ഈ പ്രളയ ദുരിതത്തിൽ നിന്നും കേരളത്തെ കരകയറ്റാൻ സർക്കാർ മാത്രം വിചാരിച്ചാൽ നടക്കുകയില്ല; പിണറായി തുടങ്ങി മോഹൻ ലാലും മമ്മൂട്ടിയും ഏറ്റെടുത്ത മഹാവിപ്ലവത്തിനൊപ്പം നമ്മുക്കും കൈ കോർക്കാം
മറുനാടൻ ഡെസ്ക്
കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് ഈ ദിവസങ്ങളിൽ സംഭവിച്ചത്. 1923ന് ശേഷം കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തം എന്നാണ് കഴിഞ്ഞ ഒരാഴ്ച്ചയായി തുടരുന്ന മഴവെള്ളപ്പാച്ചിൽ വ്യക്തമാക്കുന്നത്. ഇടുക്കി അണക്കെട്ടിന്റെ ചരിത്രത്തിൽ ഇതുവരെ തുറന്ന് വിടേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. ഇതിന് മുൻപ് രണ്ട് തവണ ഇടുക്കി അണക്കെട്ട് തുറന്ന് വിടേണ്ടി വന്നപ്പോഴും ഇത്രയും ഭീതിതമായ ഒരു സാഹചര്യം ഉണ്ടായിരുന്നില്ല. എന്ന് മാത്രമല്ല അഞ്ച് ഷട്ടറുകളും ഒരുമിച്ച് തുറക്കുന്നതും കേരളത്തിലെ 25 അണക്കെട്ടുകൾ ഒരുമിച്ച് തുറക്കുന്നതുമൊക്കെ ചരിത്രത്തിൽ നടാടെയാണ്. ദുരന്തങ്ങൾ കൈവിട്ട് പോയില്ല എന്ന് മാത്രമല്ല അണക്കെട്ട് തുറന്ന് വിട്ടതിന്റെ പേരിൽ ഒരു ജീവൻ പോലും നഷ്ടപ്പെട്ടില്ല എന്നതും അഭിമാനത്തോടു കൂടി ഓർക്കാവുന്ന വസ്തുതയാണ്.
അതിനൊക്കെ അപ്പുറം ഈ ദുരന്തത്തെ നമ്മളെങ്ങനെ നേരിട്ടു എന്നത് ശ്രദ്ധയോടെ വീക്ഷിക്കേണ്ടതാണ്. കേരളീയ സമൂഹം ഒരുപോലെ ദുരന്തത്തിനിരയായവർക്ക് ആശ്വസവുമായി രംഗത്തെത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ കൊടുത്ത് തുടങ്ങിയ ചലഞ്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരു ലക്ഷം രൂപ കൊടുത്ത് ഏറ്റെടുക്കുകയും ബിജെപി നേതാവായിരുന്ന ഇപ്പോഴത്തെ ഗവർണർ കുമ്മനം രാജശേഖരൻ ഒരു ലക്ഷം രൂപ കൊടുത്ത് അതിനെ ചൂടു പിടിപ്പിക്കുകയും ചെയ്തപ്പോൾ നമ്മുടെ തെട്ടയൽപക്കത്തെ സംസ്ഥാനമായ തമിഴ്നാടും പുതുച്ചേരിയും ആ സഹായത്തിനും പിന്തുണയ്ക്കും പിന്തുണ നൽകി രംഗത്ത് വന്നു.
തൊട്ടു പിന്നാലെ തമിഴ് നാട്ടിലെ പ്രധാന സിനിമാ നടന്മാരൊക്കെ തന്നെ കേരളത്തിന്റെ ദാരുണമായ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ വേണ്ടി പത്തും ഇരുപതും ഇരുപത്തഞ്ചും ലക്ഷം വരെ സംഭാവന നൽകി. മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മ പത്തു ലക്ഷം രൂപ കൂട്ടായി നൽകിക്കൊണ്ട് അൽപം നാണംകേട് ഉണ്ടാക്കിയെങ്കിലും ആ നാണംകേട് തിരുത്താൻ ആദ്യം രംഗത്ത് വന്നത് മലയാളിയുടെ എക്കാലത്തേയും പ്രിയ നടനായ മോഹൻലാൽ തന്നെയായിരുന്നു. 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് മോഹൻലാൽ മാതൃകയായതിന് തൊട്ടു പിന്നാലെ മലയാളത്തിലെ മറ്റൊരു മെഗാ സ്റ്റാരായ മമ്മൂട്ടിയും മകനും ചേർന്ന് 25 ലക്ഷം രൂപ നൽകി. മലയാളത്തിലെ മറ്റ് സിനിമാ താരങ്ങളും ഈ സൂപ്പർ താരങ്ങളുടെ പാത പിന്തുടർന്നുകൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകുകയാണ്.
യൂസഫലിയെ പോലെയും ബി. ആർ ഷെട്ടിയേയും പോലെയുള്ള വ്യവസായ പ്രമുഖരും അഞ്ചും ആറും കോടി രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുകയാണ്. രാഷ്ട്രീയ പാർട്ടികളും മാധ്യമ സ്ഥാപനങ്ങളും മന്ത്രിമാരും എംഎൽഎമാരും ജനപ്രതിനിധികളും പഞ്ചായത്തുകളും സർക്കർ ഉദ്യോഗസ്ഥന്മാരുമൊക്കെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകുകയാണ്. വെള്ളപ്പൊക്ക ദുരിതം റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ മറുനാടൻ മലയാളി നൽകിയ ചെറിയ ബോണസ് തുക ഞങ്ങളുടെ കോഴിക്കോട് ലേഖകനായ ജാസിം മൊയ്തീനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത് അഭിമാനത്തോടു കൂടി എടുത്തു പറയുകയാണ്. ഫേസ്ബുക്കെടുത്ത് നോക്കിയാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 100 രൂപ മുതൽ സംഭാവന നൽകിയ നിരവധി പേരുടെ അനുഭവ വിവരങ്ങൾ കാണാം.
ഒരു പക്ഷേ കേരളീയ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഒരു ദുരന്തത്തെ സമൂഹം ഒറ്റക്കെട്ടായി കൈകാര്യം ചെയ്യുന്നത്. നുറുകണക്കിന് ആളുകളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന തന്നുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പണം എത്തുന്നത് ഈ സമയത്ത് തന്നെയായിരിക്കും. സർക്കാർ സംവിധാനങ്ങൾ പണം ധൂർത്തടിക്കുന്നവയാണ് എന്ന് വിശ്വസിക്കുന്ന കേരളീയ സമൂഹം പക്ഷേ മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയെക്കുറിച്ച് അങ്ങനെയൊരു ആശങ്കയേ പുലർത്താത്തത് ഇതു വരെ അതുണ്ടാക്കിയ ചരിത്രം ചൂണ്ടിക്കാണിച്ചു തന്നെയാണ്.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഏകദേശം 800 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലെത്തിയതും അത് വിതരണം ചെയ്തതും. പിണറായി വിജയന്റെ രണ്ടു വർഷത്തിനിടയിൽ 424 കോടി രൂപ ദുരിതാശ്വാസ നിധിയിലെത്തുകയും വിതരണം ചെയ്യുകയും ചെയ്തു. ഈ ദിവസങ്ങളിലെ കണക്കു കൂടി പുറത്ത് വരുമ്പോൾ അത് 1000 കോടി ആകുമെന്നാണ് കണക്കാക്കുന്നത്. സർക്കാരിന്റെ പ്ലാനിലോ ബജറ്റിലോ ഒന്നും വരാതെ ജനങ്ങൽ സ്വമനസാലെ നൽകുന്ന സംഭാവനയാണ് സ്നേഹത്തിന്റെ അടയാളമാണ് ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന. ഈ തുക കൃത്യമായി അർഹതപ്പെട്ടവർക്ക് എത്രയും വേഗത്തിൽ എത്തിക്കുന്നുണ്ട് എന്നതാണ് കേരളം മാതൃകയാകുന്നതിന്റെ പ്രധാനപ്പെട്ട കാരണം.
മഹാരാഷ്ട്രയിലും തമിഴ്നാട്ടിലുമൊക്കെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തിയ പണം വേണ്ടപ്പെട്ടവർ കൊണ്ടു പോയതിനെ കുറിച്ചുള്ള ആരോപണങ്ങൾ ഉണ്ടായപ്പോൾ കേരളത്തിൽ അങ്ങനെ ഒരിക്കലും സംഭവിച്ചിട്ടില്ല എന്നതും സംഭവിക്കുകയില്ല എന്നതും എടുത്തു പറയേണ്ടതാണ്. പ്രതിപക്ഷ പാർട്ടികൾ പോലും ഇന്നേവരെ ഏതെങ്കിലുമൊരു മുഖ്യമന്ത്രി തന്റെ ദുരിതാശ്വാസ നിധിയിലെ പണം വക മാറ്റി ചെലവഴിച്ചെന്നൊ ധൂർത്തടിച്ചെന്നോ ആരോപണമുന്നയിച്ചിട്ടില്ല. കാരണം അത് ജനങ്ങൾ തങ്ങളുടെ സ്നേഹത്തിന്റെ പ്രതീകമായി നൽകുന്ന സംഭാവനയാണ്.
അത് സ്നേഹത്തിന്റെ അടയാളമാണ്. പിണറായി വിജയൻ അധികാരമേറ്റതിനു ശേഷം മുഖ്യമന്ത്രിയുടെ ദുരതാശ്വാസ നിധിയിൽ കിട്ടുന്ന പണം വിതരണം ചെയ്യുന്നതിന് ഒരുപാട് മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. ഏറ്റവും വേണ്ടപ്പെട്ടവർക്ക് ഏറ്റവും വേഗം കിട്ടാൻ വേണ്ടി അപേക്ഷ അംഗീകരിച്ചാൽ അത് നൂറു ദിവസത്തിനകം നൽകണമെന്ന മാനദണ്ഡമാണ് മുഖ്യമന്ത്രി കൊണ്ടു വന്നിരിക്കുന്നത്. അതിന്റെ പ്രതിഫലനവും ഏറെയാണ്. അതുകൊണ്ടു തന്നെ മുഖ്യമന്ത്രി തുടങ്ങി വക്കുകയും പ്രതിപക്ഷ നേതാവ് ഏറ്റെടുക്കുകയും മലയാളത്തിലെ രണ്ടെ മെഗാ സ്റ്റാറുകൾ അംബാസിഡർമാരാകുകയും ചെയ്ത ഈ മഹത്തായ ദൗത്യം ഏറ്റെടുക്കാൻ ഓരോ കേരളീയനും ബാധ്യതയുണ്ട്.
Stories you may Like
- ഉമ്മൻ ചാണ്ടി സർക്കാരിനേക്കാൾ ഇരട്ടി തുക വിതരണം ചെയ്തത് പിണറായി സർക്കാർ
- സിപിഎമ്മുകാർ കസ്റ്റഡിയിൽ നിന്നും മോചിപ്പിച്ച നിധിൻ പിടിയിൽ
- രണ്ടാം പിണറായി സർക്കാറിന്റെ യഥാർത്ഥ പ്രോഗ്രസ് കാർഡ്
- സംസ്ഥാനത്ത് ദുരിതപ്പെയ്ത്ത്! അഞ്ച് ജില്ലകളിൽ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു
- മഴക്കെടുതി: തിരുവനന്തപുരത്ത് 21 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍