ദേശീയ ഗെയിംസിന് തുടക്കം പാക്കിസ്ഥാനിലെ ലാഹോറിൽ; പ്രചോദനമായത് നോർമൻ പ്രിച്ചാർഡിന്റെ നേട്ടങ്ങൾ; ലക്ഷ്യം അടിസ്ഥാന സൗകര്യവികസനത്തിലൂടെ ഒളിമ്പിക്സ് മുന്നേറ്റം; ചരിത്രം മറന്ന് കേരളത്തിലെ എഡിഷൻ
മറുനാടൻ മലയാളി ബ്യൂറോ
എല്ലാം മറന്ന് എല്ലാവരേയും ഒന്നിപ്പിക്കുക എന്ന കായിക ലക്ഷ്യമാണ് ദേശീയ ഗെയിംസ് തുടരുന്നത്. ഗെയിംസിന്റെ ചരിത്രവും നാൾവഴികളും മനസ്സിലാക്കി തരുന്നതും ഇതു തന്നെ. എന്നിട്ടും കേരളം ഇതൊന്നും അറിഞ്ഞില്ലെന്ന് നടിച്ചു. ഓരോ ഗെയിമിനേയും ഒന്നിപ്പിച്ച് ഒരു കുടക്കീഴിൽ എത്തിക്കുകയാണ് ഒളിമ്പിക്സ് വികാരത്തേയും അട്ടമറിച്ചു. ദേശീയ ഗെയിംസിന്റെ വേദികളെല്ലാം ഒളിമ്പ്കസ് നിലവാരത്തിലാകണമെന്നാണ് വയ്പ്പ്. നമ്മുടെ കുട്ടികൾക്കും ലോകോത്തര മത്സര സാഹചര്യം അടുത്തറിയേണ്ടതുണ്ട്. ഇതിനായാണ് രണ്ട് വർഷത്തിലൊരിക്കൽ എന്ന നിലയിൽ ദേശീയ ഗെയിംസ് സംഘടിപ്പിക്കുന്നത്. എന്നാൽ കേരളത്തിൽ മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസ് താളം തെറ്റിയ വണ്ടിയിലാണ് ഇപ്പോഴും യാത്ര. ഇതൊന്നുമല്ല ദേശീയ ഗെയിംസ് ആശയം ഉയർത്തിയവർ 91 കൊല്ലം മുമ്പ് ഉയർത്തിക്കാട്ടിയത്.
ഒളിമ്പിക്സ് വികാരത്തിനൊപ്പം നീങ്ങാനുള്ള ഇന്ത്യൻ കായിക മനസ്സ് തുടിച്ചു തുടങ്ങിയത് സ്വാതന്ത്ര്യ ലബ്ദിക്ക് മുമ്പാണ്. ഒളിമ്പിക്സിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് രാജ്യത്തിന്റെ സ്പോർട്സ് വളർച്ചയ്ക്ക് ദേശീയ കായിക മാമാങ്കമെന്ന ആശയം ഉയർന്ന് കേട്ടത് 1920ലാണ്. ചർച്ചകൾക്കും കൂടിയാലോചനകൾക്കും ഒടുവിൽ 1924ൽ ഇന്ത്യൻ ഒളിമ്പിക്സ് ഗെയിംസ് യാഥാർത്ഥ്യമായി. ഇന്ന് പാക്കിസ്ഥാന്റെ ഭാഗമായ ലാഹോറിലാണ് ഈ മേള അരങ്ങേറിയത്. പഞ്ചാബ് ഒളിംപിക് അസോസിയേഷൻ സെക്രട്ടറിയായിരുന്ന ജി.ഡി. സോന്ധിയുടെ നേതൃത്ത്വത്തിൽ ഒളിംപിക് പ്രചാരത്തിന്റെ ഭാഗമാണ് ഇത് ആരംഭിച്ചത്. ലഫ്റ്റ്നന്റ് കേണൽ എച്ച്.എൽ.ഒ ഗാരെറ്റായിരുന്നു പ്രസിഡന്റ്. രണ്ട് കൊല്ലത്തിലൊരിക്കൽ ഇന്ത്യൻ ഒളിനിമ്പിക്സ് ഗെയിംസ് ആ വർഷം മുതൽ നടന്നു.
പഞ്ചാബിലെ കായിക പ്രേമികളുടെ കരുത്തിൽ 1926ലും ലാഹോറിലാണ് ഗെയിംസ് നടന്നത്. അതോടു കൂടി ഒളിമ്പിക്സിൽ ഇന്ത്യൻ മെഡലെന്ന സ്വപ്നം ഇന്ത്യയുടെ മനസുകളിലുമെത്തി. 1900ൽ ബ്രിട്ടീഷ് അധിനിവേശത്തിന്റെ കരുത്തിൽ ഇന്ത്യ പാരീസ് ഒളിമ്പിക്സിൽ മെഡൽ നേടിയിരുന്നു. നോർമൻ പ്രിച്ചാർഡ് എന്ന ഇംഗീഷുകാരനാണ് ഇന്ത്യയുടെ പേരിൽ രണ്ട് വെള്ളി മെഡലുകൾ പാരീസിൽ സ്വന്തമാക്കിയത്. പ്രിച്ചാർഡിന്റെ നേട്ടം എന്തുകൊണ്ട് ഇന്ത്യാക്കാർക്ക് ആയിക്കൂട എന്ന ചിന്തയിൽ നിന്നാണ് ദേശീയ ഗെയിംസ് സങ്കൽപ്പം അവതരിപ്പിക്കപ്പെട്ടത്.
1924ലേയും 1926ലേയും ഇന്ത്യൻ ഒളിമ്പിക്സ് ഗെയിമുകൾ ഈ തലത്തിലെ ചർച്ച സജീവമാക്കി. അങ്ങനെ 1927ൽ ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ രൂപീകരിക്കപ്പെട്ടു. 1928 മുതൽ ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷനായി ഇന്ത്യൻ ഒളിമ്പിക്സ് ഗെയിംസിന്റെ സംഘാടന ചുമതല. ഇതോടു കൂടി ഒളിമ്പിക്സിൽ ഇന്ത്യൻ മെഡൽ എന്ന മോഹവും ഉണർന്നു. ഇന്ത്യയുടെ പ്രതീക്ഷകൾ വെറുതെയായില്ല.1928ലെ ആസ്റ്റർഡാം ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീം സ്വർണം നേടി. ഇന്ത്യൻ ദേശീയ കായിക ഇനത്തിലെ സുവർണ്ണ മുന്നേറ്റങ്ങൾക്ക് തുടക്കമാകുന്നത് ഇന്ത്യൻ ഒളിമ്പിക്സ് ഗെയിമെന്ന ആശയത്തിന്റെ വിജയത്തിൽ നിന്ന് കൂടിയാണ്.
ലാഹോറും അലഹബാദും മദ്രാസും ന്യൂഡൽഹിയും കൊൽക്കത്തയിലുമായി ആദ്യ എട്ട് ഇന്ത്യൻ ഒളിമ്പിക്സ് ഗെയിമുകൾ. പിന്നീട് ഇന്ത്യൻ ഒളിമ്പിക്സ് ഗെയിമെന്ന പേരുമാറ്റാൻ ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ തീരുമാനിച്ചു. ആങ്ങനെ ദേശീയതയ്ക്ക് പ്രാമുഖ്യം നൽകുന്ന നാഷണൽ ഗെയിംസായി ഇന്ത്യൻ കായിക മേള മാറി. ഒളിമ്പിക്സിന് പുറത്തുള്ള ഇന്ത്യൻ കായിക ഇനങ്ങളെ പ്രോൽസഹിപ്പിക്കുക കൂടി ലക്ഷ്യമിട്ടായിരുന്നു അത്. 1940ൽ നാഷണൽ ഗെയിംസ് അഥവാ ദേശീയ ഗെയിംസ് എന്ന പേരു മാറ്റവുമായി ബോംബെയിൽ ഒൻപതാമത് എഡിഷൻ അരങ്ങേറി. അതും സമ്പൂർണ്ണ വിജയമായിരുന്നു.
1946ൽ ലാഹോറിലായിരുന്നു പത്താമത് ഗെയിംസ് നടന്നത്. പിന്നീട് ഇന്ത്യ ഇംഗ്ലീഷ് കോളനി വാഴ്ചയിൽ നിന്ന് സ്വതന്ത്രമായി. ഇന്ത്യയിൽ നിന്ന് പാക്കിസ്ഥാൻ അടർന്നു മാറി. അപ്പോഴും ദേശീയ ഗെയിംസിന് തടസ്സമുണ്ടാകാതിരിക്കാൻ രാജ്യത്തെ കായിക സംഘാടകർ ശ്രദ്ധിച്ചു. സ്വാതന്ത്ര്യ ലബ്ദിയുടെ തൊട്ടടുത്ത വർഷം 1948ൽ ലഖ്നൗവിൽ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ദേശീയ ഗെയിംസ് നടന്നു. നാല് വർഷത്തിന് ശേഷം മദ്രാസ് വേദിയായി. പിന്നീട് രാജ്യത്തിന്റെ കായിക മുന്നേറ്റത്തിന് എല്ലാ വർഷവും ഗെയിംസ് എന്ന ആശയവും സജീവമായി ചർച്ചകളിലെത്തി. അങ്ങനെ പരീക്ഷണാർത്ഥം 1953ലും 54ലും ഗെയിംസ് സംഘടിപ്പിച്ചു. എന്നാൽ വേണ്ടത്ര ഇടവേളയുണ്ടെങ്കിലേ കാര്യക്ഷമമായ സംഘാടനം നടക്കൂ എന്ന് ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ തിരിച്ചറിഞ്ഞു. അങ്ങനെ വീണ്ടും രണ്ടു വർഷത്തിലൊരിക്കലേക്ക് കായിക മേളയുടെ സംഘാടനമെത്തി. സാധാരണ ഒളിമ്പിക്സ്, ഏഷ്യൻ ഗെയിംസുകളുടെ തയ്യാറെടുപ്പുകളെ ബാധിക്കാതെയാണ് ദേശീയ ഗെയിംസ് സംഘടിപ്പിക്കാറ്. അതുകൊണ്ട് തന്നെ പലപ്പോഴും രണ്ട് കൊല്ലത്തിലൊരിക്കലെന്ന സമയ ക്ലിപ്ത പാലിച്ചിട്ടില്ലെന്നതും വസ്തുതയാണ്.
മുപ്പത്തിനാല് ദേശീയ ഗെയിംസുകൾ കഴിഞ്ഞു. ഇതിനെ മൂന്ന് ഘട്ടമായി വിലയിരുത്തുന്നവരുണ്ട്. സ്വാതന്ത്ര്യ ലബ്ദിക്ക് മുമ്പുള്ള ഗെയിംസുകളാണ് ആദ്യത്തേത്. പിന്നീട് സ്വതന്ത്ര ഇന്ത്യയിലെ ഗെയിംസുകൾ. മൂന്നാം ഘട്ടത്തിൽ 1985 മുതൽ ഇന്ത്യയിലെ ഗെയിംസുകൾക്ക് ആധുനിക മുഖം വന്നു. 1982ൽ ഡൽഹിയിൽ നടന്ന ഏഷ്യാഡ് ഓടെ രാജ്യത്തുടനീളം കായിക സൗകര്യങ്ങൾ വർദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷനും തിരിച്ചറിഞ്ഞു. 1987 മുതൽ മാറ്റം കണ്ടു തുടങ്ങി. കേരളമായിരുന്നു അതിന്റെ വേദി. അന്ന് തിരുവനന്തപുരത്ത് ദേശീയ ഗെയിംസ് എല്ലാ പ്രൗഡിയോടും കൂടി അരങ്ങേറി. അന്തർദേശീയ കായികതാരങ്ങളെ വാർത്തെടുക്കുകയാണ് ഒരോ ഗെയിംസും ലക്ഷ്യമിടുന്നത്. അത്ലറ്റിക്സിൽ ഒരു മെഡൽ എന്ന ഒളിമ്പിക്സ് സ്വപ്നം പൂവണഞ്ഞില്ലെങ്കിലും ഷൂട്ടിങ്ങിലും അമ്പയ്ത്തിലും ഗുസ്തിയിലും ബോക്സിങ്ങിലുമെല്ലാം ഒളിമ്പിക്സ് മെഡലെന്ന നേട്ടത്തിലേക്ക് രാജ്യത്തെ എത്തിച്ചത് ദേശീയ ഗെയിംസ് സംഘാടനത്തിലെ മികവ് തന്നെയാണ്. അത്യാധുനിക ഷൂട്ടിങ്ങ് റേഞ്ചുകളും അമ്പെയ്ത്ത് സംവിധാനങ്ങളും ഗെയിംസ് സംഘാടനത്തിലൂടെ രാജ്യത്തെ എല്ലാ കായികതാരങ്ങൾക്കും പ്രാപ്യമായി. ഒളിമ്പിക്സ് നിലാവാരം ഉറപ്പുവരുത്തുന്ന ദേശീയ ഗെയിംസ് സംഘാടക മികവ് തന്നെയാണ് ഇതിന് കാരണം.
ഒളിമ്പിക്സിൽ ഇന്ത്യ നേടിയത് 26 മെഡലുകൾ മാത്രമാണ്. ഇതിൽ 9 സ്വർണ്ണവുമുണ്ട്. എട്ട് സ്വർണ്ണവും ദേശീയ കായിക ഇനമായ ഹോക്കിയിലൂടെ നേടിയത്. പുൽമൈതാനത്ത് ഹോക്കി കളിച്ചപ്പോൾ ഇന്ത്യയ്ക്കായിരുന്നു മേധാവിത്വം. പിന്നെ അത് ടർഫിലേക്ക് മാറി. അപ്പോൾ വേഗതയുമായി ഓസ്ട്രേലിയയെ പോലുള്ള രാജ്യങ്ങൾ മുന്നേറി. എൺപതുകൾക്ക് ശേഷവും ഇന്ത്യ പുൽമൊതനത്ത് തന്നെ ഹോക്കി സ്റ്റിക്കിൽ പന്തുതട്ടി. പിഴവ് എവിടെയെന്ന് തിരിച്ചറിഞ്ഞ് ഇന്ത്യ തിരുത്തുകയാണ്. ദേശീയ ഗെയിംസ് എന്ന കായിക മേളയുടെ പ്രധാന സംഭാവനയും ഈ മേഖലയിൽ തന്നെയാണ്. ഇന്ന് ഏ്ഷ്യകപ്പിൽ ഇന്ത്യ ഹോക്കി കിരീടം നേടുന്നു. തിരിച്ചു വരവിന്റെ സൂചന നൽകുന്നു. ടർഫ് വിക്കറ്റുകളിലേക്ക് ഇന്ത്യ മാറിയതിന്റെ നേട്ടമാണ് ഇത്. 1985ന് ശേഷം ഇന്ത്യ ലക്ഷ്യമിട്ട കായിക ആധുനിക വൽക്കരണമെന്ന ദേശീയ ഗെയിംസ് തന്ത്രം ഫലിക്കുന്നതിന്റെ സൂചനയാണ് ഇത്.
1980 വരെ ഒളിമ്പിക്സിൽ ഇന്ത്യ നേടിയത് 14 ഒളിമ്പിക്സ് മെഡലുകൾ. ഇതിൽ പതിനൊന്നും ഹോക്കിയിൽ. രണ്ടെണ്ണം ദേശീയ ഗെയിംസ് തുടങ്ങുന്നതിന് മുമ്പ് ബ്രിട്ടീഷുകാരൻ നോർമൻ പ്രിച്ചാർഡ് ഓടി നേടിയതും. ജിഡി യാദവ് ഗുസ്തിയിൽ 1952ൽ വെങ്കലും നേടിയതു മാത്രമാണ് ഇതിന് പുറത്തുള്ളത്. എന്നാൽ ദേശീയ ഗെയിംസുകളുടെ നിലവാരമുയർത്തൽ ഫലം കണ്ടു തുടങ്ങി. 1996ൽ അത്ലാന്റയിൽ ടെന്നീസിൽ ലിയാണ്ടർ പേസിന്റെ വെങ്കല മെഡൽ നേട്ടത്തിന് ശേഷം എല്ലാ ഒളിമ്പിക്സിലും ഇന്ത്യ വ്യക്തിഗത മെഡലുകൾ നേടുന്നു. 2000ൽ ഗുസ്തിയിൽ കർണ്ണം മല്ലേശ്ശേരി വെങ്കലവും 2004ൽ ഷൂട്ടിങ്ങിൽ റാത്തോഡ് വെങ്കലവും നേടി. 2008ൽ അഭിനവ് ബിന്ദ്ര സ്വർണ്ണവും വെടിവച്ചിട്ടതോടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലന സൗകര്യമെത്തിയാൽ ഇന്ത്യയ്ക്കും മികവ് തെളിയിക്കാൻ കഴിയുമെന്ന് ഉറപ്പായി.
ബേയ്ജിംഗിൽ ബോക്സിങ്ങിൽ വജേന്ദർ സിംഗും ഗുസ്തിയിൽ സുശീൽ കുമാറും വെങ്കലും നേടി. 2012ൽ മെഡൽ പട്ടികയിൽ ആറ് ഇന്ത്യക്കാർ എത്തി. ഷൂട്ടിങ്ങിൽ വിജയ് കുമാറും ഗുസ്തിയിൽ സുശീൽ കുമാറും വെള്ളി നേടി. ബാഡ്മിന്റണിൽ സൈന നെഹ് വാളും ബോക്സിങ്ങിൽ മേരി കോമും ഷൂട്ടി്ങ്ങിൽ ഗഗൻ നരംഗും ഗുസ്തിയില് യോഗേശ്വർ ദത്തും വെങ്കലും നേടി. ദേശീയ ഗെയിംസ് മുന്നോട്ട് വച്ച പദ്ധതികൾ ഫലം കാണുന്നതിന്റെ സൂചനയാണ് ഇത്. 1996ന് ശേഷം ഒളിമ്പിക്സുകളിൽ ഇന്ത്യ മെഡൽ നേട്ടം ഉയർത്തുകയാണ്. പിടി ഉഷയ്ക്കും മിൽഖാ സിംഗും പ്രതിഭകളായിരുന്നു. പക്ഷേ ലോകോത്തര നിലവാരമുള്ള ഒന്നും അവർക്ക് ഒരുക്കി നൽകാൻ ഇന്ത്യയ്ക്ക കഴിഞ്ഞിരുന്നില്ല. പയ്യേളി എക്സ് പ്രസിനും പറക്കും സിങ്ങിനും നഷ്ടമായ അത്ലറ്റിക്സിലെ ഒളിമ്പിക്സ് മെഡൽ എന്ന ലക്ഷ്യത്തിലേക്കാണ് ഓരോ ദേശീയ ഗെയിംസും അടുക്കാൻ ശ്രമിക്കുന്നത്.
ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കേന്ദ്രസംസ്ഥാന സർക്കാരുകളുടെ പൂർണ്ണ സഹകരണമുറപ്പാക്കിയാണ് ദേശീയ ഗെയിംസ് സംഘടിപ്പിക്കുന്നത്. ഒളിമ്പിക്സിൽ മെഡൽ എന്ന ലക്ഷ്യത്തോടെ തന്നെയാണ് സംഘാടനം. ലോക കായിക ഭൂപടത്തിൽ ഇന്ത്യയുടെ കരുത്ത് അറിയിക്കുക. അതിലുപരി രാജ്യത്തുടനീളം അത്യാധുനിക കായിക അടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യമിടുന്നു. കായിക സംസ്കാരം വളർത്തിയെടുത്ത് നമ്മൾ ഒന്നാണെന്ന ആശയമെത്തിക്കുക തന്നെയാണ് പ്രധാനം. അത്യാധുനിക സ്റ്റേഡിയങ്ങളും കായിക സൗകര്യങ്ങളും ഒരുക്കി ഗെയിംസിന്റെ നിലവാരം ലോകോത്തരമാക്കാനും തീരുമാനിച്ചു. ഈ ലക്ഷ്യത്തോടെ ദേശീയ ഗെയിംസിന്റെ നടത്തിപ്പ് കാലയളവിൽ മാറ്റങ്ങൾക്കും ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ തയ്യാറായി.
2002ലെ ഹൈദരാബാദിന് ശേഷം അഞ്ചു കൊല്ലത്തെ ഇടവേള ഗെയിംസിനെടുത്തു. ഇന്ത്യയുടെ വടക്ക്കിഴക്കൻ സംസ്ഥാനമായ ആസം മുപ്പത്തിമൂന്നാത് ഗെയിംസിന് വേദിയായി. ഒളിംമ്പിക്സിനെ അനുസ്മരിക്കും വിധമുള്ള സൗകര്യങ്ങളുമായി ഗുഹവാത്തിയിൽ മേള നടന്നു. രാജ്യത്തിന്റെ ഐക്യ സന്ദേശം കായിക മേളയിലൂടെ വടക്ക്കിഴക്കൻ മേഖലയിൽ എത്തി. ഗെയിംസ് സ്റ്റേഡിയത്തിലേക്ക് ആസമുകാർ ഒഴുകിയെത്തി. ലോകോത്തര നിലവാരമൊരുക്കി ഗെയിംസിന്റെ മുഖച്ഛായ മാറ്റുന്ന പ്രക്രിയയ്ക്കും തുടക്കമായി. 2011ലെ റാഞ്ചി ദേശീയ ഗെയിംസും അടിസ്ഥാന സൗകര്യ വികസനത്തിന്റെ നേർക്കാഴ്ചയായി. ഝാർഖണ്ഡിലും ലോകോത്തര കായിക സ്റ്റേഡിയങ്ങളും പരിശീലന സൗകര്യവുമെത്തി. ഇതിന്റെ തുടർച്ചയാണ് കേരളത്തിലെ മുപ്പത്തിയഞ്ചാം ദേശീയ ഗെയിംസിലും ലക്ഷ്യമിട്ടത്.
പരിസ്ഥിതിക്കൊപ്പം നീങ്ങുന്ന ഗെയിംസ് എന്ന ലക്ഷ്യമാണ് കേരളം മുന്നോട്ട് വച്ചു. അതു തന്നെയാണ് സ്റ്റേഡിയ നിർമ്മിതിയിലും മറ്റും കേരളം തുടക്കത്തിൽ പക്ഷേ എല്ലാം കുളമായി. ഗെയിംസ് വില്ലേജെന്ന അടിസ്ഥാന സങ്കൽപ്പം പോലും അട്ടിമറിച്ചു. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 550 കിലോമീറ്ററോളം നീളുന്നതാണ് കേരളത്തിന്റെ ഗെയിംസ്. എന്നിട്ടും മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞില്ല. ഇനിയുള്ള ദിനങ്ങൾ നിർണ്ണായകമാണ്. ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷന്റെ പ്രതിനിധികൾ അടിസ്ഥാന സൗകര്യങ്ങളിൽ അതൃപ്തി രേഖപ്പെടുത്തിയാൽ ഗെയിംസ് തന്നെ നീട്ടിവയ്ക്കേണ്ടി വരും. അതുണ്ടാകില്ലെന്ന് കേരളത്തിലെ ഗെിയംസ് സംഘാടകർ ഉറച്ചു പറയുന്നു. എന്നാൽ മാറ്റിവയ്ക്കുന്നതാണ് നല്ലതെന്ന് കായികതാരങ്ങളും. അതുകൊണ്ട് തന്നെ മുപ്പത്തിയഞ്ചാം ഗെംയിസ് ഈ രീതിയിൽ നടന്നാൽ അത് ചരിത്രത്തോടുള്ള നീതികേടുമാകും.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും പകൽ വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്