക്കുന്നു. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അറിയിപ്പ് വന്നു. വണ്ടി റദ്ദാക്കിയിരിക്കുന്നു. പാലത്തിൽ വെള്ളം കയറി. ഇനി പോവാൻ യാതൊരു നിർവ്വാഹവുമില്ല.
ഇത് കേട്ടപാടെ നേരത്തത്തെ കക്ഷി മറ്റെല്ലാം മറന്ന് ടോയ്ലറ്റിലേക്ക് ഓടിക്കയറുന്നത് കണ്ടു. മലപ്പുറത്തെ കുടുംബത്തിന് ഇപ്പോഴും വലിയ ടെൻഷനൊന്നുമില്ല. 'ബസ്സ് കിട്ടുമോ എന്ന് നോക്കാം പോരുന്നോ' എന്ന് അദ്ദേഹത്തോട് ചോദിച്ചു. ഇല്ല സുഖമില്ലാത്ത ഭാര്യയെ ബസ്സിൽ കയറ്റിക്കൊണ്ടുപോകാൻ കഴിയല്ല. നാട്ടിൽ നിന്ന് ബന്ധു കാറുമായി വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആശങ്കയോടെ എല്ലാവരും ട്രെയിനിൽ നിന്നിറങ്ങി. ടൗണിലേക്ക് നടന്നോളൂ വളാഞ്ചേരിക്ക് ബസ് കിട്ടുമെന്ന് നാട്ടുകാർ വന്ന് പറഞ്ഞു. അങ്ങനെ ആ വൈകുന്നേരം പട്ടാമ്പി ടൗണിലൂടെ നടന്നു. ഏകദേശം ഹർത്താൽ പ്രതീതിയിലായിരുന്നു ടൗൺ. അധികം കടകളൊന്നും തുറന്നിട്ടില്ല. ഹോട്ടലുകളാവട്ടെ തീരെ പ്രവർത്തിക്കുന്നില്ല. ഒടുവിൽ ഒരു ഹോട്ടൽ തപ്പിക്കണ്ടുപിടിച്ച് കയറി. പൊറോട്ട ഓർഡർ ചെയ്തു. ടൊമോറ്റോ ഫ്രൈ മാത്രമേയുള്ള. അത് ആവാൻ കുറച്ച് സമയം പിടിക്കും. സാമ്പാർ തരട്ടെ എന്ന് സ്നേഹത്തോടെയുള്ള സപ്ലൈയറുടെ ചോദ്യം. മതിയെന്ന് പറഞ്ഞു. ബിൽ കിട്ടിയപ്പോൾ സാമ്പാറിന് ഒരാൾക്ക് പത്ത് രൂപ. പൊറോട്ടയ്ക്ക് ഫ്രീയായി സാമ്പാർ ഒഴിച്ചുതരുന്ന കോഴിക്കോട്ടെ ഹോട്ടലുകാരെ മനസ്സിൽ നമിച്ച് ബിൽ കൊടുത്ത് പുറത്തേക്കിറങ്ങി.
വളാഞ്ചേരിക്ക് രണ്ട് ബസ് തിങ്ങി നിറഞ്ഞ് കടന്നുപോയി. ചില കടക്കാർ ബിസ്ക്കറ്റും വെള്ളവുമെല്ലാം ബസ്സ് കാത്തു നിൽക്കുന്നവർക്ക് വിതരണം ചെയ്യുന്നുണ്ട്. ഒടുവിൽ ഒരു ബസ് പൊലീസ് തടഞ്ഞു നിർത്തി എല്ലാവരെയും കയറ്റി. അങ്ങിനെ വളാഞ്ചേരിയിലേക്കുള്ള യാത്ര. വഴിയിലൊരിടത്ത് വണ്ടി നിന്നു. മുമ്പിൽ വെള്ളം കയറിയിട്ടുണ്ട്. എല്ലാം താണ്ടി വളാഞ്ചേരിയിലെത്തിയപ്പോൾ രാത്രി എട്ട് മണി. പട്ടാമ്പിയിൽ ട്രെയിനിൽ വന്നിറങ്ങിയവരെല്ലാം റോഡിലുണ്ട്. വഴിയിൽ കുടുങ്ങിയവരെ സഹായിക്കാനായി പെരുമഴയത്ത് കുറേ യുവാക്കൾ. അവർ കാലിയായി വരുന്ന വണ്ടികളെല്ലാം തടഞ്ഞു നിർത്തി കുറച്ചുപേരെ കയറ്റുമോ എന്ന് യാചിക്കുന്നു.
പലരെയും അവർ ജീപ്പിലും കാറിലും ലോറിയിലുമെല്ലാം കയറ്റിവിട്ടു. ഒടുവിൽ അവർ എവിടുന്നോ ഒരു ടൂറിസ്റ്റ് ബസ് പിടിച്ചുകൊണ്ടുവന്ന് ആളുകളെ കയറ്റാൻ തുടങ്ങി. സ്ത്രീകൾക്കും വൃദ്ധർക്കും കുട്ടികൾക്കും കുടുംബങ്ങൾക്കും മുൻഗണന. ആ ബസ് കോഴിക്കോട്ടേക്ക് യാത്രതിരിച്ചു. ഞങ്ങളെന്ത് ചെയ്യുമെന്ന് ചോദിച്ചപ്പോൾ നിങ്ങളെ കയറ്റിവിട്ടിട്ടോ ഞങ്ങൾ പോവുകയുള്ളുവെന്നായിരുന്നു മറുപടി. ഒടുവിൽ ഒരു കുട്ടി ബസ്സ് വന്നപ്പോൾ ഞങ്ങളെ അതിൽ കയറ്റി. എന്നാൽ കുറച്ചുകഴിഞ്ഞപ്പോൾ ഡ്രൈവർ പറഞ്ഞു പോവില്ലെന്ന്. അതോടെ അതിൽ നിന്നിറങ്ങി.
ഒടുവിൽ ഒരു ടൂറിസ്റ്റ് ബസ്സിൽ എന്നേയും സഹപ്രവർത്തകരെയും കയറ്റിത്തന്നു. കോഴിക്കോട്ടേക്ക് 250 രൂപവേണമെന്ന് ഡ്രൈവർ. തരാമെന്ന് പറഞ്ഞതോടെ വണ്ടി യാത്രയാരംഭിച്ചു. രാത്രി വൈകി വണ്ടി കോഴിക്കോട്ടെത്തിയപ്പോൾ റോഡിലെ വെള്ളക്കെട്ട് കുറഞ്ഞിട്ടുണ്ട്. ടോയ്ലറ്റിന് മുമ്പിൽ പരുങ്ങിയ ആൾ എന്നെ നോക്കി ഒന്ന് ചിരിച്ചു. കോഴിക്കോട്ടെത്താൻ കാത്തു നിന്നിരുന്നെങ്കിൽ എന്താവുമായിരുന്നു അവസ്ഥ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. ചോദിച്ചില്ല. നോർത്ത് കാതത്തിലെ ഫഹദിനെപ്പോലെ അയാളുടെ കാഴ്ചപ്പാടുകളും മാറിയിട്ടുണ്ടാവും എന്ന് എനിക്ക് ഉറപ്പായിരുന്നു.
( മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമാണ് ലേഖകൻ )\
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്