അട്ടപ്പാടിയിലെ ആദിവാസി ക്ഷേമപദ്ധതികൾ അട്ടിമറിക്കുന്നെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്ക് വി എം സുധീരന്റെ കത്ത്; പദ്ധതികൾക്ക് തുരങ്കം വെയ്ക്കുന്ന സ്ഥാപിത താത്പര്യക്കാരെ അകറ്റി നിർത്തണമെന്ന് കത്തിലെ പ്രധാന ആവശ്യം; അട്ടിമറിച്ചത് ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നും നിർദ്ദേശം
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസി മേഖലയിൽ അലനുവദിച്ച കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പദ്ധതികൾ അട്ടിമറിക്കുന്നത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് മുൻകോൺഗ്രസ് അധ്യക്ഷനും മുതിർന്ന കോൺഗ്രസ് പ്രവർത്തകനുമായ വി എം സുധീരന്റെ കത്ത്. ആദിവാസി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ആദിവാസി സ്ത്രി സംഘടനയായ തായ്കൂല സംഘത്തിന്റെ പ്രശ്നങ്ങളിൽ ഇടപെട്ട് ഇവർക്ക് നീതി ലഭ്യമാക്കണമെന്നും സുധീരൻ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
അട്ടപ്പാടിയിലെ ശിശുമരണങ്ങളുടെ പശ്ചാത്തലത്തിൽ നടപ്പിലാക്കിയ ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം ( എൻ.ആർ. എൽ.എം) കുടുബശ്രി മിഷൻ വഴി നടത്തി വന്ന പദ്ധതികൾ തുരങ്കം വെയ്ക്കാൻ ചില സ്ഥാപിത താൽപര്യക്കാർ ബോധപൂർവം ശ്രമിക്കുന്നെന്ന് സുധരൻ കത്തിൽ പറയുന്നു.
ചീഫ് ഓപ്പറേറ്റിങ് ഓഫീസറുടെ മേൽനോട്ടത്തിൽ നടത്തിവന്ന ആദിവാസി മേഖലയിലെ പ്രശ്നങ്ങളെ അട്ടിമറിക്കാൻ ശ്രമിക്കുന്ന പ്രവർത്തനങ്ങളിൽ ഇടപെടണം. പദ്ധതിയുടെ പ്രവർത്തനഫലമായി ഭൂമി കൈയേറ്റ കേസുകളിൽ നിയമ സഹായം ലഭിച്ചപ്പോൾ മുതൽ ഇക്കൂട്ടർ നീക്കങ്ങൾ തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് സ്ഥാപിത താത്പര്യങ്ങളുള്ള ആളുകളെ മാറ്റി പൊലീസിൽ നൽകിയ പരാതികളെ കുറിച്ച് ഐ.ജി. റാങ്കിലുള്ള ഉന്നത ഉദ്യോഗസ്ഥനെ നിയോഗിച്ച് സത്യസന്ധമായ അന്വേഷണവും ഫലപ്രദമായ നടപടികളും സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നും സുധീരൻ കത്തിൽ ചൂണ്ടിക്കാട്ടുന്നു. ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തിനു ശേഷം നടപ്പിലാക്കിയ പ്രസ്തുത ക്ഷേമ പദ്ധതികൾ ബോധപൂർവം തകർക്കാൻ ശ്രമിക്കുകയാണെന്നും കൂട്ടിചേർക്കുന്നു. മുഖ്യമന്ത്രിക്കും റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനുൾപ്പടെയുള്ളവർക്ക് പകർപ്പ് സമർപ്പിച്ചാണ് സുധീരന്റെ കത്ത്.
കത്തിന്റെ പൂർണരൂപം ഇങ്ങനെ:-
പ്രിയപ്പെട്ട മുഖ്യമന്ത്രി,
അട്ടപ്പാടിയിലെ ആദിവാസി സ്ത്രീ സംഘടനയായ തായ്കുല സംഘത്തിന്റെ സെക്രട്ടറി ശ്രീമതി മരുതി മാരിയുടെ അപേക്ഷ അടിയന്തിര നടപടിക്കായി ഇതോടൊപ്പം അയക്കുന്നു.
2012-2013 വർഷത്തിൽ അട്ടപ്പാടിയിൽ ഉണ്ടായ വ്യാപകമായ ശിശുമരണങ്ങളെ തുടർന്ന് ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (എൻ. ആർ. എൽ. എം) കുടുംബശ്രീ മിഷൻ വഴി നടത്തിവരുന്ന അട്ടപ്പാടി ആദിവാസി സമഗ്രപദ്ധതി അട്ടിമറിക്കാനുള്ള സംഘടിത നീക്കം ആശങ്കാജനകമാണ്.
ഏറ്റവും ദാരിദ്ര്യവും ദുരിതവും അനുഭവിച്ചു വരുന്ന ആദിവാസി സ്ത്രീകളുടെയും സ്ഥാപനങ്ങളുടെയും വളർച്ചയിൽ ഊന്നൽ നൽകിയിട്ടുള്ള പ്രവർത്തനം നടത്തിവരുന്ന ഈ പദ്ധതി ഗുണപരമായ മാറ്റത്തിന് ഇടവരുത്തിയിട്ടുണ്ട്.
ആദിവാസിമേഖലയ്ക്ക് വേണ്ടി കാലാകാലങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആവിഷ്കരിച്ച് നടപ്പാക്കി വരുന്ന പദ്ധതികളുടെ ഗുണഫലങ്ങൾ ആദിവാസി സമൂഹത്തിലേക്ക് എത്തിയിട്ടില്ല എന്നത് ഒരു യാഥാർത്ഥ്യമാണല്ലോ. ഉദ്യോഗസ്ഥരിലും രാഷ്ട്രീയ തലത്തിലുള്ളവരിലും പെട്ട ഒരു വലിയ വിഭാഗം കരാറുകാരുമായി ചേർന്ന് ഈ പാവങ്ങളെ ചൂഷണം ചെയ്തു വരുന്ന രീതിയിൽ നിന്ന് മാറ്റത്തിന് തുടക്കം കുറിച്ചത് എൻ.ആർ.എൽ.എം. വന്നതിനു ശേഷമാണ്. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിൽ നിന്നും നിയോഗിക്കപ്പെട്ട ചീഫ് ഓപ്പറേറ്റിങ് ഓഫീസറുടെ മേൽനോട്ടത്തിൽ നടന്ന ആദിവാസി ശാക്തീകരണ പ്രവർത്തനങ്ങളിൽ അസ്വസ്ഥരായ ചില സ്ഥാപിത താല്പര്യക്കാരാണ് ഇപ്പോൾ ഈ പദ്ധതിയെ തുരങ്കം വയ്ക്കാൻ ശ്രമിക്കുന്നത്.
പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി ഭൂമികയ്യേറ്റ കേസുകളിൽ നിയമ സഹായം ആരംഭിച്ചപ്പോൾ മുതലാണ് പദ്ധതിക്കെതിരെ ഇക്കൂട്ടർ നീക്കങ്ങൾ തുടങ്ങിയത്.വനവിഭവങ്ങളുടെ ശേഖരണവും വിൽപ്പനയും ആദിവാസി സ്ത്രീകളുടെ നേതൃത്വത്തിൽ നേരിട്ട് നടത്തുന്നതും ഇടത്തട്ടുകാരുടെ പ്രകോപനത്തിന് ഇടവരുത്തി.ഈ പദ്ധതിയുമായി ബന്ധപ്പെട്ട ബ്ലോക്ക് സമിതി ഭാരവാഹികളോട് അപമര്യാദയായി പെരുമാറിയതിനും ഭീഷണിപ്പെടുത്തിയതിനും ജാതീയമായി അധിക്ഷേപിച്ചതിനും ഉത്തരവാദിത്തപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയും പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
പദ്ധതിയുടെ ഘടനയിലും പ്രവർത്തനരീതിയിലും മാറ്റം വരുത്താതിരിക്കുക, ആദിവാസി,. വിരുദ്ധ നിലപാട് സ്വീകരിച്ചുവരുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മൂപ്പൻസ് കോ-ഓഡിനേഷൻ കമ്മിറ്റി, കാട് കാപ്പ, തായ്കുല സംഘം, ആദിവാസി ആക്ഷൻ കൗൺസിൽ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ ദിവസങ്ങളായി രാപ്പകൽ സമരം നടന്നു വരികയാണ്.ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെട്ട് പ്രസ്തുത പദ്ധതി നല്ല രീതിയിൽ തന്നെ മുന്നോട്ടു കൊണ്ടു പോകുന്നതിനുള്ള സാഹചര്യം ഒരുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
അതോടൊപ്പം തന്നെ പൊലീസിൽ നൽകിയിട്ടുള്ള പരാതികളെ കുറിച്ച് ഐ.ജി. റാങ്കിലുള്ള ഉന്നത ഉദ്യോഗസ്ഥനെ നിയോഗിച്ച് സത്യസന്ധമായ അന്വേഷണവും ഫലപ്രദമായ നടപടികളും സ്വീകരിക്കേണ്ടത് അനിവാര്യമാണ്.പൊലീസ്, തദ്ദേശഭരണം, റവന്യൂ, പട്ടികവർഗ്ഗം, വനം എന്നീ വകുപ്പുകളുടെ ഭാഗത്തുനിന്നും നീതിപൂർവമായ നടപടികൾ ഉറപ്പുവരുത്തുന്നതിന് വേണ്ടത് ഉടനടി ചെയ്യണമെന്നും താല്പര്യപ്പെടുന്നു.ജനമനസാക്ഷിയെ ഞെട്ടിച്ച മധുവിന്റെ ക്രൂരമായ കൊലപാതകത്തിന് ശേഷം ബഹു. ഹൈക്കോടതി തന്നെ ഇടപെട്ട് ഇതുവരെ നടപ്പാക്കിയ ആദിവാസി ക്ഷേമ പദ്ധതികളെക്കുറിച്ച് സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്ന ഉത്തരവ് പ്രാബല്യത്തിലുള്ളപ്പോഴാണ് നിലവിലുള്ള നല്ലൊരു പദ്ധതിയെ തന്നെ ഇല്ലാതാക്കാൻ സംഘടിത ശ്രമം നടക്കുന്നത്.
അതുകൊണ്ട് ഇക്കാര്യത്തിൽ അടിയന്തിരവും ഫലപ്രദമായ നടപടി എത്രയും വേഗത്തിൽ ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്ന കാര്യം ശ്രദ്ധയിൽ പെടുത്തുന്നു.
സ്നേഹപൂർവ്വം
വി എം.സുധീരൻ
പിണറായി വിജയൻ
ബഹു. മുഖ്യമന്ത്രി
പകർപ്പ്
ശ്രീ. ഇ. ചന്ദ്രശേഖരൻ
ബഹു. റവന്യൂ വകുപ്പ് മന്ത്രി
ശ്രീ. കെ.ടി. ജലീൽ
ബഹു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി
ശ്രീ. എ.കെ. ബാലൻ
ബഹു. നിയമ-പട്ടികജാതി-പട്ടികവർഗ്ഗക്ഷേമ വകുപ്പ് മന്ത്രി
ശ്രീ. കെ. രാജു
ബഹു. വനം വകുപ്പ് മന്ത്രി
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍