വിവരക്കേടിന് മാപ്പ് പറയണമെന്ന് പറഞ്ഞപ്പോൾ എഡിറ്റോറിയൽ എഴുതി മാതൃഭൂമി ധാർഷ്ട്യം കാട്ടി; ഇത് നായർ സ്പിരിറ്റല്ല..മുഴുവൻ ഹൈന്ദവരുടെയും വികാരമാണ്; എസ്.ഹരീഷിന്റെ 'മീശ' നോവലിൽ ക്ഷേത്രത്തിൽ പോകുന്ന സ്തീകളെ അധിക്ഷേപിച്ചതിന് മാപ്പ് പറയാത്ത മാതൃഭൂമിക്കെതിരെ പത്രം കത്തിച്ച് എൻഎസ്എസിന്റെ പ്രതിഷേധം; ഓഗസ്റ്റ് ഒന്നുമുതൽ പത്രം ബഹിഷ്‌കരിക്കാൻ കരയോഗങ്ങൾക്ക് നിർദ്ദേശം
മറുനാടൻ ഡെസ്‌ക്
തിരുവനന്തപുരം: മാതൃഭൂമി ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ച എസ്.ഹരീഷിന്റെ 'മീശ' നോവലിൽ ക്ഷേത്രത്തിൽ പോകുന്ന സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശത്തിൽ മാനേജ്‌മെന്റ് മാപ്പ് പറയാത്തതിൽ പ്രതിഷേധിച്ച് എൻഎസ്എസ് പത്രം ബഹിഷ്‌കരണമടക്കമുള്ള കടുത്ത നടപടികളിലേക്ക്. ഓഗസ്റ്റ് ഒന്നുമുതൽ പത്രം ബഹിഷ്‌കരിക്കാനാണ് താലൂക്ക് യൂണിയനുകൾക്കും കരയോഗങ്ങൾക്കും നിർദ്ദേശം നൽകിയിരിക്കുന്നത്. 60 താലൂക്ക് സെക്രട്ടറിമാർക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതോടെ 6000 കരയോഗങ്ങൾ ഓഗസ്റ്റ് ഒന്ന് മുതൽ പത്രം ബഹിഷ്‌കരിക്കും. ഇതിന് പുറമേ പ്രതിഷേധ സൂചകമായി യൂണിയനുകൾ പലയിടത്തും പത്രം കത്തിച്ചു. ചിങ്ങ മാസം വരാനിരിക്കെ, മാതൃഭൂമിയിൽ പരസ്യം നൽകരുതെന്നും എൻഎസ്എസ് ആഹ്വാനം ചെയ്യുന്നു. മാതൃഭൂമിയിൽ പരസ്യം പ്രസിദ്ധീകരിച്ചാൽ ആ ഉൽപ്പന്നങ്ങൽ വാങ്ങില്ലെന്നാണ് നായർ സർവീസ് സൊസൈറ്റിയുടെ മുന്നറിയിപ്പ്.
'മീശ' നോവൽ മാതൃഭൂമി പിൻവലിച്ചിട്ടും എൻഎസ്എസിനെ പ്രകോപിച്ചത് എന്ത്?
ഹിന്ദു സ്ത്രീകളെ അപമാനിക്കുന്ന പരാമർശം അടങ്ങിയ എസ് ഹരീഷിന്റെ മീശ എന്ന നോവൽ മാതൃഭൂമി ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ചതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. എൻഎസ്എസ് കരയോഗങ്ങളിലും മറ്റും ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. എസ് ഹരീഷ് ആഴ്ചപതിപ്പിൽ നോവൽ പ്രസിദ്ധീകരിക്കുന്നത് പിൻവലിച്ചുവെങ്കിലും ഹിന്ദു സമൂഹത്തെ കുറ്റപ്പെടുത്തുന്ന നിലപാടാണ് മാതൃഭൂമി സ്വീകരിക്കുന്നതെന്ന് ആക്ഷേപം ഉയർന്നിരുന്നു.
സംഭവത്തിൽ വിശ്വാസികളെ മുറിവേൽപിച്ചതിൽ മാപ്പ് പറയണമെന്ന ആവശ്യവും മാതൃഭൂമി നിരാകരിച്ചു. പ്രതിഷേധങ്ങളെ വർഗ്ഗീയ നിലപാട് എന്ന രീതിയിലാണ് മാതൃഭൂമി സമീപിക്കുന്നത്. ഈ സാഹചര്യത്തിൽ പത്ര ബഹിഷ്‌ക്കരണം ഉൾപ്പടെയുള്ള തീരുമാനവുമായി മുന്നോട്ട് പോവാതെ വേറെ വഴിയില്ലെന്നാണ് എൻഎസ്എസ് നിലപാട്. പത്രത്തിനെതിരായുള്ള പ്രചാരണം നടത്തുന്നത് ഹീനശക്തികളെന്ന ആരോപണം ആവർത്തിച്ച് മാതൃഭൂമി മുഖപ്രസംഗം എഴുതിയത് ആണ് എൻഎസ്എസിനെ ചൊടിപ്പിച്ചത്.
നേരത്തെ മാതൃഭൂമി ബഹിഷ്‌ക്കരണവുമായി ഹിന്ദു ഐക്യവേദി ഉൾപ്പടെയുള്ള സംഘടനകൾ സോഷ്യൽ മീഡിയകളിലൂടെ രംഗത്തെത്തിയിരുന്നു. ഹിന്ദു വിരുദ്ധ നിലപാട് മാതൃഭൂമി പതിവായി സ്വീകരിക്കുന്നുണ്ടെന്നും, ഇത് ഇനി അനുവദിക്കാനാവില്ലെന്നും ഹിന്ദു സംഘടനാ നേതാക്കൾ പറയുന്നു. മാതൃഭൂമി പത്രം വരിക്കാരിൽ ഇതിനകം ലക്ഷക്കണക്കിന് പേരാണ് പത്രം ബഹിഷ്‌ക്കരിച്ചതെന്നും ഇവർ അവകാശപ്പെടുന്നുണ്ട്.
മാതൃഭൂമിയുടെ തിങ്കളാഴ്ചത്തെ മുഖപ്രസംഗം
പ്രസക്ത ഭാഗങ്ങൾ:
മീശ എന്ന നോവലിലെ രണ്ടുകഥാപാത്രങ്ങൾ നടത്തുന്ന സംഭാഷണത്തെ അവിടെ നിന്ന് അടർത്തി മാറ്റി പത്രത്തിന്റെ അഭിപ്രായമാണെനന് ്‌വരുത്തിത്തീർക്കാനുള്ള ഹീനബുദ്ധി വ്യക്തമായൊരു പദ്ധതിയോടെയാണെന്ന് ബോധ്യമായി. കഥാപാത്രങ്ങളുട സംഭാഷണം ദിനപത്രത്തിന്റെ തലയിൽ കെട്ടിവച്ചാൽ മാതൃഭൂമിയുടെ പ്രചാരം കുറയുമെന്ന് കരുതിയവർ ഈ പ്രത്രത്തിന്റെ ചരിത്രപരമായ ദൗത്യം എന്തെന്ന് അറിയാത്തവരാണ്.
തങ്ങളുടെ മുഖ്യഎതിരാളികളായ മനോരമയെയും മുഖപ്രസംഗത്തിൽ ലാക്കാക്കുന്നുണ്ട്. .....അതൊരു ലേഖനമാണെന്ന മട്ടിൽ വളച്ചൊടിച്ച് ദിനപത്രത്തിന് നേരേ കല്ലെറിയാൻ ശ്രമിച്ചവരിൽ മാതൃഭൂമി വായനക്കാരിൽ കണ്ണുവച്ചവരുമുണ്ടായിരുന്നു. മാതൃഭൂമിയെ ഒറ്റപ്പെടുത്തിക്കഴിഞ്ഞാൽ വായനക്കാർ തങ്ങളുടെ കൂടെ വരുമെന്ന് അവർ സ്വപ്‌നം കണ്ടു. ..എന്തുതെകൊണ്ടാണ് മാതൃഭൂമിയെ പലരും എതിർക്കുന്നതെന്ന് ചോദിച്ചേക്കാം. ചില സിനിമാക്കാരും, കൈയേറ്റക്കാരും മടിയിൽ കനമുള്ളവരുമൊക്കെ മാതൃഭൂമിയെ വിമർശിക്കുന്നുണ്ട്.
എൻഎസ്എസ് പറയുന്നത്
ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പത്രക്കുറിപ്പ്
സഹിഷ്ണുതയുള്ള ഒരു സമൂഹത്തിന്റെ ഭാഗമായതുകൊണ്ടു ഹിന്ദുസ്ത്രീകൾക്കെതിരെ എന്തും പറയാമെന്നു ധരിക്കരുത്. അധികാര സ്ഥാനത്തിരിക്കുന്നവരുടെയും നേതാക്കളുടെയും പ്രതികരണം രാഷ്ട്രീയ ലക്ഷത്തോടെയാണെന്നും ഇത് സാംസ്‌കാരികകേരളത്തിന് അപമാനകരമാണെന്നും സുകുമാരൻ നായർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
അടുത്തിടെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന ഒരു നോവലിൽ ക്ഷേത്രദർശനം നടത്തുന്ന ഹിന്ദുസ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ പരാമർശം വന്നത് അത്യന്തം വേദനാജനകവും പ്രതിഷേധാർഹവുമാണ്. സാഹിത്യകാരനായാലും കലാകാരനായാലും സർഗ്ഗാത്മകവൈഭവം പ്രകടിപ്പിക്കുമ്പോൾ ചില സാമൂഹികമര്യാദകൾ പാലിക്കേണ്ടതുണ്ട്. ആസ്വാദകസമൂഹമാണ് അവരുടെ സൃഷ്ടികളെ പ്രസക്തി നൽകി നിലനിർത്തുന്നത്. സാഹിത്യകാരന്മാർ എക്കാലവും സമൂഹത്തിൽ തിരുത്തൽശക്തികളായി നിലകൊള്ളുകയും ഉച്ചനീചത്വങ്ങൾക്കെതിരായി ശബ്ദമുയർത്തുകയും ചെയ്തിട്ടുണ്ട്.
എന്നാൽ, വായനക്കാരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവം ഒഴിവാക്കപ്പെടേണ്ടതുതന്നെയാണ്. സമൂഹമനസുകളെ നേർദിശയിലേക്കg നയിക്കേണ്ടത് അവരുടെ കടമയാണ്. അതല്ലാതെ, സമൂഹത്തിൽ അസ്വസ്ഥത സൃഷ്ടിക്കുകയല്ല ചെയ്യേണ്ടത്. ക്ഷേത്രദർശനം നടത്തുന്ന ഹിന്ദുസ്ത്രീകളുടെ ഉദ്ദേശശുദ്ധിയെയാണു നോവലിസ്റ്റ് അവഹേളിച്ചിരിക്കുന്നത് എന്നുള്ളതു കൂടുതൽ ഗൗരവം അർഹിക്കുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഏതെങ്കിലും വിഭാഗത്തെ വംശീയമായി അധിക്ഷേപിക്കുന്നത് ആശാസ്യമല്ല. ആവിഷ്‌കാരസ്വാതന്ത്ര്യം ആസ്വാദകസമൂഹം അനുവദിച്ചു നൽകിയിരിക്കുന്നതു സമൂഹത്തെ കരുതലോടും ഉത്തരവാദിത്വബോധത്തോടും ഉൾക്കൊള്ളുമെന്ന വിശ്വാസത്തിലാണ്.
സഹിഷ്ണുതയുള്ള ഒരു സമൂഹത്തിന്റെ ഭാഗമായതുകൊണ്ടു ഹിന്ദുസ്ത്രീകൾക്കെതിരെ എന്തും പറയാമെന്നു ധരിക്കരുത്. മറ്റേതെങ്കിലും മതവിഭാഗത്തിലെ സ്ത്രീകളെ ഇത്തരത്തിൽ അവഹേളിക്കുന്നുവെങ്കിൽ എന്താകുമായിരുന്നു സ്ഥിതി എന്ന കാര്യം ഓർക്കണം. ഇതിനുമുമ്പ് ഉണ്ടായിട്ടുള്ള ചെറുതും വലുതുമായ പല സംഭവങ്ങളും അതിനുദാഹരണങ്ങളാണ്. വായനക്കാരിൽ നിക്ഷിപ്തമായിരിക്കുന്ന വികാരാവേശങ്ങളാണ് ആവിഷ്‌കാരസ്വാതന്ത്ര്യം എന്ന നിലയിൽ സാഹിത്യകാരൻ അനുഭവിക്കുന്നതെന്ന് ഓർമ വേണം.
ഈ നോവലിനു സാംസ്‌കാരിക കേരളത്തിലെ അധികാര സ്ഥാനങ്ങളിലിരിക്കുന്നവരുടെയും രാഷ്ട്രീയ നേതാക്കളുടെയും ചില എഴുത്തുകാരുടെയും പിന്തുണ മാധ്യമങ്ങളിലൂടെ വായിക്കാനിടയായി. അവയുടെയൊക്കെ പിന്നിൽ രാഷ്ട്രീയലക്ഷ്യങ്ങളും തങ്ങൾ പുരോഗമനവാദികളാണെന്ന് ജനമധ്യത്തിൽ തെളിയിക്കാനുള്ള ശ്രമങ്ങളും മാത്രമാണെന്നു പറയേണ്ടിയിരിക്കുന്നു. അതേസമയം, ഇത്തരം സാഹചര്യങ്ങളെ യുക്തിസഹവും ബുദ്ധിപരവുമായി നേരിടേണ്ടതിനു പകരം ചിലർ ഇതിനെ രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി മാത്രം ഉപയോഗിക്കാൻ ശ്രമിക്കുന്നത് ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയില്ല. അത് പ്രശ്‌നങ്ങൾ കൂടുതൽ സങ്കീർണമാക്കാനേ ഇടനൽകുകയുള്ളു.
ഈ വിഷയത്തിൽ നായർ സർവീസ് സൊസൈറ്റിക്ക് വ്യക്തമായ നിലപാടുണ്ട്. നോവലിൽ ഒരു കഥാപാത്രത്തിന്റെ ചിന്താഗതി എന്ന രീതിയിലായാൽപോലും അത്തരം പ്രസ്താവങ്ങൾ ഹിന്ദുമത വിശ്വാസത്തിനെതന്നെ മുറിവേൽപിച്ചു എന്ന കാര്യത്തിൽ സംശയമില്ല. നോവലിസ്റ്റ് അങ്ങനെ ചെയ്തുകൂടായിരുന്നു. ഇതു പ്രസിദ്ധീകരിക്കാൻ ഇടയായതുതന്നെ സാംസ്‌കാരികകേരളത്തിന് അപമാനകരമാണ്. പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് അവർ ചിന്തിക്കേണ്ടതായിരുന്നു. പ്രസിദ്ധീകരിച്ചെങ്കിൽതന്നെയും ജനവികാരം മനസിലാക്കി, അങ്ങനെ ഒരു സാഹചര്യം ഉണ്ടായതിൽ ഖേദം പ്രകടിപ്പിക്കുകയെങ്കിലും വേണ്ടതായിരുന്നു. അതിനു പകരം സംവാദങ്ങളിലൂടെയും പ്രതികരണങ്ങളിലൂടെയും പ്രശ്‌നം കൂടുതൽ രൂക്ഷമാക്കാൻ ശ്രമിക്കുന്നതിനോട് ഒരുതരത്തിലും യോജിക്കാനാവില്ല.
കരയോഗം അംഗങ്ങളുടെ കുടുംബത്തിൽ ഓഗസ്റ്റ് ഒന്നുമുതൽ പത്രം ഇടുന്നത് നിർത്തണമെന്നാണ് നിർദ്ദേശം. ഹിന്ദു വിരുദ്ധമായ സമീപനം സ്വീകരിക്കുന്ന മാതൃഭൂമി പത്രത്തിന്റെ നിലപാടിനെതിരെ സമുദായം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും, പത്രം ഉൾപ്പടെ മാതൃഭൂമി പ്രസിദ്ധീകരണങ്ങൾ ബഹിഷ്‌ക്കരിക്കാനും എൻഎസ്എസിന്റെ നിർദ്ദേശം ലഭിച്ചുവെന്ന് വിശ്വാസിയായ എസ്‌പി. നായർ ഫേസ്‌ബുക്ക് ലൈവിൽ പ്രതികരിച്ചു. ഇത് നായർ സ്പിരിറ്റ് മാത്രമല്ല, മറിച്ച് എല്ലാ ഹൈന്ദവരുടെയും വികാരമാണെന്ന് അദ്ദേഹം പറയുന്നു. മാതൃഭൂമി കാട്ടിയ വിവരക്കേടിന് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഞങ്ങൾ ഇതുതുടരും എന്ന തരത്തിൽ ധാർഷ്ട്യത്തോടെ എഡിറ്റോറിയൽ വച്ചുകാച്ചി. ഉണ്ടായപ്പോൾ മുതൽ വായിക്കുന്നതാണെങ്കിലും നമുക്കിട്ട് ഉണ്ടാക്കിയാൽ നിർത്തിയേ പറ്റൂവെന്ന് അദ്ദേഹം ഫേസ്‌ബുക്ക് ലൈവിൽ പറയുന്നു. മുമ്പൊരിക്കൽ മാതൃഭൂമി എൻഎസ്എസ് വിരുദ്ധ സമീപനം സ്വീകരിച്ചപ്പോഴും പത്രം ബഹിഷ്‌കരിച്ചിരുന്നു. അച്ചടിക്കുന്ന പത്രത്തിന്റെ എണ്ണം കുറഞ്ഞാൻ ഗുണമാകുമെന്ന് വാദിക്കുന്നവരുണ്ട്. എന്നാൽ, അതിൽ കഴിമ്പില്ല. പരസ്യം നൽകുന്ന സ്ഥാപനങ്ങളിലും സമ്മർദ്ദം ചെലുത്തും. മാത്യഭൂമിയിലാണ് പരസ്യം നൽകുന്നതെങ്കിൽ ആ ഉൽപ്പന്നം വാങ്ങരുതെന്നും ആഹ്വാനമുള്ളതായി എസ്‌പി.നായർ പറയുന്നു.
സോഷ്യൽ മീഡിയയിലും ബഹിഷ്‌കരണാഹ്വാനം
നേരത്തെ മാതൃഭൂമി ബഹിഷ്‌ക്കരണവുമായി ഹിന്ദു ഐക്യവേദി ഉൾപ്പടെയുള്ള സംഘടനകൾ സോഷ്യൽ മീഡിയകളിലൂടെ രംഗത്തെത്തിയിരുന്നു. അതിനിടെ മാതൃഭൂമിയിൽ നിന്ന് ജന്മഭൂമിയിലേക്ക് എന്ന പേരിലുള്ള പ്രചാരണ യുദ്ധവും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. വാട്്‌സാപ്പിൽ പ്രചരിക്കുന്ന സന്ദേശം ഇങ്ങനെ
'നമസ്‌തേ....വലിയൊരു ക്യാംപയിനിംഗിന് നമ്മൾ തുടക്കം കുറിക്കുകയാണ്. 'മാതൃഭൂമിയിൽ നിന്ന് ജന്മഭൂമിയിലേക്ക്'. . മാതൃഭൂമിയുടെ ഹിന്ദുത്വ വിരുദ്ധ നിലപാടുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ തുടങ്ങിയ യുദ്ധം തെരുവിലേക്കും വ്യാപിപ്പിക്കുകയാണ്.
നമ്മുടെ പ്രസ്ഥാനത്തെ സ്‌നേഹിക്കുന്നവരെല്ലാം ഈ പോസ്റ്റ് ഷെയർ ചെയ്ത് സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. (ചുമ്മാ ഷെയർ ചെയ്താൽ മാത്രം പോരാ, റിസൽറ്റ് ഉണ്ടാക്കണം). കഴിയുന്നതും കോപ്പി പേസ്റ്റ് ചെയ്യാതിരിക്കുക. കാരണം, ചില ഫോൺ നമ്പരുകൾ തിരുത്തുകയോ കൂട്ടിച്ചേർക്കുകയോ ചെയ്യേണ്ടതായി വരും.
ഇന്ന് ജൂലൈ 27. ഓഗസ്റ്റ് 1 ന് വെറും നാല് ദിവസങ്ങൾ മാത്രം. ''പുതിയ മാസം പുതിയ പത്രം'' ഈ നാല് ദിവസങ്ങൾക്കിടയിൽ മാതൃഭൂമി ഏജന്റിനെ വിളിച്ച് പത്രം നിർത്തുകയും ജന്മഭൂമി ഏജന്റിനെ വിളിച്ച് പത്രം വരുത്തുകയുമാണ് ഈ ക്യാംപയിനിങ് കൊണ്ട് ഉദ്ദേശിക്കുന്നത്.
കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഏതാണ്ട് 50000 കോപ്പികളുടെ കുറവുകളാണ് ''മമ ഭൂമിക്ക്'' വന്നത്. ഇത് രണ്ട് ലക്ഷത്തിൽ എത്തിക്കുകയാണ് നമ്മുടെ ലക്ഷ്യം. മറ്റൊരു പ്രധാന ഉദ്ദേശ്യം മാതൃഭൂമിക്ക് എതിരായ ബഹിഷ്‌ക്കരണം അറിഞ്ഞ് വേറെ പല മാധ്യമങ്ങളും കഴുകൻ കണ്ണുകളുമായ് വട്ടമിട്ട് പറക്കുന്നുണ്ട്. യാതൊരു കാരണവശാലും എരിതീയിൽ നിന്ന് വറചട്ടിയിലേക്ക് പോകാതെ നമ്മുടെ ഔദ്യോഗിക പത്രമായ ജന്മഭൂമി തന്നെ വരുത്താൻ ശ്രദ്ധിക്കുക.
ജന്മഭൂമി ആദ്യമായ് വരുത്തുന്നവർക്കായി ചില ഉപദേശങ്ങൾ
മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെ നിലവാരത്തിൽ ജന്മഭൂമി പ്രതീക്ഷിക്കരുത്. പരിമിതികൾ പലതും ഉണ്ടാകും. നമ്മുടേതാണെന്ന് മനസിലാക്കി സഹകരിക്കുക. മാമാ പത്രത്തിൽ നിന്ന് ജന്മഭൂമിയിലേക്ക് മാറുമ്പോൾ തുടക്കം ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും. മൂന്ന് മാസം വരെ ക്ഷമയോടെ വായിക്കുക. പിന്നീട് ജന്മഭൂമി ജീവിതത്തിന്റെ ഭാഗമാകും. പത്രം ആവശ്യപ്പെട്ട് ഏജന്റിനെ വിളിക്കുമ്പോൾ, നമ്മുടെ റൂട്ടിൽ മറ്റു വരിക്കാർ ഇല്ലെങ്കിൽ അവർ ബുദ്ധിമുട്ട് പറയും.
ഒരു പത്രത്തിന് വേണ്ടി മാത്രം ഒരു റൂട്ടിൽ വരുന്നത് അവർക്ക് നഷ്ടമാണ്. അത്തരം സാഹചര്യങ്ങളിൽ രണ്ടോ മൂന്നോ വീട്ടുകാരെ കൂടി വരിക്കാരാക്കുക. അല്ലെങ്കിൽ പത്തോ അമ്പതോ ഏജന്റിന് കൂടുതൽ നൽകാമെന്ന് പറയുക. 210 രൂപ മാസ വരിസംഖ്യയുള്ള പത്രത്തിന് 300 രൂപ മുടക്കേണ്ടി വന്നാലും അത് പ്രസ്ഥാനത്തിന് ആണെന്ന് കരുതുക. അങ്ങനെയായാൽ പോലും 10 രൂപ മാത്രമാണ് പ്രതിദിനം നമ്മൾ ചെലവാക്കുന്നത്.
പതിനഞ്ചിൽ അധികം ദിനപത്രങ്ങൾ ഉള്ളതിൽ മനോരമയും മാതൃഭൂമിയും കഴിഞ്ഞാൽ മൂന്നാം സ്ഥാനത്ത് ഉള്ളത് നമ്മുടെ ആജന്മ ശത്രുക്കളായ ദേശാഭിമാനിയാണ്. ലക്ഷക്കണക്കിന് രൂപയുടെ പരസ്യമാണ് അവർക്ക് ദിവസേന കിട്ടുന്നത്. വരിക്കാർ ഉണ്ടായാൽ പരസ്യവും കിട്ടും. അത്രയും ആളുകളിൽ നമ്മുടെ ആശയങ്ങളും എത്തും. ഈ ക്യാംപയിനിംഗിൽ കൂടി ദേശാഭിമാനിയെ മറി കടക്കുക എന്ന ഏറ്റവും വലിയ സ്വപ്നത്തിലേക്കും ചുവട് വയ്ക്കുകയാണ്.
ചുവടെ നൽകുന്നത് ജന്മഭൂമിയുടെ ഫീൽഡ് ഓർഗനൈസർമാരുടെ ഫോൺ നമ്പരുകളാണ്. ഇവരെ ബന്ധപ്പെട്ടാൽ അതാത് സ്ഥലങ്ങളിലെ ജന്മഭൂമി ഏജന്റുമാരുടെ നമ്പർ കിട്ടും. ഏതെങ്കിലും സ്ഥലത്തെ എഫ്‌യുടെ നമ്പർ ഇതിൽ ഇല്ലെങ്കിൽ തൊട്ടടുത്ത സ്ഥലത്തെ എഛ യെ വിളിച്ച് ചോദിക്കാവുന്നതാണ്. അല്ലെങ്കിൽ ജന്മഭൂമിയുടെ കേന്ദ്ര ഓഫീസിൽ ബന്ധപ്പെടുക. പുതിയ ഏജൻസി തുടങ്ങാൻ താൽപര്യം ഉള്ളവർക്കും അതാത് ഫീൽഡ് ഓർഗനൈസർമാരെ ബന്ധപ്പെടാവുന്നതാണ്.ജന്മഭൂമി, സർക്കുലേഷൻ വിഭാഗം- 0484 2539818 , 0484 2539819, 0484 2539820
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍