ഒർമ്മകൾക്ക് മുൻപിൽ പിതൃപിണ്ഡം സമർപ്പയാമി
രവികുമാർ അമ്പാടി
ചിന്നംപിന്നം പെയ്യുന്ന മഴ മംഗളകാരിയാണത്രെ! ചെറിയമ്മയുടെ കല്യാണനാളിൽ, തറവാട്ടുമുറ്റത്തുയർത്തിയ പന്തലിലെ മടക്ക് കസേരയിലിരുന്ന് മുത്തശ്ശി ഇത് പറയുമ്പോൾ, മടിയിലുണ്ടായിരുന്നു ഞാനും. ചുണ്ടിൽ നിന്നും ഒലിച്ചിറങ്ങുന്ന വെറ്റിലനീര് തുടച്ച്, ചാർത്തിലേക്ക് ചാരിവച്ച് മുളങ്കമ്പിൽ ഈരിഴതോർത്ത് തൂക്കി, നേരിയതിന്റെ സ്ഥാനം ശരിയാക്കി മുത്തശ്ശി ആഞ്ജാപിച്ചു.
'ഇനി എഴുന്നേൽക്കാ..... അവർ എത്താറായി'. പന്തലിനു പുറത്തേ തൊടിയിലപ്പോൾ മഴചാറുന്നുണ്ടായിരുന്നു. അതിരാവിലെ എഴുന്നേറ്റ്, ബലിതർപ്പണത്തിനിറങ്ങിയപ്പോൾ പെയ്തിറങ്ങിയ കുഞ്ഞുമഴ കൂട്ടിക്കൊണ്ട് പോയത് മുത്തശ്ശിയുടെ മടിയിലേക്കായിരുന്നു.
തർപ്പണ വേദിയിൽ നല്ല തിരക്കാണ്. ഊഴപ്രകാരം അവസരമെത്താൻ രണ്ടു മണിക്കൂറെങ്കിലും കാത്തിരിക്കണം. കാപ്രാ തടാകക്കരയിലെ താൽക്കാലിക തമ്പിൽ ജനത്തിരക്കാണ്. ചാറ്റൽ മഴയിൽ നിന്നും രക്ഷനേടാൻ ആളുകൾ അതിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്.
'മഴയും വെയിലുമൊക്കെ നമുക്കുള്ളത് തന്നെയാഡോ....എല്ലാം കൊള്ളണം. ന്നാലേ ആരോഗ്യോണ്ടാവൂ...' മുത്തച്ഛന്റെ വാക്കുകൾ എവിടെനിന്നെറിയാതെ കാതിലെത്തി. കൊത്തുപണികളുള്ള മരക്കസേരയിൽ, വെളുത്ത താടിയും തടവിയിരിക്കുന്ന മുത്തശ്ശന്റെ കൈയിൽ എപ്പോഴും ഏതെങ്കിലും ഒരു പുസ്തകമുണ്ടാകും.
ഇംഗ്ലീഷ് സാഹിത്യത്തിന്റെ ആരാധകനായിരുന്നു മുത്തശ്ശൻ. ഊട്ടിയിലായിരുന്ന സമയത്താണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത്. നാട് വിട്ടുപോകുന്ന ബ്രിട്ടീഷുകാരുടെ ലൈബ്രറിയിലെ പുസ്തകങ്ങൾ മുത്തശ്ശൻ വാങ്ങിക്കൂട്ടി. ഇംഗ്ലീഷ് അക്ഷരങ്ങൾ കൂട്ടിവായിക്കാനും അടിസ്ഥാന വ്യാകരണം മനസ്സിലാക്കുവാനും തുടങ്ങിയപ്പോൾ മുതൽ ഇംഗ്ലീഷ് പുസ്തകങ്ങൾ തരുമായിരുന്നു. വായിച്ച് അർത്ഥം മലയാളത്തിൽ പറഞ്ഞു കൊടുക്കണം. അർത്ഥമറിയാത്ത വാക്കുകൾ വരുമ്പോൾ നിഘണ്ടുനോക്കുവാനും പരിശീലിപ്പിച്ചത് മുത്തശ്ശനായിരുന്നു.
ഔദ്യോഗിക വിദ്യാഭ്യാസം ഒരു പാഴ്ച്ചരക്കായി മാറിയപ്പോഴും ഒരു ജീവനോപാധിയായി എത്തിയത്, ഈ വായനയായിരുന്നു. എഴുത്തിന്റെ ലോകത്തേക്ക് ആകർഷിച്ച വായന.
മെല്ലെ, മഴച്ചാറ്റൽകൊണ്ട് തടാകക്കരയിലൂടെ നടന്നു. കുഞ്ഞലകളെ തഴുകിയെത്തുന്ന തണുത്ത കർക്കിടകക്കാറ്റ്.തടാകത്തിൽ കുളക്കോഴികൾ നീന്തിത്തുടിക്കുന്നു. പണ്ട് വടക്കേപ്പുഴയിൽ നിന്നും ധാരാളം കുളക്കോഴികൾ തൊടിയിലെത്താറുണ്ടായിരുന്നു. മുക്കൂറ്റിയും തൊട്ടാവാടിയും കാശിത്തുമ്പയുമൊക്കെ നിറഞ്ഞ പറമ്പിലൂടെ, പരദൂഷണം പറഞ്ഞുനടക്കുന്ന കുളക്കോഴികൾ ബാല്യകാലത്തെ കൗതുകങ്ങളിലൊന്നായിരുന്നു.
പരദൂഷണത്തിനൊടുവിലെ തറവാട്ടുകുളത്തിലിറങ്ങി നീന്തിത്തുടിച്ച് ഉല്ലസിച്ചശേഷം പുഴക്കരയിലേക്ക് മടക്കയാത്ര.
'പുഴയോരത്തെ, മളങ്ങളിൽ ഒളിച്ചിരുന്ന് മുട്ടയിടാൻ പോവുകയാണ്.' തെറുപ്പുബീഡിയും വലിച്ച്, ഉമ്മറക്കോലായിൽ കാലുനീട്ടിയിരുന്ന് ഉണ്ണിമ്മാൻ പറയും. എയർഫോഴ്സിലെ ഉദ്യോഗം കഴിഞ്ഞ് വിശ്രമജീവിതം നയിക്കുന്ന കാലം. ഒരല്പം പച്ചക്കറി കൃഷിയുമുണ്ട്. വൈകീട്ട് ഞങ്ങൾ വേണം എല്ലാത്തിനും വെള്ളം നനക്കാൻ. കുഞ്ഞു കുടങ്ങളിൽ, കുളത്തിൽ നിന്നും വെള്ളം കോരിയുള്ള ജലസേചനം കഴിഞ്ഞാൽ പിന്നെ യാത്രയാണ് ഭാസ്കരേട്ടന്റെ മുരുകാ കഫേയിലേക്ക്. ചില്ലലമാരിയിൽ നിരത്തിയ പലഹാരങ്ങൾകണ്ട് വായിൽ വെള്ളമൂറാൻ തുടങ്ങുമ്പോഴേക്കും ഉണ്ണിമ്മാന്റെ ആജ്ഞ ഉയരും.
'ഭാസ്കരാ... കുട്ട്യോൾക്ക് വേണ്ടതെന്താന്ന്വച്ചാൽ കൊടുക്ക്...' ഇഷ്ടാനുസരണം പലഹാരങ്ങളുടെ ഓർഡർ തയ്യാറാക്കുമ്പോഴേക്കും ഉണ്ണിമ്മാൻ പുറത്തെ ബഞ്ചിലിരുന്ന് പുകയൂതിവിട്ട് രാഷ്ട്രീയ സംവാദം തുടങ്ങിയിരിക്കും.
കുളക്കോഴികളുടെ പരദൂഷണം ഓർമ്മകളെ തറവാട്ട് മുറ്റത്തെത്തിച്ചു.
കിഴക്കെമുറ്റത്തെ മുല്ലച്ചെടികൾക്കരികിലെ നാൽ മണിപ്പൂക്കൾ വിരിയാൻ കാത്തിരുന്ന മദ്ധ്യവേനലവധിക്കാലം. എന്നാലേ വെയിലിന്റെ ചൂട് കുറയൂ എന്നാണ് മുത്തശ്ശിപറയാറ്. ഓലമടൽ വെട്ടി ക്രിക്കറ്റ് ബാറ്റ് ഉണ്ടാക്കി റബ്ബർ പന്തുകൊണ്ട് ക്രിക്കറ്റ് കളിക്കാൻ തുടങ്ങുമ്പോഴേക്കും ഗോമാമ എന്നു വിളിക്കുന്ന വല്യമ്മാവനും എത്തും കളിയിൽ പങ്ക് ചേരാൻ. നാട് ഓടിയപ്പോഴൊക്കെ നടുവേ ഓടിയ മനുഷ്യൻ. ഏറ്റവും പുതിയ അറിവുകളിലും പുതിയ രീതികളിലും ആനന്ദം കണ്ടെത്തിയിരുന്നയാൾ. ഇലക്ട്രോണിക്സ് എഞ്ചിനീയർ ആയിരുന്നു. ബുഷിന്റെയും ഫിലിപ്സിന്റെയും വാൽവ് റേഡിയോകൾ നാട് ഭരിക്കുന്ന കാലത്ത് സാങ്കേതിക വിദ്യ പഠിച്ചിറങ്ങിയ ആൾ. പിന്നീട് വന്ന പുതുതലമുറക്കാരുടെയെല്ലാം മനഃശാസ്ത്രവും കാലാകാലങ്ങളിൽ പഠിച്ചെടുത്തു.
കിഴക്കെമുറ്റത്ത് ഉപ്പ് വച്ചുകളിക്കുവാൻ മുന്നിട്ടു നിന്നിരുന്ന ഇന്ദിരച്ചേച്ചി. ആദ്യമായി കവിത എഴുതാനുള്ള പ്രചോദനം തന്നത് ചേച്ചിയായിരുന്നു. സഫലീകരിക്കാത്ത മോഹങ്ങളുമായി, വൈറ്റില ബൈപ്പാസിൽ ഒരു ലോറിയുടെ ചക്രത്തിനടിയിൽ കുരുങ്ങി യാത്രയായത്, ഞാൻ ആദ്യമായി ശംബളം വാങ്ങിയെത്തുന്ന ദിവസം. അതിനും മുൻപേ, ഇനിയും അറിയാത്ത ഏതോ നിരാശയിൽ, കയറിൽ തൂങ്ങിയാടിയ സേതുവെട്ടൻ. എല്ലാത്തിനും ഒടുവിൽ, കട്ടിക്കണ്ണടക്കു പുറകിലെ ഗൗരവത്തിൽ സ്നേഹം ഒളിപ്പിച്ചുവച്ചിരുന്ന അച്ഛൻ.
'എള്ളും പൂവും ചന്ദനവും കൂട്ടി......' മൈക്കിലൂടെ കാർമ്മികന്റെ ശബ്ദം ഉയർന്നു. മുന്നിലിരുന്ന കിണ്ടിയിലേക്ക് പുണ്യനദികളെ ആവാഹിച്ചുവരുത്തി, പുണ്യതീർത്ഥം തളിച്ച് ശുദ്ധമാക്കിയ ബലിപീഠത്തിലേക്ക് ഓർമ്മകളെ ആവാഹിച്ചിരുത്തി.
'ജ്ഞാത അജ്ഞാത പിതൃക്കളേയും....' കർമ്മിയുടെ ശബ്ദം കൂടുതൽ ഉച്ചത്തിലാവുകയാണ്. അതോടൊപ്പം മഴയ്ക്കും ശക്തികൂടുന്നു. ഓർമ്മകളിലൂടെ മനസ്സിലേക്ക് പെയ്തിറങ്ങിയ പിതൃസങ്കല്പങ്ങൾ... ആഗ്രഹപൂർത്തിക്കായി അനുഗ്രഹിക്കുന്നതാണീ മഴ...
ബലിച്ചോറ് ഉരുളയുരുട്ടി വിരിച്ചിട്ട ദർഭക്ക് മുന്നിൽ വച്ചു. മാപ്പ് അപേക്ഷിക്കാൻ ഒന്നുമില്ലായിരുന്നു, കാരണം ഏതു തെറ്റും പൊറുത്തുതന്നിട്ടുള്ളവരാണവരൊക്കെയും. ഓരോരുത്തരായി വീണ്ടും മുന്നിൽ തെളിഞ്ഞു വരുന്നു.
ന്നാലും നീ ഓർത്തല്ലോ കുട്ട്യേ ഞങ്ങളെയൊക്കെ...' എന്നത്തേയും പോലെ മുടിയിഴകളിലൂടെ വിരലുകളോടിച്ച് തന്നെയാണ് മുത്തശ്ശി പറഞ്ഞത്.
എന്നത്തേയും പോലെ, അച്ഛൻ അടുത്തുവന്ന് തോളിലൊന്നു തട്ടി.
'എന്നാൽ ശരി....' അത്രമാതം. പിന്നെ പുറകോട്ട് തിരിഞ്ഞുനിന്ന് കട്ടിക്കണ്ണടയൂരി കണ്ണുകൾ തുടച്ചു. കണ്ണീൽ സ്നേഹനീര് ഊറിവരുന്നത് മകൻ കണ്ടാൽ ഗൗരവം കുറഞ്ഞുപോയാലോ.
'പിണ്ഡത്തിൽ തൊട്ട് നമസ്കരിക്കുക.' കർമ്മിയുടെ വാക്കുകൾ. ഉരുകുന്ന നെഞ്ചുമായി തലകുനിച്ചു. ബലിച്ചോറിൽ ഉതിർന്നുവീണ രണ്ടുതുള്ളി കണ്ണുനീർ അതിനോട് ലയിച്ചു ചേർന്നു. മെല്ലെ തലയുയർത്തി, വരളുന്നതോണ്ടായാൽ, പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
'പിതൃപിണ്ഡം സമർപ്പയാമി.'
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍