ഇടതു പാർട്ടിയായ ദ സ്ട്രഗിളിന്റെ കേന്ദ്ര കമ്മറ്റി അംഗവും പഷ്തൂൺ തഹാഫസ് പ്രസ്ഥാനത്തിന്റെ നേതാവുമായ അലി വാസിറിന്റെ വിജയം ചെമ്പടയുടെ ഉയർത്തെഴുന്നേൽപ്പോ ; പാക്കിസ്ഥാനിലെ ഇടത് വളർച്ച എപ്രകാരമായിരിക്കുമെന്ന സംശയത്തിൽ ഇതര പാർട്ടികൾ; അലി വസിറിന് സീറ്റ് വാഗ്ദാനം ചെയ്ത ഇമ്രാന്റെ ഇടത് അനുകൂല നീക്കങ്ങൾ നിർണ്ണായകമായേക്കും
മറുനാടൻ ഡെസ്ക്
ഇസ്ലാമബാദ്: ഇമ്രാൻ ഖാന്റെ തെഹ്രീകെ ഇൻസാഫ് ഭരണത്തിലേറുമ്പോൾ പാക്കിസ്ഥാനിലെ ഇടതു പക്ഷത്തിന് കൂടി ഉണർവുണ്ടാകുമെന്നാണ് പ്രതീക്ഷ. പഷ്തൂൺ തഹാറസ് പ്രസ്ഥാനത്തിന്റെ നേതാവ് അലി വസിറിന്റെ വിജയവും സൂചിപ്പിക്കുന്നതും അതു തന്നെയാണ്. പാക്കിസ്ഥാൻ ദേശീയ അസംബ്ലിയിലേക്ക് ആദിവാസി മേഖലയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടത് 'ദ സ്ട്രഗിളിന്റെ' കേന്ദ്ര കമ്മിറ്റി അംഗമായ അലി വസിറാണ്.
അലി വസിറിന് 23530 വോട്ട് ലഭിച്ചപ്പോൾ തൊട്ടടുത്ത മതപാർട്ടി സംഘടനകളുടെ സഖ്യ(എംഎംഎ) സ്ഥാനാർത്ഥിക്ക് 7515 വോട്ടാണ് ലഭിച്ചത്. അലി വസിറിന്റെ ഭൂരിപക്ഷം 16015. ഭീകരവാദത്തിനെതിരായ യുദ്ധത്തിന്റെ' ഇരകൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടാണ് അലി വാസിർ പാക്കിസ്ഥാനിൽ റാലികൾ സംഘടിപ്പിച്ചത്. പാക്കിസ്ഥാനിൽ ഇടത് തത്വ ചിന്തകൾക്കും ശക്തമായ ഇടമുണ്ടാകുമെന്നതിന്റെ തെളിവാണ് വാസിറിന്റെ വിജയം.
പ്രത്യേക വ്യക്തിത്വത്തിന്റെ ഉടമയാണ് അലി വസിർ. തെക്കൻ വസീറിസ്ഥാൻ എജൻസിയുടെ തലസ്ഥാനമായ വാനയാണ് ജന്മനഗരം. ആഗോള ഭീകരവാദത്തിന്റെ കേന്ദ്രഭൂമിയായി മാറുകയും താലിബാനും അവരെ അനുകൂലിക്കുന്ന ഗ്രൂപ്പുകളും താവളമാക്കി മാറ്റുകയും ചെയ്ത വേളയിലാണ് അലി വസിർ നിയമപഠനം തുടങ്ങിയത്. ഭീകരവാദം തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടു. അഹമദസായ് ഗോത്രനേതാവായ അച്ഛനും മറ്റ് പ്രാദേശിക രാഷ്ട്രീയനേതാക്കളും ഭീകരവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് പരാതിപ്പെട്ടപ്പോൾ പ്രശ്നം ഉന്നയിച്ചവരെ നിശ്ശബ്ദരാക്കാനാണ് അധികൃതർ തയ്യാറായത്.
അഫ്ഗാൻ, അറബ്, മധ്യേഷ്യൻ ഭീകരവാദികൾ ഇവിടെയില്ലെന്ന് പറയാനാണ് വർഷങ്ങളായി ഇസ്ലാമാബാദിന് താൽപ്പര്യം 2003 ഓടെയാണ് തെക്കുവടക്ക് വസീറിസ്ഥാനിൽ ഭീകരവാദികൾ ആധിപത്യം ഉറപ്പിക്കുന്നതും പ്രാദേശിക എമിറേറ്റ് സ്ഥാപിക്കാൻ ശ്രമിച്ചതും. അലി വസിറിന്റെ മൂത്ത സഹോദരനും രാഷ്ട്രീയപ്രവർത്തകനുമായ ഫാറൂഖ് വസീറാണ് ഭീകരവാദികളുടെ ആദ്യ ഇര. തുടർന്ന് നിരവധി പസ്തുൺ നേതാക്കളും പ്രവർത്തകരും മതപുരോഹിതരും കൊല്ലപ്പെട്ടു. ഭീകരവാദികളെ എതിർത്തെന്ന കുറ്റം മാത്രമായിരുന്നു അവരുടേത്.
അലി വസിർ ജയിലിലായിരിക്കെ 2005ലാണ് ഭീകരാക്രമണത്തിൽ അച്ഛനും രണ്ട് സഹോദരന്മാരും ഒരമ്മാവനും കൊല്ലപ്പെട്ടത്. കൊളോണിയൽകാല നിയമമായ അതിർത്തി കുറ്റകൃത്യ നിയന്ത്രണ നിയമമനുസരിച്ചായിരുന്നു അലി വസിറിനെ ജയിലിലടച്ചത്. മേഖലയിൽ എന്ത് കുറ്റകൃത്യമുണ്ടായാലും ആ പ്രദേശത്തെ മുഴുവനാളുകളെയും ഗോത്രക്കാരെയും കുറ്റക്കാരായി കണ്ട് ജയിലിലടയ്ക്കാനാണ് ഈ നിയമം ഉപയോഗിച്ചിരുന്നത്.
അലി വസിർ ഒരു കുറ്റവും ചെയ്തിരുന്നില്ലെന്നാണ് വ്യാപക അഭിപ്രായം.തന്റെ കുടുംബാംഗങ്ങളുടെ ശവസംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻപോലും അലി വസിറിനെ അനുവദിച്ചില്ല. തുടർന്നുള്ള വർഷങ്ങളിൽ കുടംബത്തിലെ ആറുപേർകൂടി കൊല്ലപ്പെട്ടു. മൊത്തം 16 കുടുംബാംഗങ്ങളാണ് കൊല്ലപ്പെട്ടത്. ഇതിലൊന്നിലും അന്വേഷണം നടത്തുകയോ ആരെയെങ്കിലും ശിക്ഷിക്കുകയോ ഉണ്ടായില്ല.
കുടുംബത്തിലെ പ്രധാന വ്യക്തികളെല്ലാം കൊല്ലപ്പെട്ടതോടെ അലി വസിർ കടുത്ത സാമ്പത്തികദുരിതത്തിലായി. കുടുംബത്തിന്റെ വകയായുള്ള ഗ്യാസ് സ്റ്റേഷൻ തകർക്കപ്പെട്ടു. കുടുംബവകയായുള്ള വനായിലെ ആപ്പിൾ, പീച്ചുമര തോട്ടങ്ങളിൽ താലിബാനികൾ വിഷം സ്പ്രേ ചെയ്തു. കുഴൽകിണറിൽ മാലിന്യം നിറച്ചു. 2016ൽ വാനയിലുള്ള കുടംബ മാർക്കറ്റ് ഡയനാമെറ്റ് വച്ച് തകർത്തു.
ജൂണിൽ സർക്കാർ അനുകൂല ഭീകരവാദികൾ അലി വസിറിനെ വധിക്കാൻ ശ്രമിച്ചു. പിടിഎം പ്രവർത്തകർ തിരിച്ചടിച്ചപ്പോൾ ഭീകരവാദികൾ ഓടിരക്ഷപ്പെട്ടു. സംഘർഷത്തിനിടയിൽ 10 പിടിഎം പ്രവർത്തകർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. വിഷമം പിടിച്ച ഈ ഘട്ടങ്ങളിലൊന്നും ജനകീയ പ്രസ്ഥാനങ്ങളിലുള്ള വിശ്വാസം അലി വസിറിന് നഷ്ടമായിരുന്നില്ല.
ഇമ്രാൻ ഖാന്റെ തെഹ്രീകെ ഇൻസാഫ് അധികാരത്തിൽ വരുന്നതോടെ പാക് സമൂഹം കൂടുതൽ വലത്തോട്ടേക്ക് നയിക്കപ്പെടും. തെരഞ്ഞെടുപ്പിനു മുമ്പ് അലി വസിറുമായി ബന്ധപ്പെട്ട ഇമ്രാൻ ഖാൻ പാർട്ടി(പിടിഐ) ടിക്കറ്റ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, അലി വസീർ അത് നിരസിക്കുകയാണുണ്ടായത്. അലി വസിറിനെതിരെ സ്ഥാനാർത്ഥിയെ നിർത്തില്ലെന്നും ഇമ്രാൻ അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ അലി വസീറിന് വിജയം ലഭിച്ചതോടെ പാക്ക് മണ്ണിൽ ഇടത് പക്ഷത്തിന് പ്രതീക്ഷയേറുകയാണ്. സമുഹ പ്രവർത്തകർക്കടക്കം ഏറെ തൽപരനായ അലി ജന നായകനായി എത്തുമ്പോൾ തൊഴിലാഴി വർഗത്തിനുൾപ്പടെ ഏറെ ആശ്വാസമാണ് ലഭിക്കുന്നത്. പാക്കിസ്ഥാനിൽ ഏറ്റവുമധികം ആദരിക്കപ്പെടുന്ന ഇടതു നേതാവ് കൂടിയാണ് അലി വാസിർ. സാധാരണക്കാരുമായി അദ്ദേഹം നടത്താറുള്ള സംവാദങ്ങൾ തന്നെയാണ് അദ്ദേഹത്തെ ജനങ്ങൾക്കിടയിൽ ഏറെ പ്രിയങ്കരനാക്കിയത്. പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹം വീടുകൾതോറും കയറി നടത്തിയ പ്രചരണത്തിന് ഏറെ സ്വീകാര്യതയാണ് ലഭിച്ചത്. അത് തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുകയും ചെയ്തിരുന്നു. തീവ്ര വലതു പക്ഷ കക്ഷിയായ പിടിഐ അധികാരത്തിലെത്തുന്നതോടെ പാക്ക് മണ്ണിൽ ഇടത് പ്രസ്ഥാനത്തിനും അതിന്റെ ആശയങ്ങൾക്കും വേരിറങ്ങാൻ സാധിക്കുമെന്നതിൽ സംശയമില്ല.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍