മാപ്പിളച്ചികളേയും 'പൂശി' യിട്ടുണ്ടെന്ന് 'മീശ' പറയുന്നതായി ജന്മഭൂമി; എസ് ഹരീഷിന്റെ കൊച്ചുപുസ്തകം ഡിസി വിപണിയിൽ എത്തിച്ചെന്നും പമ്മനും അയ്യനേത്തിനും പിൻഗാമിയായെന്നും മാധ്യമപ്രവർത്തക ശ്രീല പിള്ള; ജനരോഷം ഭയന്ന് മാതൃഭൂമി കൈവിട്ടതോടെ ഡിസി പ്രസിദ്ധീകരിച്ച നോവലിലെ 294-ാം പേജ് എടുത്തുകാട്ടി സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനങ്ങൾ; ഹരീഷിന്റെ 'മീശ' വീണ്ടും കത്തുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തിടെ ഏറെ ചർച്ചയാവുകയും വിവാദമാവുകയും ചെയത് എസ് ഹരീഷിന്റെ 'മീശ' എന്ന നോവലിനെ ചൊല്ലിയുള്ള വിവാദം വീണ്ടും ആളിക്കത്തുന്നു. മാതൃഭൂമിയിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചിരുന്ന നോവലിൽ സ്ത്രീകൾ ക്ഷേത്ര ദർശനം നടത്തുന്നതിനെ ചൊല്ലിയുണ്ടായ പരാമർശമാണ് വലിയ വിവാദം ക്ഷണിച്ചുവരുത്തിയത്.
സ്ത്രീകളേയും പൂജാരിമാരേയും എല്ലാം അപമാനിക്കുന്നു എന്നും ഹൈന്ദവ വിരുദ്ധമാണെന്നൂം ചൂണ്ടിക്കാട്ടി ഹൈന്ദവ സംഘടനകൾ പ്രതിഷേധവുമായി എത്തി. ഇതിന് പിന്നാലെ മാതൃഭൂമിക്ക് എതിരെ യോഗക്ഷേമസഭയും പിന്നാലെ എൻഎസ്എസുമെല്ലാം പ്രതിഷേധവുമായി എത്തി. ഇതോടെ മാതൃഭൂമി നോവൽ പ്രസിദ്ധീകരിക്കുന്നത് നിർത്തി. ഹരീഷ് പിന്മാറുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് നോവൽ പൂർണരൂപത്തിൽ പ്രസിദ്ധീകരിക്കാൻ സന്നദ്ധത അറിയിച്ച് ഡിസി കിഴക്കേമുറി മുന്നോട്ടുവന്നതും ഡിസി ബുക്സ് നോവൽ പ്രസിദ്ധീകരിച്ചതും. പുസ്തകം പുറത്തിറങ്ങിയതോടെ നോവലിലെ 294-ാം പേജിലെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ വലിയ വിമർശനം ഉയർത്തുകയാണ് ഹരീഷിനും മീശ നോവലിനും എതിരെ ഒരു വിഭാഗം.
ബിജെപി മുഖപ്രത്രമായ ജന്മഭൂമി ഓൺലൈൻ എഡിഷനിൽ പുസ്തം അശ്ളീലമയമാണെന്ന് ചൂണ്ടിക്കാട്ടി റിപ്പോർട്ടും നൽകി. മാധ്യമപ്രവർത്തക ശ്രീല പിള്ള ഫേസ്ബുക്കിൽ കുറിപ്പിൽ അഭിപ്രായപ്പെട്ടത് പമ്മനും അയ്യനേത്തിനും ഒരു പിന്മുറക്കാരൻ ആയി ഹരീഷ് എന്ന മട്ടിലാണ്.
ഇതോടൊപ്പം മീശ കോടതിയിലും എത്തിയിരുന്നു. നോവൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിലാണ് ഹർജി. എന്നാൽ ഇത്തരത്തിൽ കേസിൽപ്പെട്ട് നോവൽ പിൻവലിക്കേണ്ടിവന്ന സാഹചര്യം വന്നാൽ പല ക്ളാസിക്കുകളും പിൻവലിക്കേണ്ട അവസ്ഥയുണ്ടാകുമെന്നാണ് ഡിസി രവി ഇതിനോട് പ്രതികരിച്ചിട്ടുള്ളത്.
പുസ്തകം പുറത്തിറങ്ങിയതിനെ പറ്റി ജന്മഭൂമി ഓൺലൈനിൽ നൽകിയ വാർത്ത ഇങ്ങനെ:
'അശ്ലീല'നോവൽ 'മീശ'വിപണിയിലിറങ്ങി. ക്ഷേത്രത്തിൽ പോകുന്നവരെ മാത്രമല്ല, മാപ്പിളച്ചികളേയും 'പൂശിയിട്ടുണെ്ടെന്ന്' വെളിപ്പെടുത്തിയാണ് കഥാ നായകന്റെ ലൈംഗിക ധീരത പ്രഖ്യാപനം. ഡിസി ബുക്സ് അച്ചടിച്ചിറക്കിയ പുസ്തകത്തിന്റെ 294 -ാം പേജിൽ പറയാനറയ്ക്കുന്ന തെറികളാണ് എഴുതിനിറച്ചിരിക്കുന്നത്.
നോവലിൽനിന്ന്: ''അച്ചിമാര്, നമ്പൂരിച്ചികൾ, പെലക്കള്ളികൾ, ഉള്ളാടത്തികൾ, ആശാരിച്ചികൾ, കൊങ്ങിണികൾ, പട്ടത്തികൾ, ചൊകചൊകന്നിരിക്കുന്ന മാപ്പിളച്ചികൾ.. എല്ലാത്തിനേം പൂശിയിട്ടുണ്ട്..'' ലൈംഗിക അരാജകത്വം പച്ചയ്ക്ക് എഴുതിവിട്ടിരിക്കുന്ന നോവലിലെ ഒരു ഭാഗംകൂടി,'' പാമ്പും......(ഈ വാക്ക് അച്ചടി പ്രസിദ്ധവീകരണ മര്യാദ ലംഘിക്കുന്നതിനാൽ ജന്മഭൂമി ചേർക്കുന്നില്ല..) ഉം ഒത്തുകിട്ടിയാൽ അന്നേരം അടിച്ചോണം. നോക്കിനിന്നാ കൈയീന്നു പോകും.''
ജാതിയും മതവും വിശ്വാസവും അതിനപ്പുറം സ്ത്രീത്വവുമാണ് നോവലിൽ ചോദ്യം ചെയ്യപ്പെടുന്നത്. ''... അവർ (സ്ത്രീകൾ) വെള്ളത്തിലും ചെളിയിലും തുറസിലും പരിസരം മറന്ന് കിടന്നുകൊടുക്കുന്നു...'' നോവൽ ചൂടപ്പമായി വിറ്റുപോകുന്നുവെന്നാണ് കമ്പനിയുടെ വാദം. ഇങ്ങനെ ചൂടപ്പമാക്കാനായിരുന്നോ മാതൃഭൂമിയിൽ നോവൽ പ്രസിദ്ധീകരിച്ചതും പിൻവലിച്ചതുമെന്ന സംശയവും ഉയരുന്നു.
ജൂലൈ 15 നാണ് നോവലിന്റെ മൂന്നാംഭാഗം വാരികയിൽ വന്നത്. 21 ന് വിവാദമായി. അപ്പോഴത്തെ വാദം നോവൽ എഴുതി പൂർത്തിയാക്കിയിട്ടില്ലെന്നായിരുന്നു. നോവൽ പിൻവലിക്കുന്നതായി എഴുത്തുകാരൻ എസ്. ഹരീഷ് അറിയിച്ചപ്പോൾ പ്രഖ്യാപിച്ചത് ഇനിയിപ്പോൾ എഴുതാൻ കഴിയില്ലെന്നും സമയം പോലെ എഴുതി കേരള സമൂഹ മനസ് നോവൽ വായിക്കാൻ പക്വമാകുമ്പോൾ പ്രസിദ്ധീകരിക്കുമെന്നുമായിരുന്നു. എന്നാൽ, ഒമ്പതു ദിവസംകൊണ്ട് നോവൽ പൂർത്തിയാക്കി, അച്ചടിച്ച്, ബൈൻഡ് ചെയ്ത് ഡിസിയുടെ കേരളത്തിലെ കടകളിലെല്ലാം എത്തിച്ചു! അത്ഭുതകരമാണ് ഈ വേഗമെന്ന് പ്രസാധകർ പറയുന്നു. ഈ വിവാദം പുസ്തകം വിൽക്കാനായിരുന്നുവെന്നുവേണം കരുതാനെന്നും ചിലർ സംശയം പ്രകടിപ്പിക്കുന്നു.
അശ്ലീല സാഹിത്യ വിൽപ്പനക്ക് 'കൊച്ചു പുസ്തക'ക്കടക്കാരെ പിടികൂടുന്ന പൊലീസ് ഡിസി ബുക്സിൽ കയറുമോ എന്നാണ് കാണാനിരിക്കുന്നത്. മലയാളം വാരികയും ദേശാഭിമാനി, ഗ്രീൻബുക്സ്, ഇൻസൈറ്റ് പബ്ലിക്ക, സൃഷ്ടി എന്നീ പ്രസാധകരും മീശയുടെ പ്രസിദ്ധീകരണത്തിൽനിന്ന് പിന്മാറിയത് ഈ അശ്ലീലതയും സ്ത്രീത്വ അവഹേളനവും ജാതി-മത പരിഹാസവും കൊണ്ടായിരുന്നു. ഹരീഷിനെ പിന്തുണച്ച സാംസ്കാരിക നായകർ നോവലിനോട് ഇനി എങ്ങനെ പ്രതികരിക്കുമെന്നും കാത്തിരിക്കണം. - ഇതായിരുന്നു ജന്മഭൂമി ഓൺലൈൻ റിപ്പോർട്ട്.
രൂക്ഷ വിമർശനവുമായി നിരവധി പേർ
നോവൽ പുറത്തിറങ്ങിയതോടെ പ്രതികരണവുമായി മാധ്യമപ്രവർത്തക ശ്രീലാപിള്ളയും സംഘപരിവാർ അനുകൂലികളും ഉൾപ്പെടെ നിരവധിപേർ ഇതിനകം രംഗത്തുവന്നുകഴിഞ്ഞു. നോവൽ നിലവാരമില്ലാത്തതാണെന്നും വെറും അശ്ളീലമാണെന്നും എല്ലാമാണ് പ്രതികരണങ്ങൾ. പലരും രൂക്ഷ വിമർശനവും ഉയർത്തുന്നു.
മാധ്യമപ്രവർത്തക ശ്രീല പിള്ളയുടെ കുറിപ്പ് ഇങ്ങനെ: പ്രതിഭാധനനായ എഴുത്തുകാരൻ എസ് ഹരീഷിന്റെ കൊച്ചു പുസ്തകം ഡി സി വിപണിയിൽ എത്തിച്ചു... പമ്മൻ, അയ്യനേതു എന്നിവർക്ക് ഒരു പിൻഗാമി.... അടുത്ത ലക്കം ഫയർ ഇറങ്ങുന്നത് ഹരീഷിന്റെ മേൽനോട്ടത്തിൽ......
ഇതോടെ ശ്രീല പിള്ളയ്ക്കും വിമർശനുമായി കമന്റുകളും എത്തി
വിഷയത്തിൽ പ്രതികരിച്ച് ശോഭന പടിഞ്ഞാറ്റിൽ കുറിച്ചത് ഇങ്ങനെ:
പണ്ടൊക്കെ ഇച്ചിരെ സാഹിത്യമെങ്കിലും വായിച്ചു പരിചയമുള്ളവരെ സാഹിത്യത്തെ പറ്റി അഭിപ്രായം പറയാറുള്ളൂ . ഫേസ് ബുക്ക് സ്റ്റാറ്റസ് മാത്രം വായിച്ചു സാമൂഹ്യ ബോധം ഉണ്ടാക്കിയവരാണ് ഈ സംസ്കാരം വീണ്ടെടുക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നത് . ഓ മലയാളത്തിലെ പ്രധാന കൃതികൾ വായിച്ചു മനസ്സിലാക്കാൻ ബുദ്ധിയില്ലാത്തതു കൊണ്ട് മഹാന്മാരായ ആ സാഹിത്യകാരന്മാർ രക്ഷപെട്ടു.
സമാനമായ വാക്കുകൾ ഉപയോഗിച്ച് ഇതിലും മോശമായ ഡയലോഗുകൾ മോഹൻലാൽ ആറാം തമ്പുരാനിൽ പറഞ്ഞപ്പോൾ ആരും തിയറ്ററിനു തീ കൊടുത്തില്ലല്ലോ . ഇനിയും സമയം ഉണ്ട് .
താങ്കളെ പോലുള്ളവർ ആ അജന്ത എല്ലോറ എന്നീ ഗുഹകളും തച്ചു തകർത്തേക്കണം . കലാ സൃഷ്ടി എന്നെല്ലാം വിവരമില്ലാത്തവർ പറയും . അതൊന്നും വിഷയമല്ലല്ലോ കണക്കിലെടുക്കില്ലെന്നറിയാം .നമ്മള് നമ്മുടെ പാരമ്പര്യം (നമ്പൂതിരിമാർ വരുമ്പോൾ ഉടുമുണ്ട് അഴിച്ചു കൊടുക്കുന്ന ആചാരമുള്ള പാരമ്പര്യം ) കാത്തു സൂക്ഷിക്കണം..
രവി ഡിസിയുടെ പ്രതികരണം
എസ് ഹരീഷിന്റെ വിവാദമായ 'മീശ' എന്ന നോവൽ പുസ്തക രൂപത്തിൽ ഇന്നലെ മുതൽ വിപണിയിൽ എത്തിക്കഴിഞ്ഞുവെന്ന് ഡിസി ബുക്സിന്റെ മാനേജിങ് ഡയറക്ടർ രവി ഡിസി വ്യക്തമാക്കി. മീശ പിൻവലിക്കേണ്ടി വന്നാൽ മലയാളത്തിലെ പല ക്ലാസിക്കുകളും പിൻവലിക്കേണ്ട അസ്ഥയുണ്ടാകും. ആര് എന്ത് എഴുതണം എന്ന് ആരുടെയും തീരുമാനത്തിന് വിധേയമാകരുത് എന്ന നിർബന്ധം കൂടി ഡിസി ബുക്സിനുണ്ട്. ഹരീഷ് എന്താണോ എഴുതിയിട്ടുള്ളത്, അതാണ് ഞങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.' - രവി ഡിസി പറഞ്ഞു. മീശയുടെ ഓൺലൈൻ പതിപ്പും മാർക്കറ്റിൽ ലഭ്യമാണെന്നും രവി ഡിസി അറിയിച്ചു. - മീശ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ നൽകിയ ഹർജിയുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍