ദിവസേന ദശമൂലാരിഷ്ടം കഴിക്കുന്നവർ സൂക്ഷിക്കുക! ആൽക്കഹോളിന്റെ അളവ് 12 ശതമാനം; നാല് തൊട്ട് അഞ്ച് ഔൺസ് വീതം നാല് നേരം ദിവസേന കഴിച്ചപ്പോൾ കരളുപോയി; ദശമൂലാരാഷ്ടം സേവിച്ച് ഗുരുതരാവസ്ഥയിലായ കേരളത്തിലെ കർഷകൻ അമേരിക്കൻ ജേണലിലും വാർത്ത
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ജീവിതത്തിൽ ഒരിക്കൽ പോലും മദ്യം കഴിച്ചിട്ടില്ലാത്ത വ്യക്തിത്വം. എന്നിട്ടും മദ്യപന്മാർക്കിടയിൽ കാണുന്ന കരൾരോഗം. തനിക്ക് കരൾരോഗം വന്ന വാർത്ത അറിഞ്ഞ് കർഷകൻ ശരിക്കും ഞെട്ടി. എങ്ങനെ ഇത് സംഭവിച്ചു എന്ന ചോദ്യത്തിന് ഉത്തരം തേടി ഡോക്ടറെ സമീപിച്ചു. ഈ സംഭവം ഒടുവിൽ അമേരിക്കൻ വൈദ്യശാസ്ത്ര മാസികകളിൽ പോലും വൻ വാർത്തയായിരിക്കയാണ്. ഒരു തുള്ളി മദ്യം ജീവിതത്തിൽ തൊട്ടുനോക്കാത്ത കൃഷിക്കാരന് കരൾരോഗം വന്നത് ഒടുവിൽ അന്താരാഷ്ട്ര മാധ്യമങ്ങളിൽ പോലും വാർത്തകളിലായിരുന്നു.
അമേരിക്കൻ വൈദ്യശാസ്ത്ര മാസികകളിലാണ് മലയാളിക്ക് കരൾരോഗം വന്നത് വാർത്തയായിരിക്കുന്നത്. എല്ലാ ദിവസവും നാല് ഔൺസ് ദശമൂലാരിഷ്ടം സേവിച്ച് കരൾ തകരാറിലായ വാർത്ത പുറത്തുകൊണ്ടുവന്നത് ഒരു മലയാളി ഡോക്ടറായ കൊച്ചിൻ ഗസ്സ്ട്രോഎൻട്രോളജി ഗ്രൂപ്പിലെ ലിവർ യൂണിറ്റിലെ കൺസൾസ്റ്റന്റായ ഡോ. സിറിയക് എബി ഫിലിപ്സാണ്.
ഏതാണ്ട് മൂന്നുമാസം മുമ്പാണ് 40 വയസ്സുള്ള കർഷകനായ കുടുംബനാഥൻ ഡോക്ടറുടെ അടുത്ത് ചികിത്സയ്ക്കായി എത്തിയത്. കടുത്ത മഞ്ഞപ്പിത്തരോഗബാധയുമായാണ് അയാളെത്തിയത്. രോഗവിവരങ്ങൾ തിരക്കുന്നതിനിടയിൽ ജീവിതാവസ്ഥയെക്കുറിച്ചും ഭക്ഷണരീതിയെക്കുറിച്ചും ഡോക്ടർ പതിവുപോലെ ചോദിച്ചറിഞ്ഞു. രോഗത്തിന്റെ തീവ്രത മനസ്സിലാക്കുന്നതിന് വേണ്ടി പലപരിശോധനകൾക്കും മറ്റും ഇയാളെ വിധേയനാക്കി. രക്തസാമ്പിളുകൾ, ബയോപ്സി എന്നിവയുടെ പരിശോധനയ്ക്കിടയിൽ ഇദ്ദേഹം കടുത്ത മദ്യപാനിയാണെന്ന വിവരമാണ് പതോളജി ലാബിൽ നിന്ന് ലഭിച്ചത്. പക്ഷേ ആ പാവപ്പെട്ട കർഷകൻ താൻ ജീവിതത്തിലിന്നുവരെ മദ്യം തൊട്ടുപോലും നോക്കിയിട്ടില്ലെന്ന് ആണയിട്ട് പറഞ്ഞു. കൂടെവന്ന മക്കളും ഇക്കാര്യം സ്ഥിരീകരിച്ചു.
എങ്കിൽപിന്നെ എന്തൊക്കെയാണ് ദിവസവും കഴിക്കുന്നതെന്ന് ആരാഞ്ഞപ്പോൾ വളരെ നിക്ഷ്കളങ്കനായി അയാൾ പറഞ്ഞു. 'ദിവസവും നാലുനേരം ഓരോ ഔൺസ് ദശമൂലാരിഷ്ടവും പിന്നെ എന്റെ പറമ്പിൽ വിളയുന്ന കൈതച്ചക്ക (പൈനാപ്പിൾ) ജ്യൂസും കുടിക്കാറുണ്ട്. ഇതല്ലാതെ മദ്യമോ ലഹരിവസ്തുക്കളോ ഞാൻ ഉപയോഗിക്കാറില്ല.' ഇതോടെ ഇയാളുപയോഗിച്ചിരുന്ന അരിഷ്ടവും ജ്യൂസും ഒക്കെ പരിശോധിച്ചപ്പോഴാണ് ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലായത്.
ദശമൂലാരിഷ്ടത്തിൽ ആൽക്കഹോളിന്റെ അളവ് 12 ശതമാനം, പൈനാപ്പിൾ ജ്യൂസിൽ അപകടകരമായ വിഷാംശത്തിന്റെ സാന്നിധ്യവും. 'മലയാളികൾ സ്വയം ചികിത്സയും പാരമ്പര്യമായി ഉപയോഗിക്കുന്ന ആയുർവേദ മരുന്നുകളും ഉപേക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ജീവിതരീതിയും ഭക്ഷണരീതിയും മാറുകയും ചെയ്യുന്ന കാലഘട്ടത്തിൽ ഇത്തരം ഒറ്റമൂലികളും മറ്റും ശരീരത്തിന്റെ ഘടനകളെപ്പോലും മാറ്റി മറിക്കുന്നതിന്റെ തെളിവാണ് ഈ രോഗിയുടേതെന്ന് ഡോ. സിറിയക് എബി ഫിലിപ്സ് പറഞ്ഞു.
ഇയാളുടേത് വളരെ അപൂർവ്വമായ ഹെപറ്റൈറ്റിസായിരുന്നു. പൂർണ്ണമായും കടുത്ത മദ്യപാനികൾക്കുവരുന്ന കരൾവീക്കമായിരുന്നു രോഗിക്കുണ്ടായിരുന്നത്. ലിവർ ബയോപ്സി റിപ്പോർട്ട് പ്രകാരം കൂടുതലായും ആൾക്കഹോൾ കണ്ടന്റായിരുന്നു കണ്ടെത്തിയത്. അതായത് അരിഷ്ടത്തിന്റെ ഉപയോഗം നിമിത്തമാണ് ആൾക്കഹോളിന്റെ അളവ് ശരീരത്തിൽ വർദ്ധിച്ചത്. ബാറുകൾ പൂട്ടിയകാലത്ത് മദ്യം ലഭ്യമാകാത്ത സാഹചര്യത്തിൽ അരിഷ്ടക്കച്ചവടം ക്രമതീതമായി വർദ്ധിക്കുകയും ഒരുപാടുപേർ അരിഷ്ടം ഉപയോഗിച്ചു തുടങ്ങിയതായും എക്സൈസ് വകുപ്പ് തന്നെ കണ്ടെത്തിയിരുന്നു.
ഈ കാലഘട്ടത്തിൽ ആധുനിക ശാസ്ത്രവും വൈദ്യശാസ്ത്രവും ഒരുപാട് മുന്നേറിയിട്ടുണ്ട്. അന്ധമായി പാരമ്പര്യ ചികിത്സാരീതികൾ പിന്തുടരുന്നത് അപകടം ചെയ്യും. ദഹനപ്രക്രിയക്ക് അരിഷ്ടം നല്ലതാണെന്നുള്ള ധാരണകൾ നാം തിരുത്തിയേ മതിയാകൂ. പ്രത്യേകിച്ച് ഏതെങ്കിലും ആയൂർവേദ വിദഗ്ധന്റെ ശുപാർശ പ്രകാരം പോലും ആകില്ല ഇത്തരക്കാർ അരിഷ്ടം വാങ്ങിക്കുടിക്കുന്നത്. ഇവയിൽ അടങ്ങിയിരിക്കുന്ന വസ്തുക്കൾ എന്താണെന്നുപോലും തിരിച്ചറിയാൻ കഴിയാറില്ല. ഏതൊക്കെ അളവിൽ എന്തൊക്കെ ചേർത്തിട്ടുണ്ടെന്നുപോലും പ്രാദേശികമായി ലഭിക്കുന്ന ഇത്തരം മരുന്നുകളിൽ അറിയാനും കഴിയാറില്ല. അതുവാങ്ങിക്കുടിക്കുന്നത് ഒരുപക്ഷേ ആരോഗ്യം നശിപ്പിക്കാൻ ഇടയാക്കുമെന്ന് ഡോ. സിറിയക് അബി ഫിലിപ്സ് മുന്നറിയിപ്പ് നൽകുന്നു. ജൈവകൃഷി എന്നപേരിൽ നടക്കുന്ന പലതും യഥാർത്ഥത്തിൽ ജൈവകൃഷിയല്ല. നമ്മുടെ ആരോഗ്യത്തിനും സംസ്കാരത്തിനും ചേരാത്ത പല സമ്പ്രദായങ്ങളും ഇവിടെ പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്. അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കൻ ജേർണൽ ഓഫ് ഗസ്സ്ട്രോഎൻട്രോളജി ഇക്കാര്യം റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ അവർക്കിതെല്ലാം ഒരു പുതുമയായിട്ടാണ് തോന്നുന്നത്. അവിടെയൊന്നും ഇത്തരത്തിൽ സ്വയം ചികിത്സാരീതികൾ ഇല്ല. അവരെ സംബന്ധിച്ചിടത്തോളം ഇത്തരം വാർത്തകൾ പുതുമയുള്ളതും അത്ഭുതകരവുമാണ്. അതുകൊണ്ടുതന്നെ വലിയ ചോദ്യങ്ങൾ ഒന്നുമില്ലാതെ തന്നെ ഈ വാർത്ത ആ ജേർണലിൽ പ്രസിദ്ധീകരിതെന്നും ഡോ.എബി പറഞ്ഞു.
ഡോ. സിറിയക് എബി ഫിലിപ്സ്ന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഈയിടെ ഒരു നാൽപത് വയസുകാരൻ ഓ.പി.ടിയിൽ കഠിനമായ മഞ്ഞപ്പിത്ത ചികിത്സക്കായി വന്നിരുന്നു. മഞ്ഞപ്പിത്തതിന്റെ കാരണം ഒരു എത്തും പിടിയും കിട്ടുന്നില്ല! എല്ലാം വിശദമായി ഒന്നുകൂടി നോക്കി. വൈറസ്, മദ്യപാനം, നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ സംബന്ധമായ സകല ടെസ്റ്റുകളും നെഗറ്റീവ് ആയിരുന്നു. അപൂർവമായ ചില കരൾ രോഗങ്ങളുടെയും നിർണ്ണയം നടത്തി. ഹെപ്പറ്റൈറ്റിസ് -ബി, ഹെപ്പറ്റൈറ്റിസ് -സി, കുടാതെ മറ്റു ചില വൈറസുകൾ ഹെർപീസ്, സോസ്റ്റർ, സൈറ്റൊമെഗലൊ, പാർവോ, ഡെങ്കു വൈറസ്, എന്തിന് ടൈഫോയ്ഡ് അണുബാധ, ഓട്ടൊഇമ്മ്യൂൺ ഹെപ്പറ്റൈറ്റിസ് വരെ ചെക് ചെയ്തു. എല്ലാം നെഗറ്റീവ്.
ആന്റിബയോട്ടിക്കുകൾ, മറ്റ് ആധുനിക മരുന്നുകൾ, വേദനസംഹാരി, പച്ചമരുന്ന് എന്നിവയൊന്നും എടുത്തിട്ടില്ല. ടെസ്റ്റുകളിലൂടെ അറിയപ്പെടുന്ന എല്ലാ കാരണങ്ങളും നെഗറ്റീവ് ആയ സ്ഥിതിക്ക് കരളിന്റെ രോഗനിർണയസ്ഥിരീകരണത്തിനായി ലിവർ ബയോപ്സി പരിശോധന നടത്തി. ലിവർ ബയോപ്സി, അർബുദം കണ്ടെത്തുന്നതിനായി മാത്രമല്ല, അപൂർവ്വ രോഗകാരണങ്ങൾ കണ്ടെത്താനും വളരെയധികം സഹായകമാണ്. എന്നാൽ ലിവർ ബയോപ്സി വായിച്ച പതോളജിസ്റ്റ് സ്ഥിരീകരിച്ചു പറഞ്ഞത് കരൾരോഗം മദ്യപാനം മൂലം തന്നെ ബയോപ്സിയിൽ കണ്ടെത്തിയത്. സിവിയർ ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ് (കടുത്ത മദ്യപാനം മൂലമുള്ള കരൾരോഗം). പക്ഷെ മുഴുവനുമായി മദ്യത്തെ പഴിചാരാൻ സാധ്യമല്ലെന്നും പറഞ്ഞു. മദ്യം കൂടാതെ വേറെ ചില തരത്തിലുള്ള ലിവർ ഡാമേജും കണ്ടിരുന്നു.
രോഗിയോടു തിരികെ വന്നു ഞാൻ വീണ്ടും ചോദിച്ചു. താങ്കൾ മദ്യം കഴിച്ചിരുന്നില്ലെ? ഇല്ല എന്ന് കർശനമായി രോഗി. ആകെ കുഴപ്പത്തിലായി. പിന്നീട് ഒന്നുംതന്നെ ചിന്തിച്ചില്ല. കഴിഞ്ഞ മുന്നു മാസമായി കഴിച്ചിരുന്ന എല്ലാ മരുന്നും ഭക്ഷണവും ആലോചിച്ച് ഒന്നൊന്നായി പറയാൻ ആവശ്യപ്പെട്ടു. വളരെനേരം ആലോചിച്ച് അദ്ദേഹം ഒരു ലിസ്റ്റ് ഉണ്ടാക്കി. അതിൽ രണ്ടു സാധനങ്ങൾ വളരെയേറെ ശ്രദ്ധേയമായിരുന്നു. ദശമൂലാരിഷ്ടം (നാല് തൊട്ട് അഞ്ച് ഔൺസ് വീതം നാല് നേരം), കൂടാതെ സ്വയമായി കൃഷി ചെയ്തു നല്ല വിഷമടിച്ചു (അടിച്ച കീടനാശിനികളുടെ പേര്: ഫെൻവാൽ, കരാട്ടെ) വളർത്തിയ പൈനാപ്പിളിന്റെ ജൂസ് ദിവസേന നാല് ഗ്ലാസ് വരെ സേവിച്ചിരുന്നു ഈ കർഷകൻ.
അധികമായാൽ അരിഷ്ടവും വിഷം. അരിഷ്ടത്തിൽ അടങ്ങിയിരിക്കുന്ന മദ്യത്തിന്റെയും, പൈനാപ്പിളിൽ അടങ്ങിയിരുന്ന വിഷത്തിന്റെ ഇഫക്ട് ആണ് കരൾവീക്കത്തിന്റെ കാരണം എന്ന് മനസ്സിലാക്കുവാൻ സാധിച്ചു. കൊണ്ടുവന്ന അരിഷ്ടത്തിലെ മദ്യത്തിന്റെ അളവ് 12 ശതമാനം. കർഷകന്റെ കൃഷിസ്ഥലത്തു നിന്നും ശേഖരിച്ച പൈനാപ്പിളിൽ നിന്നും കണ്ടെത്തിയത് -നിക്കൽ ടെട്രാകാർബോണിൽ, അസെറ്റൈയിൽ പെന്റ്റാകാർബോണിൽ, കാർബാമിക് ആസിഡ് ഈതൈയിൽ എസ്റ്റർ എന്നി കെമിക്കൽ ടോക്്സിൻസ് ആയിരുന്നു. ഈയിടെ കേരള സർക്കാർ മദ്യ നിരോധന പദ്ധതിയുടെ ഭാഗമായി ഷാപ്പുകളും ബാറുകളും അടച്ചതിനെ തുടർന്ന് ലഹരി തേടി ജനം അധികമായും സേവിച്ചത് അരിഷ്ടമായിരുന്നു. ഇതിനെ തുടർന്ന് പല ആയുർവേദ അരിഷ്ടം നിർമ്മാതാക്കൾ പുറമെ നിന്നും മദ്യം ഈ പാരമ്പര്യ ഔഷധത്തിൽ ചേർക്കുക ഉണ്ടായി എന്ന വാർത്തയും വന്നിരുന്നു.
തെറ്റായ ശാസ്ത്രീയതയിലൂടെ ആരോഗ്യം തേടുന്ന പെരുമാറ്റങ്ങൾ, സുരക്ഷിതമല്ലാത്ത ഉൽപ്പാദനക്ഷമതയുടെ വ്യാപനങ്ങൾ എന്നിവ വികസ്വര രാജ്യങ്ങളിൽ പുതുരോഗങ്ങൾക്ക് കാരണമാകുകയാണ്. അരിഷ്ടവും, ഡൈജെസ്റ്റീവും, വേണ്ടാത്ത ഈ കൃഷിസമ്പ്രദായം മാറ്റേണ്ട സമയമായി. ദഹനത്തിനായി മരുന്നും മന്ത്രവും അരിഷ്ടവും ഒന്നും തന്നെ വേണ്ട. ശരീരത്തിന് അതെങ്ങനെ നടപ്പാക്കണമെന്നറിയാം.
Stories you may Like
- ആയുർവേദ രംഗത്ത് കൂടുതൽ തൊഴിലവസരങ്ങളും സംരംഭങ്ങളും ലക്ഷ്യം: മന്ത്രി വീണാ ജോർജ്
- ഗ്ലോബൽ ആയുർവേദ ഫെസ്റ്റിൽ 25 സൗജന്യ സ്പെഷ്യാലിറ്റി ക്ലിനിക്കുകൾ
- രാഹുൽ ഗാന്ധി ആയുർവേദത്തോട് അനാദരവ് കാട്ടുന്നു
- വെൽനസ് കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ്; പൂജപ്പുരയിൽ യോഗ പരിശീലന കേന്ദ്രം
- ആയുർവേദീയം വരും വർഷങ്ങളിലും നടത്തണമെന്ന് കൊച്ചി മേയർ
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്