ഒഴുക്കുവെള്ളത്തിനൊപ്പമെത്തിയ വന്മരങ്ങളും മറ്റും ബീമുകളിലും ഷട്ടറുകളിലും ഇടിച്ച് കേടുപാടുകൾ ഉണ്ടായെന്ന് സൂചന; 15 ഷട്ടറുകൾ ഒരെണ്ണം തകരാർ മൂലം പൂർണ്ണമായി ഉയർത്താനാകാത്തത് ആശങ്കയായി; ചരിത്രത്തിലെ ഏറ്റവും വലിയ നീരൊഴുക്കിനെ താങ്ങാൻ അണക്കെട്ടിനായില്ലേ എന്ന് സംശയം; ഭൂതത്താൻകെട്ടിൽ പെരിയാർവാലി പദ്ധതി ചീഫ് എഞ്ചിനിയറുടെ സുരക്ഷാ പരിശോധന; പെരിയാറിന് കുറുകേയുള്ള ഡാമിന് ബലക്ഷയമോ?
പ്രകാശ് ചന്ദ്രശേഖർ
കോതമംഗലം:വെള്ളത്തിന്റെ കുത്തൊഴുക്കുമൂലം ഭൂതത്താൻകെട്ട് ഡാമിന് ബലക്ഷയം ഉണ്ടായെന്ന ആശങ്ക ശക്തം. ഇതേ തുടർന്ന് പെരിയാർവാലി പദ്ധതിയുടെ ചീഫ് എഞ്ചിനിയർ അണക്കെട്ട് സന്ദർശിച്ച് പരിശോധന നടത്തി. ഉച്ചയോടെയാണ് പരിശോധനയ്ക്കായി ചീഫ് എഞ്ചിനിയറുടെ നോതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഡാമിലെത്തിയത്. അടുത്തിടെയാണ് മുഴവൻ ഷട്ടറുകളും മോട്ടോറുകളും അനുബന്ധ ഉപകരണങ്ങളും മാറ്റി പുതിയവ സ്ഥാപിച്ചത്. കല്ലുകൾ തെളിയാൻ പാകത്തിൽ പഴക്കം ചെന്ന പാലത്തിന്റെ ഭീമുകൾ കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തുകയും ചെയ്തിരുന്നു.
ഡാമിന്റെ ചരിത്രത്തിലുണ്ടായ ഏറ്റവും വലിയനീരൊഴുക്കാണ് കഴിഞ്ഞ ദിവസങ്ങളുണ്ടായത്. പരമാവധി സംഭരണ ശേഷിയായ 34.95 അഞ്ച് മീറ്ററും പിന്നിട്ട് 36.20 മീറ്റർവരെ ജലനിരപ്പ് ഉയർന്നിരുന്നു. ഇടമലയാർ -ചെറുതോണി ഡാമിൽ നിന്നുള്ള വെള്ളമൊഴുക്കും വൃഷ്ടിപ്രദേശത്തകനത്ത മഴയുമാണ് ഭൂതത്താൻകെട്ട് ഡാമിലെ ജലപ്രവാഹത്തിന് കാരണം. ഇടമലയാർ -ചെറുതോണി അണക്കെട്ടുകൾ തുറക്കുന്നതിന്റെ മുന്നോടിയായി ഭതൂത്താൻകെട്ട് ഡാമിന്റെ 15 ഷട്ടറുകളും തുറന്നിരുന്നു. ഇതുകൊണ്ട് തന്നെ വെള്ളം ഇവിടെ കാര്യമായി തങ്ങാതെ താഴ്ഭാഗത്തേക്ക് ഒഴുകിപ്പോയി. ഇത് മൂലം ഡാമിന് കാര്യമായ സമ്മർദ്ദമുണ്ടായില്ല എന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
പ്രത്യക്ഷത്തിൽ ഡാമിന്റെ 15 ഷട്ടറുകൾ ഒരെണ്ണം തകരാർ മൂലം ഇതുവരെ പൂർണ്ണമായി ഉയർത്താനായിട്ടില്ല. ഇതാണ് ആശങ്കയ്ക്ക് കാരണം. എന്നാൽ നിർമ്മാണത്തിലെ അപാകതയാണ് ഇതിന് കാരണമെന്നാണ് അധികൃതതരിൽ നിന്നും ലഭിച്ച വിവരം. തകരാർ പരിഹരിക്കാൻ മെക്കാനിക് വിഭാഗം നടത്തിയ നീക്കം പലതവണ പരാജയപ്പെട്ടു. ഇത് സംബന്ധിച്ചും ചീഫ് എഞ്ചിനിയർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുമെന്നാണ് സൂചന. ഭൂതത്താൻകെട്ടിന് ബലക്ഷയമുണ്ടെങ്കിൽ അത് ആലുവയ്ക്കും കൊച്ചിക്കും വലിയ ഭീഷണിയാണ്. പെരിയാറിലേക്ക് വെള്ളത്തിന്റെ ഒഴുക്ക് ക്രമീകരിക്കുന്നതിൽ പ്രധാന പങ്ക് ഭൂതത്താൻകെട്ടിനുണ്ട്. ഈ സാഹചര്യത്തിലാണ് അടിയന്തര സുരക്ഷാ പരിശോധന നടന്നത്.
അതിനിടെ ഒഴുക്കുവെള്ളത്തിന്റെ സമ്മർദ്ദം കുറയ്ക്കാൻ ഷട്ടറുകളുടെ ഉയരം കുറയ്ക്കണമെന്ന് ദുരന്തനിരവാരണ അതോററ്റി നിർദ്ദേശിച്ചിട്ടുണ്ട്. ഇടുക്കിയിൽ നിന്നും ഒഴുക്കുന്ന വെള്ളം 2000 ഘനമീറ്ററായാലും പ്രശ്നമില്ലന്നാണ് അവരുടെ വിലയിരുത്തൽ. എന്നാൽ കണക്കൂകൂട്ടലുകൾ തെറ്റിയാൽ പാലത്തിന്റെ നിലനിൽപ്പുതന്നെ അവതാളത്തിലാവുമെന്ന് നാട്ടുകാരും പറയുന്നു. ഇന്ന് ഉച്ചയോടെ ഭൂതത്താൻകെട്ട് ഡാമിൽ നടത്തിയ പരിശോധനയിലാണ് ഷട്ടറുകളുടെ ഉയരം കുറയ്ക്കേണ്ട സാഹചര്യം തർക്കാലും ഇല്ലന്ന് പെരിയാർവാലി അധികൃതർ മാധ്യമങ്ങളോട് വ്യക്തമാക്കിയത് .പെരിയാർവാലി പദ്ധതി ചീഫ് എഞ്ചിനിയർമാരായ ടി ജി സെൻ,വി എസ് ഷാജി എന്നിവരാണ് ഡാമിൽ പരിശോധന നടത്തിയത്.
വെള്ളമൊഴുക്ക് പരമാവധി സംഭരണശേഷിയും കടന്നതോടെ ഷട്ടറുകളിൽ തട്ടിയായിരുന്നു താഴേക്ക് ഒഴുകിയിരുന്നത്. ഈ സ്ഥിതിയിൽ പാലത്തിലേക്ക് കൂടി വെള്ളം ഒഴുകിയെത്താൻ സാധ്യത ഉണ്ടെന്നും അതിനാൽ ഷട്ടറിന്റെ താഴ്ഭാഗം നിശ്ചിത അളവിൽ മുറിച്ചുമാറ്റണമെന്നുമായിരുന്നു ദുരന്തനിവാരണ അതോററ്റിയുടെ ശുപാർശ. എന്നാൽ ഇന്ന് നീരൊഴുക്ക് കുറഞ്ഞിട്ടുണ്ടെന്നും ഷട്ടറുകൾ മുറിച്ചുമാറ്റേണ്ട ആവശ്യമില്ലന്നുമാണ് ഉദ്യോഗസ്ഥ സംഘത്തിന്റെ വിലയിരുത്തൽ. ഇടുക്കിയിൽ നിന്നും 2000 ഘനമീറ്റർ വെള്ളം ഒഴുക്കി വിട്ടാൽ പോലും 50 സെന്റീമീറ്റർ മാത്രമേ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളു എന്നുമാണ് ചീഫ് എഞ്ചിനിയർമാരുടെ വെളിപ്പെടുത്തൽ.
തകർച്ചയിലേക്ക് കൂപ്പുകുത്തിയ ഡാം അടുത്തകാലത്ത് പെരിയാർ വാലി പുനഃരുദ്ധരിച്ചിരുന്നു.തറക്കല്ലുകൾ കാണാൻപാകത്തിൽ കോൺക്രീറ്റ് പൊളിഞ്ഞുപോയ ഡാമിന്റെ ബീമുകൾ സിമന്റ് മിശ്രിതം പൂശി ബലപ്പെടുത്തിയതായും അധികൃതർ അവകാശപ്പെടുന്നു. ഇപ്പോൾ നടത്തിയിട്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അനിയന്ത്രിത അളവിലെത്തുന്ന ജലപ്രവാഹത്തിന്റെ സമ്മർദ്ദം അധികനാൾ താങ്ങുമോ എന്നകാര്യത്തിൽ പ്രദേശവാസികളിലേറെപ്പേരും ആശങ്കയിലാണ്. വടാട്ടുപാറ-ഇടമലയാർ മേഖലകളിലേയ്ക്കുള്ള പ്രധാന ഗതാഗതമാർഗ്ഗമാണ് അണക്കെട്ടിന്റെ ഭാഗമായി നിർമ്മിച്ചിട്ടുള്ള പാലം.കിഴക്കൻ മേഖലയിലെ പ്രാധാന വിനോദ സഞ്ചാരകേന്ദ്രം കൂടിയായ ഭൂതത്താൻകെട്ടിൽ ദുരന്ത സാധ്യതയിലേക്ക് വിരൽചൂണ്ടുന്ന ഏതുകാര്യവും സർക്കാർ ഗൗരവമായി എടുക്കണമെന്നും വേണ്ടിവന്നാൽ മറ്റ് വിദഗ്ധ ഏജൻസികളെക്കൊണ്ട് ഡാം പരിശോധിപ്പിക്കണമെന്നുമാണ് പരക്കെ ഉയരുന്ന ആവശ്യം.
ഇടുക്കിയിൽ നിന്ന് ഒഴുക്കുവെള്ളത്തിനൊപ്പമെത്തിയ വന്മരങ്ങളും മറ്റും ബീമുകളിലും ഷട്ടറുകളിലും ഇടിച്ച് കേടുപാടുകൾ ഉണ്ടായോ എന്നുള്ള കാര്യങ്ങളിലും ഇന്ന് ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തും. നിലവിൽ ഡാം സുരക്ഷിതമാണെന്നും ഇത് പതിവ് പരിശോധനയാണെന്നുമാണ് അധികൃതരുടെ വിശദീകരണം. കേരളത്തിലെ എറണാകുളം ജില്ലയിൽ പെരിയാറിന് കുറുകെയുള്ള ഒരു അണക്കെട്ട് ആണ് ഭൂതത്താൻ കെട്ട്. കോതമംഗലം - തട്ടേക്കാട് വഴിയിൽ കീരംപാറ കവലയിൽ നിന്ന് ഇടത്തോട്ട് ഇടമലയാർ വഴിയിൽ 5 കിലോമീറ്റർ അകലെയാണ് ഭൂതത്താൻ കെട്ട് സ്ഥിതി ചെയ്യുന്നത്. കുട്ടമ്പുഴ പ്രദേശത്ത് നിന്ന് വരുന്ന പെരിയാറിന്റെ കൈവഴിയും ചാരുപാറ - ഇഞ്ചത്തൊട്ടി പ്രദേശത്ത് നിന്ന് വരുന്ന പെരിയറിന്റെ മറ്റൊരു കൈവഴിയും തട്ടേക്കാട് പ്രദേശത്ത് കൂടിച്ചേർന്നതിനുശേഷമാണ് ഭൂതത്താൻ കെട്ട്. കോതമംഗലം പട്ടണത്തിൽ നിന്ന് 11 കിലോമീറ്റർധ2പ ദൂരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇവിടെ പ്രകൃതിദത്തമായ വെള്ളം കെട്ടി നിൽക്കുന്ന ഒരു അണ മുൻപേ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഇതിന് ഭൂതത്താൻകെട്ട് എന്ന പേരുവന്നത്. ഇവിടെയാണ് പുതിയ അണക്കെട്ട് സർക്കാർ പണിതത്.
ഡോ. സാലിം അലി പക്ഷിസങ്കേതം, തട്ടേക്കാട് പ്രദേശത്ത് കാണുന്ന ജലാശയം ഭൂതത്താൻ കെട്ട് അണക്കെട്ടിന്റെ സംഭരണജലമാണ്. ഇടമലയാർ റിസർവോയർ ഇവിടെ നിന്ന് 12 കി.മി ദൂരത്തിലാണ്. അവിടേക്കുള്ള റോഡ് നിർമ്മിച്ചിരിക്കുന്നത് ഈ അണക്കെട്ടിന് മുകളിലൂടെയാണ്. മലയാറ്റൂർ വനമേഖലയിലേക്കും മലയാറ്റൂർ പള്ളിയിലേക്കും കിഴക്കൻ മേഖലയിൽ നിന്ന് ഈ അണക്കെട്ടിന് മുകളിലൂടെ സഞ്ചരിക്കാവുന്നതാണ്.
Stories you may Like
- യുക്രെയിനിലെ ഡാം തകർത്തത് റഷ്യയെന്നു തന്നെ സൂചന
- മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കണം: സമരപ്രഖ്യാപന സമ്മേളനം കൊച്ചിയിൽ
- മുല്ലപ്പെരിയാർ വിഷയത്തിൽ സമരപ്രഖ്യാപനം ഫെബ്രുവരി ഏഴിന്
- യുക്രെയിനിൽ കൂറ്റൻ അണക്കെട്ട് തകർത്തതോടെ വെള്ളപ്പൊക്ക ഭീഷണി
- കരാർ പാലിക്കാം, മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം; റോഷി അഗസ്റ്റിൻ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍