എല്ലാവരുടേയും ആളായ ശ്രീധരൻപിള്ളയെ പ്രസിഡന്റാക്കിത് പൊതു സമ്മതനായ നേതാക്കളേയും സാമൂഹ്യ പ്രവർത്തകരേയും സിനിമാക്കാരേയും പാർട്ടിയിലേക്ക് കൊണ്ടു വരാൻ; ഇ ശ്രീധരൻ മുതൽ മോഹൻലാൽ വരെ സ്വപ്ന പട്ടികയിൽ; കോൺഗ്രസിലെ പ്രമുഖരുമായി ചർച്ച തുടരുന്നു; പാർട്ടി വിട്ടു പോയ പ്രമുഖർക്കും സ്ഥാനം നൽകി തിരികെ കൊണ്ടു വരും; വക്കീൽ പണിയുടെ തിരക്കിനിടയിലും സജീവ നീക്കങ്ങളുമായി ശ്രീധരൻ പിള്ള
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കേരളത്തിലെ ബിജെപിയിൽ ഒരു ഗ്രൂപ്പിന്റേയും പിന്തുണയില്ലാത്ത നേതാവാണ് പി എസ് ശ്രീധരൻ പിള്ള. ഹൈക്കോടതിയിലെ പ്രധാന അഭിഭാഷകനായ ശ്രീധരൻ പിള്ളയ്ക്ക് വക്കീൽ പണിയിലും നല്ല തിരക്കാണ്. ഇതെല്ലാം മനസ്സിലാക്കിയും ശ്രീധരൻ പിള്ളയെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാക്കിയത് പൊതു സമ്മതനെന്ന അദ്ദേഹത്തിന്റെ പ്രതിച്ഛായ മനസ്സിലാക്കിയാണ്. കേരളത്തില എല്ലാ സമുദായ നേതാക്കളുമായും ശ്രീധരൻ പിള്ളയ്ക്ക് അടുപ്പമുണ്ട്. കക്ഷി രാഷ്ട്രീയത്തിന് അതീതമായ ബന്ധങ്ങളും. കേരളത്തിലെ ബിജെപിയുടെ വളർച്ചയ്ക്ക് ഈ ബന്ധങ്ങൾ മുതൽക്കൂട്ടാകുമെന്നാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ പ്രതീക്ഷ. കേരളത്തിൽ സ്വാധീനമുള്ള പ്രമുഖരെ ബിജെപിക്കൊപ്പമെത്തിക്കുകയാണ് ശ്രീധരൻ പിള്ളയുടെ ലക്ഷ്യം. ഇതിനുള്ള നീക്കം പിള്ള തുടങ്ങിയതായാണ് റിപ്പോർട്ട്.
രാഷ്ട്രീയരംഗത്തും പുറത്തുമുള്ള പ്രമുഖരെ ബിജെപിയിലേക്കു കൊണ്ടുവരാനുള്ള നീക്കങ്ങൾ വേഗത്തിലാക്കും. ഇങ്ങനെ വരുന്നവർക്കു പാർട്ടിയിൽ മതിയായ അംഗീകാരം നൽകാനുള്ള അനുമതിയുണ്ടെന്നു ദേശീയ അധ്യക്ഷൻ അമിത് ഷാ വ്യക്തമാക്കി. നിലവിലെ ഭാരവാഹികളിൽ പകുതി ഒഴിച്ചിട്ടാകും ശ്രീധരൻ പിള്ള ഭാരവാഹികളെ കണ്ടെത്തുക. ബിജെപിയിൽ പുതുതായെത്തുന്നവർക്ക് ഈ സ്ഥാനങ്ങൾ നൽകും. മെട്രോ മാൻ ഇ ശ്രീധരൻ, മോഹൻലാൽ തുടങ്ങിയ പ്രമുഖരാണ് അമിത് ഷാ ബിജെപി പക്ഷത്ത് എത്തിക്കാൻ ആഗ്രഹിക്കുന്നത്. ജനപ്രിയരായ കൂടുതൽ സിനിമാക്കാരെ പാർ്ട്ടിയിൽ എത്തിക്കണമെനനും നിർദ്ദേശമുണ്ട്. പ്രസിഡന്റായി ചുമതലയേറ്റ ശേഷം പി.എസ്.ശ്രീധരൻ പിള്ളയും സംഘടനാച്ചുമതലയുള്ള ജനറൽ സെക്രട്ടറി എം.ഗണേശും അമിത് ഷായെയും ജനറൽ സെക്രട്ടറി രാംലാലിനെയും ഡൽഹിയിൽ കഴിഞ്ഞ ദിവസം കണ്ടിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപായി ചില പ്രമുഖരെ ബിജെപിയിലേക്കു കൊണ്ടുവരാനുള്ള ശ്രമത്തിലാണു ശ്രീധരൻ പിള്ള. നേരത്തേ സംസ്ഥാന പ്രസിഡന്റായിരുന്ന ഘട്ടത്തിലും അദ്ദേഹം ഇതു ചെയ്തിരുന്നു. പുറത്തുനിൽക്കുന്നവരെ അർഹിക്കുന്ന പദവി നൽകി അടുപ്പിക്കണമെന്ന നിർദ്ദേശമാണ് ഷായ്ക്കു മുന്നിൽ പിള്ള വച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ചുരുക്കം സീറ്റുകളിലെങ്കിലും ജയിക്കാൻ കഴിയുന്ന നടപടികളുണ്ടായേ തീരുവെന്ന നിർദ്ദേശമാണു ഷാ നൽകിയത്. ഇതു സംബന്ധിച്ച കേന്ദ്രത്തിന്റെ പദ്ധതി അദ്ദേഹം പിള്ളയോടു വിശദീകരിച്ചു. തിരുവനന്തപുരത്ത് തോൽക്കാനാവില്ലെന്ന നിലപാടിലാണ് അമിത് ഷാ. പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുന്നതു സംബന്ധിച്ച ചർച്ചകളുമുണ്ടായി. ആർഎസ്എസുമായി ഇതു സംബന്ധിച്ചു ചർച്ച ആരംഭിച്ചു കഴിഞ്ഞു. ഈ മാസം തന്നെ പുതിയ ഭാരവാഹികളെയും സംസ്ഥാന സമിതിയെയും പ്രഖ്യാപിക്കാനാണു ശ്രമം.
ബിജെപിയിലെ പഴയ നേതാക്കളെ പാർട്ടിയിൽ സജീവമാക്കണമെന്ന ആഗ്രഹം പിള്ളയ്ക്കുണ്ട്. പിപി മുകുന്ദനും കെ രാമൻപിള്ളയ്ക്കും മാന്യമായ സ്ഥാനം നൽകാനാണ് നീക്കം. എല്ലാവരേയും ഒരുമിപ്പിച്ച് മുന്നോട്ട് പോകണമെന്നതാണ് ആവശ്യം. ഗ്രൂപ്പ് പ്രവർത്തനം പൂർണ്ണമായും ഇല്ലാതായെന്ന തോന്നൽ പ്രവർത്തകർക്കും പൊതു സമൂഹത്തിനും ഉണ്ടാക്കണം. ഇതിന് മുകുന്ദനെ നേതൃത്വത്തിൽ സജീവമാക്കണമെന്നാണ് ആവശ്യം. ആർ എസ് എസിനേയും ഇക്കാര്യം പിള്ള അറിയിച്ചിട്ടുണ്ട്. ഇതിന് തന്ത്രപരമായ തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. ഭാരവാഹികളിൽ വലിയൊരു അഴിച്ചു പണിയുണ്ടാകുമെന്നാണ് സൂചന. സിപിഎമ്മിനു ബദലായി കേരളത്തിൽ എൻഡിഎ മാറുമെന്നാണ് ശ്രീധരൻ പിള്ളയുടെ പ്രഖ്യാപനം. കീഴാറ്റൂർ വയൽക്കിളി സമരത്തിൽ സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ച് ശ്രീധരൻ പിള്ള രംഗത്ത് വന്നിരുന്നു.
'വയൽക്കിളി സമരത്തിൽ അങ്ങാടിയിൽ തോറ്റതിന് അമ്മയോടെന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. വർഗീയ ചേരിതിരിവുണ്ടാക്കുന്ന നിലപാടാണിത്. ഖദർ കുപ്പായമിട്ട കുറേപ്പേർ ബിജെപിയിലേയ്ക്ക് വരും. പെട്രോളും ഡീസലും ജിഎസ്ടിയിൽപ്പെടുത്തുന്നതിനെ എതിർക്കുന്നതും കേരളത്തിന്റെ ധനമന്ത്രി തോമസ് ഐസക് തന്നെയാണ്' എന്നും ശ്രീധരൻപിള്ള ആരോപിച്ചിരുന്നു. സിപിഎമ്മിനെ മുഖ്യ എതിരാളിയായി ഉയർത്തിക്കാട്ടി കോൺഗ്രസിലെ അസംതൃപ്തരെ ഒപ്പം കൂട്ടാനാണ് പിള്ളയുടെ ശ്രമം. കെപിസിസി പുനഃസംഘടനയിൽ അതൃപ്തരാകുന്നവരെ മുഴുവൻ ബിജെപിയിൽ എത്തിക്കുകയാണ് ലക്ഷ്യം. ഇതിനൊപ്പമാണ് ശ്രീധരനേയും മോഹൻലാലിനേയും പോലുള്ള ഗ്ലാമർ മുഖങ്ങളെ ഒപ്പം കൂട്ടാനുള്ള ശ്രമം. ബിജെപിയിലെ സിനിമാക്കാർ വഴി മോഹൻലാലിനെ അടുപ്പിക്കാനാണ് നീക്കം. ലോക്സഭാ സ്ഥാനാർത്ഥിയായി പോലും ലാലിനെ പരിഗണിക്കണമെന്ന അഭിപ്രായമാണ് അമിത് ഷായ്ക്കുള്ളത്.
ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പായി കേരളത്തിൽ ഒരു പരീക്ഷണത്തിനാണു പാർട്ടി കേന്ദ്ര നേതൃത്വം മുതിരുന്നത്. ഇതിന്റെ ഭാഗമായിരുന്നു പിള്ളയെ അധ്യക്ഷനാക്കിയത്. കുമ്മനത്തെ ഗവർണർ പദവിയിലേക്ക് ഉയർത്തിയശേഷം യുവനിരയിലെ പ്രമുഖനായ കെ.സുരേന്ദ്രനെ അധ്യക്ഷനാക്കാനായിരുന്നു നീക്കം. പക്ഷേ വി.മുരളീധരന്റെ ഉറ്റ അനുയായിയെ പ്രസിഡന്റാക്കുന്നതിനെതിരെ പി.കെ.കൃഷ്ണദാസ് പക്ഷം വൻ എതിർപ്പുയർത്തി. തങ്ങളോടാലോചിക്കാതെ കുമ്മനത്തെ മാറ്റിയതിലുള്ള അനിഷ്ടം പ്രകടിപ്പിച്ചു സംസ്ഥാന ആർഎസ്എസും സുരേന്ദ്രനു പ്രതിബന്ധം തീർത്തു. ഇതോടെ ബിജെപി വൻ പ്രതിസന്ധിയിലായി. രണ്ടുമാസത്തോളം കേരളത്തിൽ നാഥനില്ലാത്ത അവസ്ഥ. പല തലങ്ങളിലെ ചർച്ചയ്ക്കൊടുവിലാണു കേരളത്തിലെ പാർട്ടിയെ നയിക്കാൻ രണ്ടാമതൊരു നിയോഗം ശ്രീധരൻ പിള്ളയ്ക്കു വന്നുചേർന്നത്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ബിഡിജെഎസ് ഒപ്പമില്ലാതിരുന്നിട്ടും 35,270 വോട്ടു നേടി പാർട്ടിയുടെ മാനം കാത്തതിനുള്ള പാരിതോഷികം കൂടിയാണ് ഈ പദവി.
മികച്ച അഭിഭാഷകനായി പേരെടുത്തിട്ടുള്ള പിള്ളയ്ക്കു മുസ്ലിംലീഗടക്കം ബിജെപിയുടെ രാഷ്ട്രീയ എതിരാളികളുമായി സൗഹൃദമുണ്ട്. എൻഎസ്എസുമായുള്ള ഏറ്റവുമടുത്ത ബന്ധവും സഹായിച്ചു. കേരളത്തിലെ വോട്ട്വിഹിതം 2004ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 12% എത്തിയതു ശ്രീധരൻപിള്ള നയിച്ചപ്പോഴായിരുന്നു. അന്ന് മൂവാറ്റുപുഴയിൽ എൻഡിഎ സ്ഥാനാർത്ഥിയായി പിസി തോമസ് ജയിക്കുകയും ചെയ്തു. പിപി മുകുന്ദന്റെ നേതൃത്വത്തിലായിരുന്നു അന്ന് പ്രചരണം നടന്നത്. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയം അറിയാവുന്ന മുകുന്ദനെ പോലുള്ളവരെ തിരികെ കൊണ്ടു വന്നാൽ നേട്ടമുണ്ടാകുമെന്ന് പിള്ള നിലപാട് എടുക്കുന്നത്. ബിഡിജെഎസിനെ പിണക്കാതെ എൻഡിഎയ്ക്കൊപ്പം നിർത്തും. തുഷാർ വെള്ളാപ്പള്ളിയിലൂടെ ഈഴവ വോട്ടുകൾ ഉറപ്പിക്കാനാണ് നീക്കം. എൻ എസ് എസ് വോട്ടുകളേയും സ്വാധീനിക്കാൻ ശ്രമം തുടങ്ങി കഴിഞ്ഞു.
സംസ്ഥാന ഉപാധ്യക്ഷൻ, സെക്രട്ടറി, കോഴിക്കോട് ജില്ലാ അധ്യക്ഷൻ എന്നീ നിലകളിലും പാർട്ടിയെ നയിച്ചിട്ടുണ്ട് ശ്രീധരൻ പിള്ള. അഭിഭാഷകനും എഴുത്തുകാരനുമായ പിള്ള എ.ബി.വി.പി പ്രവർത്തനത്തിലൂടെ പൊതു രാഷ്ട്രീയത്തിലെത്തി. പന്തളം എൻഎസ്എസ് കോളേജ്, കോഴിക്കോട് ഗവണ്മെന്റ് ലോ കോളേജ് എന്നിവിടങ്ങളിലാണ് ശ്രീധരൻ പിള്ള വിദ്യാഭ്യാസം നടത്തിയത്. അറുപതുകളിൽ വെണ്മണിയിലെ ആർഎസ്എസ് ശാഖയിലൂടെ പൊതുപ്രവർത്തനത്തിലേക്ക്. തുടർന്ന് ജനസംഘത്തിന്റെ വെണ്മണി സ്ഥാനീയസമിതി സെക്രട്ടറിയായി രാഷ്ട്രീയത്തിൽ. കോഴിക്കോട് ലോ. കോളേജ് യൂണിയൻ വൈസ് ചെയർമാൻ, 12 കൊല്ലക്കാലം കോഴിക്കോട് സർവ്വകലാശാല സെനറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. തിരുവനന്തപുരം മുതൽ കാസർകോടുവരെയുള്ള ജില്ലാ കോടതികളിലും ഹൈക്കോടതിയിലുമായി അഭിഭാഷക വൃത്തി ചെയ്തുവരുന്നു. ജന്മഭൂമി മുൻ മാനേജിങ്ങ് എഡിറ്റർ, അഞ്ച് പത്രങ്ങളിലെ സ്ഥിരംപംക്തി എഴുത്തുകാരൻ, കായിക സംഘടനകളുടെ ഭാരവാഹി, മനുഷ്യാവകാശ സംഘടനാ നേതാവ് എന്നീ നിലകളിലും പ്രവർത്തിക്കുന്നു.
അടിയന്തരാവസ്ഥക്കാലത്ത് ജനസംഘത്തിന്റെ യുവവിഭാഗമായ യുവസംഘം സംസ്ഥാന കൺവീനറായിരുന്നു. എബിവിപി, യുവമോർച്ച, തുടങ്ങിയ സംഘടനകളുടെ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ലക്ഷദ്വീപിൽ ബിജെപിയുടെ സ്ഥാപകനാണ്. ഇവിടെ ബിജെപിക്ക് നേട്ടങ്ങളുണ്ടാക്കാനായതിന് പിന്നിലും പിള്ളയുടെ ഇടപെടലുകളായിരുന്നു. ഇതെല്ലാം മനസ്സിലാക്കിയാണ് അമിത് ഷാ പിള്ളയെ അധ്യക്ഷനാക്കിയത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്